Check out the new design

የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ * - የትርጉሞች ማዉጫ


የይዘት ትርጉም ምዕራፍ: አል-ማኢዳህ   አንቀጽ:
وَالَّذِیْنَ كَفَرُوْا وَكَذَّبُوْا بِاٰیٰتِنَاۤ اُولٰٓىِٕكَ اَصْحٰبُ الْجَحِیْمِ ۟
അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ആയത്തുകളെ കളവാക്കുകയും ചെയ്തവർ; അവർ തന്നെയാകുന്നു നരകാവകാശികൾ. അവരുടെ നിഷേധത്തിനുള്ള ശിക്ഷയായി അവരതിൽ പ്രവേശിക്കുന്നതാണ്. കൂട്ടുകാരൻ ഒപ്പം കൂടിച്ചേർന്നു കഴിയുന്നത് പോലെ, അവരതിൽ തന്നെ കഴിഞ്ഞു കൂടുന്നതാണ്.
የአረብኛ ቁርኣን ማብራሪያ:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اذْكُرُوْا نِعْمَتَ اللّٰهِ عَلَیْكُمْ اِذْ هَمَّ قَوْمٌ اَنْ یَّبْسُطُوْۤا اِلَیْكُمْ اَیْدِیَهُمْ فَكَفَّ اَیْدِیَهُمْ عَنْكُمْ ۚ— وَاتَّقُوا اللّٰهَ ؕ— وَعَلَی اللّٰهِ فَلْیَتَوَكَّلِ الْمُؤْمِنُوْنَ ۟۠
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾക്ക് മേൽ സമാധാനം വർഷിച്ചു കൊണ്ടും, നിങ്ങളെ പിടികൂടുന്നതിനും നിലംപരിശാക്കാനും ഉദ്ദേശിച്ചു കൊണ്ട് നിങ്ങൾക്ക് നേരെ കൈകൾ നീട്ടുവാൻ നിങ്ങളുടെ ശത്രുക്കൾ ഉദ്ദേശിച്ചപ്പോൾ അവരുടെ ഹൃദയങ്ങളിൽ ഭയം ഇട്ടുനൽകിക്കൊണ്ടും അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളുടെ നാവുകൾ കൊണ്ടും ഹൃദയങ്ങൾ കൊണ്ടും നിങ്ങൾ സ്മരിക്കുക. അപ്പോൾ അല്ലാഹു അവരെ നിങ്ങളിൽ നിന്ന് തിരിച്ചു കളയുകയും, നിങ്ങളെ അവരിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. (അല്ലാഹുവിൽ) വിശ്വസിച്ചവർ അവരുടെ ഭൗതികവും മതപരവുമായ എല്ലാ നന്മകളും നേടിയെടുക്കുന്നതിനായി അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കട്ടെ.
የአረብኛ ቁርኣን ማብራሪያ:
وَلَقَدْ اَخَذَ اللّٰهُ مِیْثَاقَ بَنِیْۤ اِسْرَآءِیْلَ ۚ— وَبَعَثْنَا مِنْهُمُ اثْنَیْ عَشَرَ نَقِیْبًا ؕ— وَقَالَ اللّٰهُ اِنِّیْ مَعَكُمْ ؕ— لَىِٕنْ اَقَمْتُمُ الصَّلٰوةَ وَاٰتَیْتُمُ الزَّكٰوةَ وَاٰمَنْتُمْ بِرُسُلِیْ وَعَزَّرْتُمُوْهُمْ وَاَقْرَضْتُمُ اللّٰهَ قَرْضًا حَسَنًا لَّاُكَفِّرَنَّ عَنْكُمْ سَیِّاٰتِكُمْ وَلَاُدْخِلَنَّكُمْ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۚ— فَمَنْ كَفَرَ بَعْدَ ذٰلِكَ مِنْكُمْ فَقَدْ ضَلَّ سَوَآءَ السَّبِیْلِ ۟
ഇസ്രാഈൽ സന്തതികളിൽ നിന്ന് അല്ലാഹു വളരെ ഗൗരവകരമായ ഒരു കരാർ എടുത്തിരിക്കുന്നു. അതിനെ കുറിച്ചുള്ള പരാമർശം വഴിയെ വരുന്നതാണ്. അവർക്ക് മേൽ പന്ത്രണ്ട് നേതാക്കന്മാരെ അവൻ നിശ്ചയിക്കുകയും ചെയ്തു. ഓരോ നേതാവും തൻ്റെ കീഴിലുള്ളവരെ നിരീക്ഷിക്കുന്നതായിരിക്കും. അല്ലാഹു ഇസ്രാഈൽ സന്തതികളോട് പറയുകയും ചെയ്തു: നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ നിലക്ക് നിങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, എൻ്റെ എല്ലാ ദൂതന്മാരെയും -ആർക്കുമിടയിൽ ഒരു വേർതിരിവുമില്ലാതെ- സത്യപ്പെടുത്തുകയും, അവരെ ആദരിക്കുകയും സഹായിക്കുകയും, നന്മയുടെ വഴികളിൽ ദാനം ചെയ്യുകയുമാണെങ്കിൽ നിങ്ങളെ സഹായിച്ചും പിന്തുണച്ചും ഞാൻ നിങ്ങളോടൊപ്പമുണ്ടായിരിക്കും. ഈ കാര്യങ്ങളെല്ലാം നിങ്ങൾ നിലനിർത്തുകയാണെങ്കിൽ നിങ്ങൾ ചെയ്തു പോയ തെറ്റുകൾ ഞാൻ ഉറപ്പായും നിങ്ങൾക്ക് പൊറുത്തു തരികയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളെ ഞാൻ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതുമാണ്. ഈ ബലവത്തായ കരാർ സ്വീകരിച്ചതിന് ശേഷം ആരെങ്കിലും (അല്ലാഹുവിനെ) നിഷേധിക്കുകയാണെങ്കിൽ അവൻ ബോധപൂർവ്വം അറിഞ്ഞു കൊണ്ട് സത്യത്തിൻ്റെ മാർഗത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്നു.
የአረብኛ ቁርኣን ማብራሪያ:
فَبِمَا نَقْضِهِمْ مِّیْثَاقَهُمْ لَعَنّٰهُمْ وَجَعَلْنَا قُلُوْبَهُمْ قٰسِیَةً ۚ— یُحَرِّفُوْنَ الْكَلِمَ عَنْ مَّوَاضِعِهٖ ۙ— وَنَسُوْا حَظًّا مِّمَّا ذُكِّرُوْا بِهٖ ۚ— وَلَا تَزَالُ تَطَّلِعُ عَلٰی خَآىِٕنَةٍ مِّنْهُمْ اِلَّا قَلِیْلًا مِّنْهُمْ فَاعْفُ عَنْهُمْ وَاصْفَحْ ؕ— اِنَّ اللّٰهَ یُحِبُّ الْمُحْسِنِیْنَ ۟
അവരിൽ നിന്ന് സ്വീകരിച്ച ആ കരാർ അവർ ലംഘിച്ചതിൻ്റെ ഫലമായി നമ്മുടെ കാരുണ്യത്തിൽ നിന്ന് അവരെ നാം ആട്ടിയകറ്റി. അവരുടെ ഹൃദയങ്ങളെ യാതൊരു നന്മയും എത്താത്ത, കഠിനവും പരുഷവുമായ ഹൃദയമാക്കി തീർത്തു. ആ ഹൃദയങ്ങൾക്ക് ഇനി ഒരു ഉപദേശവും ഉപകാരപ്പെടുകയില്ല. തങ്ങളുടെ ദേഹേഛകൾക്ക് അനുസരിച്ച് വാക്കുകൾ മാറ്റിമറിച്ചു കൊണ്ടും, ആശയാർത്ഥങ്ങൾ ദുർവ്യാഖ്യാനിച്ചു കൊണ്ടും അവർ (അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ) വാക്കുകളെ സ്ഥാനം തെറ്റിക്കുന്നു. അവർക്ക് നൽകപ്പെട്ട ഉൽബോധനത്തിൽ ചിലത് പ്രാവർത്തികമാക്കുന്നത് അവർ ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോടും അവൻ്റെ വിശ്വാസികളായ ദൂതന്മാരോടുമുള്ള വഞ്ചന അവരിൽ നിന്ന് താങ്കൾക്ക് ഇനിയും ബോധ്യപ്പെട്ടു കൊണ്ടേയിരിക്കും. അവരിൽ വളരെ കുറച്ചു പേരൊഴികെ. ഈ കുറഞ്ഞയാളുകൾ അവർ സ്വീകരിച്ച കരാർ പൂർത്തീകരിച്ചിരിക്കുന്നു. അതിനാൽ അവർക്ക് താങ്കൾ വിട്ടുമാപ്പാക്കി നൽകുക. അവരെ താങ്കൾ ശിക്ഷിക്കരുത്. അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുക. തീർച്ചയായും അത് നന്മയിൽ പെട്ടതാണ്. അല്ലാഹു സൽകർമ്മികളെ ഇഷ്ടപ്പെടുന്നു.
የአረብኛ ቁርኣን ማብራሪያ:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• من عظيم إنعام الله عز وجل على النبي عليه الصلاة والسلام وأصحابه أن حماهم وكف عنهم أيدي أهل الكفر وضررهم.
• നബി -ﷺ- യോടും അവിടുത്തെ അനുചരന്മാരോടുമുള്ള അല്ലാഹുവിൻ്റെ മഹത്തരമായ അനുഗ്രഹത്തിൽ പെട്ടതാണ് അവരെ അവൻ സംരക്ഷിക്കുകയും, മതനിഷേധികളുടെ കൈകളും ഉപദ്രവങ്ങളും അവരിൽ നിന്ന് തടുത്തു നിർത്തുകയും ചെയ്തുവെന്നത്.

• أن الإيمان بالرسل ونصرتهم وإقامة الصلاة وإيتاء الزكاة على الوجه المطلوب، سببٌ عظيم لحصول معية الله تعالى وحدوث أسباب النصرة والتمكين والمغفرة ودخول الجنة.
• അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, പരിപൂർണ്ണമായ രൂപത്തിൽ നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുന്നത് അല്ലാഹു ഒപ്പമുണ്ടാകാനുള്ള മഹത്തരമായ കാരണങ്ങളിൽ പെട്ടതാണ്. വിജയത്തിൻ്റെയും അധികാരത്തിൻ്റെയും (അല്ലാഹുവിങ്കൽ നിന്നുള്ള) പാപമോചനത്തിൻ്റെയും സ്വർഗപ്രവേശനത്തിൻ്റെയും കാരണങ്ങളിൽ പെട്ടതാണ് അത്.

• نقض المواثيق الملزمة بطاعة الرسل سبب لغلظة القلوب وقساوتها.
• അല്ലാഹുവിൻ്റെ ദൂതന്മാരെ അനുസരിക്കുക എന്ന ബലവത്തായ കരാർ ലംഘിക്കുന്നത് ഹൃദയകാഠിന്യത്തിനും പരുഷതക്കും കാരണമാകും.

• ذم مسالك اليهود في تحريف ما أنزل الله إليهم من كتب سماوية.
• അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങൾ തിരുത്തിയെഴുതുക എന്ന യഹൂദരുടെ രീതിയോടുള്ള കടുത്ത ആക്ഷേപം.

 
የይዘት ትርጉም ምዕራፍ: አል-ማኢዳህ
የምዕራፎች ማውጫ የገፅ ቁጥር
 
የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ - የትርጉሞች ማዉጫ

ከቁርአን ተፍሲር ጥናት ማዕከል የተገኘ

መዝጋት