ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (148) سورة: النساء
لَا یُحِبُّ اللّٰهُ الْجَهْرَ بِالسُّوْٓءِ مِنَ الْقَوْلِ اِلَّا مَنْ ظُلِمَ ؕ— وَكَانَ اللّٰهُ سَمِیْعًا عَلِیْمًا ۟
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. മറിച്ച് അവൻ അതിനെ വെറുക്കുകയും അതിന്ന് ശിക്ഷ താക്കീത് നൽകുകയും ചെയ്യുന്നു. എന്നാൽ അതിക്രമിക്കപ്പെട്ടവന് അവ പരസ്യമാക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു; തന്നോട് അതിക്രമം ചെയ്തവനെ കുറിച്ച് പരാതി പറയുന്നതിനും, അവനെതിരെ പ്രാർത്ഥിക്കുന്നതിനും, അവൻ പറഞ്ഞതിന് തത്തുല്ല്യമായത് പകരം നൽകുന്നതിനും വേണ്ടി. എന്നാൽ അതിക്രമിക്കപ്പെട്ടവൻ ക്ഷമിക്കുന്നതാണ് ചീത്തവാക്ക് പരസ്യമാക്കുന്നതിനെക്കാൾ ഉത്തമം. അല്ലാഹു നിങ്ങളുടെ വാക്കുകൾ അങ്ങേയറ്റം കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ മനസ്സിലെ ഉദ്ദേശങ്ങൾ നന്നായി അറിയുന്നവനും (അലീം) ആകുന്നു. അതിനാൽ മോശം വാക്കുകളെയും ഉദ്ദേശങ്ങളെയും നിങ്ങൾ സൂക്ഷിക്കുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• يجوز للمظلوم أن يتحدث عن ظلمه وظالمه لمن يُرْجى منه أن يأخذ له حقه، وإن قال ما لا يسر الظالم.
• തനിക്കെതിരെ ഉണ്ടായ അതിക്രമത്തെ കുറിച്ചും, അതിക്രമിച്ചവനെ കുറിച്ചും തൻ്റെ അവകാശം തിരിച്ചു വാങ്ങിനൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വ്യക്തിയോട് സംസാരിക്കാൻ അതിക്രമിക്കപ്പെട്ടവന് അനുവാദമുണ്ട്. അവൻ പറയുന്നത് അതിക്രമിച്ചവന് ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും പറയാം.

• حض المظلوم على العفو - حتى وإن قدر - كما يعفو الرب - سبحانه - مع قدرته على عقاب عباده.
• അതിക്രമിക്കപ്പെട്ടവനോട് അതിക്രമിയോട് വിട്ടുപൊറുത്തു നൽകണമെന്നുള്ള പ്രോത്സാഹനം. അതിക്രമിയോട് പകരംവീട്ടാൻ അവന് കഴിയുമെങ്കിലും. തൻ്റെ അടിമയെ ശിക്ഷിക്കാൻ കഴിവുണ്ടെങ്കിലും അല്ലാഹു വിട്ടുപൊറുത്തു നൽകുന്നത് പോലെ (അവനും ചെയ്യട്ടെ).

• لا يجوز التفريق بين الرسل بالإيمان ببعضهم دون بعض، بل يجب الإيمان بهم جميعًا.
• ചില ദൂതന്മാരെ ഒഴിച്ചു നിർത്തി മറ്റു ചിലരിൽ വിശ്വസിച്ചു കൊണ്ട് അവർക്കിടയിൽ വേർതിരിവുണ്ടാക്കുന്നത് അനുവദനീയമല്ല. മറിച്ച് അവരിൽ എല്ലാവരിലും വിശ്വസിക്കൽ നിർബന്ധമാണ്.

 
ترجمة معاني آية: (148) سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق