ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (26) سورة: التوبة
ثُمَّ اَنْزَلَ اللّٰهُ سَكِیْنَتَهٗ عَلٰی رَسُوْلِهٖ وَعَلَی الْمُؤْمِنِیْنَ وَاَنْزَلَ جُنُوْدًا لَّمْ تَرَوْهَا ۚ— وَعَذَّبَ الَّذِیْنَ كَفَرُوْا ؕ— وَذٰلِكَ جَزَآءُ الْكٰفِرِیْنَ ۟
നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ ഓടിരക്ഷപ്പെട്ട ശേഷം അല്ലാഹു അവൻ്റെ റസൂലിനും മുഅ്മിനുകൾക്കും മനസ്സിൽ ശാന്തിയും സമാധാനവും ഇറക്കി നൽകി. അങ്ങനെ അവർ യുദ്ധത്തിൽ ഉറച്ചു നിന്നു. നിങ്ങൾ കാണാത്ത ചില മലക്കുകളെയും അല്ലാഹു ഇറക്കി. അങ്ങനെ അല്ലാഹുവിനെ നിഷേധിച്ചവരെ കൊന്നും തടവിലാക്കിയും അവരുടെ സമ്പത്ത് പിടിച്ചെടുത്തും (സ്ത്രീകളെയും കുട്ടികളെയും) അടിമകളാക്കിയും അവർക്ക് അല്ലാഹു ശിക്ഷ നൽകുകയും ചെയ്തു. അല്ലാഹു അക്കൂട്ടർക്ക് നൽകിയ ആ പ്രതിഫലം; അതാകുന്നു തങ്ങളുടെ റസൂലിനെ നിഷേധിക്കുകയും കളവാക്കുകയും, അദ്ദേഹം കൊണ്ടു വന്നതിനെ അവഗണിക്കുകയും ചെയ്തവർക്കുള്ള ശിക്ഷ.
التفاسير العربية:
من فوائد الآيات في هذه الصفحة:
• مراتب فضل المجاهدين كثيرة، فهم أعظم درجة عند الله من كل ذي درجة، فلهم المزية والمرتبة العلية، وهم الفائزون الظافرون الناجون، وهم الذين يبشرهم ربهم بالنعيم.
• അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർക്കുള്ള ശ്രേഷ്ഠതകൾ ധാരാളമുണ്ട്. മറ്റെല്ലാം പദവികളെക്കാളും അല്ലാഹുവിങ്കൽ മഹത്തരമായ പദവിയുള്ളവർ അവരാണ്. അവർക്ക് മറ്റുള്ളവരെക്കാളും പ്രത്യേകതയും ഉന്നതമായ സ്ഥാനവുമുണ്ട്. അവരാണ് (ഇഹപരലോകങ്ങളിലെ) വിജയികളും (സ്വർഗം) നേടുന്നവരും (നരകത്തിൽ നിന്ന്) രക്ഷപ്പെടുന്നവരും. അവരുടെ റബ്ബിൽ നിന്ന് സുഖാനുഗ്രഹങ്ങളുടെ സന്തോഷവാർത്ത ലഭിച്ചവരും അവർ തന്നെ.

• في الآيات أعظم دليل على وجوب محبة الله ورسوله، وتقديم هذه المحبة على محبة كل شيء.
• അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും സ്നേഹിക്കുന്നത് നിർബന്ധമാണെന്നതിനുള്ള ഏറ്റവും ശക്തമായ തെളിവ് ഈ ആയത്തുകളിലുണ്ട്. സർവ്വതിനോടുമുള്ള സ്നേഹത്തെക്കാൾ ആ സ്നേഹത്തെ മുന്നിൽ വെക്കണമെന്നും അവ അറിയിക്കുന്നു.

• تخصيص يوم حنين بالذكر من بين أيام الحروب؛ لما فيه من العبرة بحصول النصر عند امتثال أمر الله ورسوله صلى الله عليه وسلم وحصول الهزيمة عند إيثار الحظوظ العاجلة على الامتثال.
• യുദ്ധചരിത്രങ്ങളിൽ നിന്ന് ഹുനൈൻ യുദ്ധം അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. കാരണം, അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും കൽപ്പന പ്രാവർത്തികമാക്കുമ്പോഴാണ് വിജയം ലഭ്യമാകുന്നത് എന്നും, ഐഹികനേട്ടങ്ങൾക്ക് അതിനെക്കാൾ പ്രാധാന്യം നൽകുമ്പോഴാണ് പരാജയം സംഭവിക്കുന്നതെന്നുമുള്ള മഹത്തരമായ പാഠം ആ യുദ്ധചരിത്രത്തിലുണ്ട്.

• فضل نزول السكينة، فسكينة الرسول صلى الله عليه وسلم سكينة اطمئنان على المسلمين الذين معه وثقة بالنصر، وسكينة المؤمنين سكينة ثبات وشجاعة بعد الجَزَع والخوف.
• അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം ഇറങ്ങുന്നതിൻ്റെ മഹത്വം. നബി (ﷺ) ക്ക് ലഭിക്കുന്ന സമാധാനം എന്നത് കൊണ്ട് കൊണ്ട് ഉദ്ദേശം അവിടുത്തോടൊപ്പമുള്ള മുസ്ലിംകളെക്കുറിച്ചുള്ള സമാധാനവും വിജയത്തെക്കുറിച്ചുള്ള ഉറച്ച പ്രതീക്ഷയുമാണ്. മുസ്ലിംകൾക്ക് ലഭിച്ച സമാധാനമാകട്ടെ, സങ്കടവും ഭയവും ബാധിച്ചതിന് ശേഷം യുദ്ധത്തിൽ ഉറച്ചു നിൽക്കാനും ധൈര്യം പുറത്തെടുക്കാനുമുള്ള മനസ്സാന്നിധ്യമാണ്.

 
ترجمة معاني آية: (26) سورة: التوبة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق