ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (22) سورة: الحشر
هُوَ اللّٰهُ الَّذِیْ لَاۤ اِلٰهَ اِلَّا هُوَ ۚ— عٰلِمُ الْغَیْبِ وَالشَّهَادَةِ ۚ— هُوَ الرَّحْمٰنُ الرَّحِیْمُ ۟
അവനാകുന്നു അല്ലാഹു; അവനല്ലാതെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും തന്നെയില്ല. മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. ഇഹ-പരലോകങ്ങളിൽ വിശാലമായ കാരുണ്യമുള്ളവനായ 'റഹ്മാനും', അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ 'റഹീമു'മത്രെ അവൻ. അവൻ്റെ കാരുണ്യം ലോകങ്ങളെ മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നു. സർവ്വാധിരാജനായ, രാജാധികാരിയായ 'അൽ-മലിക്'. എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധനായ, മഹത്വമുള്ളവനായ 'അൽ-ഖുദ്ദൂസ്'. സർവ്വ ന്യൂനതകളിൽ നിന്നും മുക്തനായ 'അസ്സലാം'. പ്രശോഭിതമായ തെളിവുകൾ കൊണ്ട് തൻ്റെ ദൂതന്മാരെ സത്യപ്പെടുത്തിയവനായ 'അൽ-മുഅ്മിൻ'. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന 'അൽ-മുഹൈമിൻ'. അപരാജിതനായ, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത, പ്രതാപവാനായ 'അൽ-അസീസ്'. തൻ്റെ ശക്തിയും അധികാരവും കൊണ്ട് എല്ലാം അടക്കി വാഴുന്ന 'അൽ-ജബ്ബാർ'. സർവ്വാധികാരിയായ 'അൽ-മുതകബ്ബിർ'. ബഹുദൈവാരാധകർ അല്ലാഹുവിൽ പങ്കു ചേർക്കുന്ന വിഗ്രഹങ്ങളിൽ നിന്നും മറ്റ് ആരാധ്യവസ്തുക്കളിൽ നിന്നും അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• من علامات توفيق الله للمؤمن أنه يحاسب نفسه في الدنيا قبل حسابها يوم القيامة.
* തൻ്റെ പ്രവർത്തനങ്ങൾ പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നതിന് മുൻപ് ഇഹലോകത്ത് സ്വയം വിചാരണ ചെയ്യുന്നു എന്നത് അല്ലാഹു ഒരാൾക്ക് നന്മയിലേക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു എന്നതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ്.

• في تذكير العباد بشدة أثر القرآن على الجبل العظيم؛ تنبيه على أنهم أحق بهذا التأثر لما فيهم من الضعف.
* വളരെ വലിയ പർവ്വതത്തിൽ ഖുർആൻ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയതിൽ നിന്ന് അതിനെക്കാൾ എത്രയോ ദുർബലനായ മനുഷ്യർക്കാണ് ഖുർആനിൽ നിന്ന് കൂടുതൽ സ്വാധീനം ഉണ്ടാകേണ്ടത് എന്ന പാഠമുണ്ട്.

• أشارت الأسماء (الخالق، البارئ، المصور) إلى مراحل تكوين المخلوق من التقدير له، ثم إيجاده، ثم جعل له صورة خاصة به، وبذكر أحدها مفردًا فإنه يدل على البقية.
* 'ഖാലിഖ്' (സൃഷ്ടാവ്), 'ബാരിഅ്', 'മുസ്വവ്വിർ' എന്നീ നാമങ്ങൾ സൃഷ്ടിപ്പിൻ്റെ വിവിധ ഘട്ടങ്ങളെ കുറിച്ചുള്ള സൂചനയുണ്ട്. ആദ്യം സൃഷ്ടിപ്പ് കണക്കാക്കുകയും, പിന്നെ ഉണ്ടാക്കുകയും, ശേഷം ഓരോന്നിനും പ്രത്യേകമായ രൂപം നൽകുകയുമാണുണ്ടായത്. ഈ നാമങ്ങളിൽ ഏതെങ്കിലും ഒന്ന് പറയപ്പെട്ടാൽ അതിൽ മറ്റു നാമങ്ങളുടെ അർഥങ്ങൾ കൂടി ഉൾപ്പെടും എന്നും ഓർക്കുക.

 
ترجمة معاني آية: (22) سورة: الحشر
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق