ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (141) سورة: النساء
١لَّذِیْنَ یَتَرَبَّصُوْنَ بِكُمْ ۚ— فَاِنْ كَانَ لَكُمْ فَتْحٌ مِّنَ اللّٰهِ قَالُوْۤا اَلَمْ نَكُنْ مَّعَكُمْ ۖؗ— وَاِنْ كَانَ لِلْكٰفِرِیْنَ نَصِیْبٌ ۙ— قَالُوْۤا اَلَمْ نَسْتَحْوِذْ عَلَیْكُمْ وَنَمْنَعْكُمْ مِّنَ الْمُؤْمِنِیْنَ ؕ— فَاللّٰهُ یَحْكُمُ بَیْنَكُمْ یَوْمَ الْقِیٰمَةِ ؕ— وَلَنْ یَّجْعَلَ اللّٰهُ لِلْكٰفِرِیْنَ عَلَی الْمُؤْمِنِیْنَ سَبِیْلًا ۟۠
നിങ്ങൾക്ക് ബാധിക്കുന്നത് നന്മയോ പ്രയാസമോ എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവർ; അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് വിജയം ലഭിക്കുകയും, നിങ്ങൾ യുദ്ധാർജ്ജിത സ്വത്തുക്കൾ നേടിയെടുക്കുകയും ചെയ്താൽ അവർ നിങ്ങളോട് പറയും: ഞങ്ങൾ നിങ്ങളോടൊപ്പമായിരുന്നില്ലേ?! നിങ്ങൾ നേരിട്ടതെല്ലാം ഞങ്ങളും നേരിട്ടില്ലേ?! യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് വല്ലതും കിട്ടാൻ വേണ്ടിയത്രെ ഇതെല്ലാം (അവർ പറയുന്നത്). ഇനി അല്ലാഹുവിനെ നിഷേധിച്ചവർക്കാണ് എന്തെങ്കിലും നേട്ടമുണ്ടായതെങ്കിൽ അവരോട് ഇവർ പറയും: ഞങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും, നിങ്ങളെ പരിഗണിക്കുകയും സഹായിക്കുകയും ചെയ്തില്ലേ? നിങ്ങൾക്ക് കാവലൊരുക്കുകയും, മുസ്ലിംകളെ കൈവിടുകയും ചെയ്തുകൊണ്ട് നിങ്ങളെ അവരിൽ നിന്ന് രക്ഷിക്കുകയും ചെയ്തില്ലേ?! നിങ്ങൾക്കെല്ലാവർക്കുമിടയിൽ അല്ലാഹു പരലോകത്ത് വിധി പ്രഖ്യാപിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൽ വിശ്വസിച്ചവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, കപടവിശ്വാസികളെ അവൻ നരകത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ഒരിക്കലും അവനെ നിഷേധിച്ചവർക്ക് മുസ്ലിംകളുടെ മേൽ പരലോകത്ത് ഒരു തെളിവും ഏർപെടുത്തുന്നതല്ല; തീർച്ച. മറിച്ച് അല്ലാഹുവിൽ വിശ്വസിച്ചവർക്കായിരിക്കും അവൻ അവസാനവിജയം നൽകുക; അവർ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുകയും, സത്യസന്ധമായ വിശ്വാസം പുലർത്തുകയും ചെയ്യുന്നിടത്തോളം അത് അപ്രകാരമായിരിക്കും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• بيان صفات المنافقين، ومنها: حرصهم على حظ أنفسهم سواء كان مع المؤمنين أو مع الكافرين.
• കപടവിശ്വാസികളുടെ വിശേഷണങ്ങൾ ഈ ആയത്തുകളിൽ അല്ലാഹു വിശദീകരിക്കുന്നു. മുസ്ലിംകളോടോ അല്ലാത്തവരോടോ ഒപ്പമാകട്ടെ, തങ്ങളുടെ നേട്ടത്തിന് വേണ്ടി മാത്രം പരിശ്രമിക്കുന്ന മനസ്സുള്ളവരാണ് അക്കൂട്ടർ.

• أعظم صفات المنافقين تَذَبْذُبُهم وحيرتهم واضطرابهم، فلا هم مع المؤمنين حقًّا ولا مع الكافرين.
• കപടവിശ്വാസികളുടെ സ്വഭാവങ്ങളിൽ പെട്ടതാണ് അവരുടെ അസ്ഥിരതയും പരിഭ്രാന്തിയും (നിലപാടുകളിലുള്ള) ചാഞ്ചാട്ടവും. അവരൊരിക്കലും പൂർണ്ണമായി മുഅ്മിനുകളോടൊപ്പമാവില്ല. എന്നാൽ കാഫിറുകളോടൊപ്പവുമാവില്ല.

• النهي الشديد عن اتخاذ الكافرين أولياء من دون المؤمنين.
• അല്ലാഹുവിനെ നിഷേധിച്ചവരെ മുസ്ലിംകൾക്ക് പുറമെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു കഠിനമായ താക്കീത് നൽകുന്നു.

• أعظم ما يتقي به المرء عذاب الله تعالى في الآخرة هو الإيمان والعمل الصالح.
• പരലോകത്ത് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള രക്ഷാകവചമായി ഒരാൾക്ക് സ്വീകരിക്കാവുന്നതിൽ വെച്ച് ഏറ്റവും ശക്തമായ കാര്യം അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങൾ പ്രവർത്തിക്കലുമാണ്.

 
ترجمة معاني آية: (141) سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق