ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (100) سورة: النساء
وَمَنْ یُّهَاجِرْ فِیْ سَبِیْلِ اللّٰهِ یَجِدْ فِی الْاَرْضِ مُرٰغَمًا كَثِیْرًا وَّسَعَةً ؕ— وَمَنْ یَّخْرُجْ مِنْ بَیْتِهٖ مُهَاجِرًا اِلَی اللّٰهِ وَرَسُوْلِهٖ ثُمَّ یُدْرِكْهُ الْمَوْتُ فَقَدْ وَقَعَ اَجْرُهٗ عَلَی اللّٰهِ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟۠
ആരെങ്കിലും അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് അനിസ്ലാമിക നാട്ടിൽ നിന്ന് ഇസ്ലാമിൻ്റെ നാട്ടിലേക്ക് പലായനം ചെയ്താൽ അവിടെ മാറിയ സ്ഥിതിയും അവൻ ഉപേക്ഷിച്ചു വന്നതല്ലാത്ത ഒരു നാടും അവന് കണ്ടെത്താവുന്നതാണ്. അവിടെ പ്രതാപവും വിശാലമായ ഉപജീവനവും അവന് കണ്ടെത്താൻ കഴിയും. ആരെങ്കിലും തൻ്റെ ഭവനത്തിൽ നിന്ന് അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും പലായനം ചെയ്യുകയും, അവൻ പലായനം ചെയ്ത ഇടത്തേക്ക് എത്തുന്നതിന് മുൻപ് മരണം അവനെ പിടികൂടുകയും ചെയ്താൽ അവൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താൻ ലക്ഷ്യം വെച്ച പലായനസ്ഥലത്തേക്ക് എത്തിയില്ല എന്നത് അവന് യാതൊരു ഉപദ്രവവും വരുത്തുന്നതല്ല. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• فضل الجهاد في سبيل الله وعظم أجر المجاهدين، وأن الله وعدهم منازل عالية في الجنة لا يبلغها غيرهم.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനുള്ള ശ്രേഷ്ഠതയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്കുള്ള പ്രതിഫലത്തിൻ്റെ മഹത്വവും. അല്ലാഹു മറ്റുള്ളവർക്കൊന്നും വാഗ്ദാനം നൽകാത്ത തരത്തിലുള്ള ഉന്നതമായ പദവികൾ അവർക്ക് സ്വർഗത്തിൽ ഒരുക്കി വെച്ചിരിക്കുന്നു.

• أصحاب الأعذار يسقط عنهم فرض الجهاد مع ما لهم من أجر إن حسنت نيتهم.
• ഒഴിവുകഴിവുള്ളവർക്ക് നിർബന്ധമായും യുദ്ധത്തിലേർപ്പെടണമെന്ന ബാധ്യതയില്ല. അതോടൊപ്പം അവരുടെ ഉദ്ദേശം നല്ലതാണെങ്കിൽ യുദ്ധത്തിൽ പങ്കെടുത്തത് പോലുള്ള പ്രതിഫലവും അവർക്കുണ്ടായിരിക്കും.

• فضل الهجرة إلى بلاد الإسلام، ووجوبها على القادر إن كان يخشى على دينه في بلده.
• ഇസ്ലാമിക നാടുകളിലേക്ക് പലായനം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. താൻ ജീവിക്കുന്ന നാട്ടിൽ ഇസ്ലാം അനുസരിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് ഭയക്കുന്നെങ്കിൽ -സാധിക്കുന്നവർ- ഇസ്ലാമിക നാടുകളിലേക്ക് പലായനം ചെയ്യുക എന്നത് നിർബന്ധമാണെന്നും ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു.

• مشروعية قصر الصلاة في حال السفر.
• യാത്രയിൽ നിസ്കാരം ചുരുക്കുന്നത് (ഖസ്ർ) ആക്കുന്നത് അനുവദനീയമാണ്.

 
ترجمة معاني آية: (100) سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق