ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (83) سورة: التوبة
فَاِنْ رَّجَعَكَ اللّٰهُ اِلٰی طَآىِٕفَةٍ مِّنْهُمْ فَاسْتَاْذَنُوْكَ لِلْخُرُوْجِ فَقُلْ لَّنْ تَخْرُجُوْا مَعِیَ اَبَدًا وَّلَنْ تُقَاتِلُوْا مَعِیَ عَدُوًّا ؕ— اِنَّكُمْ رَضِیْتُمْ بِالْقُعُوْدِ اَوَّلَ مَرَّةٍ فَاقْعُدُوْا مَعَ الْخٰلِفِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ കപടവിശ്വാസത്തിൽ ഉറച്ചു നിലകൊള്ളുന്ന ഈ മുനാഫിഖുകളുടെ കൂട്ടത്തിലേക്ക് അല്ലാഹു താങ്കളെ മടക്കി അയക്കുകയും, മറ്റേതെങ്കിലുമൊരു യുദ്ധത്തിൽ താങ്കളോടൊപ്പം പുറപ്പെടാൻ അവർ അനുവാദം ചോദിക്കുകയും ചെയ്താൽ പറഞ്ഞേക്കുക: കപടവിശ്വാസികളെ! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനായി നിങ്ങൾ എന്നോടൊപ്പം ഒരിക്കലും ഇനി പുറപ്പെടുന്നതല്ല. നിങ്ങൾക്കുള്ള ശിക്ഷയാണത്. എന്നോടൊപ്പം നിങ്ങൾ ഉണ്ടാകുന്നത് കൊണ്ട് സംഭവിച്ചേക്കാവുന്ന ഉപദ്രവങ്ങളിൽ നിന്നുള്ള മുൻകരുതലുമാണ് ഈ തീരുമാനം. തബൂക്ക് യുദ്ധത്തിൽ ചടഞ്ഞിരിക്കാനും, പിന്തിനിൽക്കാനുമാണ് നിങ്ങൾ തൃപ്തിപ്പെട്ടത്. അതിനാൽ യുദ്ധത്തിന് വരാൻ കഴിയാതെയിരിക്കുന്ന രോഗികളോടും സ്ത്രീകളോടും കുട്ടികളോടൊപ്പം മാറിയിരുന്നു കൊള്ളുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• الكافر لا ينفعه الاستغفار ولا العمل ما دام كافرًا.
• കാഫിറുകൾക്കു വേണ്ടി പാപമോചനം തേടുന്നതോ, അവരുടെ തന്നെ സൽകർമ്മങ്ങളോ അവർക്ക് ഉപകാരപ്പെടുകയില്ല. അവർ കാഫിറുകളായിരിക്കുന്ന കാലത്തോളം ഇതുതന്നെയാണ് സ്ഥിതി.

• الآيات تدل على قصر نظر الإنسان، فهو ينظر غالبًا إلى الحال والواقع الذي هو فيه، ولا ينظر إلى المستقبل وما يتَمَخَّض عنه من أحداث.
• തീർത്തും ദീർഘവീക്ഷണമില്ലാത്ത മനുഷ്യരുടെ ചിന്തയിലേക്ക് ഈ ആയത്തുകൾ സൂചന നൽകുന്നു. മനുഷ്യൻ പൊതുവെ തൻ്റെ വർത്തമാന കാലസ്ഥിതിയിലേക്കും, അവൻ്റെ നിലവിലുള്ള അവസ്ഥയും മാത്രമേ കാണുന്നുള്ളൂ. ഭാവിയും, അതിൽ നിന്ന് ഉടലെടുക്കാവുന്ന സംഭവവികാസങ്ങളും അവൻ നോക്കിക്കാണുന്നേയില്ല.

• التهاون بالطاعة إذا حضر وقتها سبب لعقوبة الله وتثبيطه للعبد عن فعلها وفضلها.
• നന്മ ചെയ്യേണ്ട സമയത്ത് അത് ചെയ്യാതെ അലംഭാവം കാണിക്കൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങാനുള്ള കാരണമാണ്. പിന്നീടൊരിക്കലും അവനെ അല്ലാഹു അത് പ്രവർത്തിക്കാനോ, അതിൻ്റെ മഹത്വം നേടിയെടുക്കാനോ (കഴിയാത്ത രൂപത്തിൽ) അശക്തനാക്കും.

• في الآيات دليل على مشروعية الصلاة على المؤمنين، وزيارة قبورهم والدعاء لهم بعد موتهم، كما كان النبي صلى الله عليه وسلم يفعل ذلك في المؤمنين.
• അല്ലാഹുവിൽ വിശ്വസിച്ചവർക്ക് വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുകയും, അവരുടെ ഖബറുകൾ സന്ദർശിക്കുകയും, അവരുടെ മരണശേഷം അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് മതത്തിലുള്ള കാര്യമാണെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. നബി -ﷺ- മുസ്ലിംകളിൽ നിന്ന് മരണപ്പെട്ടവർക്ക് വേണ്ടി അപ്രകാരം ചെയ്യാറുണ്ടായിരുന്നു.

 
ترجمة معاني آية: (83) سورة: التوبة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق