Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: مۈلك   ئايەت:

മുൽക്

سۈرىنىڭ مەقسەتلىرىدىن:
إظهار كمال ملك الله وقدرته؛ بعثًا على خشيته، وتحذيرًا من عقابه.
അല്ലാഹുവിൻ്റെ അധികാരത്തിൻ്റെയും ശക്തിയുടെയും പൂർണ്ണത ബോധ്യപ്പെടുത്തൽ; അവനെ ഭയപ്പെടാനുള്ള ഓർമ്മപ്പെടുത്തലും, അവൻ്റെ ശിക്ഷയിൽ നിന്നുള്ള താക്കീതുമാണത്.

تَبٰرَكَ الَّذِیْ بِیَدِهِ الْمُلْكُ ؗ— وَهُوَ عَلٰی كُلِّ شَیْءٍ قَدِیْرُ ۟ۙ
സർവ്വാധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ ഉള്ളത്, ആ അല്ലാഹു മഹത്വമുള്ളവനും അങ്ങേയറ്റം നന്മ നിറഞ്ഞവനുമായിരിക്കുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും സാധ്യമാകാതെ വരില്ല.
ئەرەپچە تەپسىرلەر:
١لَّذِیْ خَلَقَ الْمَوْتَ وَالْحَیٰوةَ لِیَبْلُوَكُمْ اَیُّكُمْ اَحْسَنُ عَمَلًا ؕ— وَهُوَ الْعَزِیْزُ الْغَفُوْرُ ۟ۙ
മനുഷ്യരേ! നിങ്ങളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുക എന്നു പരീക്ഷിക്കുന്നതിനായി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാകുന്നു അവൻ. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത 'അസീസും', തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കുന്ന 'ഗഫൂറു'മാകുന്നു അവൻ.
ئەرەپچە تەپسىرلەر:
الَّذِیْ خَلَقَ سَبْعَ سَمٰوٰتٍ طِبَاقًا ؕ— مَا تَرٰی فِیْ خَلْقِ الرَّحْمٰنِ مِنْ تَفٰوُتٍ ؕ— فَارْجِعِ الْبَصَرَ ۙ— هَلْ تَرٰی مِنْ فُطُوْرٍ ۟
ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവൻ; ഓരോ ആകാശവും മുൻപുള്ള ആകാശത്തിൻ്റെ മുകളിൽ -പരസ്പരം സ്പർശിക്കാതെ- തട്ടുകളായാണുള്ളത്. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെ വീക്ഷിക്കുന്ന മനുഷ്യാ! അല്ലാഹു സൃഷ്ടിച്ചതിൽ ഒരു ഏറ്റക്കുറച്ചിലോ, യോജിപ്പില്ലായ്മയോ നിനക്ക് കണ്ടെത്താനാവുകയില്ല. വീണ്ടും നിൻ്റെ കണ്ണ് നീ തിരിച്ചു കൊണ്ടു വരിക; അതിൽ വല്ല വിടവോ പിളർപ്പോ നീ കാണുന്നുണ്ടോ?! നീ ഒരിക്കലും അത് കാണുകയില്ല; കൃത്യവും സൂക്ഷ്മവുമായ സൃഷ്ടിപ്പ് മാത്രമേ നിനക്കതിൽ കാണാൻ സാധിക്കുകയുള്ളൂ.
ئەرەپچە تەپسىرلەر:
ثُمَّ ارْجِعِ الْبَصَرَ كَرَّتَیْنِ یَنْقَلِبْ اِلَیْكَ الْبَصَرُ خَاسِئًا وَّهُوَ حَسِیْرٌ ۟
വീണ്ടും നീ ആവർത്തിച്ചാവർത്തിച്ച് നിൻ്റെ കാഴ്ച്ചയെ മടക്കുക. എന്തെങ്കിലുമൊരു ന്യൂനതയോ അബദ്ധമോ ആകാശസൃഷ്ടിപ്പിൽ കണ്ടെത്താൻ കഴിയാതെ അപമാനിതമായി നിൻ്റെ കണ്ണ് നിന്നിലേക്ക് തന്നെ തിരിച്ചു വരും. ഇനി (മുന്നോട്ട് നോക്കാൻ) കഴിയാത്ത വണ്ണം അത് പരിക്ഷീണതയിലായിരിക്കും.
ئەرەپچە تەپسىرلەر:
وَلَقَدْ زَیَّنَّا السَّمَآءَ الدُّنْیَا بِمَصَابِیْحَ وَجَعَلْنٰهَا رُجُوْمًا لِّلشَّیٰطِیْنِ وَاَعْتَدْنَا لَهُمْ عَذَابَ السَّعِیْرِ ۟
ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ പ്രകാശിക്കുന്ന നക്ഷത്രങ്ങൾ കൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു. അവയെ നാം കട്ടുകേൾക്കാൻ ഇരിപ്പുറപ്പിച്ചിട്ടുള്ള പിശാചുക്കളെ എറിയാനും കരിച്ചു കളയാനുമുള്ള തീക്കൊള്ളികളുമാക്കിയിരിക്കുന്നു. പരലോകത്താകട്ടെ; കരിച്ചു കളയുന്ന നരകശിക്ഷയും നാം അവർക്ക് ഒരുക്കി വെച്ചിരിക്കുന്നു.
ئەرەپچە تەپسىرلەر:
وَلِلَّذِیْنَ كَفَرُوْا بِرَبِّهِمْ عَذَابُ جَهَنَّمَ ؕ— وَبِئْسَ الْمَصِیْرُ ۟
തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവർക്ക് അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകശിക്ഷയുണ്ട്. അവർ മടങ്ങിച്ചെല്ലുന്ന ആ അഭയസ്ഥാനം വളരെ മോശം തന്നെ.
ئەرەپچە تەپسىرلەر:
اِذَاۤ اُلْقُوْا فِیْهَا سَمِعُوْا لَهَا شَهِیْقًا وَّهِیَ تَفُوْرُ ۟ۙ
അവർ നരകത്തിൽ എറിയപ്പെട്ടാൽ വളരെ മോശവും ഭീകരവുമായ ഒരു ശബ്ദം അവർ കേൾക്കുന്നതാണ്; പാത്രം തിളക്കുന്നത് പോലെ നരകം ഇളകി മറിയുന്നുണ്ടായിരിക്കും.
ئەرەپچە تەپسىرلەر:
تَكَادُ تَمَیَّزُ مِنَ الْغَیْظِ ؕ— كُلَّمَاۤ اُلْقِیَ فِیْهَا فَوْجٌ سَاَلَهُمْ خَزَنَتُهَاۤ اَلَمْ یَاْتِكُمْ نَذِیْرٌ ۟
നരകത്തിൽ എറിയപ്പെട്ടവരോടുള്ള കടുത്ത ദേഷ്യം കാരണത്താൽ അത് പൊട്ടിത്തെറിക്കുകയും, വേറിട്ടു പോവുകയും ചെയ്യാറാകും. (ഇസ്ലാമിനെ) നിഷേധിച്ചവരിലെ ഓരോ സംഘത്തെയും അതിലേക്ക് എറിയുമ്പോൾ അവരുടെ കാര്യം ഏൽപ്പിക്കപ്പെട്ടിട്ടുള്ള മലക്കുകൾ അവരോട് ആക്ഷേപ സ്വരത്തിൽ ചോദിക്കും: അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുന്ന ദൂതന്മാർ ഇഹലോകത്ത് നിങ്ങളിലേക്ക് വന്നിരുന്നില്ലേ?
ئەرەپچە تەپسىرلەر:
قَالُوْا بَلٰی قَدْ جَآءَنَا نَذِیْرٌ ۙ۬— فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللّٰهُ مِنْ شَیْءٍ ۖۚ— اِنْ اَنْتُمْ اِلَّا فِیْ ضَلٰلٍ كَبِیْرٍ ۟
(ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: അതെ! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതൻ ഞങ്ങളിലേക്ക് വന്നിരുന്നു; അപ്പോൾ അദ്ദേഹത്തെ ഞങ്ങൾ കളവാക്കി. ഞങ്ങൾ പറഞ്ഞു: അല്ലാഹു ഒരു ബോധനവും ഇറക്കിയിട്ടില്ല. അല്ലയോ ദൂതന്മാരേ! നിങ്ങൾ സത്യത്തിൽ നിന്ന് വളരെ വലിയ വഴികേടിലാകുന്നു.
ئەرەپچە تەپسىرلەر:
وَقَالُوْا لَوْ كُنَّا نَسْمَعُ اَوْ نَعْقِلُ مَا كُنَّا فِیْۤ اَصْحٰبِ السَّعِیْرِ ۟
(ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: ഞങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ അവർ പറയുന്നത് ഞങ്ങൾ കേൾക്കുകയും, സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്ന ബുദ്ധി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ നരകക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുമായിരുന്നില്ല. പകരം അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, അവർ കൊണ്ടു വന്നത് സത്യപ്പെടുത്തുകയും ചെയ്യുന്നവരാകുമായിരുന്നു; അങ്ങനെ സ്വർഗക്കാരിൽ ഉൾപ്പെടുകയും ചെയ്യുമായിരുന്നു.
ئەرەپچە تەپسىرلەر:
فَاعْتَرَفُوْا بِذَنْۢبِهِمْ ۚ— فَسُحْقًا لِّاَصْحٰبِ السَّعِیْرِ ۟
അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിനും കളവാക്കലിനും സ്വയം സാക്ഷ്യം വഹിക്കും. അതിനാൽ അവർ നരകാവകാശികളായി തീർന്നു. അപ്പോൾ നരകാഗ്നിയുടെ ആളുകൾക്ക് അകലം!
ئەرەپچە تەپسىرلەر:
اِنَّ الَّذِیْنَ یَخْشَوْنَ رَبَّهُمْ بِالْغَیْبِ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِیْرٌ ۟
തീർച്ചയായും തങ്ങളുടെ ഏകാന്തതകളിൽ അല്ലാഹുവിനെ ഭയക്കുന്നവർക്ക് അവരുടെ തിന്മകൾക്ക് പാപമോചനവും, സ്വർഗമെന്ന മഹത്തരമായ പ്രതിഫലവും ഉണ്ട്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• في معرفة الحكمة من خلق الموت والحياة وجوب المبادرة للعمل الصالح قبل الموت.
* ജീവിത - മരണങ്ങളുടെ സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് തിരിച്ചറിഞ്ഞാൽ, മരണത്തിന് മുമ്പ് സൽകർമ്മങ്ങൾക്കായി ദൃതിപ്പെടൽ നിർബന്ധമാണ്.

• حَنَقُ جهنم على الكفار وغيظها غيرةً لله سبحانه.
* (ഇസ്ലാമിനെ) നിഷേധിച്ചവരെ നരകം ഞെരുക്കിയമർത്തുന്ന രൂപവും, അല്ലാഹുവിന് വേണ്ടി അവരോടത് പ്രകടിപ്പിക്കുന്ന കടുത്ത ദേഷ്യവും.

• سبق الجن الإنس في ارتياد الفضاء وكل من تعدى حده منهم، فإنه سيناله الرصد بعقاب.
* ഉപരിലോകം കീഴടക്കുന്നതിൽ ജിന്നുകൾ മനുഷ്യരെ മറികടന്നിട്ടുണ്ട്. എന്നാൽ അവരിൽ നിശ്ചയിക്കപ്പെട്ട പരിധി വിട്ടുകടക്കുന്നവർക്ക് കാവൽക്കാരുടെ ശിക്ഷ നേരിടേണ്ടി വരും.

• طاعة الله وخشيته في الخلوات من أسباب المغفرة ودخول الجنة.
* ഏകാന്തതയിൽ അല്ലാഹുവിനെ അനുസരിക്കലും അവനെ ഭയപ്പെടലും പാപമോചനത്തിനും സ്വർഗപ്രവേശനത്തിനും കാരണമാകും.

 
مەنالار تەرجىمىسى سۈرە: مۈلك
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش