Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: پۇسسىلەت   ئايەت:
فَقَضٰىهُنَّ سَبْعَ سَمٰوَاتٍ فِیْ یَوْمَیْنِ وَاَوْحٰی فِیْ كُلِّ سَمَآءٍ اَمْرَهَا وَزَیَّنَّا السَّمَآءَ الدُّنْیَا بِمَصَابِیْحَ ۖۗ— وَحِفْظًا ؕ— ذٰلِكَ تَقْدِیْرُ الْعَزِیْزِ الْعَلِیْمِ ۟
വ്യാഴവും വെള്ളിയുമായി രണ്ട് ദിവസങ്ങളിൽ അവൻ ആകാശങ്ങളുടെ സൃഷ്ടിപ്പ് പൂർത്തീകരിക്കുകയും ചെയ്തു. അങ്ങനെ ആറു ദിവസങ്ങളിലായി ആകാശഭൂമികളുടെ സൃഷ്ടിപ്പ് പൂർണ്ണമായി. അല്ലാഹു എല്ലാ ആകാശത്തിലേക്കും അതിൽ എന്തെല്ലാമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്ന സന്ദേശം നൽകുകയും ചെയ്തു. ഓരോ ആകാശങ്ങളിലേക്കുമുള്ള ആരാധനാരീതികളും സൽപ്രവർത്തനങ്ങളും (അവൻ അറിയിച്ചു നൽകി). ഭൂമിയോട് അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയും, പിശാചുക്കൾ കട്ടു കേൾക്കുന്നതിൽ നിന്ന് അതിനെ സുരക്ഷിതമാക്കുകയും ചെയ്തു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപവാനും (അസീസ്) തൻറെ സൃഷ്ടികളെ കുറിച്ച് എല്ലാം അറിയുന്നവനുമായ (അലീം) അല്ലാഹുവിൻ്റെ നിർണ്ണയമത്രെ ഈ പറയപ്പെട്ടതെല്ലാം.
ئەرەپچە تەپسىرلەر:
فَاِنْ اَعْرَضُوْا فَقُلْ اَنْذَرْتُكُمْ صٰعِقَةً مِّثْلَ صٰعِقَةِ عَادٍ وَّثَمُوْدَ ۟ؕ
ഇക്കൂട്ടർ നീ കൊണ്ടു വന്നതിൽ വിശ്വസിക്കാതെ തിരിഞ്ഞു കളയുന്നെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരോട് പറയുക: നിങ്ങളെ ബാധിക്കാനിരിക്കുന്ന ഒരു ശിക്ഷയെ കുറിച്ച് ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു. ഹൂദിൻ്റെ സമുദായമായ ആദിനും, സ്വാലിഹിൻ്റെ സമുദായമായ ഥമൂദിനും അവർ തങ്ങളുടെ നബിമാരെ നിഷേധിച്ചപ്പോൾ ബാധിച്ചതിന് സമാനമായ ഒരു ശിക്ഷയെ (കുറിച്ച്).
ئەرەپچە تەپسىرلەر:
اِذْ جَآءَتْهُمُ الرُّسُلُ مِنْ بَیْنِ اَیْدِیْهِمْ وَمِنْ خَلْفِهِمْ اَلَّا تَعْبُدُوْۤا اِلَّا اللّٰهَ ؕ— قَالُوْا لَوْ شَآءَ رَبُّنَا لَاَنْزَلَ مَلٰٓىِٕكَةً فَاِنَّا بِمَاۤ اُرْسِلْتُمْ بِهٖ كٰفِرُوْنَ ۟
അല്ലാഹുവിനെ മാത്രമല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന ഒരേയൊരു കാര്യത്തിലേക്ക് തന്നെ ക്ഷണിക്കുന്ന അല്ലാഹുവിൻ്റെ ദൂതന്മാർ തുടർച്ചയായി അവരിലേക്ക് വന്നപ്പോഴും അവരിലെ നിഷേധികൾ പറഞ്ഞു: ഞങ്ങളിലേക്ക് വല്ല മലക്കുകളെയും ദൂതന്മാരായി അയക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ചെയ്യുമായിരുന്നു. നിങ്ങളോടൊപ്പം അയക്കപ്പെട്ട ഈ സന്ദേശത്തിൽ ഞങ്ങൾ അവിശ്വസിക്കുന്നവരാണ്; കാരണം, ഞങ്ങളെ പോലുള്ള മനുഷ്യർ തന്നെയാണ് നിങ്ങളും.
ئەرەپچە تەپسىرلەر:
فَاَمَّا عَادٌ فَاسْتَكْبَرُوْا فِی الْاَرْضِ بِغَیْرِ الْحَقِّ وَقَالُوْا مَنْ اَشَدُّ مِنَّا قُوَّةً ؕ— اَوَلَمْ یَرَوْا اَنَّ اللّٰهَ الَّذِیْ خَلَقَهُمْ هُوَ اَشَدُّ مِنْهُمْ قُوَّةً ؕ— وَكَانُوْا بِاٰیٰتِنَا یَجْحَدُوْنَ ۟
എന്നാൽ ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രം; അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നു അവർ എന്നതിന് പുറമെ ഒരു ന്യായവുമില്ലാതെ അവർ ഭൂമിയിൽ അഹംഭാവം നടിച്ചു. അവരുടെ ചുറ്റുമുള്ളവരോട് അവർ അതിക്രമം പ്രവർത്തിക്കുകയും ചെയ്തു. തങ്ങളുടെ ശക്തിയിൽ മതിമറന്ന അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തരായി ആരുണ്ട്?! അവരുടെ ധാരണയിൽ അവരെക്കാൾ ശക്തിയുള്ള ഒരാളുമില്ലായിരുന്നു. അല്ലാഹു അവർക്ക് മറുപടി നൽകി: അവരെ സൃഷ്ടിക്കുകയും, അവരെ അതിക്രമികളാക്കി മാറ്റിയ ഈ ശക്തി അവർക്ക് നൽകുകയും ചെയ്തവനായ അല്ലാഹു അവരെക്കാൾ ശക്തിയുള്ളവനാണെന്നത് അവർ കാണുകയും അറിയുകയും ചെയ്യുന്നില്ലേ?! ഹൂദ് -عَلَيْهِ السَّلَامُ- അവർക്ക് കാണിച്ചു നൽകിയ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുന്നവരുമായിരുന്നു അവർ.
ئەرەپچە تەپسىرلەر:
فَاَرْسَلْنَا عَلَیْهِمْ رِیْحًا صَرْصَرًا فِیْۤ اَیَّامٍ نَّحِسَاتٍ لِّنُذِیْقَهُمْ عَذَابَ الْخِزْیِ فِی الْحَیٰوةِ الدُّنْیَا ؕ— وَلَعَذَابُ الْاٰخِرَةِ اَخْزٰی وَهُمْ لَا یُنْصَرُوْنَ ۟
അവരുടെ മേൽ ബാധിച്ച ശിക്ഷയുടെ ശകുനം നിറഞ്ഞ ദിവസങ്ങളിൽ, അസഹനീയമായ ശബ്ദത്തോടെ അടിച്ചു വീശുന്ന ഒരു കാറ്റ് നാം അവർക്ക് നേരെ അയച്ചു. അപമാനകരവും നിന്ദ്യവുമായ ശിക്ഷ ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് രുചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാൽ അവരെ കാത്തിരിക്കുന്ന പരലോക ശിക്ഷയാകട്ടെ;അവരെ ഏറ്റവുംഅപമാനിക്കുന്നതാകുന്നു. അവരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു സഹായിയെയും അവർക്കവിടെ കണ്ടെത്താൻ കഴിയുകയുമില്ല.
ئەرەپچە تەپسىرلەر:
وَاَمَّا ثَمُوْدُ فَهَدَیْنٰهُمْ فَاسْتَحَبُّوا الْعَمٰی عَلَی الْهُدٰی فَاَخَذَتْهُمْ صٰعِقَةُ الْعَذَابِ الْهُوْنِ بِمَا كَانُوْا یَكْسِبُوْنَ ۟ۚ
എന്നാൽ സ്വാലിഹ് നബി -عَلَيْهِ السَّلَامُ- യുടെ കുടുംബമായ ഥമൂദ് ഗോത്രം; അവർക്ക് സത്യത്തിൻറെ വഴിയെന്തെന്ന് നാം വഴികാണിച്ചു നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സത്യം സ്വീകരിക്കുന്നതിനെക്കാൾ അവർ ശ്രേഷ്ഠത കൽപ്പിച്ചത് വഴികേടിനായിരുന്നു. അപ്പോൾ അവർ ചെയ്തു കൊണ്ടിരുന്ന നിഷേധത്തിൻറെയും തിന്മകളുടെയും ഫലമായി അപമാനത്തിലാഴ്ത്തുന്ന ഘോരമായ ശിക്ഷ അവരെ പിടികൂടി.
ئەرەپچە تەپسىرلەر:
وَنَجَّیْنَا الَّذِیْنَ اٰمَنُوْا وَكَانُوْا یَتَّقُوْنَ ۟۠
അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരെ നാം രക്ഷപ്പെടുത്തി. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുന്നവരായിരുന്നു അവർ. അതിനാൽ അവരുടെ സമൂഹത്തെ ബാധിച്ച ശിക്ഷയിൽ നിന്ന് അവരെ നാം രക്ഷപ്പെടുത്തി.
ئەرەپچە تەپسىرلەر:
وَیَوْمَ یُحْشَرُ اَعْدَآءُ اللّٰهِ اِلَی النَّارِ فَهُمْ یُوْزَعُوْنَ ۟
അല്ലാഹു അവൻ്റെ ശത്രുക്കളെ നരകത്തിലേക്കായി ഒരുമിച്ചു കൂട്ടുന്ന ദിവസം. 'സബാനിയ്യ'തിൻറെ മലക്കുകൾ അവരെയെല്ലാം തെളിച്ചു കൊണ്ടു പോകും; അവർക്കാകട്ടെ നരകത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയുകയുമില്ല.
ئەرەپچە تەپسىرلەر:
حَتّٰۤی اِذَا مَا جَآءُوْهَا شَهِدَ عَلَیْهِمْ سَمْعُهُمْ وَاَبْصَارُهُمْ وَجُلُوْدُهُمْ بِمَا كَانُوْا یَعْمَلُوْنَ ۟
അങ്ങനെ അവർ തെളിച്ചു കൊണ്ടു വരപ്പെട്ട നരകത്തിലേക്ക് അവർ എത്തിപ്പെടുകയും, തങ്ങൾ ഇഹലോകത്ത് ചെയ്തു കൂട്ടിയതെല്ലാം അവർ നിഷേധിക്കുകയും ചെയ്താൽ; അവരുടെ കാതുകളും കണ്ണുകളും അവരുടെ തൊലികളും, ഇഹലോകത്ത് അവർ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും (എടുത്തു പറഞ്ഞു കൊണ്ട്) അവർക്കെതിരെ സാക്ഷ്യം വഹിക്കും.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الإعراض عن الحق سبب المهالك في الدنيا والآخرة.
• സത്യത്തിൽ നിന്നു തിരിഞ്ഞു കളയുക എന്നതാണ് ഇഹ-പരലോകങ്ങളിലെ നാശങ്ങളുടെ അടിസ്ഥാന കാരണം.

• التكبر والاغترار بالقوة مانعان من الإذعان للحق.
• അഹങ്കാരവും സ്വന്തം ശക്തിയിൽ വഞ്ചിതരാവുക എന്നതും സത്യത്തിന് കീഴൊതുങ്ങുന്നതിൽ നിന്ന് തടയുന്ന കാര്യങ്ങളാണ്.

• الكفار يُجْمَع لهم بين عذاب الدنيا وعذاب الآخرة.
• (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷ നൽകപ്പെടുന്നതാണ്.

• شهادة الجوارح يوم القيامة على أصحابها.
• അന്ത്യനാളിൽ അവയവങ്ങൾ അതിൻ്റെ ഉടമസ്ഥർക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണ്.

 
مەنالار تەرجىمىسى سۈرە: پۇسسىلەت
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش