Check out the new design

የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ * - የትርጉሞች ማዉጫ


የይዘት ትርጉም ምዕራፍ: አል ሐጅ   አንቀጽ:
وَكَذٰلِكَ اَنْزَلْنٰهُ اٰیٰتٍۢ بَیِّنٰتٍ ۙ— وَّاَنَّ اللّٰهَ یَهْدِیْ مَنْ یُّرِیْدُ ۟
പുനരുത്ഥാനത്തിൻ്റെ വ്യക്തമായ തെളിവുകൾ നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നതു പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേൽ നാം ഖുർആനാകുന്ന വ്യക്തമായ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ ഔദാര്യത്താൽ അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിൻ്റെയും ശരിയുടെയും വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
የአረብኛ ቁርኣን ማብራሪያ:
اِنَّ الَّذِیْنَ اٰمَنُوْا وَالَّذِیْنَ هَادُوْا وَالصّٰبِـِٕیْنَ وَالنَّصٰرٰی وَالْمَجُوْسَ وَالَّذِیْنَ اَشْرَكُوْۤا ۖۗ— اِنَّ اللّٰهَ یَفْصِلُ بَیْنَهُمْ یَوْمَ الْقِیٰمَةِ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ شَهِیْدٌ ۟
തീർച്ചയായും ഈ സമുദായത്തിൽ (മുസ്ലിം സമുദായം) നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവരും, യഹൂദരും, ചില നബിമാരുടെ അനുയായികളിൽ പെട്ട ഒരു വിഭാഗമായ സ്വാബിഉകളും, നസ്വാറാക്കളും, അഗ്നിയാരാധകരും, വിഗ്രഹാരാധകരുമെല്ലാം; അല്ലാഹു അവർക്കെല്ലാമിടയിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിധിപ്രഖ്യാപിക്കുന്നതാണ്. അപ്പോൾ മുഅ്മിനുകൾ സ്വർഗത്തിൽ പ്രവേശിക്കുകയും, മറ്റുള്ളവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളുടെ എല്ലാ വാക്കുകൾക്കും പ്രവൃത്തികൾക്കും സാക്ഷിയാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.
የአረብኛ ቁርኣን ማብራሪያ:
اَلَمْ تَرَ اَنَّ اللّٰهَ یَسْجُدُ لَهٗ مَنْ فِی السَّمٰوٰتِ وَمَنْ فِی الْاَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُوْمُ وَالْجِبَالُ وَالشَّجَرُ وَالدَّوَآبُّ وَكَثِیْرٌ مِّنَ النَّاسِ ؕ— وَكَثِیْرٌ حَقَّ عَلَیْهِ الْعَذَابُ ؕ— وَمَنْ یُّهِنِ اللّٰهُ فَمَا لَهٗ مِنْ مُّكْرِمٍ ؕ— اِنَّ اللّٰهَ یَفْعَلُ مَا یَشَآءُ ۟
അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലുള്ള മലക്കുകളും, ഭൂമിയിലുള്ള മുഅ്മിനുകളായ ജിന്നുകളും മനുഷ്യരും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് സാഷ്ടാംഗം നമിക്കുന്നുണ്ടെന്ന് താങ്കൾക്ക് അറിയില്ലേ?! ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ഭൂമിയിലെ പർവ്വതവും മരങ്ങളും മൃഗങ്ങളും അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ട് സുജൂദ് ചെയ്യുന്നതും താങ്കൾക്ക് അറിയില്ലേ?! ജനങ്ങളിൽ ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യുന്നു. ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനാൽ അവരുടെ നിഷേധത്തിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് മേൽ നിർബന്ധമായിരിക്കുന്നു. ആരുടെയെങ്കിലും മേൽ അവൻ്റെ നിഷേധം കാരണത്താൽ അല്ലാഹു നിന്ദ്യതയും അപമാനവും വിധിച്ചു കഴിഞ്ഞാൽ അവനെ ആദരിക്കാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ്റെ മേൽ ബലം ചെലുത്താൻ ആരും തന്നെയില്ല.
የአረብኛ ቁርኣን ማብራሪያ:
هٰذٰنِ خَصْمٰنِ اخْتَصَمُوْا فِیْ رَبِّهِمْ ؗ— فَالَّذِیْنَ كَفَرُوْا قُطِّعَتْ لَهُمْ ثِیَابٌ مِّنْ نَّارٍ ؕ— یُصَبُّ مِنْ فَوْقِ رُءُوْسِهِمُ الْحَمِیْمُ ۟ۚ
ഈ രണ്ടു കക്ഷികൾ അവരുടെ രക്ഷിതാവിൻ്റെ കാര്യത്തിൽ തങ്ങളിൽ ആരാണ് സത്യത്തിൻ്റെ വക്താക്കൾ എന്ന് തർക്കിച്ചു കൊണ്ടിരിക്കുന്നവരാണ്. (അല്ലാഹുവിൽ) വിശ്വസിച്ച വിഭാഗവും, അവനെ നിഷേധിച്ച വിഭാഗവും (എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ). അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച കക്ഷി; വസ്ത്രം അത് ധരിക്കുന്ന മനുഷ്യൻ്റെ ശരീരത്തെ പൊതിയുന്ന പോലെ, നരകം അവരെ പൊതിയുന്നതാണ്. അവരുടെ തലക്കു മുകളിലൂടെ അങ്ങേയറ്റം ചൂട്ടുപൊള്ളുന്ന വെള്ളം കോരിയൊഴിക്കപ്പെടുന്നതുമാണ്.
የአረብኛ ቁርኣን ማብራሪያ:
یُصْهَرُ بِهٖ مَا فِیْ بُطُوْنِهِمْ وَالْجُلُوْدُ ۟ؕ
അതു കൊണ്ട് അവരുടെ വയറുകൾക്കുള്ളിലെ ശരീരഭാഗങ്ങൾ ഉരുകിപ്പോവുകയും, അത് അവരുടെ തൊലിയിലെത്തുകയും അതിനെയും ഉരുക്കി കളയുകയും ചെയ്യും.
የአረብኛ ቁርኣን ማብራሪያ:
وَلَهُمْ مَّقَامِعُ مِنْ حَدِیْدٍ ۟
നരകത്തിൽ അവർക്ക് ഇരുമ്പിൻ്റെ ദണ്ഡുകളുമുണ്ടായിരിക്കും. മലക്കുകൾ അതു കൊണ്ട് അവരുടെ തലക്ക് അടിക്കുന്നതായിരിക്കും.
የአረብኛ ቁርኣን ማብራሪያ:
كُلَّمَاۤ اَرَادُوْۤا اَنْ یَّخْرُجُوْا مِنْهَا مِنْ غَمٍّ اُعِیْدُوْا فِیْهَا ۗ— وَذُوْقُوْا عَذَابَ الْحَرِیْقِ ۟۠
നരകത്തിൽ നേരിടേണ്ടി വരുന്ന കടുത്ത ദുരിതങ്ങൾ കാരണത്താൽ അവർ അവിടെ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവർ മടക്കപ്പെടുന്നതാണ്. അവരോട് പറയപ്പെടും: കരിച്ചു കളയുന്ന നരകശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.
የአረብኛ ቁርኣን ማብራሪያ:
اِنَّ اللّٰهَ یُدْخِلُ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ یُحَلَّوْنَ فِیْهَا مِنْ اَسَاوِرَ مِنْ ذَهَبٍ وَّلُؤْلُؤًا ؕ— وَلِبَاسُهُمْ فِیْهَا حَرِیْرٌ ۟
എന്നാൽ വിശ്വാസികളുടെ സംഘം; അതായത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരെ അല്ലാഹു വൃക്ഷങ്ങൾക്കും കൊട്ടാരങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാണ്. സ്വർണ്ണത്തിൻ്റെ വളകൾ ആഭരണമായി ധരിപ്പിച്ചു നൽകിക്കൊണ്ടും, മുത്തുകൾ അണിയിച്ചും അല്ലാഹു അവരെ അലങ്കരിക്കുന്നതാണ്. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.
የአረብኛ ቁርኣን ማብራሪያ:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• الهداية بيد الله يمنحها من يشاء من عباده.
• സന്മാർഗം നൽകുന്നത് അല്ലാഹുവിൻ്റെ കയ്യിലാണ്. അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദാസന്മാർക്ക് അവനത് നൽകുന്നു.

• رقابة الله على كل شيء من أعمال عباده وأحوالهم.
• അല്ലാഹു അവൻ്റെ ദാസന്മാരുടെ എല്ലാ പ്രവർത്തനങ്ങളെയും അവസ്ഥകളെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

• خضوع جميع المخلوقات لله قدرًا، وخضوع المؤمنين له طاعة.
• സർവ്വസൃഷ്ടികളും പ്രാപഞ്ചികമായി അല്ലാഹുവിൻ്റെ കൽപ്പനക്ക് കീഴൊതുങ്ങിയിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവർ അവനെ അനുസരിച്ചു കൊണ്ട് അവന് കീഴൊതുങ്ങിയിരിക്കുന്നു.

• العذاب نازل بأهل الكفر والعصيان، والرحمة ثابتة لأهل الإيمان والطاعة.
• (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മേൽ ശിക്ഷ ഇറങ്ങുന്നതാണ്. (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹുവിൻ്റെ കാരുണ്യവും സ്ഥിരപ്പെട്ടിരിക്കുന്നു.

 
የይዘት ትርጉም ምዕራፍ: አል ሐጅ
የምዕራፎች ማውጫ የገፅ ቁጥር
 
የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ - የትርጉሞች ማዉጫ

ከቁርአን ተፍሲር ጥናት ማዕከል የተገኘ

መዝጋት