ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (17) سورة: الكهف
وَتَرَی الشَّمْسَ اِذَا طَلَعَتْ تَّزٰوَرُ عَنْ كَهْفِهِمْ ذَاتَ الْیَمِیْنِ وَاِذَا غَرَبَتْ تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِیْ فَجْوَةٍ مِّنْهُ ؕ— ذٰلِكَ مِنْ اٰیٰتِ اللّٰهِ ؕ— مَنْ یَّهْدِ اللّٰهُ فَهُوَ الْمُهْتَدِ ۚ— وَمَنْ یُّضْلِلْ فَلَنْ تَجِدَ لَهٗ وَلِیًّا مُّرْشِدًا ۟۠
അങ്ങനെ അവർ കൽപ്പിക്കപ്പെട്ട കാര്യം പ്രാവർത്തികമാക്കി. അല്ലാഹു അവർക്ക് മേൽ ഉറക്കം ഇട്ടുകൊടുക്കുകയും, അവരുടെ ശത്രുക്കളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്തു. നീ അവരെ നോക്കുകയാണെങ്കിൽ, സൂര്യൻ കിഴക്ക് നിന്ന് ഉദിച്ചു കഴിഞ്ഞാൽ അതവരുടെ ഗുഹയുടെ വലതുഭാഗത്തുള്ള പ്രവേശനകവാടത്തിൽ നിന്ന് മാറിപ്പോകുന്നത് കാണാം. അസ്തമിക്കുമ്പോഴാകട്ടെ, അതവരുടെ ഇടതു ഭാഗത്തു കൂടെ മാറിപ്പോകുന്നതും കാണാം. അതിനാൽ എപ്പോഴും അവർ തണലിലാണ്; സൂര്യൻ്റെ ചൂട് അവരെ ബാധിക്കുന്നില്ല. ഗുഹയിൽ അവശ്യംവേണ്ട വിശാലതയിലാണവർ എന്നതിനാൽ അവർക്ക് ആവശ്യമുള്ള വായുസഞ്ചാരവും അതിലുണ്ട്. ഈ രൂപത്തിൽ അവർക്ക് ഗുഹയിൽ അഭയം നൽകിയതും, അവർക്ക് മേൽ ഉറക്കം ഇട്ടുനൽകിയതും, സൂര്യൻ അവരിൽ നിന്ന് മാറിപ്പോകുന്നതും, അവരുടെ വാസസ്ഥലം വിശാലമാക്കിയതും, അവരുടെ നാട്ടിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയതുമെല്ലാം അല്ലാഹുവിൻ്റെ ശക്തി തെളിയിക്കുന്ന അവൻ്റെ അത്ഭുതകരമായ പ്രവൃത്തികൾ തന്നെ. ആരെയെങ്കിലും സന്മാർഗത്തിൻ്റെ വഴിയിലേക്ക് അല്ലാഹു നയിക്കുന്നെങ്കിൽ അവനാകുന്നു യഥാർത്ഥത്തിൽ സന്മാർഗം സ്വീകരിച്ചിട്ടുള്ളവൻ. ആരെയെങ്കിലും അത് നൽകാതെ അല്ലാഹുകൈവെടിയുകയും, വഴികേടിലാക്കുകയും ചെയ്തുവെങ്കിൽ അവന് സന്മാർഗത്തിലേക്ക് സൗകര്യം ചെയ്തു നൽകുകയും, വഴികാണിച്ചു നൽകുകയും ചെയ്യുന്ന ഒരു സഹായിയെയും നിനക്ക് കണ്ടെത്താൻ കഴിയില്ല. കാരണം സന്മാർഗം നൽകുക എന്നത് അല്ലാഹുവിൻ്റെ അധീനതയിൽ മാത്രമാണ്. മറ്റാരുടെയും കയ്യിലല്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• من حكمة الله وقدرته أن قَلَّبهم على جنوبهم يمينًا وشمالًا بقدر ما لا تفسد الأرض أجسامهم، وهذا تعليم من الله لعباده.
• ഗുഹാവാസികളുടെ ശരീരം കേടുവരാതിരിക്കുന്നതിനായി അവരെ വലതും ഇടതും ചെരിച്ചു കൊണ്ടിരുന്നു എന്നത് അല്ലാഹുവിൻ്റെ യുക്തിയുടെയും ശക്തിയുടെയും തെളിവാണ്. ഇതിൽ നിന്ന് (ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം എന്ന്) അല്ലാഹു അവൻ്റെ ദാസന്മാരെ പഠിപ്പിക്കുന്നു.

• جواز اتخاذ الكلاب للحاجة والصيد والحراسة.
• ആവശ്യങ്ങൾക്കും വേട്ടക്കും കാവലിനും നായകളെ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണ്.

• انتفاع الإنسان بصحبة الأخيار ومخالطة الصالحين حتى لو كان أقل منهم منزلة، فقد حفظ ذكر الكلب لأنه صاحَبَ أهل الفضل.
• സൽകർമ്മികളോടുള്ള കൂട്ടുകെട്ടിൽ നിന്നും, സൽസ്വഭാവികളുമായി കൂടിക്കലരുന്നതിൽ നിന്നും മനുഷ്യന് ലഭിക്കുന്ന പ്രയോജനം. അവരെക്കാൾ താഴെയാണ് കൂട്ടുകൂടിയവൻ്റെ സ്ഥാനമെങ്കിൽ പോലും (അതപ്രകാരമായിരിക്കും). ശ്രേഷ്ഠതയുള്ളവരോടൊപ്പം കൂടിയതിനാൽ ആ നായയുടെ ചരിത്രം അല്ലാഹു സംരക്ഷിച്ചതിൽ അതിനുള്ള സൂചനയുണ്ട്.

• دلت الآيات على مشروعية الوكالة، وعلى حسن السياسة والتلطف في التعامل مع الناس.
• കാര്യങ്ങൾ ഒരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ് എന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. മനോഹരമായ നയതന്ത്രവും, ജനങ്ങളോട് ഇടപഴകുന്നതിൽ പാലിക്കേണ്ട സൗമ്യതയും അതോടൊപ്പം അവയിൽ നിന്ന് പഠിക്കാം.

 
ترجمة معاني آية: (17) سورة: الكهف
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق