የቅዱስ ቁርዓን ይዘት ትርጉም - የሙኽተሰር ቁርአን ተፍሲር ትርጉም በማላያላምኛ ቋንቋ * - የትርጉሞች ማዉጫ


የይዘት ትርጉም አንቀጽ: (38) ምዕራፍ: ሱረቱ አር-ረዕድ
وَلَقَدْ اَرْسَلْنَا رُسُلًا مِّنْ قَبْلِكَ وَجَعَلْنَا لَهُمْ اَزْوَاجًا وَّذُرِّیَّةً ؕ— وَمَا كَانَ لِرَسُوْلٍ اَنْ یَّاْتِیَ بِاٰیَةٍ اِلَّا بِاِذْنِ اللّٰهِ ؕ— لِكُلِّ اَجَلٍ كِتَابٌ ۟
അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. താങ്കൾ ദൂതന്മാരിൽ ആദ്യത്തെയാളൊന്നുമല്ല. മറ്റെല്ലാ മനുഷ്യരെയും പോലെ അവർക്കും നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. വിവാഹിതരാവുകയോ സന്താനങ്ങളുണ്ടാവുകയോ ചെയ്യാത്ത മലക്കുകളാക്കിയിട്ടില്ല നാമവരെയൊന്നും. വിവാഹിതരാവുകയും സന്താനങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന, മനുഷ്യരായ ആ ദൂതന്മാരുടെ കൂട്ടത്തിൽ പെട്ടവരാകുന്നു താങ്കളും. എന്നിട്ടും താങ്കളൊരു മനുഷ്യനാണ് എന്നതിൽ എന്തിനാണ് ബഹുദൈവാരാധകർ ആശ്ചര്യപ്പെടുന്നത്? ഒരു ദൂതന്നും അല്ലാഹുവിൻ്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹു വിധിച്ച ഓരോ കാര്യവും രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥവും, അവക്കെല്ലാം മാറ്റംവരാത്ത ഒരു അവധിയുമുണ്ട്.
የአረብኛ ቁርኣን ማብራሪያ:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• الترغيب في الجنة ببيان صفتها، من جريان الأنهار وديمومة الرزق والظل.
• സ്വർഗത്തിൻ്റെ വിശേഷണങ്ങളും, അവിടെയുള്ള ഒഴുകുന്ന നദികളും, എന്നെന്നും നിലനിൽക്കുന്ന ഉപജീവനവും, നീണ്ടതണലുമെല്ലാം വിവരിക്കുന്ന ആയത്തുകൾ സ്വർഗത്തിനോട് ആഗ്രഹം ജനിപ്പിക്കുന്നു.

• خطورة اتباع الهوى بعد ورود العلم وأنه من أسباب عذاب الله.
• വിജ്ഞാനം ലഭിച്ചതിന് ശേഷവും ഇച്ഛകളെ പിൻപറ്റുന്നതിൻ്റെ അപകടം; അത് അല്ലാഹുവിൻ്റെ ശിക്ഷക്ക് കാരണമാകും.

• بيان أن الرسل بشر، لهم أزواج وذريات، وأن نبينا صلى الله عليه وسلم ليس بدعًا بينهم، فقد كان مماثلًا لهم في ذلك.
• പ്രവാചകന്മാർ മനുഷ്യരാണ് എന്ന് വിശദമാക്കുന്നു. അവർക്ക് ഭാര്യമാരും കുട്ടികളും ഉണ്ടായിരുന്നു. മുഹമ്മദ് നബി അവരിൽ ആദ്യത്തെയാളല്ല. ആ കാര്യങ്ങളിലെല്ലാം അവിടുന്നും അവരെപ്പോലെയായിരുന്നു.

 
የይዘት ትርጉም አንቀጽ: (38) ምዕራፍ: ሱረቱ አር-ረዕድ
የምዕራፎች ማውጫ የገፅ ቁጥር
 
የቅዱስ ቁርዓን ይዘት ትርጉም - የሙኽተሰር ቁርአን ተፍሲር ትርጉም በማላያላምኛ ቋንቋ - የትርጉሞች ማዉጫ

የሙኽተሰር ቁርአን ተፍሲር ትርጉም በማላያላምኛ ቋንቋ፡ ከቁርአን ተፍሲር ጥናት ማዕከል የተገኘ

መዝጋት