ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (46) سورة: النساء
مِنَ الَّذِیْنَ هَادُوْا یُحَرِّفُوْنَ الْكَلِمَ عَنْ مَّوَاضِعِهٖ وَیَقُوْلُوْنَ سَمِعْنَا وَعَصَیْنَا وَاسْمَعْ غَیْرَ مُسْمَعٍ وَّرَاعِنَا لَیًّا بِاَلْسِنَتِهِمْ وَطَعْنًا فِی الدِّیْنِ ؕ— وَلَوْ اَنَّهُمْ قَالُوْا سَمِعْنَا وَاَطَعْنَا وَاسْمَعْ وَانْظُرْنَا لَكَانَ خَیْرًا لَّهُمْ وَاَقْوَمَ ۙ— وَلٰكِنْ لَّعَنَهُمُ اللّٰهُ بِكُفْرِهِمْ فَلَا یُؤْمِنُوْنَ اِلَّا قَلِیْلًا ۟
യഹൂദന്മാരിൽ ഒരു വിഭാഗം കൂട്ടരുണ്ട്; അല്ലാഹു അവതരിപ്പിച്ച അവൻ്റെ സംസാരം അവർ മാറ്റിമറിക്കുന്നു. അങ്ങനെ അല്ലാഹു ഉദ്ദേശിച്ച അർത്ഥത്തിലല്ലാതെ അവരത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. നബി (ﷺ) അവരോട് വല്ലതും കൽപ്പിച്ചാൽ അവർ പറയും: ഞങ്ങൾ നിൻ്റെ സംസാരമെല്ലാം കേട്ടിരിക്കുന്നു; എന്നാൽ നിൻ്റെ കൽപ്പന ഞങ്ങൾ ധിക്കരിക്കുകയും ചെയ്തിരിക്കുന്നു. പരിഹസിച്ചു കൊണ്ട് അവർ പറയുന്നു: ഞങ്ങൾ പറയുന്നത് നീ കേൾക്ക്; അല്ലാഹു നിനക്ക് കേൾപ്പിച്ചു തരാതിരിക്കട്ടെ. 'ഞങ്ങളെ കേൾക്കൂ' എന്ന അർത്ഥമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന വ്യാജേന 'വിഡ്ഢി' എന്ന് മനസ്സിൽ ഉദ്ദേശിച്ചു കൊണ്ട് (ദ്വയാർത്ഥമുള്ള) റാഇനാ എന്ന പദം അവർ പറയുന്നു. അവർ തങ്ങളുടെ വാക്കുകൾ വളച്ചൊടിക്കുകയാണ്. നബി (ﷺ) ക്കെതിരെ പ്രാർത്ഥിക്കാനും, അല്ലാഹുവിൻ്റെ ദീനിനെ ആക്ഷേപിക്കാനുമാണ് അവർ അതിലൂടെ ഉദ്ദേശിക്കുന്നത്. 'ഞങ്ങൾ കേട്ടിരിക്കുന്നു, ധിക്കരിച്ചിരിക്കുന്നു' എന്ന് പറയുന്നതിന് പകരം 'ഞങ്ങൾ താങ്കളുടെ വാക്ക് കേൾക്കുകയും, താങ്കളുടെ കൽപ്പന അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്നും, 'ഞങ്ങൾ പറയുന്നത് നീ കേൾക്ക്; അല്ലാഹു നിനക്ക് കേൾപ്പിച്ചു തരാതിരിക്കട്ടെ' എന്നതിന് പകരം 'ഞങ്ങൾ പറയുന്നത് കേൾക്കൂ' എന്നും, 'റാഇനാ' എന്നതിന് പകരം 'ഞങ്ങൾക്ക് സാവകാശം നൽകൂ; താങ്കൾ പറയുന്നത് ഞങ്ങൾ മനസ്സിലാക്കട്ടെ' എന്നും അവർ പറഞ്ഞിരുന്നെങ്കിൽ അതായിരുന്നു ആദ്യം പറഞ്ഞ വാക്കുകളെക്കാൾ അവർക്ക് നല്ലതും നീതിപൂർവ്വകവുമാവുക. കാരണം അപ്രകാരം പറയുന്നതിലാണ് നബി (ﷺ) യുടെ ഉന്നതമായ സ്ഥാനത്തിന് യോജിച്ച നല്ല മര്യാദയുള്ളത്. എന്നാൽ അവരുടെ നിഷേധം കാരണത്താൽ അല്ലാഹു അവരെ ശപിക്കുകയും, അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ ആട്ടിയകറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർക്ക് ഉപകാരപ്രദമാവുന്ന രൂപത്തിലുള്ള വിശ്വാസം അവർ സ്വീകരിക്കുകയില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• كفاية الله للمؤمنين ونصره لهم تغنيهم عما سواه.
• അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അവൻ്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സഹായവും പിന്തുണയും തീർത്തും മതിയായതാണ്. അവന് പുറമെ മറ്റാരുടെയും ആവശ്യം അവർക്കില്ല.

• بيان جرائم اليهود، كتحريفهم كلام الله، وسوء أدبهم مع رسوله صلى الله عليه وسلم، وتحاكمهم إلى غير شرعه سبحانه.
• യഹൂദരുടെ തിന്മകളുടെ ഗൗരവം. അല്ലാഹുവിൻ്റെ വാക്കുകളെ അവർ വക്രീകരിച്ചു. നബി (ﷺ) യോട് വളരെ മോശമായി അവർ പെരുമാറുകയും, അവിടുത്തെ വിധിവിലക്കുകളെ അവർ മാറ്റിവെക്കുകയും അല്ലാഹുവിൻ്റെ മതമല്ലാത്തതിലേക്ക് അവർ വിധിതേടിപ്പോവുകയും ചെയ്തു.

• بيان خطر الشرك والكفر، وأنه لا يُغْفر لصاحبه إذا مات عليه، وأما ما دون ذلك فهو تحت مشيئة الله تعالى.
• അല്ലാഹുവിൽ പങ്കുചേർക്കുന്നതിൻ്റെയും, അവൻ്റെ മതമായ ഇസ്ലാമിനെ നിഷേധിക്കുന്നതിൻ്റെയും ഗൗരവം. ഈ തിന്മയിൽ നിലകൊള്ളവെ ഒരാൾ മരണപ്പെട്ടാൽ അയാൾക്ക് പൊറുത്തു നൽകപ്പെടുന്നതല്ല. എന്നാൽ അതിൽ താഴെയുള്ള തെറ്റുകളെല്ലാം അല്ലാഹുവിൻ്റെ ഉദ്ദേശം പോലെയായിരിക്കും. (അവൻ ഉദ്ദേശിച്ചാൽ പൊറുത്തു നൽകുന്നതാണ്).

 
ترجمة معاني آية: (46) سورة: النساء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق