ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (186) سورة: آل عمران
لَتُبْلَوُنَّ فِیْۤ اَمْوَالِكُمْ وَاَنْفُسِكُمْ ۫— وَلَتَسْمَعُنَّ مِنَ الَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَمِنَ الَّذِیْنَ اَشْرَكُوْۤا اَذًی كَثِیْرًا ؕ— وَاِنْ تَصْبِرُوْا وَتَتَّقُوْا فَاِنَّ ذٰلِكَ مِنْ عَزْمِ الْاُمُوْرِ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ -അതിലുള്ള നിർബന്ധബാധ്യതകൾ നിങ്ങൾ നിറവേറ്റുന്നുണ്ടോ എന്നും, അതിൽ ബാധിക്കുന്ന പ്രയാസങ്ങൾ കൊണ്ടും- നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങളുടെ ശരീരങ്ങളുടെ കാര്യത്തിൽ -മതപരമായ ബാധ്യതകൾ നിങ്ങൾ നിറവേറ്റുന്നുണ്ടോ എന്നും, നിങ്ങളെ ബാധിക്കുന്ന പ്രയാസങ്ങൾ കൊണ്ടും- നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ടവരിൽ നിന്നും, അല്ലാഹുവിൽ പങ്കുചേർത്ത ബഹുദൈവാരാധകരിൽ നിന്നും ധാരാളം ആക്ഷേപങ്ങൾ -നിങ്ങളെ കുറിച്ചും നിങ്ങളുടെ ദീനിനെ കുറിച്ചും- നിങ്ങൾ കേൾക്കുന്നതാണ്. നിങ്ങളെ ബാധിക്കുന്ന പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും നിങ്ങൾ ക്ഷമിക്കുകയും, അല്ലാഹു കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും അവൻ വിലക്കിയത് ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ; തീർച്ചയായും ദൃഢനിശ്ചയം വേണ്ടതായ കാര്യത്തിൽ പെട്ടതാകുന്നു അത്. അതിൽ തന്നെയാകുന്നു മത്സരിക്കുന്നവർ മത്സരിക്കേണ്ടതും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• من سوء فعال اليهود وقبيح أخلاقهم اعتداؤهم على أنبياء الله بالتكذيب والقتل.
• യഹൂദരുടെ മോശം പ്രവൃത്തികളിലും വൃത്തികെട്ട സ്വഭാവങ്ങളിലും പെട്ട ചിലതാണ് അവർ നബിമാരെ നിഷേധിച്ചു കൊണ്ടും, അവരെ കൊലപ്പെടുത്തി കൊണ്ടും നബിമാരുടെ കാര്യത്തിൽ അതിക്രമം പ്രവർത്തിച്ചു എന്നത്.

• كل فوز في الدنيا فهو ناقص، وإنما الفوز التام في الآخرة، بالنجاة من النار ودخول الجنة.
• ഇഹലോകത്തുള്ള എല്ലാ വിജയവും അപൂർണ്ണമാണ്. പരിപൂർണ്ണ വിജയം പരലോകത്ത് മാത്രമാണ്; അതായത് നരകത്തിൽ നിന്ന് രക്ഷപ്പെടുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തു കൊണ്ടുള്ള വിജയം.

• من أنواع الابتلاء الأذى الذي ينال المؤمنين في دينهم وأنفسهم من قِبَل أهل الكتاب والمشركين، والواجب حينئذ الصبر وتقوى الله تعالى.
• വ്യത്യസ്ത തരം പരീക്ഷണങ്ങളുണ്ട്. അതിൽ പെട്ടതാണ് വേദക്കാരിൽ നിന്നും, ബഹുദൈവാരാധകരിൽ നിന്നും മുസ്ലിമിൻ്റെ ദീനിലും അവൻ്റെ ശരീരത്തിലും ബാധിക്കുന്ന പരീക്ഷണങ്ങൾ. അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയുമാണ് വേണ്ടത്.

 
ترجمة معاني آية: (186) سورة: آل عمران
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق