ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (171) سورة: النساء
یٰۤاَهْلَ الْكِتٰبِ لَا تَغْلُوْا فِیْ دِیْنِكُمْ وَلَا تَقُوْلُوْا عَلَی اللّٰهِ اِلَّا الْحَقَّ ؕ— اِنَّمَا الْمَسِیْحُ عِیْسَی ابْنُ مَرْیَمَ رَسُوْلُ اللّٰهِ وَكَلِمَتُهٗ ۚ— اَلْقٰىهَاۤ اِلٰی مَرْیَمَ وَرُوْحٌ مِّنْهُ ؗ— فَاٰمِنُوْا بِاللّٰهِ وَرُسُلِهٖ ۫— وَلَا تَقُوْلُوْا ثَلٰثَةٌ ؕ— اِنْتَهُوْا خَیْرًا لَّكُمْ ؕ— اِنَّمَا اللّٰهُ اِلٰهٌ وَّاحِدٌ ؕ— سُبْحٰنَهٗۤ اَنْ یَّكُوْنَ لَهٗ وَلَدٌ ۘ— لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഇഞ്ചീലിൻ്റെ വക്താക്കളായ നസ്വാറാക്കളോട് പറയുക: നിങ്ങളുടെ ദീനിൻ്റെ കാര്യത്തിൽ നിങ്ങൾ അതിരു വിട്ടുകടക്കരുത്. ഈസാ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ മേൽ സത്യമല്ലാതെ നിങ്ങൾ പറയുകയുമരുത്. മർയമിൻ്റെ മകൻ മസീഹ് ഈസ അല്ലാഹു സത്യവുമായി നിയോഗിച്ച അവൻ്റെ ദൂതൻ മാത്രമാകുന്നു. മർയം -عَلَيْهَا السَّلَامُ- യുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നോടൊപ്പം അല്ലാഹു അയച്ച അവൻ്റെ വചനം കൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ സൃഷ്ടിച്ചത്. 'ഉണ്ടാകൂ' (കുൻ) എന്ന അല്ലാഹുവിൻ്റെ വാക്കായിരുന്നു അത്; അതോടെ അദ്ദേഹം ഉണ്ടായി. ജിബ്രീൽ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം (മർയമിൽ) ഊതിയ, അല്ലാഹുവിൽ നിന്നുള്ള (ആത്മാവിൻ്റെ) ഊതലായിരുന്നു അത്. അതിനാൽ അല്ലാഹുവിലും അവൻ്റെ സർവ്വ ദൂതന്മാരിലും -യാതൊരു വേർതിരിവുമില്ലാതെ- നിങ്ങൾ വിശ്വസിക്കൂ! 'ആരാധ്യന്മാർ മൂന്നു പേരാണ്' എന്ന് ഒരിക്കലും നിങ്ങൾ പറയരുത്. ഈ നശിച്ച കള്ളവാദം നിങ്ങൾ അവസാനിപ്പിക്കുക. അതിൽ നിന്ന് വിരമിക്കുന്നത് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയായി ഭവിക്കും. അല്ലാഹു ഏകനായ ഒരേയൊരു ആരാധ്യൻ മാത്രമാകുന്നു. പങ്കുകാരിൽ നിന്നും, സന്താനത്തിൽ നിന്നുമെല്ലാം അവൻ പരിശുദ്ധനാകുന്നു. അവൻ സർവ്വനിലക്കും ധന്യനാകുന്നു (ഗനിയ്യ്). ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം അവൻ്റേതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് നിലനിർത്തുന്നവനും നിയന്താവുമായി അല്ലാഹു മതിയായവനാണ്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• بيان أن المسيح بشر، وأن أمه كذلك، وأن الضالين من النصارى غلوا فيهما حتى أخرجوهما من حد البشرية.
• മസീഹ് ഈസ -عَلَيْهِ السَّلَامُ- മനുഷ്യനായിരുന്നെന്നും, അദ്ദേഹത്തിൻ്റെ മാതാവും അപ്രകാരമായിരുന്നെന്നും, നസ്വാറാക്കളിൽ വഴിപിഴച്ചവർ അവരുടെ രണ്ടു പേരുടെയും കാര്യത്തിൽ അതിരുകവിയുകയാണ് ഉണ്ടായതെന്നും, അങ്ങനെ ഇവരെ മനുഷ്യരുടെ പദവിയിൽ നിന്ന് പുറത്തു കൊണ്ടുവരുന്ന വാദമുയർത്തുകയാണുണ്ടായതെന്നുമുള്ള വിശദീകരണം.

• بيان بطلان شرك النصارى القائلين بالتثليث، وتنزيه الله تعالى عن أن يكون له شريك أو شبيه أو مقارب، وبيان انفراده - سبحانه - بالوحدانية في الذات والأسماء والصفات.
• ത്രിത്വ വിശ്വാസം പറയുന്ന നസ്വാറാക്കളുടെ ബഹുദൈവാരാധനയുടെ നിരർത്ഥകത ബോധ്യപ്പെടുത്തൽ. ഒരു പങ്കുകാരനോ സദൃശ്യനോ മദ്ധ്യസ്ഥനോ ഉണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനാണെന്നും, അവൻ തൻ്റെ അസ്തിത്വത്തിലും നാമ-ഗുണവിശേഷണങ്ങളിലും പരിപൂർണ്ണ ഏകത്വമുള്ളവനാണെന്നും വ്യക്തമാക്കലും.

• إثبات أن عيسى عليه السلام والملائكة جميعهم عباد مخلوقون لا يستكبرون عن الاعتراف بعبوديتهم لله تعالى والانقياد لأوامره، فكيف يسوغ اتخاذهم آلهة مع كونهم عبيدًا لله تعالى؟!
• ഈസ -عَلَيْهِ السَّلَامُ- യും എല്ലാ മലക്കുകളും അല്ലാഹുവിൻ്റെ സൃഷ്ടികളായ അവൻ്റെ അടിമകൾ മാത്രമാണ്. തങ്ങൾ അല്ലാഹുവിൻ്റെ അടിമകളാണെന്ന് അംഗീകരിക്കുന്നതിലും, അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നതിലും അവർ യാതൊരു അഹങ്കാരവും പ്രകടിപ്പിക്കുന്നവരല്ല. ഇവരെല്ലാം അല്ലാഹുവിൻ്റെ അടിമകളാണെന്നിരിക്കെ എങ്ങനെയാണ് അവരെ ആരാധ്യന്മാരായി സ്വീകരിക്കുക എന്നത് ശരിയാവുക?!

• في الدين حجج وبراهين عقلية تدفع الشبهات، ونور وهداية تدفع الحيرة والشهوات.
• എല്ലാ ആശയക്കുഴപ്പങ്ങളെയും പ്രതിരോധിക്കുന്ന ബുദ്ധിപരമായ തെളിവുകളും പ്രമാണങ്ങളും ഇസ്ലാമിലുണ്ട്. സർവ്വ പരിഭ്രാന്തികൾക്കും ദേഹേഛകൾക്കും ശമനം നൽകുന്ന പ്രകാശവും സന്മാർഗവും ഇതിലുണ്ട്.

 
ترجمة معاني آية: (171) سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق