ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (71) سورة: التوبة
وَالْمُؤْمِنُوْنَ وَالْمُؤْمِنٰتُ بَعْضُهُمْ اَوْلِیَآءُ بَعْضٍ ۘ— یَاْمُرُوْنَ بِالْمَعْرُوْفِ وَیَنْهَوْنَ عَنِ الْمُنْكَرِ وَیُقِیْمُوْنَ الصَّلٰوةَ وَیُؤْتُوْنَ الزَّكٰوةَ وَیُطِیْعُوْنَ اللّٰهَ وَرَسُوْلَهٗ ؕ— اُولٰٓىِٕكَ سَیَرْحَمُهُمُ اللّٰهُ ؕ— اِنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟
(അല്ലാഹുവിൽ വിശ്വസിച്ച) വിശ്വാസികളും വിശ്വാസിനികളും അന്യോന്യം സഹായിക്കുന്നവരും പിന്തുണക്കുന്നവരുമാകുന്നു. കാരണം, (അല്ലാഹുവിലും അവൻ്റെ റസൂലിലും ഇസ്ലാം ദീനിലുമുള്ള) വിശ്വാസം അവരെ ഒരുമിപ്പിക്കുന്നു. (അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന) തൗഹീദും നിസ്കാരവും പോലെ അല്ലാഹുവിന് തൃപ്തികരമായ എല്ലാതരം നന്മകളും അവർ കൽപ്പിക്കുന്നു. (അല്ലാഹുവിലുള്ള) നിഷേധവും പലിശയും പോലുള്ള, അല്ലാഹുവിന് കോപമുണ്ടാക്കുന്നതായ എല്ലാ തിന്മയിൽ നിന്നും അവർ വിലക്കുകയും ചെയ്യുന്നു. നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ അവർ നിർവ്വഹിക്കുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അവർ അനുസരിക്കുകയും ചെയ്യുന്നു. സ്തുത്യർഹമായ ഈ സ്വഭാവവിശേഷണങ്ങൾ പുലർത്തുന്ന ഇവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തുന്നതാണ്. തീർച്ചയായും അല്ലാഹു മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമാകുന്നു അവൻ.
التفاسير العربية:
من فوائد الآيات في هذه الصفحة:
• سبب العذاب للكفار والمنافقين واحد في كل العصور، وهو إيثار الدّنيا على الآخرة والاستمتاع بها، وتكذيب الأنبياء والمكر والخديعة والغدر بهم.
• അല്ലാഹുവിനെ നിഷേധിച്ചവർക്കും കപടവിശ്വാസികൾക്കും ലഭിക്കുന്ന ശിക്ഷയുടെ കാരണം എല്ലാ കാലഘട്ടത്തിലും ഒന്ന് തന്നെയാകുന്നു. പരലോകത്തെക്കാൾ ഇഹലോകത്തിന് പ്രാധാന്യം നൽകുകയും, ഐഹികസുഖങ്ങളിൽ അഭിരമിക്കുകയും, നബിമാരെ നിഷേധിക്കുകയും, അവർക്കെതിരെ തന്ത്രം മെനയുകയും, അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്നതാകുന്നു അത്.

• إهلاك الأمم والأقوام الغابرة بسبب كفرهم وتكذيبهم الأنبياء فيه عظة وعبرة للمعتبر من العقلاء.
• (അല്ലാഹുവിനെ) നിഷേധിച്ചതിൻ്റെയും നബിമാരെ കളവാക്കിയതിൻ്റെയും ഫലമായി മുൻകഴിഞ്ഞ സമൂഹങ്ങളെയും ജനതകളെയും അല്ലാഹു നശിപ്പിച്ചതിൽ ചിന്തിക്കുന്ന ബുദ്ധിമാന്മാർക്ക് ഗുണപാഠങ്ങളും ഓർമ്മപ്പെടുത്തലുമുണ്ട്.

• أهل الإيمان رجالًا ونساء أمة واحدة مترابطة متعاونة متناصرة، قلوبهم متحدة في التوادّ والتحابّ والتعاطف.
• അല്ലാഹുവിൽ വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും ചേർന്നു നിലകൊള്ളുകയും പരസ്പരം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരൊറ്റ സമൂഹമാകുന്നു. അവരുടെ ഹൃദയങ്ങൾ പരസ്പര സ്നേഹത്തിലും അടുപ്പത്തിലും ഇഷ്ടത്തിലും ഒന്നായിത്തീർന്നിരിക്കുന്നു.

• رضا رب الأرض والسماوات أكبر من نعيم الجنات؛ لأن السعادة الروحانية أفضل من الجسمانية.
• ആകാശഭൂമികളുടെ റബ്ബിൻ്റെ തൃപ്തിയാകുന്നു സ്വർഗീയാരാമങ്ങളിലെ അനുഗ്രഹങ്ങളെക്കാൾ വലുത്. കാരണം, ശാരീരിക സുഖാനുഗ്രഹങ്ങളെക്കാൾ മഹത്തരം ആത്മീയമായ സൗഭാഗ്യം തന്നെയാണ്.

 
ترجمة معاني آية: (71) سورة: التوبة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق