للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: سبإ   آية:
اَفْتَرٰی عَلَی اللّٰهِ كَذِبًا اَمْ بِهٖ جِنَّةٌ ؕ— بَلِ الَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ فِی الْعَذَابِ وَالضَّلٰلِ الْبَعِیْدِ ۟
അവർ പറഞ്ഞു: ഈ മനുഷ്യൻ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, നമ്മൾ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് ജൽപ്പിക്കുകയുമാണോ ചെയ്തത്?! അതല്ലെങ്കിൽ ഇവൻ വല്ല ഭ്രാന്തനുമാണെന്നതിനാൽ യാഥാർത്ഥ്യമില്ലാത്തത് പുലമ്പുകയാണോ?! എന്നാൽ ഇക്കൂട്ടർ ജൽപ്പിച്ചതു പോലെയൊന്നുമല്ല കാര്യം. എന്നാൽ ചുരുക്കം പറഞ്ഞാൽ, അന്ത്യനാളിൽ വിശ്വസിക്കാത്തവർ പരലോകത്ത് കഠിനമായ ശിക്ഷയിലായിരിക്കും. ഇഹലോകത്ത് സത്യത്തിൽ നിന്ന് വളരെ വഴിദൂരം അകലെയും.
التفاسير العربية:
اَفَلَمْ یَرَوْا اِلٰی مَا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ مِّنَ السَّمَآءِ وَالْاَرْضِ ؕ— اِنْ نَّشَاْ نَخْسِفْ بِهِمُ الْاَرْضَ اَوْ نُسْقِطْ عَلَیْهِمْ كِسَفًا مِّنَ السَّمَآءِ ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّكُلِّ عَبْدٍ مُّنِیْبٍ ۟۠
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അവർക്ക് മുമ്പിലുള്ള ഭൂമിയെയും, അവർക്ക് പിന്നിലുള്ള ആകാശത്തെയും നോക്കിക്കാണുന്നില്ലേ?! അവരുടെ കാലുകൾക്കടിയിലൂടെ ഭൂമിയിൽ അവരെ ആഴ്ത്തിക്കളയാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ താഴ്ഭാഗത്തു കൂടെ നാം ആഴ്ത്തിക്കളയുക തന്നെ ചെയ്യുമായിരുന്നു. ആകാശത്ത് നിന്ന് അവർക്ക് മേൽ കഷ്ണങ്ങൾ വീഴ്ത്തുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ മേൽ നാമങ്ങനെ വീഴ്ത്തുകയും ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവനിലേക്ക് ധാരാളമായി മടങ്ങുന്ന ഏതൊരു ദാസനും ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഖണ്ഡിതമായ ദൃഷ്ടാന്തമുണ്ട്. ഈ പറഞ്ഞതിനെല്ലാം കഴിവുള്ളവൻ, മരണശേഷം നിങ്ങളുടെ ശരീരങ്ങൾ കഷ്ണങ്ങളായി മാറിയതിന് ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്.
التفاسير العربية:
وَلَقَدْ اٰتَیْنَا دَاوٗدَ مِنَّا فَضْلًا ؕ— یٰجِبَالُ اَوِّبِیْ مَعَهٗ وَالطَّیْرَ ۚ— وَاَلَنَّا لَهُ الْحَدِیْدَ ۟ۙ
ദാവൂദ് നബി -عَلَيْهِ السَّلَامُ- ന് നാം നമ്മുടെ പക്കൽ നിന്ന് പ്രവാചകത്വവും അധികാരവും നൽകി. പർവ്വതങ്ങളോട് നാം പറഞ്ഞു: പർവ്വതങ്ങളേ! ദാവൂദിനൊപ്പം നിങ്ങൾ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുക. അതു പോലെ തന്നെ പക്ഷികളോടും നാം പറഞ്ഞു. അദ്ദേഹത്തിനായി ഉദ്ദേശിക്കുന്ന പോലെ ഉപകരണങ്ങൾ പണിയാൻ കഴിയുന്ന രൂപത്തിൽ ഇരുമ്പ് നാം മയപ്പെടുത്തി നൽകുകയും ചെയ്തു.
التفاسير العربية:
اَنِ اعْمَلْ سٰبِغٰتٍ وَّقَدِّرْ فِی السَّرْدِ وَاعْمَلُوْا صَالِحًا ؕ— اِنِّیْ بِمَا تَعْمَلُوْنَ بَصِیْرٌ ۟
ഹേ ദാവൂദ്! നിന്നോടൊപ്പമുള്ള പടയാളികളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന വിശാലമായ പടയങ്കികൾ നിർമ്മിക്കുക. അതിൻ്റെ വളയങ്ങളിൽ അടിക്കുന്ന ആണികൾ അവക്ക് അനുയോജ്യമായ നിലക്കുമാക്കുക; തീരെ ചെറുതാക്കിയാൽ അവ അതിൽ ഉറച്ചു നിൽക്കുകയില്ല. വളരെ തടിയുള്ളതാക്കിയാൽ അവ അതിൽ പ്രവേശിക്കുകയുമില്ല. നിങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു; നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം ഞാൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
التفاسير العربية:
وَلِسُلَیْمٰنَ الرِّیْحَ غُدُوُّهَا شَهْرٌ وَّرَوَاحُهَا شَهْرٌ ۚ— وَاَسَلْنَا لَهٗ عَیْنَ الْقِطْرِ ؕ— وَمِنَ الْجِنِّ مَنْ یَّعْمَلُ بَیْنَ یَدَیْهِ بِاِذْنِ رَبِّهٖ ؕ— وَمَنْ یَّزِغْ مِنْهُمْ عَنْ اَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِیْرِ ۟
ദാവൂദിൻ്റെ മകൻ സുലൈമാന് നാം കാറ്റിനെ കീഴ്പെടുത്തിക്കൊടുത്തു. പ്രഭാതത്തിൽ (പ്രഭാത സമയം കൊണ്ട്) ഒരു മാസം വഴിദൂരവും, സായാഹ്നത്തിൽ (സായാഹ്ന സമയം കൊണ്ട്) ഒരു മാസം വഴിദൂരവും ആ കാറ്റ് സഞ്ചരിക്കും. ഉദ്ദേശിക്കുന്ന വസ്തുക്കൾ ഉണ്ടാകുന്നതിനായി ചെമ്പ് അദ്ദേഹത്തിന് നാം ഉരുക്കി നൽകി. അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ ആജ്ഞപ്രകാരം ജിന്നുകളിൽ നിന്ന് ഒരു വിഭാഗം അദ്ദേഹത്തിന് മുമ്പാകെ പണിയെടുക്കുന്ന നിലയിൽ അവരെയും നാം അദ്ദേഹത്തിന് കീഴ്പെടുത്തിനൽകി. ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ ആജ്ഞയിൽ നിന്ന് വ്യതിചലിച്ചാൽ കത്തിജ്വലിക്കുന്ന നരകശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
التفاسير العربية:
یَعْمَلُوْنَ لَهٗ مَا یَشَآءُ مِنْ مَّحَارِیْبَ وَتَمَاثِیْلَ وَجِفَانٍ كَالْجَوَابِ وَقُدُوْرٍ رّٰسِیٰتٍ ؕ— اِعْمَلُوْۤا اٰلَ دَاوٗدَ شُكْرًا ؕ— وَقَلِیْلٌ مِّنْ عِبَادِیَ الشَّكُوْرُ ۟
ആ ജിന്നുകൾ സുലൈമാന് വേണ്ടി അദ്ദേഹം ഉദ്ദേശിക്കുന്ന രൂപത്തിൽ നിസ്കാരത്തിനായുള്ള മസ്ജിദുകളും കൊട്ടാരങ്ങളും, അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങളും, വലിയ ജലസംഭരണികൾ (ഹൗദ്വുകൾ) പോലുള്ള തളികകളും, വലിപ്പം കാരണത്താൽ ചലിക്കാത്ത തരത്തിലുള്ള ഉറച്ചു നിൽക്കുന്ന പാചകപാത്രങ്ങളും നിർമ്മിച്ചു നൽകിയിരുന്നു. അവരോടായി നാം പറഞ്ഞു: ദാവൂദ് കുടുംബമേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കുള്ള നന്ദിയായി നിങ്ങൾ പ്രവർത്തിക്കുക! ഞാൻ ചെയ്തു നൽകിയ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി കാണിക്കുന്നവർ എൻ്റെ ദാസന്മാരിൽ വളരെ കുറവത്രെ.
التفاسير العربية:
فَلَمَّا قَضَیْنَا عَلَیْهِ الْمَوْتَ مَا دَلَّهُمْ عَلٰی مَوْتِهٖۤ اِلَّا دَآبَّةُ الْاَرْضِ تَاْكُلُ مِنْسَاَتَهٗ ۚ— فَلَمَّا خَرَّ تَبَیَّنَتِ الْجِنُّ اَنْ لَّوْ كَانُوْا یَعْلَمُوْنَ الْغَیْبَ مَا لَبِثُوْا فِی الْعَذَابِ الْمُهِیْنِ ۟
സുലൈമാന് മേൽ നാം മരണം വിധിച്ചപ്പോൾ അദ്ദേഹം മരിച്ചിട്ടുണ്ട് എന്ന വിവരം ജിന്നുകൾ അറിഞ്ഞത് അദ്ദേഹം ഊന്നിനിന്നിരുന്ന വടി തിന്നുതീർത്ത ചിതലുകൾ കാരണത്താലാണ്. അങ്ങനെ അദ്ദേഹം താഴെ വീണപ്പോൾ തങ്ങൾക്ക് അദൃശ്യമറിയാൻ കഴിയില്ലെന്ന് ജിന്നുകൾക്ക് ബോധ്യമായി. കാരണം, അവർക്ക് അദൃശ്യമറിയുമായിരുന്നെങ്കിൽ അവരെ അപമാനിതരാക്കിയ ഈ ശിക്ഷയിൽ അവർ കഴിച്ചു കൂട്ടേണ്ടി വരില്ലായിരുന്നുവല്ലോ?! അദ്ദേഹത്തിന് ജീവനുണ്ടെന്നും, തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നുമുള്ള ധാരണയിൽ അവർ പ്രയാസകരമായ പണികളായിരുന്നു സുലൈമാന് വേണ്ടി എടുത്തു കൊണ്ടിരുന്നത്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• تكريم الله لنبيه داود بالنبوة والملك، وبتسخير الجبال والطير يسبحن بتسبيحه، وإلانة الحديد له.
• ദാവൂദ് നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു, പ്രവാചകത്വവും അധികാരവും കൊണ്ടും, അദ്ദേഹത്തിന് പർവ്വതങ്ങളെയും പക്ഷികളെയും അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾക്കൊപ്പം ഏറ്റുപറയുന്ന നിലക്ക് വിധേയപ്പെടുത്തിക്കൊണ്ടും, അദ്ദേഹത്തിനായി ഇരുമ്പ് മയപ്പെടുത്തി നൽകിക്കൊണ്ടും ആദരിച്ചിരിക്കുന്നു.

• تكريم الله لنبيه سليمان عليه السلام بالنبوة والملك.
• സുലൈമാൻ നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു പ്രവാചകത്വവും അധികാരവും നൽകി കൊണ്ട് ആദരിച്ചിരിക്കുന്നു.

• اقتضاء النعم لشكر الله عليها.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ (ലഭിച്ചവർ) അവന് നന്ദി കാണിക്കേണ്ടതുണ്ട്.

• اختصاص الله بعلم الغيب، فلا أساس لما يُدَّعى من أن للجن أو غيرهم اطلاعًا على الغيب.
• അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം പ്രത്യേകമായതാകുന്നു. ജിന്നുകൾക്കോ അല്ലാത്തവർക്കോ അദൃശ്യജ്ഞാനം അറിയാൻ കഴിയുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

 
ترجمة معاني سورة: سبإ
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق