قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (23) سۈرە: سۈرە ئەنپال
وَلَوْ عَلِمَ اللّٰهُ فِیْهِمْ خَیْرًا لَّاَسْمَعَهُمْ ؕ— وَلَوْ اَسْمَعَهُمْ لَتَوَلَّوْا وَّهُمْ مُّعْرِضُوْنَ ۟
(അല്ലാഹുവിനെ) നിഷേധിക്കുന്ന ഈ ബഹുദൈവാരാധകന്മാരിൽ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ഉപകാരപ്പെടുകയും, തെളിവുകളും പ്രമാണങ്ങളും പിൻപറ്റുകയും ചെയ്യുന്ന രൂപത്തിൽ അവൻ അവരെ കേൾപ്പിക്കുമായിരുന്നു. എന്നാൽ അവരിൽ യാതൊരു നന്മയുമില്ല എന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. ഇനി അല്ലാഹു അവരെ കേൾപ്പിച്ചു നൽകി എന്ന് തന്നെ ധരിച്ചാൽ പോലും, അവർ ധിക്കാരപൂർവം അതിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ അവഗണിക്കുകയും ചെയ്യുമായിരുന്നു.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• من كان الله معه فهو المنصور وإن كان ضعيفًا قليلًا عدده، وهذه المعية تكون بحسب ما قام به المؤمنون من أعمال الإيمان.
• അല്ലാഹു ആരുടെയൊപ്പമാണോ ഉള്ളത് അവനാണ് വിജയിക്കുന്നവൻ. അവൻ ദുർബലനും അവൻ്റെ സന്നാഹങ്ങൾ കുറവുമാണെങ്കിലും (അവനാണ് വിജയിക്കുക). (അല്ലാഹുവിൽ) വിശ്വസിച്ചവർ നിലനിർത്തുന്ന ഈമാനികമായ പ്രവർത്തനങ്ങളുടെ തോതനുസരിച്ചായിരിക്കും അല്ലാഹു അവരോടൊപ്പമുണ്ടാവുക.

• المؤمن مطالب بالأخذ بالأسباب المادية، والقيام بالتكليف الذي كلفه الله، ثم يتوكل على الله، ويفوض الأمر إليه، أما تحقيق النتائج والأهداف فهو متروك لله عز وجل.
• ഭൗതികമായ കാരണങ്ങൾ സ്വീകരിക്കാൻ ഓരോ മുസ്ലിമും കൽപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അവനെ ഏൽപ്പിച്ച ബാധ്യത അവൻ നിറവേറ്റേണ്ടതുമുണ്ട്. അതിന് ശേഷം അവൻ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, കാര്യങ്ങൾ അവനിലേക്ക് ഏൽപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അവയുടെ ഫലങ്ങളും ലക്ഷങ്ങളും നേടിയെടുക്കുക എന്നത് അല്ലാഹുവിലേക്ക് വിട്ടുനൽകുക.

• في الآيات دليل على أن الله تعالى لا يمنع الإيمان والخير إلا عمَّن لا خير فيه، وهو الذي لا يزكو لديه هذا الإيمان ولا يثمر عنده.
• ഒരു നന്മയുമില്ലാത്തവനിൽ നിന്ന് മാത്രമേ അല്ലാഹു (അവനിലുള്ള) വിശ്വാസവും നന്മകളും തടഞ്ഞു വെക്കൂ എന്ന് ഈ ആയത്തുകളിൽ തെളിവുണ്ട്. അത്തരക്കാരുടെ അടുക്കൽ (അല്ലാഹുവിലുള്ള) വിശ്വാസം വളരുകയോ, ഫലഭൂയിഷ്ഠമാവുകയോ ഇല്ല.

• على العبد أن يكثر من الدعاء: يا مقلب القلوب ثبِّت قلبي على دينك، يا مُصرِّف القلوب اصرف قلبي إلى طاعتك.
• 'ഹൃദയങ്ങളെ ഇളക്കിമറിക്കുന്ന (അല്ലാഹുവേ!) നീ എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ ഉറപ്പിച്ചു നിർത്തേണമേ! ഹൃദയങ്ങളെ തിരിച്ചു വിടുന്ന (അല്ലാഹുവേ!) നീ എൻ്റെ ഹൃദയത്തെ നിന്നെ അനുസരിക്കുന്നതിലേക്ക് തിരിച്ചു വിടേണമേ!' ഓരോ മുസ്ലിമും വർദ്ധിപ്പിക്കേണ്ട പ്രാർത്ഥനയാണ് ഇത്.

• أَمَرَ الله المؤمنين ألا يُقِرُّوا المنكر بين أظهرهم فيعُمَّهم العذاب.
• (അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങൾക്കിടയിൽ തിന്മകൾ നടമാടുന്നത് അംഗീകരിക്കരുതെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു. അങ്ങനെ ചെയ്താൽ ശിക്ഷ അവരെ മുഴുവനായിട്ടായിരിക്കും ബാധിക്കുക.

 
مەنالار تەرجىمىسى ئايەت: (23) سۈرە: سۈرە ئەنپال
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش