የቅዱስ ቁርዓን ይዘት ትርጉም - የሙኽተሰር ቁርአን ተፍሲር ትርጉም በማላያላምኛ ቋንቋ * - የትርጉሞች ማዉጫ


የይዘት ትርጉም አንቀጽ: (172) ምዕራፍ: ሱረቱ አል-በቀራህ
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ وَاشْكُرُوْا لِلّٰهِ اِنْ كُنْتُمْ اِیَّاهُ تَعْبُدُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായതും അനുവദനീയമായതും ഭക്ഷിച്ചു കൊള്ളുക. അനുഗ്രഹങ്ങൾ നൽകിയതിന് അല്ലാഹുവോട് നിങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നന്ദികാണിക്കുകയും ചെയ്യുക ; അവനെ അനുസരിച്ച് പ്രവർത്തിക്കലും അവനെ ധിക്കരിക്കുന്ന പാപങ്ങൾ വെടിയലും അവനുള്ള നന്ദിയിൽ പെട്ടതാണ്. നിങ്ങൾ യഥാർത്ഥത്തിൽ അവനെ മാത്രം ആരാധിക്കുകയും അവനിൽ മറ്റാരെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവരാണെങ്കിൽ.
የአረብኛ ቁርኣን ማብራሪያ:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• أكثر ضلال الخلق بسبب تعطيل العقل، ومتابعة من سبقهم في ضلالهم، وتقليدهم بغير وعي.
• ബുദ്ധി ഉപയോഗിക്കാതിരിക്കുകയും പൂർവികരെ അവരുടെ വഴികേടുകളിൽ പിൻപറ്റുകയും സത്യം ഗ്രഹിക്കാതെ അവരെ അന്ധമായി അനുകരിക്കുകയും ചെയ്തതാണ് അധികമാളുകളും വഴിപിഴവിലാവാൻ കാരണം.

• عدم انتفاع المرء بما وهبه الله من نعمة العقل والسمع والبصر، يجعله مثل من فقد هذه النعم.
• അല്ലാഹു നൽകിയ അനുഗ്രഹങ്ങളായ ബുദ്ധി, കേൾവി, കാഴ്ച എന്നിവ ഒരാൾ ഉപയോഗപ്പെടുത്താതിരുന്നാൽ അവൻ ഈ അനുഗ്രഹങ്ങളൊന്നും ഇല്ലാത്തവനെപ്പോലെ ആയിത്തീരും.

• من أشد الناس عقوبة يوم القيامة من يكتم العلم الذي أنزله الله، والهدى الذي جاءت به رسله تعالى.
• അല്ലാഹു അവതരിപ്പിച്ച അറിവും, അല്ലാഹുവിൻറെ റസൂലുകൾ കൊണ്ടുവന്ന സന്മാർഗ്ഗവും മറച്ചുവെക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കഠിനമായ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.

• من نعمة الله تعالى على عباده المؤمنين أن جعل المحرمات قليلة محدودة، وأما المباحات فكثيرة غير محدودة.
• നിഷിദ്ധമാക്കപ്പെട്ടവ എണ്ണപ്പെട്ടതും വളരെ കുറഞ്ഞതുമാക്കി എന്നതും അനുവദിക്കപ്പെട്ടവ എണ്ണമറ്റതും ധാരാളവുമാക്കി എന്നതും അല്ലാഹു തൻറെ അടിമകൾക്ക് ചെയ്ത അനുഗ്രഹമാണ്.

 
የይዘት ትርጉም አንቀጽ: (172) ምዕራፍ: ሱረቱ አል-በቀራህ
የምዕራፎች ማውጫ የገፅ ቁጥር
 
የቅዱስ ቁርዓን ይዘት ትርጉም - የሙኽተሰር ቁርአን ተፍሲር ትርጉም በማላያላምኛ ቋንቋ - የትርጉሞች ማዉጫ

የሙኽተሰር ቁርአን ተፍሲር ትርጉም በማላያላምኛ ቋንቋ፡ ከቁርአን ተፍሲር ጥናት ማዕከል የተገኘ

መዝጋት