Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: ئەنئام   ئايەت:
وَمَا لَكُمْ اَلَّا تَاْكُلُوْا مِمَّا ذُكِرَ اسْمُ اللّٰهِ عَلَیْهِ وَقَدْ فَصَّلَ لَكُمْ مَّا حَرَّمَ عَلَیْكُمْ اِلَّا مَا اضْطُرِرْتُمْ اِلَیْهِ ؕ— وَاِنَّ كَثِیْرًا لَّیُضِلُّوْنَ بِاَهْوَآىِٕهِمْ بِغَیْرِ عِلْمٍ ؕ— اِنَّ رَبَّكَ هُوَ اَعْلَمُ بِالْمُعْتَدِیْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെട്ടവ ഭക്ഷിക്കുന്നതിൽ നിന്ന് എന്താണ് നിങ്ങളെ തടയുന്നത്? അല്ലാഹു നിഷിദ്ധമാക്കിയതിനാൽ നിങ്ങൾ ഉപേക്ഷിക്കൽ നിർബന്ധമായവ ഏതാണെന്ന് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിരിക്കുന്നല്ലോ? എന്നാൽ അനിവാര്യ സാഹചര്യം നിങ്ങളെ നിർബന്ധിതരാക്കിയാലൊഴികെ; അത്തരം അനിവാര്യസാഹചര്യങ്ങൾ നിഷിദ്ധവസ്തുക്കളെ അനുവദനീയമാക്കുന്നതാണ്. തീർച്ചയായും ബഹുദൈവാരാധകരിൽ ധാരാളം പേർ തങ്ങളുടെ വിവരമില്ലായ്മയിൽ നിന്ന് ഉടലെടുത്ത നിരർത്ഥകമായ സ്വാഭിപ്രായങ്ങൾ (പറഞ്ഞു) കൊണ്ട് തങ്ങളുടെ അനുയായികളെ സത്യത്തിൽ നിന്ന് അകറ്റുന്നവരാകുന്നു. അങ്ങനെ അല്ലാഹു നിഷിദ്ധമാക്കിയവ അവർ അനുവദനീയമാക്കുന്നു. ശവവും മറ്റും പോലുള്ളവ അവർ അനുവദനീയമാക്കുന്നു. അല്ലാഹു അവർക്ക് അനുവദിച്ചു നൽകിയ ബഹീറയും വസ്വീലയും ഹാമിയും മറ്റുമെല്ലാം അവർ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അല്ലാഹുവിൻ്റെ അതിർവരമ്പുകൾ വിട്ടുകടക്കുന്നവരെ കുറിച്ച് അല്ലാഹു ഏറ്റവും നന്നായി അറിയുന്നവനാകുന്നു. അവരുടെ അതിരുകവിച്ചിലിന് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതാണ്.
ئەرەپچە تەپسىرلەر:
وَذَرُوْا ظَاهِرَ الْاِثْمِ وَبَاطِنَهٗ ؕ— اِنَّ الَّذِیْنَ یَكْسِبُوْنَ الْاِثْمَ سَیُجْزَوْنَ بِمَا كَانُوْا یَقْتَرِفُوْنَ ۟
ജനങ്ങളേ! പരസ്യമായോ രഹസ്യമായോ തിന്മ പ്രവർത്തിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുക. തീർച്ചയായും രഹസ്യമായോ പരസ്യമായോ തെറ്റ് ചെയ്യുന്നവർ; അവർ സമ്പാദിച്ച തിന്മകൾക്കുള്ള പ്രതിഫലം അല്ലാഹു അവർക്ക് നൽകുന്നതാണ്.
ئەرەپچە تەپسىرلەر:
وَلَا تَاْكُلُوْا مِمَّا لَمْ یُذْكَرِ اسْمُ اللّٰهِ عَلَیْهِ وَاِنَّهٗ لَفِسْقٌ ؕ— وَاِنَّ الشَّیٰطِیْنَ لَیُوْحُوْنَ اِلٰۤی اَوْلِیٰٓـِٕهِمْ لِیُجَادِلُوْكُمْ ۚ— وَاِنْ اَطَعْتُمُوْهُمْ اِنَّكُمْ لَمُشْرِكُوْنَ ۟۠
മുസ്ലിംകളേ! അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാത്തവ നിങ്ങൾ ഭക്ഷിക്കരുത്. അല്ലാഹുവല്ലാത്തവരുടെ പേർ ഉച്ചരിക്കപ്പെട്ടവയോ (ഒരു പേരും) ഉച്ചരിക്കപ്പെടാത്തവയോ ആകട്ടെ; (അവ നിങ്ങൾ ഭക്ഷിക്കരുത്). അതിൽ നിന്ന് ഭക്ഷിക്കുന്നത് അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് തിന്മ പ്രവർത്തിക്കലാകുന്നു. തീർച്ചയായും ശവം ഭക്ഷിപ്പിക്കുന്ന വിഷയത്തിൽ നിങ്ങളോട് തർക്കിക്കുന്നതിനായി പിശാചുക്കൾ തങ്ങളുടെ മിത്രങ്ങളുടെ മനസ്സുകളിൽ ആശയക്കുഴപ്പങ്ങൾ ഇട്ടുകൊടുത്തു കൊണ്ടിരിക്കും. മുസ്ലിംകളേ! ശവം ഭക്ഷിക്കുന്നത് അനുവദനീയമാക്കുന്നതിനായി അവർ ഇട്ടുതരുന്ന ആശയക്കുഴപ്പങ്ങളിൽ നിങ്ങൾ അവരെ അനുസരിച്ചാൽ അല്ലാഹുവിനെ പങ്കുചേർക്കുന്നതിൽ നിങ്ങളും അവരും ഒരേ പോലെയാകുന്നതാണ്.
ئەرەپچە تەپسىرلەر:
اَوَمَنْ كَانَ مَیْتًا فَاَحْیَیْنٰهُ وَجَعَلْنَا لَهٗ نُوْرًا یَّمْشِیْ بِهٖ فِی النَّاسِ كَمَنْ مَّثَلُهٗ فِی الظُّلُمٰتِ لَیْسَ بِخَارِجٍ مِّنْهَا ؕ— كَذٰلِكَ زُیِّنَ لِلْكٰفِرِیْنَ مَا كَانُوْا یَعْمَلُوْنَ ۟
അല്ലാഹു സന്മാർഗം നൽകുന്നതിന് മുൻപ് (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, (സത്യത്തെ കുറിച്ചുള്ള) അജ്ഞതയിൽ പെട്ടും, തിന്മകൾ പ്രവർത്തിച്ചും നിർജീവമായിരുന്ന ഒരാൾ; അങ്ങനെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിലേക്കും, (സത്യത്തെ കുറിച്ചുള്ള) അറിവിലേക്കും, സൽകർമ്മങ്ങൾ (പ്രവർത്തിക്കുന്നതിലേക്കും) അയാൾക്ക് നാം മാർഗദർശനം നൽകി.(ഈ പറയപ്പെട്ട വ്യക്തിയും) നിഷേധത്തിൻ്റെയും അജ്ഞതയുടെയും തിന്മകളുടെയും അന്ധകാരത്തിൽ അകപ്പെടുകയും, അതിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെ, ചരിക്കേണ്ട മാർഗമേതെന്ന് അവ്യക്തമായി തീരുകയും, വഴികളെല്ലാം ഇരുട്ടിലാവുകയും ചെയ്ത ഒരാളും സമന്മാരാകുമോ?! ഈ ബഹുദൈവാരാധകർക്ക് അവർ നിലകൊള്ളുന്ന ബഹുദൈവാരാധനയും, ശവം ഭക്ഷിക്കുന്നതും, അസത്യത്തിന് വേണ്ടിയുള്ള തർക്കവും മനോഹരമാക്കി തോന്നിപ്പിക്കപ്പെട്ടത് പോലെ, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ പ്രവർത്തിക്കുന്ന തിന്മകളും ഭംഗിയാക്കി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു. വേദനയേറിയ ശിക്ഷ പരലോകത്ത് അവർക്ക് നൽകപ്പെടുന്നതിന് വേണ്ടിയത്രെ അത്.
ئەرەپچە تەپسىرلەر:
وَكَذٰلِكَ جَعَلْنَا فِیْ كُلِّ قَرْیَةٍ اَكٰبِرَ مُجْرِمِیْهَا لِیَمْكُرُوْا فِیْهَا ؕ— وَمَا یَمْكُرُوْنَ اِلَّا بِاَنْفُسِهِمْ وَمَا یَشْعُرُوْنَ ۟
മക്കയിലെ ബഹുദൈവാരാധകരിലെ തലവന്മാരിൽ നിന്ന് സംഭവിച്ചത് പോലെ, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുന്നതിനായി എല്ലാ നാട്ടിലും ചില നേതാക്കന്മാരെയും തലവന്മാരെയും നാം നിശ്ചയിച്ചിട്ടുണ്ട്. പിശാചിൻ്റെ മാർഗത്തിലേക്ക് ക്ഷണിക്കുന്നതിനും, അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരുടെ അനുയായികളെയും നേരിടുന്നതിനും അവർ തങ്ങളുടെ കുതന്ത്രങ്ങളും ചതിയും പ്രയോഗിച്ചു കൊണ്ടേയിരിക്കും. യഥാർത്ഥത്തിൽ അവരുടെ കുതന്ത്രങ്ങളും ചതികളും അവർക്കെതിരെ തന്നെ തിരിയുന്നതാണ്. എന്നാൽ അവരുടെ അജ്ഞതയും ദേഹേഛകളോടുള്ള അനുസരണയും കാരണത്താൽ അവർക്കത് ബോധ്യപ്പെടുന്നില്ലെന്ന് മാത്രം.
ئەرەپچە تەپسىرلەر:
وَاِذَا جَآءَتْهُمْ اٰیَةٌ قَالُوْا لَنْ نُّؤْمِنَ حَتّٰی نُؤْتٰی مِثْلَ مَاۤ اُوْتِیَ رُسُلُ اللّٰهِ ؔۘؕ— اَللّٰهُ اَعْلَمُ حَیْثُ یَجْعَلُ رِسَالَتَهٗ ؕ— سَیُصِیْبُ الَّذِیْنَ اَجْرَمُوْا صَغَارٌ عِنْدَ اللّٰهِ وَعَذَابٌ شَدِیْدٌۢ بِمَا كَانُوْا یَمْكُرُوْنَ ۟
അല്ലാഹു അവൻ്റെ നബിയുടെ മേൽ അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലുമൊന്ന് നിഷേധികളുടെ തലവന്മാരിൽ ആർക്കെങ്കിലും വന്നെത്തിയാൽ അവർ പറയും: നബിമാർക്ക് അല്ലാഹു നൽകിയ പ്രവാചകത്വവും സന്ദേശവും ഞങ്ങൾക്കും അല്ലാഹു നൽകുന്നത് വരെ ഞങ്ങൾ വിശ്വസിക്കുന്നതല്ല. (അല്ലാഹുവിൻ്റെ) സന്ദേശം വഹിക്കുന്നതിനും, അതിൻ്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും ഏറ്റവും അനുയോജ്യരായവർ ആരാണെന്നും, അതാർക്കാണ് പ്രത്യേകമായി നൽകേണ്ടതെന്നും അല്ലാഹുവിന് ഏറ്റവും നന്നായി അറിയാം എന്ന് ഇത്തരക്കാർക്ക് അല്ലാഹു മറുപടി നൽകിയിരിക്കുന്നു. സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചതിനാൽ ഈ അതിക്രമികൾക്ക് നിന്ദ്യതയും അപമാനവും ബാധിക്കുന്നതാണ്. അവരുടെ കുതന്ത്രത്തിൻ്റെ ഫലമായി കഠിനശിക്ഷയും അവരെ ബാധിക്കുന്നതാണ്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• الأصل في الأشياء والأطعمة الإباحة، وأنه إذا لم يرد الشرع بتحريم شيء منها فإنه باق على الإباحة.
• ഭൗതികവിഭവങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കാര്യത്തിലുള്ള അടിസ്ഥാനം അവയെല്ലാം അനുവദനീയമാണെന്നതാണ്. ഇസ്ലാമിക നിയമങ്ങളിൽ അവ നിഷിദ്ധമാണെന്ന് അറിയിക്കുന്ന തെളിവ് വരാത്തിടത്തോളം അവ അനുവദനീയമായിരിക്കും.

• كل من تكلم في الدين بما لا يعلمه، أو دعا الناس إلى شيء لا يعلم أنه حق أو باطل، فهو معتدٍ ظالم لنفسه وللناس، وكذلك كل من أفتى وليس هو بكفء للإفتاء.
• തനിക്ക് അറിയാത്ത ഒരു കാര്യം ദീനിൽ സംസാരിക്കുകയോ, ശരിയാണെന്നോ തെറ്റാണെന്നോ വ്യക്തമായ ബോധ്യമില്ലാത്തതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയോ ചെയ്തവൻ അതിരുവിട്ടവനും, സ്വന്തത്തോടും ജനങ്ങളോടും അക്രമം പ്രവർത്തിച്ചവനുമാകുന്നു. ജനങ്ങൾക്ക് ഫത്'വ നൽകാൻ ശേഷിയില്ലാതെ അതിന് മുതിർന്ന എല്ലാവരും അപ്രകാരം തന്നെ.

• منفعة المؤمن ليست مقتصرة على نفسه، بل مُتَعدِّية لغيره من الناس.
• (അല്ലാഹുവിൽ) വിശ്വസിച്ച ഒരാളുടെ നന്മകൾ അവനിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് അത് മറ്റു ജനങ്ങളിലേക്ക് കൂടി പരന്നൊഴുകുന്നതാണ്.

 
مەنالار تەرجىمىسى سۈرە: ئەنئام
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش