ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (141) سورة: الأنعام
وَهُوَ الَّذِیْۤ اَنْشَاَ جَنّٰتٍ مَّعْرُوْشٰتٍ وَّغَیْرَ مَعْرُوْشٰتٍ وَّالنَّخْلَ وَالزَّرْعَ مُخْتَلِفًا اُكُلُهٗ وَالزَّیْتُوْنَ وَالرُّمَّانَ مُتَشَابِهًا وَّغَیْرَ مُتَشَابِهٍ ؕ— كُلُوْا مِنْ ثَمَرِهٖۤ اِذَاۤ اَثْمَرَ وَاٰتُوْا حَقَّهٗ یَوْمَ حَصَادِهٖ ۖؗ— وَلَا تُسْرِفُوْا ؕ— اِنَّهٗ لَا یُحِبُّ الْمُسْرِفِیْنَ ۟ۙ
അല്ലാഹുവാകുന്നു ഭൂമിയിൽ പരന്നു കിടക്കുന്ന തോട്ടങ്ങൾ സൃഷ്ടിച്ചത്. അവയിൽ തടിയുടെ മുകളിലല്ലാതെ പന്തലിച്ചവയെയും തടിയുടെ മുകളിൽ ഉയർന്നു നിൽക്കുന്നവയെയും പടച്ചത്. ഈത്തപ്പനകൾ സൃഷ്ടിച്ചതും, വ്യത്യസ്തമായ രൂപവും രുചിയുമുള്ള ഫലങ്ങൾ നൽകുന്ന കൃഷികളും സൃഷ്ടിച്ചത് അവൻ തന്നെ. ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു; അവ രണ്ടിൻ്റെ ഇലകൾ ഒരു പോലെയും, രുചി വ്യത്യസ്തവുമാകുന്നു. ജനങ്ങളെ! അവയുടെ ഫലം കായ്ച്ചു കഴിഞ്ഞാൽ അതിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അവയുടെ വിളവെടുപ്പ് ദിവസം അതിൻ്റെ സകാത്ത് നിങ്ങൾ കൊടുത്തു വീട്ടുകയും ചെയ്യുക. കഴിക്കുന്നതിലും ചെലവഴിക്കുന്നതിലുമുള്ള ഇസ്ലാമിൻ്റെ അതിർവരമ്പുകൾ നിങ്ങൾ ലംഘിക്കരുത്. ഇതിലോ മറ്റേതെങ്കിലും കാര്യത്തിലോ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നില്ല; മറിച്ച് അവരോട് അവൻ കോപിക്കുന്നു. തീർച്ചയായും അവയെല്ലാം സൃഷ്ടിച്ചവൻ; അവനാകുന്നു തൻ്റെ അടിമകൾക്ക് അവ അനുവദിച്ചു നൽകിയവൻ. അവ നിഷിദ്ധമാക്കാൻ ബഹുദൈവാരാധകർക്ക് യാതൊരു അവകാശവുമില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• ذم الله المشركين بسبع صفات هي : الخسران والسفاهة وعدم العلم وتحريم ما رزقهم الله والافتراء على الله والضلال وعدم الاهتداء؛ فهذه أمور سبعة، وكل واحد منها سبب تام في حصول الذم.
• അല്ലാഹു ബഹുദൈവാരാധകരിൽ ആക്ഷേപകരമായി ഏഴ് വിശേഷണങ്ങൾ എടുത്തു പറഞ്ഞിരിക്കുന്നു: (ഐഹിക-പാരത്രിക) നഷ്ടം, അജ്ഞത, അല്ലാഹു ഉപജീവനമായി നൽകിയതിനെ നിഷിദ്ധമാക്കൽ, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കൽ, വഴികേട്, സന്മാർഗം സ്വീകരിക്കാതിരിക്കൽ; ഇവയാണ് ആ ഏഴ് വിശേഷണങ്ങൾ. ഇതിൽ ഓരോന്നും ആക്ഷേപത്തിന് എന്തു കൊണ്ടും അർഹമാണ്.

• الأهواء سبب تحريم ما أحل الله وتحليل ما حرم الله.
• അല്ലാഹു നിഷിദ്ധമാക്കിയവ അനുവദനീയമാക്കുന്നതിനും, അനുവദിച്ചവ നിഷിദ്ധമാക്കുന്നതിനുമുള്ള കാരണം ദേഹേഛകളാണ്.

• وجوب الزكاة في الزروع والثمار عند حصادها، مع جواز الأكل منها قبل إخراج زكاتها، ولا يُحْسَب من الزكاة.
• ധാന്യവിളകളിലും ഫലവർഗങ്ങളിലും -അവയുടെ വിളവെടുപ്പിൻ്റെ സന്ദർഭത്തിൽ- സകാത്ത് നൽകൽ നിർബന്ധമാണ് എന്നും, അവയുടെ സകാത്ത് നൽകുന്നതിന് മുൻപ് അതിൽ നിന്ന് ഭക്ഷിക്കുന്നത് അനുവദനീയമാണെന്നും, അത് സകാത്തിൻ്റെ കണക്കിൽ കൂട്ടേണ്ടതില്ലെന്നും (ഈ ആയത്തുകളിൽ നിന്ന്) മനസ്സിലാക്കാം.

• التمتع بالطيبات مع عدم الإسراف ومجاوزة الحد في الأكل والإنفاق.
• അതിരുകൾ ലംഘിക്കാതെയും ധൂർത്ത് കാണിക്കാതെയും ഭക്ഷണം കഴിക്കുന്നതിലും ചെലവഴിക്കുന്നതിലും പരിശുദ്ധമായത് കൊണ്ട് ആസ്വദിക്കാവുന്നതാണ്.

 
ترجمة معاني آية: (141) سورة: الأنعام
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق