للإطلاع على الموقع بحلته الجديدة

ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الزخرف   آية:
وَاِنَّهٗ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُوْنِ ؕ— هٰذَا صِرَاطٌ مُّسْتَقِیْمٌ ۟
അന്ത്യനാളിൻറെ വലിയ അടയാളങ്ങളിലൊന്നാണ് ഈസ -عَلَيْهِ السَّلَامُ-. അദ്ദേഹം ലോകാവസാനത്തിന് മുന്നോടിയായി ഭൂമിയിൽ ഇറങ്ങുന്നതാണ്. അതിനാൽ അന്ത്യനാൾ സംഭവിക്കുമോ എന്നതിൽ നിങ്ങൾ സംശയിക്കേണ്ടതില്ല. ഞാൻ നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിൽ നിങ്ങൾ എന്നെ പിൻപറ്റുകയും ചെയ്യുക. ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നിരിക്കുന്ന ഈ മാർഗമാണ് ഒരു വളവുമില്ലാത്ത നേരായ പാത (സ്വിറാത്വുൽ മുസ്തഖീം).
التفاسير العربية:
وَلَا یَصُدَّنَّكُمُ الشَّیْطٰنُ ۚ— اِنَّهٗ لَكُمْ عَدُوٌّ مُّبِیْنٌ ۟
പിശാച് നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് അവൻറെ വഞ്ചനയും ചതിയുമായി നിങ്ങളെ തടയാതിരിക്കട്ടെ. തീർച്ചയായും അവൻ നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പ്രത്യക്ഷ ശത്രു തന്നെ.
التفاسير العربية:
وَلَمَّا جَآءَ عِیْسٰی بِالْبَیِّنٰتِ قَالَ قَدْ جِئْتُكُمْ بِالْحِكْمَةِ وَلِاُبَیِّنَ لَكُمْ بَعْضَ الَّذِیْ تَخْتَلِفُوْنَ فِیْهِ ۚ— فَاتَّقُوا اللّٰهَ وَاَطِیْعُوْنِ ۟
ഈസ -عَلَيْهِ السَّلَامُ- താൻ അല്ലാഹുവിൻറെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവുകളോടെ അദ്ദേഹത്തിൻറെ സമൂഹത്തിലേക്ക് ചെന്ന സന്ദർഭം. അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രവാചകത്വവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. മതവിഷയങ്ങളിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയും. അതിനാൽ അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അവനെ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ അനുസരിക്കുകയും ചെയ്യുക.
التفاسير العربية:
اِنَّ اللّٰهَ هُوَ رَبِّیْ وَرَبُّكُمْ فَاعْبُدُوْهُ ؕ— هٰذَا صِرَاطٌ مُّسْتَقِیْمٌ ۟
തീർച്ചയായും അല്ലാഹുവാകുന്നു എൻറെയും നിങ്ങളുടെയും രക്ഷിതാവ്. നമുക്കെല്ലാം രക്ഷിതാവായി അവനല്ലാതെ മറ്റാരുമില്ല. അതിനാൽ അവനെ മാത്രം നിങ്ങൾ നിഷ്കളങ്കമായി ആരാധിക്കുക. ഈ ഏകദൈവാരാധനയുടെ മാർഗമാണ് ഒരു വളവും ചെരിവുമില്ലാത്ത നേരായ മാർഗം (സ്വിറാത്വുൽ മുസ്തഖീം).
التفاسير العربية:
فَاخْتَلَفَ الْاَحْزَابُ مِنْ بَیْنِهِمْ ۚ— فَوَیْلٌ لِّلَّذِیْنَ ظَلَمُوْا مِنْ عَذَابِ یَوْمٍ اَلِیْمٍ ۟
അങ്ങനെ ഈസയുടെ വിഷയത്തിൽ നസ്വാറാക്കൾ അഭിപ്രായഭിന്നതയിലായി. അവരിൽ ചിലർ അദ്ദേഹം തന്നെയാണ് ആരാധ്യനായ ദൈവമെന്ന് പറഞ്ഞു. മറ്റു ചിലർ അദ്ദേഹം അല്ലാഹുവിൻറെ പുത്രനാണെന്ന് പറഞ്ഞു. ഇനിയും ചിലർ അദ്ദേഹവും അദ്ദേഹത്തിൻറെ മാതാവും ആരാധ്യന്മാരാണെന്ന് പറഞ്ഞു. അതിനാൽ ഈസയെ ദൈവമെന്നും ദൈവപുത്രനെന്നും തൃദൈവങ്ങളിൽ ഒരുവനെന്നുമെല്ലാം വിശേഷിപ്പിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോകത്ത് അവരെ കാത്തിരിക്കുന്ന വേദനയേറിയ ശിക്ഷ കൊണ്ട് നാശമുണ്ടാകട്ടെ!
التفاسير العربية:
هَلْ یَنْظُرُوْنَ اِلَّا السَّاعَةَ اَنْ تَاْتِیَهُمْ بَغْتَةً وَّهُمْ لَا یَشْعُرُوْنَ ۟
ഈസയുടെ വിഷയത്തിൽ ഭിന്നിപ്പിലായിട്ടുള്ള ഈ കക്ഷികൾ പൊടുന്നനെ അന്ത്യനാൾ അവർക്ക് മേൽ -മുൻകൂട്ടി അറിയാൻ ഇടലഭിക്കാത്ത രൂപത്തിൽ- വന്നു ഭവിക്കുന്നതല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത്?! അങ്ങനെ അന്ത്യനാൾ വന്നുഭവിക്കുന്ന വേളയിൽ അവർ തങ്ങളുടെ നിഷേധത്തിലാണ് നിലകൊള്ളുന്നതെങ്കിൽ വേദനയേറിയ ശിക്ഷ തന്നെയായിരിക്കും അവരുടെ സങ്കേതം.
التفاسير العربية:
اَلْاَخِلَّآءُ یَوْمَىِٕذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ اِلَّا الْمُتَّقِیْنَ ۟ؕ۠
വഴികേടിലും നിഷേധത്തിലും പരസ്പരം കൂട്ടുകാരും സുഹൃത്തുക്കളുമായിരുന്നവർ പരലോകത്ത് പരസ്പര ശത്രുക്കളായിരിക്കും. അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ചവരൊഴികെ; അവരുടെ സുഹൃദ്ബന്ധം ശാശ്വതമായി -മുറിയാതെ- നിലകൊള്ളും.
التفاسير العربية:
یٰعِبَادِ لَا خَوْفٌ عَلَیْكُمُ الْیَوْمَ وَلَاۤ اَنْتُمْ تَحْزَنُوْنَ ۟ۚ
അല്ലാഹു അവരോട് പറയും: എൻറെ ദാസന്മാരേ! ഭാവിയെക്കുറിച്ച് നിങ്ങൾക്കിനി ഭയമേ വേണ്ടതില്ല! ഇഹലോകത്ത് നഷ്ടപ്പെട്ടു പോയ ഐഹിക വിഭവങ്ങളോർത്ത് നിങ്ങളിനി ദുഃഖിക്കേണ്ടതുമില്ല.
التفاسير العربية:
اَلَّذِیْنَ اٰمَنُوْا بِاٰیٰتِنَا وَكَانُوْا مُسْلِمِیْنَ ۟ۚ
അവരുടെ ദൂതൻറെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ വിശ്വസിച്ചവരും, ഖുർആനിലെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിരോധങ്ങൾ ഉപേക്ഷിച്ചും അതിന് കീഴൊതുങ്ങിയവരുമായിരുന്നു അവർ.
التفاسير العربية:
اُدْخُلُوا الْجَنَّةَ اَنْتُمْ وَاَزْوَاجُكُمْ تُحْبَرُوْنَ ۟
നിങ്ങളും നിങ്ങൾക്ക് സമാനരായ വിശ്വാസമുള്ളവരും സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. ഒരിക്കലും അവസാനിച്ചു പോകാത്ത, നിലക്കാത്ത സുഖസൗകര്യങ്ങൾ നേടിയെടുത്തു കൊണ്ട് സന്തോഷഭരിതരായി (അവിടെ പ്രവേശിക്കുക!)
التفاسير العربية:
یُطَافُ عَلَیْهِمْ بِصِحَافٍ مِّنْ ذَهَبٍ وَّاَكْوَابٍ ۚ— وَفِیْهَا مَا تَشْتَهِیْهِ الْاَنْفُسُ وَتَلَذُّ الْاَعْیُنُ ۚ— وَاَنْتُمْ فِیْهَا خٰلِدُوْنَ ۟ۚ
സ്വർണ്ണത്തിൻറെ പാത്രങ്ങളും പിടിയില്ലാത്ത കോപ്പകളുമായി അവരുടെ സേവകന്മാർ അവരെ വലം വെച്ചു കൊണ്ടിരിക്കും. മനസ്സുകൾ ആഗ്രഹിക്കുന്നതും, കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകളും സ്വർഗത്തിലുണ്ട്. നിങ്ങളതിൽ ശാശ്വതമായി വസിക്കുന്നവരായിരിക്കും; ഒരിക്കലും അതിൽ നിന്ന് നിങ്ങൾ പുറത്താക്കപ്പെടുകയില്ല.
التفاسير العربية:
وَتِلْكَ الْجَنَّةُ الَّتِیْۤ اُوْرِثْتُمُوْهَا بِمَا كُنْتُمْ تَعْمَلُوْنَ ۟
നിങ്ങൾക്ക് ഞാൻ വർണ്ണിച്ചു തന്ന ഈ സ്വർഗം; അതാകുന്നു അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാരണത്താൽ -അവൻറെ ഔദാര്യമായി- നിങ്ങൾക്ക് അനന്തരം നൽകുന്ന സ്വർഗം.
التفاسير العربية:
لَكُمْ فِیْهَا فَاكِهَةٌ كَثِیْرَةٌ مِّنْهَا تَاْكُلُوْنَ ۟
നിങ്ങൾക്കതിൽ അവസാനിക്കാത്തത്ര ധാരാളം പഴങ്ങൾ ഉണ്ടാകും. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• نزول عيسى من علامات الساعة الكبرى.
* ഈസ -عَلَيْهِ السَّلَامُ- യുടെ ആഗമനം അന്ത്യനാൾ അടുത്തുവെന്നതിനുള്ള വലിയ അടയാളങ്ങളിൽ ഒന്നാണ്.

• انقطاع خُلَّة الفساق يوم القيامة، ودوام خُلَّة المتقين.
* അധർമ്മികളുടെ സൗഹൃദം അന്ത്യനാളിൽ അവസാനിക്കും. എന്നാൽ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവരുടെ സൗഹൃദം എന്നെന്നും നിലനിൽക്കുകയും ചെയ്യും.

• بشارة الله للمؤمنين وتطمينه لهم عما خلفوا وراءهم من الدنيا وعما يستقبلونه في الآخرة.
* അല്ലാഹു അവനിൽ വിശ്വസിച്ചവർക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്നതിനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, ഇഹലോകത്ത് അവർ നഷ്ടപ്പെടുത്തിയതിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

 
ترجمة معاني سورة: الزخرف
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

صادرة عن مركز تفسير للدراسات القرآنية.

إغلاق