للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الأحزاب   آية:
وَمَنْ یَّقْنُتْ مِنْكُنَّ لِلّٰهِ وَرَسُوْلِهٖ وَتَعْمَلْ صَالِحًا نُّؤْتِهَاۤ اَجْرَهَا مَرَّتَیْنِ ۙ— وَاَعْتَدْنَا لَهَا رِزْقًا كَرِیْمًا ۟
നിങ്ങളിൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിൽ (മാറ്റമില്ലാതെ) തുടരുകയും, അല്ലാഹുവിങ്കൽ തൃപ്തികരമായ സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർക്ക് നാം മറ്റെല്ലാ സ്ത്രീകളെക്കാളും ഇരട്ടി പ്രതിഫലം നൽകുന്നതാണ്. അവർക്കായി പരലോകത്ത് മാന്യമായ പ്രതിഫലം -സ്വർഗം- നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
التفاسير العربية:
یٰنِسَآءَ النَّبِیِّ لَسْتُنَّ كَاَحَدٍ مِّنَ النِّسَآءِ اِنِ اتَّقَیْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَیَطْمَعَ الَّذِیْ فِیْ قَلْبِهٖ مَرَضٌ وَّقُلْنَ قَوْلًا مَّعْرُوْفًا ۟ۚ
മുഹമ്മദ് നബി -ﷺ- യുടെ ഭാര്യമാരേ! ശ്രേഷ്ഠതയിലും ആദരവിലും മറ്റു സ്ത്രീകളെ പോലെയല്ല നിങ്ങൾ. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അവനെ സൂക്ഷിക്കുകയാണെങ്കിൽ ശ്രേഷ്ഠതകളിലും ആദരവുകളിലും മറ്റൊരു സ്ത്രീക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര (ഉയർന്ന) പദവിയിലാണ് നിങ്ങളുള്ളത്. അതിനാൽ അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ നിങ്ങൾ വാക്ക് മയപ്പെടുത്തുകയോ, ശബ്ദം ലോലമാക്കുകയോ ചെയ്യരുത്. അത് ഹൃദയത്തിൽ കാപട്യത്തിൻ്റെയും നിഷിദ്ധമായ ദേഹേഛകളുടെയും രോഗമുള്ളവർക്ക് മോഹമുണ്ടാക്കും. തീർത്തും സംശയം ജനിപ്പിക്കാത്ത നിലക്ക്, തമാശകളില്ലാത്ത ഗൗരവപൂർവമായ വാക്കുകൾ -ആവശ്യത്തിനു മാത്രം- നിങ്ങൾ പറയുക.
التفاسير العربية:
وَقَرْنَ فِیْ بُیُوْتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِیَّةِ الْاُوْلٰی وَاَقِمْنَ الصَّلٰوةَ وَاٰتِیْنَ الزَّكٰوةَ وَاَطِعْنَ اللّٰهَ وَرَسُوْلَهٗ ؕ— اِنَّمَا یُرِیْدُ اللّٰهُ لِیُذْهِبَ عَنْكُمُ الرِّجْسَ اَهْلَ الْبَیْتِ وَیُطَهِّرَكُمْ تَطْهِیْرًا ۟ۚ
നിങ്ങൾ നിങ്ങളുടെ വീടുകളിൽ സ്ഥിരമായി കഴിഞ്ഞു കൂടുക. ആവശ്യത്തിനല്ലാതെ അവിടെ നിന്ന് നിങ്ങൾ പുറത്തു പോകരുത്. ഇസ്ലാമിന് മുൻപ് സ്ത്രീകൾ പുരുഷന്മാരെ വശീകരിക്കുന്നതിനായി ചെയ്തു വന്നിരുന്ന സൗന്ദര്യപ്രദർശനം പോലെ, നിങ്ങൾ നിങ്ങളുടെ സൗന്ദര്യം പുറത്തു കാണിക്കരുത്. നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിൻ്റെ സകാത്ത് കൊടുക്കുകയും ചെയ്യുക. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ റസൂലിൻ്റെ ഭാര്യമാരും അവിടുത്തെ വീട്ടുകാരുമായുള്ളവരേ! നിങ്ങളിൽ നിന്ന് മ്ലേഛതയും മോശമായതും ഇല്ലാതാക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഉത്തമമായ സ്വഭാവഗുണങ്ങൾ കൊണ്ട് അലങ്കരിച്ചും, തരംതാഴ്ന്ന സ്വഭാവങ്ങളിൽ നിന്ന് അകറ്റിനിർത്തിയും നിങ്ങളെ പൂർണ്ണമായ രൂപത്തിൽ -ഒരു അഴുക്ക് പോലും ബാക്കിവെക്കാതെ- പരിശുദ്ധമാക്കുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
التفاسير العربية:
وَاذْكُرْنَ مَا یُتْلٰی فِیْ بُیُوْتِكُنَّ مِنْ اٰیٰتِ اللّٰهِ وَالْحِكْمَةِ ؕ— اِنَّ اللّٰهَ كَانَ لَطِیْفًا خَبِیْرًا ۟۠
നിങ്ങളുടെ ഭവനങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ അവതരിക്കപ്പെടുന്ന ആയത്തുകളും, അവിടുത്തെ പരിശുദ്ധമായ ചര്യകളും നിങ്ങൾ ഓർമ്മിക്കുകയും ചെയ്യുക. നബി -ﷺ- യുടെ ഭാര്യമാരാക്കുക എന്ന അനുഗ്രഹം നിങ്ങൾക്ക് മേൽ ചൊരിഞ്ഞതിലൂടെ അല്ലാഹു നിങ്ങളോട് വളരെ അനുകമ്പയുള്ളവനാകുന്നു (ലത്വീഫ്). അല്ലാഹു നിങ്ങളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) ആകുന്നു. അതുകൊണ്ടാണ് അവൻ്റെ ദൂതൻ്റെ ഭാര്യമാരായും, അവിടുത്തെ സമൂഹത്തിലെ മുഴുവൻ വിശ്വാസികളുടെയും മാതാക്കളായും നിങ്ങളെ അവൻ തിരഞ്ഞെടുത്തത്.
التفاسير العربية:
اِنَّ الْمُسْلِمِیْنَ وَالْمُسْلِمٰتِ وَالْمُؤْمِنِیْنَ وَالْمُؤْمِنٰتِ وَالْقٰنِتِیْنَ وَالْقٰنِتٰتِ وَالصّٰدِقِیْنَ وَالصّٰدِقٰتِ وَالصّٰبِرِیْنَ وَالصّٰبِرٰتِ وَالْخٰشِعِیْنَ وَالْخٰشِعٰتِ وَالْمُتَصَدِّقِیْنَ وَالْمُتَصَدِّقٰتِ وَالصَّآىِٕمِیْنَ وَالصّٰٓىِٕمٰتِ وَالْحٰفِظِیْنَ فُرُوْجَهُمْ وَالْحٰفِظٰتِ وَالذّٰكِرِیْنَ اللّٰهَ كَثِیْرًا وَّالذّٰكِرٰتِ ۙ— اَعَدَّ اللّٰهُ لَهُمْ مَّغْفِرَةً وَّاَجْرًا عَظِیْمًا ۟
അല്ലാഹുവിന് അനുസരണയോടെ കീഴൊതുങ്ങുന്ന പുരുഷന്മാരും സ്ത്രീകളും, അല്ലാഹുവിനെ സത്യപ്പെടുത്തിയ പുരുഷന്മാരും സ്ത്രീകളും, അല്ലാഹുവിനെ അനുസരിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ വിശ്വാസത്തിലും വാക്കുകളിലും സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും, നന്മകൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിലും ക്ഷമയോടെ നിലകൊള്ളുന്ന പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് നിർബന്ധവും (വാജിബ്) ഐഛികവുമായ (സുന്നത്ത്) ദാനങ്ങൾ നൽകുന്ന പുരുഷന്മാരും സ്ത്രീകളും, നിർബന്ധവും ഐഛികവുമായ വ്രതങ്ങൾ അനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും, കാണാൻ അനുവാദമില്ലാത്തവരിൽ നിന്ന് മറച്ചു കൊണ്ടും, വ്യഭിചാരമെന്ന മ്ലേഛതയിൽ നിന്നും അതിലേക്ക് (വാതിൽ തുറക്കുന്ന) ആമുഖങ്ങളിൽ നിന്നും തങ്ങളുടെ ഗുഹ്യാവയവങ്ങൾ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ ഹൃദയങ്ങളും നാവുകളും കൊണ്ട് അല്ലാഹുവിനെ ധാരാളമായി -രഹസ്യമായും പരസ്യമായും- സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും; അവരുടെ പാപങ്ങൾക്ക് അല്ലാഹു അവനിൽ നിന്നുള്ള പശ്ചാത്താപം ഒരുക്കി വെച്ചിരിക്കുന്നു. പരലോകത്ത് മഹത്തരമായ പ്രതിഫലവും -അതായത് സ്വർഗം- അവർക്ക് വേണ്ടി അവൻ തയ്യാറാക്കി വെച്ചിരിക്കുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• من توجيهات القرآن للمرأة المسلمة: النهي عن الخضوع بالقول، والأمر بالمكث في البيوت إلا لحاجة، والنهي عن التبرج.
• വാക്കുകൾ മയപ്പെടുത്തുന്നതിൽ നിന്നുള്ള വിലക്കും, ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ (നിന്ന് പുറത്തു പോകാതെ) കഴിയണമെന്നുള്ള കൽപ്പനയും, സൗന്ദര്യപ്രദർശനത്തിൽ നിന്നുള്ള നിരോധനവും ഖുർആൻ മുസ്ലിം സ്ത്രീക്ക് നൽകുന്ന ചില മാർഗനിർദേശങ്ങളാണ്.

• فضل أهل بيت رسول الله صلى الله عليه وسلم، وأزواجُه من أهل بيته.
• അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- കുടുംബക്കാർ (അഹ്ലു ബൈത്) ക്കുള്ള ശ്രേഷ്ഠത. അവിടുത്തെ ഭാര്യമാർ റസൂലിൻ്റെ -ﷺ- കുടുംബക്കാരാണ്.

• مبدأ التساوي بين الرجال والنساء قائم في العمل والجزاء إلا ما استثناه الشرع لكل منهما.
• കർമങ്ങളിലും അവയുടെ പ്രതിഫലത്തിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ് എന്നതാണ് അടിസ്ഥാനനിയമം. ഇവ രണ്ടിലും പുരുഷന്മാരും സ്ത്രീകളും തുല്യരല്ല എന്ന് ഇസ്ലാമിൽ പ്രത്യേകം പറഞ്ഞ കാര്യങ്ങളിലൊഴികെ.

 
ترجمة معاني سورة: الأحزاب
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق