ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (21) سورة: النور
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّبِعُوْا خُطُوٰتِ الشَّیْطٰنِ ؕ— وَمَنْ یَّتَّبِعْ خُطُوٰتِ الشَّیْطٰنِ فَاِنَّهٗ یَاْمُرُ بِالْفَحْشَآءِ وَالْمُنْكَرِ ؕ— وَلَوْلَا فَضْلُ اللّٰهِ عَلَیْكُمْ وَرَحْمَتُهٗ مَا زَكٰی مِنْكُمْ مِّنْ اَحَدٍ اَبَدًا ۙ— وَّلٰكِنَّ اللّٰهَ یُزَكِّیْ مَنْ یَّشَآءُ ؕ— وَاللّٰهُ سَمِیْعٌ عَلِیْمٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ തിന്മകൾ അലംകൃതമാക്കി തോന്നിപ്പിക്കുന്നതിൽ പിശാചിൻ്റെ കാൽപ്പാടുകളെ പിൻപറ്റരുത്. ആരെങ്കിലും അവൻ്റെ വഴി പിൻപറ്റിയാൽ തീർച്ചയായും അവൻ കൽപ്പിക്കുന്നത് മ്ലേഛമായ വാക്കുകളും പ്രവൃത്തികളും ചെയ്യുവാനും, (അല്ലാഹുവിൻ്റെ) മതം നിരോധിക്കുന്നത് പ്രവർത്തിക്കാനുമാണ്. അല്ലാഹുവിൻ്റെ ഔദാര്യം നിങ്ങൾക്ക് മേൽ ഇല്ലായിരുന്നെങ്കിൽ -വിശ്വാസികളേ!- നിങ്ങളിൽ ആരെങ്കിലും പശ്ചാത്തപിച്ചാൽ അവന് പൊറുത്തു കൊടുത്ത് കൊണ്ട് അല്ലാഹു ശുദ്ധീകരിക്കുകയില്ലായിരുന്നു. എന്നാൽ അല്ലാഹു പശ്ചാത്താപം സ്വീകരിച്ചു കൊണ്ട് അവൻ ഉദ്ദേശിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംസാരങ്ങൾ കേൾക്കുന്നവനും നിങ്ങളുടെ പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അവന് അവയിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവയ്ക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• إغراءات الشيطان ووساوسه داعية إلى ارتكاب المعاصي، فليحذرها المؤمن.
• പിശാചിൻ്റെ ദുർബോധനങ്ങളും അവൻ്റെ ദുർമന്ത്രണങ്ങളും തിന്മയിലേക്ക് നയിക്കുന്നതാണ്. അതിനാൽ (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ അതിനെ സൂക്ഷിച്ചു കൊള്ളട്ടെ.

• التوفيق للتوبة والعمل الصالح من الله لا من العبد.
• പശ്ചാത്തപിക്കുവാനും സൽകർമ്മം പ്രവർത്തിക്കാനുമുള്ള സൗഭാഗ്യം പ്രദാനം ചെയ്യുന്നത് അല്ലാഹുവാണ്; അല്ലാതെ ഒരാളുടെയും മേന്മ കൊണ്ടല്ല.

• العفو والصفح عن المسيء سبب لغفران الذنوب.
• തെറ്റു ചെയ്തവർക്ക് മാപ്പു കൊടുക്കലും വിട്ടുപൊറുത്തു കൊടുക്കലും തിന്മകൾ (അല്ലാഹു) പൊറുത്തു നൽകാനുള്ള കാരണമാണ്.

• قذف العفائف من كبائر الذنوب.
• ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് ദുരാരോപണം പറഞ്ഞുണ്ടാക്കുക എന്നത് വൻപാപങ്ങളിൽ പെട്ടതാണ്.

• مشروعية الاستئذان لحماية النظر، والحفاظ على حرمة البيوت.
• വീട്ടിൽ പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കുക എന്നത് കാഴ്ചയെ സംരക്ഷിക്കുന്നതിനും, ഓരോ ഭവനങ്ങളുടെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി നിയമമാക്കപ്പെട്ടിരിക്കുന്നു.

 
ترجمة معاني آية: (21) سورة: النور
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق