Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: مائىدە   ئايەت:
قَالَ عِیْسَی ابْنُ مَرْیَمَ اللّٰهُمَّ رَبَّنَاۤ اَنْزِلْ عَلَیْنَا مَآىِٕدَةً مِّنَ السَّمَآءِ تَكُوْنُ لَنَا عِیْدًا لِّاَوَّلِنَا وَاٰخِرِنَا وَاٰیَةً مِّنْكَ ۚ— وَارْزُقْنَا وَاَنْتَ خَیْرُ الرّٰزِقِیْنَ ۟
ഈസാ -عَلَيْهِ السَّلَامُ- അവരുടെ ആവശ്യത്തിന് സമ്മതമറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ ഒരു ഭക്ഷണത്തളിക ഇറക്കേണമേ! അത് ഇറങ്ങുന്ന ദിവസം നിനക്കുള്ള നന്ദിയായി ഞങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്നവരും ഇനി ഞങ്ങൾക്ക് ശേഷം വന്നെത്തുന്നവരും ആ ദിവസത്തെ പെരുന്നാൾ ദിനമായി സ്വീകരിക്കുകയും, (നീ ഇറക്കി നൽകുന്ന ഭക്ഷണത്തളിക) നിൻ്റെ ഏകത്വത്തിൻ്റെയും എൻ്റെ പ്രവാചകത്വത്തിൻ്റെയും അടയാളവും തെളിവുമായി മാറുകയും ചെയ്യും. നിന്നെ ആരാധിക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഉപജീവനം നീ ഞങ്ങൾക്ക് നൽകുകയും ചെയ്യേണമേ! ഞങ്ങളുടെ രക്ഷിതാവേ! നീ തന്നെയാണല്ലോ ഉപജീവനം നൽകുന്നവരിൽ ഏറ്റവും നല്ലവൻ.
ئەرەپچە تەپسىرلەر:
قَالَ اللّٰهُ اِنِّیْ مُنَزِّلُهَا عَلَیْكُمْ ۚ— فَمَنْ یَّكْفُرْ بَعْدُ مِنْكُمْ فَاِنِّیْۤ اُعَذِّبُهٗ عَذَابًا لَّاۤ اُعَذِّبُهٗۤ اَحَدًا مِّنَ الْعٰلَمِیْنَ ۟۠
അല്ലാഹു ഈസയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി. അവൻ പറഞ്ഞു: നിങ്ങൾ ഇറക്കി നൽകാൻ ആവശ്യപ്പെട്ട ഭക്ഷണത്തളിക ഞാൻ ഇറക്കി നൽകാം. എന്നാൽ ആരെങ്കിലും അത് ഇറങ്ങിയതിന് ശേഷം (അല്ലാഹുവിനെ) നിഷേധിച്ചാൽ അവൻ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല. മറ്റാർക്കും നൽകാത്ത കഠിനമായ ശിക്ഷ അവന് നാം നൽകുന്നതാണ്. കാരണം സുവ്യക്തമായ ദൃഷ്ടാന്തത്തിന് അവൻ സാക്ഷിയായിരിക്കുന്നു. അതിനാൽ അവൻ്റെ നിഷേധം ധിക്കാരപൂർവമുള്ള നിഷേധമാകുന്നു. അങ്ങനെ അല്ലാഹു അവൻ്റെ വാഗ്ദാനം പൂർത്തീകരിച്ചു നൽകുകയും, അവർക്ക് മേൽ ആ ഭക്ഷണത്തളിക ഇറക്കിനൽകുകയും ചെയ്തു.
ئەرەپچە تەپسىرلەر:
وَاِذْ قَالَ اللّٰهُ یٰعِیْسَی ابْنَ مَرْیَمَ ءَاَنْتَ قُلْتَ لِلنَّاسِ اتَّخِذُوْنِیْ وَاُمِّیَ اِلٰهَیْنِ مِنْ دُوْنِ اللّٰهِ ؕ— قَالَ سُبْحٰنَكَ مَا یَكُوْنُ لِیْۤ اَنْ اَقُوْلَ مَا لَیْسَ لِیْ ۗ— بِحَقٍّ ؔؕ— اِنْ كُنْتُ قُلْتُهٗ فَقَدْ عَلِمْتَهٗ ؕ— تَعْلَمُ مَا فِیْ نَفْسِیْ وَلَاۤ اَعْلَمُ مَا فِیْ نَفْسِكَ ؕ— اِنَّكَ اَنْتَ عَلَّامُ الْغُیُوْبِ ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു മർയമിൻ്റെ മകൻ ഈസയോട് പറയുന്ന സന്ദർഭം സ്മരിക്കുക: ഹേ മർയമിൻ്റെ മകൻ ഈസാ! 'എന്നെയും എൻ്റെ മാതാവിനെയും അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരാക്കൂ' എന്ന് നീ ജനങ്ങളോട് പറഞ്ഞിട്ടുണ്ടോ?! അപ്പോൾ തൻ്റെ രക്ഷിതാവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഈസ പറയും: സത്യമായിട്ടുള്ളതല്ലാതെ മറ്റൊന്നും അവരോട് പറയുക എന്നത് എനിക്ക് യോജിച്ചതല്ല! ഞാനെങ്ങാനും അങ്ങനെ അവരോട് പറഞ്ഞിരുന്നെങ്കിൽ നീ അത് അറിയുക തന്നെ ചെയ്യുമായിരുന്നു. (കാരണം) നിനക്ക് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. ഞാൻ എൻ്റെ മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നതും നീ അറിയുന്നു. എന്നാൽ നീ അറിയുന്നത് ഞാൻ അറിയുന്നില്ല. തീർച്ചയായും നീ മാത്രമാകുന്നു എല്ലാ മറഞ്ഞ കാര്യവും അവ്യക്തമായതും വ്യക്തമായതുമെല്ലാം അറിയുന്നവൻ.
ئەرەپچە تەپسىرلەر:
مَا قُلْتُ لَهُمْ اِلَّا مَاۤ اَمَرْتَنِیْ بِهٖۤ اَنِ اعْبُدُوا اللّٰهَ رَبِّیْ وَرَبَّكُمْ ۚ— وَكُنْتُ عَلَیْهِمْ شَهِیْدًا مَّا دُمْتُ فِیْهِمْ ۚ— فَلَمَّا تَوَفَّیْتَنِیْ كُنْتَ اَنْتَ الرَّقِیْبَ عَلَیْهِمْ ؕ— وَاَنْتَ عَلٰی كُلِّ شَیْءٍ شَهِیْدٌ ۟
ഈസ -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവിനോട് പറഞ്ഞു: നീ എന്നോട് പറയാൻ കൽപ്പിച്ചതല്ലാതെ -നിനക്ക് മാത്രം ആരാധന ഏകമാക്കണം എന്നതല്ലാതെ- ഞാൻ അവരോട് പറഞ്ഞിട്ടില്ല. അവർക്കിടയിൽ ഞാൻ ഉണ്ടായിരുന്ന കാലമത്രയും അവർ പറയുന്നതിന് ഞാൻ നിരീക്ഷിച്ചിരുന്നു. എന്നാൽ നീ എന്നെ ആകാശത്തിലേക്ക് ജീവനോടെ ഉയർത്തിയതോടെ അവർക്കിടയിൽ ഞാനുണ്ടായിരുന്ന കാലം അവസാനിച്ചപ്പോൾ -എൻ്റെ രക്ഷിതാവേ!- നീയായിരുന്നു അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചിരുന്നവൻ. നീ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. ഒരു കാര്യവും നിന്നിൽ നിന്ന് മറയുകയില്ല. ഞാൻ അവരോട് പറഞ്ഞതും, അവർ എനിക്ക് ശേഷം പറഞ്ഞതുമൊന്നും നിനക്ക് അവ്യക്തമാവുകയില്ല.
ئەرەپچە تەپسىرلەر:
اِنْ تُعَذِّبْهُمْ فَاِنَّهُمْ عِبَادُكَ ۚ— وَاِنْ تَغْفِرْ لَهُمْ فَاِنَّكَ اَنْتَ الْعَزِیْزُ الْحَكِیْمُ ۟
എൻ്റെ രക്ഷിതാവേ! നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ അവർ നിൻ്റെ അടിമകൾ തന്നെ; അവരുടെ കാര്യത്തിൽ നീ ഉദ്ദേശിക്കുന്നത് നീ പ്രവർത്തിക്കുന്നു. അവരിൽ വിശ്വസിച്ചവർക്ക് പൊറുത്തു നൽകിക്കൊണ്ട് അവരോട് നീ ഔദാര്യം ചൊരിയുന്നെങ്കിൽ അതിൽ നിന്ന് നിന്നെ തടയാൻ ആരുമില്ല. തീർച്ചയായും ഒരിക്കലും പരാജയപ്പെടാത്തവനായ, മഹാപ്രതാപിയും (അസീസ്), (കാര്യങ്ങൾ) നിയന്ത്രിക്കുന്നതിൽ ഏറ്റവും യുക്തമായത് തിരഞ്ഞെടുക്കുന്നവനും (അസീസ്) നീ തന്നെ.
ئەرەپچە تەپسىرلەر:
قَالَ اللّٰهُ هٰذَا یَوْمُ یَنْفَعُ الصّٰدِقِیْنَ صِدْقُهُمْ ؕ— لَهُمْ جَنّٰتٌ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَاۤ اَبَدًا ؕ— رَضِیَ اللّٰهُ عَنْهُمْ وَرَضُوْا عَنْهُ ؕ— ذٰلِكَ الْفَوْزُ الْعَظِیْمُ ۟
അല്ലാഹു ഈസ -عَلَيْهِ السَّلَامُ- യോട് പറയും: സത്യസന്ധമായ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും വാക്കുകളുമുള്ളവർക്ക് അവരുടെ സത്യസന്ധത ഉപകാരപ്പെടുന്ന ദിനമാകുന്നു ഇത്. അവർക്ക് സ്വർഗത്തോപ്പുകളുണ്ട്; അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്ത് കൂടെ അരുവികളൊഴുകുന്നു. അവർ എന്നെന്നും അതിൽ വസിക്കുന്നവരായിരിക്കും. മരണം അവരെ പിടികൂടുകയില്ല. അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു; ഒരിക്കലും അവരോട് അവൻ കോപിക്കുകയില്ല. തങ്ങൾക്ക് ലഭിച്ച ശാശ്വതമായ അനുഗ്രഹങ്ങളാൽ അവനെ അവരും തൃപ്തിപ്പെട്ടിരിക്കുന്നു. ഈ പറയപ്പെട്ട പ്രതിഫലവും തൃപ്തിയും തന്നെയാകുന്നു മഹത്തരമായ വിജയം; ഒരു വിജയവും അതിനോട് കിടപിടിക്കുകയില്ല.
ئەرەپچە تەپسىرلەر:
لِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا فِیْهِنَّ ؕ— وَهُوَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യമുള്ളത്. അവനാകുന്നു അവയെ സൃഷ്ടിച്ചതും, അവയുടെ കാര്യമെല്ലാം നിയന്ത്രിക്കുന്നതും. അവയിലുള്ള സർവ്വ സൃഷ്ടികളുടെയും അധികാരം അവൻ്റേതാകുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; യാതൊരു കാര്യവും അവന് അസാധ്യമല്ല.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• توعد الله تعالى كل من أصرَّ على كفره وعناده بعد قيام الحجة الواضحة عليه.
• വ്യക്തമായ തെളിവ് സ്ഥാപിക്കപ്പെട്ടതിന് ശേഷവും തൻ്റെ നിഷേധത്തിലും ധിക്കാരത്തിലും തുടരുന്ന എല്ലാവർക്കും അല്ലാഹു (കടുത്ത ശിക്ഷ) താക്കീത് നൽകിയിരിക്കുന്നു.

• تَبْرئة المسيح عليه السلام من ادعاء النصارى بأنه أبلغهم أنه الله أو أنه ابن الله أو أنه ادعى الربوبية أو الألوهية.
• താൻ അല്ലാഹുവാണെന്നും, അല്ലാഹുവിൻ്റെ പുത്രനാണെന്നും, തനിക്ക് സൃഷ്ടിസംഹാര ശേഷികളും, ആരാധ്യതയുമുണ്ടെന്നും തങ്ങളെ അറിയിച്ചത് ഈസ -عَلَيْهِ السَّلَامُ- യാണ് എന്ന നസ്വാറാക്കളുടെ ജൽപ്പനത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ നിരപരാധിത്വം അല്ലാഹു ബോധ്യപ്പെടുത്തിയിരിക്കുന്നു.

• أن الله تعالى يسأل يوم القيامة عظماء الناس وأشرافهم من الرسل، فكيف بمن دونهم درجة؟!
• അല്ലാഹുവിൻ്റെ ദൂതന്മാരിൽ പെട്ട മഹത്തുക്കളെയും ശ്രേഷ്ഠവാന്മാരെയും അല്ലാഹു പരലോകത്ത് ചോദ്യം ചെയ്യുന്നു; അപ്പോൾ അവർക്ക് താഴെയുള്ളവരുടെ കാര്യമെന്തായിരിക്കും?!

• علو منزلة الصدق، وثناء الله تعالى على أهله، وبيان نفع الصدق لأهله يوم القيامة.
• സത്യസന്ധതക്കുള്ള ഉന്നതമായ പദവി. സത്യസന്ധന്മാരെ അല്ലാഹു പുകഴ്ത്തുകയും, അതവർക്ക് പരലോകത്ത് ഉപകാരപ്പെടുന്നതായിരിക്കുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

 
مەنالار تەرجىمىسى سۈرە: مائىدە
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش