ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (21) سورة: الكهف
وَكَذٰلِكَ اَعْثَرْنَا عَلَیْهِمْ لِیَعْلَمُوْۤا اَنَّ وَعْدَ اللّٰهِ حَقٌّ وَّاَنَّ السَّاعَةَ لَا رَیْبَ فِیْهَا ۚۗ— اِذْ یَتَنَازَعُوْنَ بَیْنَهُمْ اَمْرَهُمْ فَقَالُوا ابْنُوْا عَلَیْهِمْ بُنْیَانًا ؕ— رَبُّهُمْ اَعْلَمُ بِهِمْ ؕ— قَالَ الَّذِیْنَ غَلَبُوْا عَلٰۤی اَمْرِهِمْ لَنَتَّخِذَنَّ عَلَیْهِمْ مَّسْجِدًا ۟
അവരെ വർഷങ്ങളോളം ഉറക്കികിടത്തുകയും, അതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്തു കൊണ്ട് അവർക്ക് മേൽ നാം പ്രവർത്തിച്ച അത്ഭുതങ്ങൾ പോലെ, അവരുടെ നാട്ടുകാർക്ക് അവരെ നാം കാണിച്ചു കൊടുത്തു. അല്ലാഹു അവനിൽ വിശ്വസിച്ചവരെ സഹായിക്കുമെന്നും, മനുഷ്യരെ അവൻ പുനരുജ്ജീവിപ്പിക്കുമെന്നുമുള്ള അവൻ്റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യനാൾ സംഭവിക്കുന്നതാണെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും അവരുടെ നാട്ടുകാർ അറിയുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ ആ ഗുഹാവാസികളുടെ കാര്യം വ്യക്തമാവുകയും, അവർ മരിക്കുകയും ചെയ്തപ്പോൾ അവരെ കണ്ടെത്തിയ ജനങ്ങൾ എന്താണ് ഇവരെ ചെയ്യേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയിലായി. അവരിൽ പെട്ട ഒരു വിഭാഗം പറഞ്ഞു: അവരുടെ ഗുഹയുടെ വാതിലിന് മുൻപിൽ അവരെ സംരക്ഷിക്കുകയും മറച്ചു പിടിക്കുകയും ചെയ്യുന്ന നിലയിൽ ഒരു കെട്ടിടം പണിയുക. അവരുടെ രക്ഷിതാവായ അല്ലാഹുവിന് അവരുടെ അവസ്ഥകൾ നന്നായി അറിയാം. അവർക്കുണ്ടായ ഈ സംഭവങ്ങളിൽ നിന്ന് അല്ലാഹുവിങ്കൽ അവർക്ക് പ്രത്യേകതയുണ്ട് എന്ന് മനസ്സിലാക്കാം. കാര്യങ്ങൾ നടപ്പിലാക്കാൻ ശേഷിയുണ്ടായിരുന്ന, അറിവോ ശരിയായ വാദഗതികളോ ഇല്ലാതിരുന്ന ഒരു കൂട്ടർ പറഞ്ഞു: അവരുടെ ഈ സ്ഥാനത്ത് നമുക്ക് ഒരു മസ്ജിദ് നിർമ്മിക്കാം. അവർക്കുള്ള ആദരവും, അവരുടെ സ്ഥാനത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലുമായി അത് നിലകൊള്ളും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• اتخاذ المساجد على القبور، والصلاة فيها، والبناء عليها؛ غير جائز في شرعنا.
• ഖബറുകൾക്ക് മേൽ മസ്ജിദുകൾ പടുത്തുയർത്തുന്നതും, അവയിൽ നിസ്കരിക്കുന്നതും അവയുടെ മേൽ പടുത്തുയർത്തുന്നതും നമ്മുടെ മതനിയമങ്ങളിൽ നിഷിദ്ധമാകുന്നു.

• في القصة إقامة الحجة على قدرة الله على الحشر وبعث الأجساد من القبور والحساب.
• മനുഷ്യരെ ഒരുമിച്ചു കൂട്ടുവാനും, ഖബറുകളിൽ നിന്ന് ശരീരങ്ങൾ പുനരുജ്ജീവിപ്പിക്കാനും, വിചാരണ നടത്തുവാനും അല്ലാഹു ശക്തിയുള്ളവനാണ് എന്ന് ഈ ചരിത്രം സംശയലേശമെന്യേ സ്ഥാപിക്കുന്നു.

• دلَّت الآيات على أن المراء والجدال المحمود هو الجدال بالتي هي أحسن.
• തർക്കങ്ങളിൽ പ്രശംസനീയമായിട്ടുള്ളത് ഏറ്റവും നല്ല രൂപത്തിലുള്ള തർക്കങ്ങൾ മാത്രമാണെന്ന് ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.

• السُّنَّة والأدب الشرعيان يقتضيان تعليق الأمور المستقبلية بمشيئة الله تعالى.
• ഭാവി കാര്യങ്ങൾ അല്ലാഹുവിൻ്റെ ഉദ്ദേശത്തിലേക്ക് ചേർത്തുക എന്നത് മതപരമായ ചര്യയും മര്യാദയുമാകുന്നു.

 
ترجمة معاني آية: (21) سورة: الكهف
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق