Check out the new design

የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ * - የትርጉሞች ማዉጫ


የይዘት ትርጉም ምዕራፍ: አት-ተውባህ   አንቀጽ:
لَقَدِ ابْتَغَوُا الْفِتْنَةَ مِنْ قَبْلُ وَقَلَّبُوْا لَكَ الْاُمُوْرَ حَتّٰی جَآءَ الْحَقُّ وَظَهَرَ اَمْرُ اللّٰهِ وَهُمْ كٰرِهُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും, അവരുടെ ഒരുമ ഇല്ലാതെയാക്കുകയും ചെയ്തു കൊണ്ട് കുഴപ്പം സൃഷ്ടിക്കാൻ ഈ കപടവിശ്വാസികൾ തബൂക് യുദ്ധത്തിന് മുൻപും പരിശ്രമിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ റസൂലേ! കുതന്ത്രങ്ങൾ മെനഞ്ഞു കൊണ്ട് താങ്കൾക്കെതിരെ അവർ കാര്യങ്ങൾ തിരിച്ചു വിട്ടിട്ടുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുവാനുള്ള താങ്കളുടെ ഉറച്ച തീരുമാനത്തിൽ ഇവരുടെ തന്ത്രങ്ങൾ ചിലപ്പോൾ സ്വാധീനം ചെലുത്തിയേക്കാമായിരുന്നു. പക്ഷെ,അല്ലാഹുവിൻ്റെ അടുക്കൽ നിന്നുള്ള സഹായവും പിന്തുണയും താങ്കൾക്ക് വന്നെത്തുകയും, അല്ലാഹു അവൻ്റെ ദീനിന് (ഇസ്ലാമിന്) പ്രതാപം നൽകുകയും, തൻ്റെ ശത്രുക്കളെ പരാജിതരാക്കുകയും ചെയ്തു; അവർക്കതിൽ വെറുപ്പുണ്ടെങ്കിലും (അത് സംഭവിച്ചു). കാരണം അക്കൂട്ടർ സത്യത്തിന് മേൽ അസത്യത്തിന് വിജയം ലഭിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്.
የአረብኛ ቁርኣን ማብራሪያ:
وَمِنْهُمْ مَّنْ یَّقُوْلُ ائْذَنْ لِّیْ وَلَا تَفْتِنِّیْ ؕ— اَلَا فِی الْفِتْنَةِ سَقَطُوْا ؕ— وَاِنَّ جَهَنَّمَ لَمُحِیْطَةٌ بِالْكٰفِرِیْنَ ۟
കപടവിശ്വാസികളുടെ കൂട്ടത്തിൽ കെട്ടിച്ചമച്ച ഒഴിവുകഴിവുകൾ മുന്നോട്ടു വെക്കുന്ന ചിലരുണ്ട്. അവർ പറയും: അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധത്തിൽ നിന്ന് മാറി നിൽക്കാൻ എനിക്ക് അനുമതി നൽകിയാലും! താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ എന്നെ താങ്കൾ നിർബന്ധിക്കരുത്; അങ്ങനെ ശത്രുക്കളിലെ -അതായത് റോമക്കാർ- സ്ത്രീകളെ കണ്ടുകഴിഞ്ഞാൽ ഞാൻ തെറ്റിൽ വീണു പോയേക്കാം! അറിയുക; തങ്ങൾ വീണുപോയേക്കാമെന്ന് അവർ ജൽപ്പിക്കുന്ന തിന്മയെക്കാൾ വലിയ കുഴപ്പത്തിൽ അവർ പതിച്ചു കഴിഞ്ഞിരിക്കുന്നു. കപടവിശ്വാസമെന്ന കുഴപ്പമാകുന്നു അത്. യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കുക എന്ന കുഴപ്പമാകുന്നു അത്. തീർച്ചയായും നരകാഗ്നി അല്ലാഹുവിനെ നിഷേധിച്ചവരെ വലയം ചെയ്യുന്നതാണ്. അവരിൽ ഒരാളും അതിൽ നിന്ന് രക്ഷപ്പെടുകയില്ല. അതിൽ നിന്ന് ഓടിരക്ഷപ്പെടാൻ ഒരു വഴിയും അവർക്ക് കണ്ടെത്താനും സാധിക്കില്ല.
የአረብኛ ቁርኣን ማብራሪያ:
اِنْ تُصِبْكَ حَسَنَةٌ تَسُؤْهُمْ ۚ— وَاِنْ تُصِبْكَ مُصِیْبَةٌ یَّقُوْلُوْا قَدْ اَخَذْنَاۤ اَمْرَنَا مِنْ قَبْلُ وَیَتَوَلَّوْا وَّهُمْ فَرِحُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ നിന്ന് താങ്കൾക്ക് സന്തോഷപ്രദമായ എന്തെങ്കിലും അനുഗ്രഹമോ വിജയമോ യുദ്ധാർജ്ജിത സ്വത്തോ ലഭിച്ചാൽ അവരത് വെറുക്കുകയും, അതിലവർ ദുഖിക്കുകയും ചെയ്യും. താങ്കൾക്ക് എന്തെങ്കിലും കാഠിന്യം ബാധിച്ചു കൊണ്ടുള്ള പ്രയാസമോ, താങ്കളുടെ ശത്രുവിന് വിജയമോ ഉണ്ടായാൽ ഈ കപടവിശ്വാസികൾ പറയും: 'ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ മുൻപ് തന്നെ സൂക്ഷിച്ചിട്ടുണ്ട്. മുസ്ലിംകൾ യുദ്ധത്തിന് പുറപ്പെട്ടിറങ്ങിയത് പോലെ യുദ്ധത്തിന് പുറപ്പെടാതെ ഉറച്ച തീരുമാനമെടുക്കുകയാണ് ഞങ്ങൾ ചെയ്തത്. അവർ (മുസ്ലിംകൾ) യുദ്ധത്തിന് പോയതിനാൽ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയുമെല്ലാം ചെയ്തു.' ശേഷം സന്തോഷവാന്മാരായി സമാധാനത്തോടെ അവർ തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങിച്ചെല്ലുന്നതാണ്.
የአረብኛ ቁርኣን ማብራሪያ:
قُلْ لَّنْ یُّصِیْبَنَاۤ اِلَّا مَا كَتَبَ اللّٰهُ لَنَا ۚ— هُوَ مَوْلٰىنَا ۚ— وَعَلَی اللّٰهِ فَلْیَتَوَكَّلِ الْمُؤْمِنُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ കപടവിശ്വാസികളോട് പറയുക: അല്ലാഹു ഞങ്ങൾക്കു വിധിച്ചതല്ലാതെ മറ്റൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവൻ ഞങ്ങളുടെ രക്ഷിതാവും ഞങ്ങൾ അഭയം തേടിച്ചെല്ലുന്ന അവലംബവുമാണ്. ഞങ്ങളുടെ കാര്യങ്ങളെല്ലാം അവൻ്റെ മേലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങളുടെ കാര്യങ്ങൾ അവനിലാണ് ഏൽപ്പിക്കുക. അവർക്ക് അവൻ മതിയായവനാണ്. ഭരമേൽപ്പിക്കാൻ അവനെത്ര നല്ലവൻ.
የአረብኛ ቁርኣን ማብራሪያ:
قُلْ هَلْ تَرَبَّصُوْنَ بِنَاۤ اِلَّاۤ اِحْدَی الْحُسْنَیَیْنِ ؕ— وَنَحْنُ نَتَرَبَّصُ بِكُمْ اَنْ یُّصِیْبَكُمُ اللّٰهُ بِعَذَابٍ مِّنْ عِنْدِهٖۤ اَوْ بِاَیْدِیْنَا ۖؗۗ— فَتَرَبَّصُوْۤا اِنَّا مَعَكُمْ مُّتَرَبِّصُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഞങ്ങൾക്ക് വിജയമോ രക്തസാക്ഷിത്വമോ അല്ലാതെ മറ്റെന്ത് വന്നുഭവിക്കുന്നതാണ് നിങ്ങൾ കാത്തിരിക്കുന്നത്?! എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷ വന്നിറങ്ങുകയും അങ്ങനെ അവൻ നിങ്ങളെ നശിപ്പിക്കുകയും ചെയ്യുകയോ, അല്ലെങ്കിൽ -അല്ലാഹു നിങ്ങളോട് യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് അനുമതി നൽകുകയും, അങ്ങനെ- ഞങ്ങളുടെ കൈ കൊണ്ട് നിങ്ങളെ കൊലപ്പെടുത്തിയും തടവിലാക്കിയും നിങ്ങളെ അല്ലാഹു ശിക്ഷിക്കുകയോ ചെയ്യുന്നതാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അതിനാൽ ഞങ്ങളുടെ പര്യവസാനം നിങ്ങൾ കാത്തിരുന്നോളൂ; ഞങ്ങൾ നിങ്ങളുടെ അവസാനവും കാത്തിരിക്കുന്നവരാണ്.
የአረብኛ ቁርኣን ማብራሪያ:
قُلْ اَنْفِقُوْا طَوْعًا اَوْ كَرْهًا لَّنْ یُّتَقَبَّلَ مِنْكُمْ ؕ— اِنَّكُمْ كُنْتُمْ قَوْمًا فٰسِقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ സമ്പത്ത് ഇഷ്ടത്തോടെയോ വെറുപ്പോടെയോ നിങ്ങൾ ചെലവഴിച്ചു കൊള്ളുക. അല്ലാഹു നിങ്ങൾ ചെലവഴിച്ചതൊന്നും നിങ്ങളിൽ നിന്ന് സ്വീകരിക്കുകയില്ല; നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവനെ അനുസരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്തു എന്നതാണ് കാരണം.
የአረብኛ ቁርኣን ማብራሪያ:
وَمَا مَنَعَهُمْ اَنْ تُقْبَلَ مِنْهُمْ نَفَقٰتُهُمْ اِلَّاۤ اَنَّهُمْ كَفَرُوْا بِاللّٰهِ وَبِرَسُوْلِهٖ وَلَا یَاْتُوْنَ الصَّلٰوةَ اِلَّا وَهُمْ كُسَالٰی وَلَا یُنْفِقُوْنَ اِلَّا وَهُمْ كٰرِهُوْنَ ۟
അവരുടെ സമ്പത്ത് സ്വീകരിക്കപ്പെടാതിരിക്കാൻ മൂന്ന് കാരണങ്ങളല്ലാതെ മറ്റൊന്നുമില്ല. (ഒന്ന്:) അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചു. (രണ്ട്:) നിസ്കരിക്കാൻ നിന്നാൽ മടിയും അലസതയും അവർ പുലർത്തി. (മൂന്ന്:) ഇഷ്ടത്തോടെയല്ല അവർ ദാനം ചെയ്യുന്നത്; മറിച്ച് വെറുപ്പോടെയാണ്. കാരണം തങ്ങളുടെ നിസ്കാരത്തിനോ ദാനധർമ്മങ്ങൾക്കോ എന്തെങ്കിലും പ്രതിഫലം അവർ പ്രതീക്ഷിക്കുന്നില്ല.
የአረብኛ ቁርኣን ማብራሪያ:
ከአንቀጾቹ የምንማራቸዉ ቁም ነገሮች:
• دأب المنافقين السعي إلى إلحاق الأذى بالمسلمين عن طريق الدسائس والتجسس.
• മനസ്സിൽ ഒളിപ്പിച്ചു വെച്ച വിദ്വേഷത്തിലൂടെയും, ചാരപ്പണിയിലൂടെയും മുസ്ലിംകൾക്ക് ഉപദ്രവം വരുത്തി വെക്കുക എന്നത് കപടവിശ്വാസികളുടെ സ്ഥിരം മാർഗമാണ്.

• التخلف عن الجهاد مفسدة كبرى وفتنة عظمى محققة، وهي معصية لله ومعصية لرسوله.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നത് വളരെ ഗുരുതരമായ പ്രശ്നവും, ഉറപ്പായും കടുത്ത കുഴപ്പം സംഭവിക്കാനുള്ള കാരണവുമാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ധിക്കരിക്കലാണ് അത്.

• في الآيات تعليم للمسلمين ألا يحزنوا لما يصيبهم؛ لئلا يَهِنوا وتذهب قوتهم، وأن يرضوا بما قدَّر الله لهم، ويرجوا رضا ربهم؛ لأنهم واثقون بأن الله يريد نصر دينه.
• തങ്ങളെ ബാധിക്കുന്ന പ്രയാസങ്ങളിൽ ദുഖിക്കരുതെന്ന ഓർമ്മപ്പെടുത്തൽ ഈ ആയത്തുകളിലുണ്ട്. അങ്ങനെ അവർക്ക് തളർച്ച ബാധിക്കുകയും, അവരുടെ ശക്തി ഇല്ലാതെയാവുകയും ചെയ്യുന്നതാണ്. അതിനാൽ അവർ അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിപ്പെടുകയും, അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിക്കുകയും ചെയ്യുക. കാരണം അല്ലാഹു തൻ്റെ ദീനിനെ സഹായിക്കുന്നതാണ് എന്നതിൽ ഉറച്ച വിശ്വാസമുള്ളവരാണ് മുസ്ലിംകൾ.

• من علامات ضعف الإيمان وقلة التقوى التكاسل في أداء الصلاة والإنفاق عن غير رضا ورجاء للثواب.
• അല്ലാഹുവിലുള്ള വിശ്വാസത്തിൽ സംഭവിച്ചിരിക്കുന്ന ദൗർബല്യത്തിൻ്റെയും, അല്ലാഹുവിനോടുള്ള സൂക്ഷ്മതയിലുള്ള കുറവിൻ്റെയും അടയാളമാണ് നിസ്കാരം നിർവ്വഹിക്കുന്നതിലുള്ള മടിയും, തൃപ്തിയോ അല്ലാഹുവിൻ്റെ പ്രതിഫലത്തിലുള്ള പ്രതീക്ഷയോ ഇല്ലാതെ ദാനം ചെയ്യലും.

 
የይዘት ትርጉም ምዕራፍ: አት-ተውባህ
የምዕራፎች ማውጫ የገፅ ቁጥር
 
የቅዱስ ቁርዓን ይዘት ትርጉም - የቁርአን አጭር ማብራርያ ትርጉም በማልያባርኛ ቋንቋ - የትርጉሞች ማዉጫ

ከቁርአን ተፍሲር ጥናት ማዕከል የተገኘ

መዝጋት