ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (39) سورة: الأنفال
وَقَاتِلُوْهُمْ حَتّٰی لَا تَكُوْنَ فِتْنَةٌ وَّیَكُوْنَ الدِّیْنُ كُلُّهٗ لِلّٰهِ ۚ— فَاِنِ انْتَهَوْا فَاِنَّ اللّٰهَ بِمَا یَعْمَلُوْنَ بَصِیْرٌ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിനെ നിഷേധിച്ചവരായ നിങ്ങളുടെ ശത്രുക്കളോട് നിങ്ങൾ യുദ്ധം ചെയ്യുക. അങ്ങനെ ബഹുദൈവാരാധനയോ, മുസ്ലിംകളെ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് തടയുന്ന സ്ഥിതിവിശേഷമോ ഇല്ലാതെയാകുന്നത് വരെയും, ദീനും (ഇസ്ലാം) സൽകർമ്മങ്ങളും -ഒരു പങ്കാളിയുമില്ലാതെ- അല്ലാഹുവിന് മാത്രമാവുകയും ചെയ്യുന്നത് വരെ (യുദ്ധം ചെയ്യുക). ഇനി അല്ലാഹുവിനെ നിഷേധിച്ചവർ അവർ മുൻപ് നിലകൊണ്ടിരുന്ന ശിർക്കും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കലുമെല്ലാം അവസാനിപ്പിക്കുകയാണെങ്കിൽ അവരെ നിങ്ങൾ വിട്ടേക്കുക. തീർച്ചയായും അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു വീക്ഷിക്കുന്നുണ്ട്; യാതൊരു രഹസ്യവും അവന് അവ്യക്തമാവുകയില്ല.
التفاسير العربية:
من فوائد الآيات في هذه الصفحة:
• الصد عن المسجد الحرام جريمة عظيمة يستحق فاعلوه عذاب الدنيا قبل عذاب الآخرة.
• മസ്ജിദുൽ ഹറാമിൽ നിന്ന് തടയുക എന്നത് അതിഗുരുതരമായ തിന്മയാകുന്നു. ആ അതിക്രമം പ്രവർത്തിക്കുന്നവൻ പരലോക ശിക്ഷക്ക് മുൻപ് ഇഹലോകത്ത് തന്നെ ശിക്ഷിക്കപ്പെടാൻ അർഹനാണ്.

• عمارة المسجد الحرام وولايته شرف لا يستحقه إلّا أولياء الله المتقون.
• മസ്ജിദുൽ ഹറാമിൻ്റെ പരിചരണവും ഉത്തരവാദിത്ത്വും ഉന്നത സ്ഥാനമാണ്. അല്ലാഹുവിനോട് സൂക്ഷ്മത പാലിക്കുന്ന അവൻ്റെ മിത്രങ്ങൾക്കല്ലാതെ അതിന് അർഹതയില്ല.

• في الآيات إنذار للكافرين بأنهم لا يحصلون من إنفاقهم أموالهم في الباطل على طائل، وسوف تصيبهم الحسرة وشدة الندامة.
• അല്ലാഹുവിനെ നിഷേധിക്കുന്നവർ തങ്ങളുടെ സമ്പത്ത് അസത്യത്തിന് വേണ്ടി എത്രയെല്ലാം ചെലവഴിച്ചാലും യാതൊരു ഉപകാരവും ഉണ്ടാവില്ലെന്ന് ഈ ആയത്തുകൾ അവരെ താക്കീത് ചെയ്യുന്നു. അവർക്ക് കടുത്ത നിരാശയും ഖേദവും വഴിയെ ബാധിക്കുന്നതാണ്.

• دعوة الله تعالى للكافرين للتوبة والإيمان دعوة مفتوحة لهم على الرغم من استمرار عنادهم.
• അല്ലാഹുവിനെ നിഷേധിച്ചവർ (ഇസ്ലാമിനോടുള്ള) അവരുടെ ശത്രുതയിൽ തുടർന്നു പോവുകയാണെങ്കിലും പാപമോചനത്തിലേക്കും അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കുമുള്ള അല്ലാഹുവിൻ്റെ ക്ഷണം അവർക്ക് മുൻപിൽ എപ്പോഴും തുറന്നിട്ടു കിടക്കുന്നു.

• من كان الله مولاه وناصره فلا خوف عليه، ومن كان الله عدوًّا له فلا عِزَّ له.
• അല്ലാഹു ആരുടെയെങ്കിലും രക്ഷാധികാരിയും സഹായിയുമാണെങ്കിൽ അവന് യാതൊരു ഭയവും വേണ്ടതില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ ശത്രുവാണെങ്കിൽ അവന് യാതൊരു പ്രതാപവുമില്ല.

 
ترجمة معاني آية: (39) سورة: الأنفال
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق