Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: ئەنپال   ئايەت:
اِذْ تَسْتَغِیْثُوْنَ رَبَّكُمْ فَاسْتَجَابَ لَكُمْ اَنِّیْ مُمِدُّكُمْ بِاَلْفٍ مِّنَ الْمَلٰٓىِٕكَةِ مُرْدِفِیْنَ ۟
ബദ്ർ യുദ്ധ ദിവസം നിങ്ങൾ സ്മരിക്കുകയും ചെയ്യുക. നിങ്ങളുടെ ശത്രുവിനെതിരെ നിങ്ങൾക്ക് വിജയം നൽകാൻ അല്ലാഹുവിനോട് നിങ്ങൾ സഹായം തേടിയിരുന്ന സന്ദർഭം. അല്ലാഹുവിൽ വിശ്വസിച്ചവരേ! അപ്പോൾ തുടരെത്തുടരെ വരുന്ന ആയിരം മലക്കുകളെ കൊണ്ട് അല്ലാഹു നിങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണെന്ന് അറിയിച്ചു കൊണ്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി.
ئەرەپچە تەپسىرلەر:
وَمَا جَعَلَهُ اللّٰهُ اِلَّا بُشْرٰی وَلِتَطْمَىِٕنَّ بِهٖ قُلُوْبُكُمْ ؕ— وَمَا النَّصْرُ اِلَّا مِنْ عِنْدِ اللّٰهِ ؕ— اِنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟۠
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കൾക്കെതിരെ അല്ലാഹു നിങ്ങളെ സഹായിക്കും എന്ന സന്തോഷവാർത്തയും, നിങ്ങളുടെ ഹൃദയങ്ങൾ സഹായം ലഭിക്കുമെന്ന ഉറപ്പിനാൽ സമാധാനചിത്തമാകുന്നതിനും വേണ്ടി മാത്രമായിരുന്നു അല്ലാഹു മലക്കുകളെ അയച്ചത്. എണ്ണപ്പെരുപ്പത്തിലോ, യുദ്ധസന്നാഹങ്ങളുടെ ആധിക്യത്തിലോ ഒന്നുമല്ല വിജയം. മറിച്ച് വിജയം അല്ലാഹുവിൽ നിന്ന് മാത്രമാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അധികാരത്തിൽ മഹാ പ്രതാപമുള്ളവനാകുന്നു (അസീസ്); അവനെ ഒരാളും പരാജയപ്പെടുത്തുകയില്ല. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും വിധിനിർണ്ണയത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അവൻ.
ئەرەپچە تەپسىرلەر:
اِذْ یُغَشِّیْكُمُ النُّعَاسَ اَمَنَةً مِّنْهُ وَیُنَزِّلُ عَلَیْكُمْ مِّنَ السَّمَآءِ مَآءً لِّیُطَهِّرَكُمْ بِهٖ وَیُذْهِبَ عَنْكُمْ رِجْزَ الشَّیْطٰنِ وَلِیَرْبِطَ عَلٰی قُلُوْبِكُمْ وَیُثَبِّتَ بِهِ الْاَقْدَامَ ۟ؕ
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ആ മയക്കം ഇട്ടുതന്ന സന്ദർഭം സ്മരിക്കുക. ശത്രുവിനെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ ഭയത്തിൽ നിന്ന് നിർഭയത്വം നൽകുന്നതായിരുന്നു ആ മയക്കം. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ അവൻ മഴ വർഷിക്കുകയും ചെയ്തു. എല്ലാ അശുദ്ധികളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, പിശാചിൻ്റെ ദുർബോധനങ്ങൾ നിങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും, നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനും അതിലൂടെ യുദ്ധത്തിൽ (ശത്രുവിനെ) കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ശരീരങ്ങൾ ഉറച്ചു നിൽക്കുന്നതിനുമായിരുന്നു ആ മഴ വർഷിച്ചത്. അതോടൊപ്പം മണൽ നിറഞ്ഞ (ബദ്റിലെ) ഭൂമിയിൽ കാലുകൾ തെന്നിപ്പോകാതെ ഉറപ്പിച്ചു നിർത്താനും (ആ മഴ കാരണമായി).
ئەرەپچە تەپسىرلەر:
اِذْ یُوْحِیْ رَبُّكَ اِلَی الْمَلٰٓىِٕكَةِ اَنِّیْ مَعَكُمْ فَثَبِّتُوا الَّذِیْنَ اٰمَنُوْا ؕ— سَاُلْقِیْ فِیْ قُلُوْبِ الَّذِیْنَ كَفَرُوا الرُّعْبَ فَاضْرِبُوْا فَوْقَ الْاَعْنَاقِ وَاضْرِبُوْا مِنْهُمْ كُلَّ بَنَانٍ ۟ؕ
നബിയേ! താങ്കളുടെ രക്ഷിതാവ് മലക്കുകളെ കൊണ്ട് ബദ്റിൽ നിരന്ന മുസ്ലിംകളെ സഹായിച്ച വേളയിൽ അവർക്ക് ബോധനം നൽകിയ സന്ദർഭം; (അല്ലാഹു അവരോട് പറഞ്ഞു:) മലക്കുകളേ! നിങ്ങളെ സഹായിച്ചും പിന്തുണച്ചും ഞാൻ നിങ്ങളോടൊപ്പമുണ്ട്. അതിനാൽ ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിൽ മുസ്ലിംകളുടെ ദൃഢനിശ്ചയം ഉറപ്പിച്ചു നിർത്തുക. അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ കടുത്ത ഭയം ഞാൻ ഇട്ടുനൽകുന്നതാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പിരടികളിൽ നിങ്ങൾ വെട്ടിക്കൊള്ളുക; അവർ മരിച്ചു വീഴട്ടെ. അവരുടെ സന്ധികളിലും പാർശ്വങ്ങളിലും വെട്ടിക്കൊള്ളുക; അവർക്ക് നിങ്ങളോട് യുദ്ധം ചെയ്യാൻ സാധ്യമാകാതെ വരട്ടെ!
ئەرەپچە تەپسىرلەر:
ذٰلِكَ بِاَنَّهُمْ شَآقُّوا اللّٰهَ وَرَسُوْلَهٗ ۚ— وَمَنْ یُّشَاقِقِ اللّٰهَ وَرَسُوْلَهٗ فَاِنَّ اللّٰهَ شَدِیْدُ الْعِقَابِ ۟
(അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ വന്നുഭവിച്ച ഈ ശിക്ഷ -അവർ കൊല്ലപ്പെടുകയും, അവരുടെ സന്ധികൾ വെട്ടേൽക്കേണ്ടി വരുകയും ചെയ്തു എന്നത്-; അല്ലാഹുവിനോടും അവൻ്റെ ദൂതനോടും അവർ എതിർത്തു നിന്നതത്രെ അതിൻ്റെ കാരണം. അല്ലാഹുവും അവൻ്റെ ദൂതനും അവരോട് കൽപ്പിച്ചത് അവർ പ്രാവർത്തികമാക്കിയില്ല. വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കാനും അക്കൂട്ടർ തയ്യാറായില്ല. ആരെങ്കിലും അല്ലാഹുവിനോടും റസൂലിനോടും എതിർത്തു നിൽക്കുന്നെങ്കിൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (അവർക്കുള്ള ശിക്ഷയായി) ഇഹലോകത്ത് അവർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും, പരലോകത്ത് നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്.
ئەرەپچە تەپسىرلەر:
ذٰلِكُمْ فَذُوْقُوْهُ وَاَنَّ لِلْكٰفِرِیْنَ عَذَابَ النَّارِ ۟
-അല്ലാഹുവിനോടും അവൻ്റെ ദൂതനോടും എതിരിട്ടു നിൽക്കുന്നവരേ!- ഈ പറയപ്പെട്ട ശിക്ഷ; അത് നിങ്ങൾ ഇഹലോകത്ത് നേരത്തെ തന്നെ ആസ്വദിച്ചു കൊള്ളുക. -നിഷേധത്തിലും ധിക്കാരത്തിലും നിലകൊള്ളവെ തന്നെയാണ് നിങ്ങൾ മരിക്കുന്നതെങ്കിൽ- പരലോകത്ത് നരകശിക്ഷയും നിങ്ങൾക്ക് ഉണ്ടായിരിക്കും.
ئەرەپچە تەپسىرلەر:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا لَقِیْتُمُ الَّذِیْنَ كَفَرُوْا زَحْفًا فَلَا تُوَلُّوْهُمُ الْاَدْبَارَ ۟ۚ
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ബഹുദൈവാരാധകരുമായി യുദ്ധഭൂമിയിൽ മുഖാമുഖം അടുത്തെത്തിയാൽ നിങ്ങൾ അവരുടെ മുന്നിൽ തകർന്നടിയുകയോ, പിന്തിരിഞ്ഞ് ഓടുകയോ ചെയ്യരുത്. മറിച്ച്, അവരുടെ മുൻപിൽ ഉറച്ചു നിൽക്കുകയും, അവരുമായുള്ള ഏറ്റുമുട്ടലിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യുക. അല്ലാഹു അവൻ്റെ സഹായവും പിന്തുണയുമായി നിങ്ങളോടൊപ്പമുണ്ട്.
ئەرەپچە تەپسىرلەر:
وَمَنْ یُّوَلِّهِمْ یَوْمَىِٕذٍ دُبُرَهٗۤ اِلَّا مُتَحَرِّفًا لِّقِتَالٍ اَوْ مُتَحَیِّزًا اِلٰی فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ اللّٰهِ وَمَاْوٰىهُ جَهَنَّمُ ؕ— وَبِئْسَ الْمَصِیْرُ ۟
ശത്രുക്കളുടെ യുദ്ധം വഴിതിരിച്ചു വിടാൻ വേണ്ടിയുള്ള തന്ത്രത്തിൻ്റെ ഭാഗമായി പിന്തിരിഞ്ഞോടുന്നതായി അവർക്ക് തോന്നിപ്പിക്കുകയും അവർക്ക് നേരെ ആഞ്ഞടിക്കാൻ ഉദ്ദേശിക്കുകയോ, അല്ലെങ്കിൽ (യുദ്ധത്തിന്) തയ്യാറായി നിൽക്കുന്ന മുസ്ലിംകളുടെ മറ്റൊരു സൈനികസംഘത്തിലേക്ക് ചേരുകയും അവരുടെ സഹായം തേടുന്നതിനും വേണ്ടിയോ അല്ലാതെ ആരെങ്കിലും അവരിൽ (ശത്രുക്കളിൽ) നിന്ന് പിന്തിരിഞ്ഞോടിയാൽ അല്ലാഹുവിൻ്റെ കോപവുമായി -അതിന് അർഹതയുള്ളവനായി കൊണ്ടാണ്- അവൻ മടങ്ങിയിരിക്കുന്നത്. പരലോകത്ത് അവൻ്റെ സ്ഥാനം നരകമായിരിക്കും. എത്ര മോശമാണ് അവൻ ചെന്നുചേരുന്ന ആ സ്ഥാനം. എത്ര മോശമാണ് അവൻ്റെ മടക്കഗേഹം.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• في الآيات اعتناء الله العظيم بحال عباده المؤمنين، وتيسير الأسباب التي بها ثبت إيمانهم، وثبتت أقدامهم، وزال عنهم المكروه والوساوس الشيطانية.
• വിശ്വാസികളായ തൻ്റെ ദാസന്മാരുടെ കാര്യം അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹു എപ്രകാരമാണ് ശ്രദ്ധിക്കുന്നതെന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം. അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസം ദൃഢതയുള്ളതാക്കുകയും, അവരുടെ കാല്പാദങ്ങൾ ഉറപ്പിച്ചു നിർത്തുകയും, അവരിൽ നിന്ന് എല്ലാവിധ പ്രയാസങ്ങളും നീക്കുകയും, പൈശാചിക ദുർബോധനങ്ങളെ അകറ്റുകയും ചെയ്ത വ്യത്യസ്ത കാരണങ്ങൾ അല്ലാഹു അവർക്ക് എളുപ്പമാക്കി നൽകിയിരിക്കുന്നു.

• أن النصر بيد الله، ومن عنده سبحانه، وهو ليس بكثرة عَدَدٍ ولا عُدَدٍ مع أهمية هذا الإعداد.
• വിജയം അല്ലാഹുവിൻ്റെ കയ്യിലാണ്. അവൻ്റെയടുക്കൽ നിന്നുമാത്രമാണ്. യുദ്ധത്തിന് തയ്യാറെടുക്കുക എന്നത് പ്രാധാന്യമുള്ളതാണ് എന്നതിനോടൊപ്പം (അറിയുക!) എണ്ണപ്പെരുപ്പമോ യുദ്ധസന്നാഹങ്ങളുടെ ആധിക്യമോ അല്ല വിജയത്തിൻ്റെ നിദാനം. (അല്ലാഹുവിൻ്റെ സഹായമാണ്).

• الفرار من الزحف من غير عذر من أكبر الكبائر.
• ഒഴിവുകഴിവില്ലാതെ യുദ്ധരണാങ്കണത്തിൽ നിന്ന് പിന്തിരിഞ്ഞോടുക എന്നത് വൻപാപങ്ങളിലൊന്നാണ്.

• في الآيات تعليم المؤمنين قواعد القتال الحربية، ومنها: طاعة الله والرسول، والثبات أمام الأعداء، والصبر عند اللقاء، وذِكْر الله كثيرًا.
• യുദ്ധരണാങ്കണത്തിൽ പാലിച്ചിരിക്കേണ്ട അടിസ്ഥാനങ്ങളെ കുറിച്ച് ഈ ആയത്തുകളിൽ അല്ലാഹു മുഅ്മിനുകൾ പഠിപ്പിക്കുന്നു. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കുക, ശത്രുക്കൾക്ക് മുന്നിൽ ഉറച്ചു നിലകൊള്ളുക, യുദ്ധത്തിൽ ഏറ്റുമുട്ടുമ്പോൾ ക്ഷമിക്കുക, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക എന്നത് അവയിൽപ്പെട്ട ചിലതാണ്.

 
مەنالار تەرجىمىسى سۈرە: ئەنپال
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش