ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: العلق   آية:

سورة العلق - സൂറത്തുൽ അലഖ്

من مقاصد السورة:
الإنسان بين هدايته بالوحي وضلاله بالاستكبار والجهل.
അല്ലാഹുവിൻ്റെ സന്ദേശം സ്വീകരിച്ചു കൊണ്ട് സന്മാർഗം സ്വീകരിക്കുന്നതിനും, അഹങ്കാരത്തിലൂടെയും അജ്ഞതയിലൂടെയും വഴികേട് സ്വീകരിക്കുന്നതിനും ഇടയിലാണ് മനുഷ്യരുള്ളത്.

اِقْرَاْ بِاسْمِ رَبِّكَ الَّذِیْ خَلَقَ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്ന കാര്യം നിൻ്റെ രക്ഷിതാവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് വായിച്ചു തുടങ്ങുക. അവനാണ് എല്ലാത്തിനെയും സൃഷ്ടിച്ചവൻ.
التفاسير العربية:
خَلَقَ الْاِنْسَانَ مِنْ عَلَقٍ ۟ۚ
മനുഷ്യനെ അവൻ ഒരു ബീജമായിരുന്നതിന് ശേഷം, രക്തക്കട്ടയിൽ നിന്ന് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.
التفاسير العربية:
اِقْرَاْ وَرَبُّكَ الْاَكْرَمُ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്നത് വായിക്കുക! നിൻ്റെ രക്ഷിതാവ് ഏറ്റവും ഔദാര്യമുള്ളവനാകുന്നു; അവനോളം ഔദാര്യമുള്ള മറ്റൊരാളുമില്ല തന്നെ. അവൻ ധാരാളമായി നന്മ ചൊരിയുന്നവനും ദാനം നൽകുന്നവനുമാകുന്നു.
التفاسير العربية:
الَّذِیْ عَلَّمَ بِالْقَلَمِ ۟ۙ
പേന കൊണ്ട് എഴുതാനും വരക്കാനും (മനുഷ്യനെ) പഠിപ്പിച്ചവൻ.
التفاسير العربية:
عَلَّمَ الْاِنْسَانَ مَا لَمْ یَعْلَمْ ۟ؕ
മനുഷ്യന് മുൻപ് അറിയാതിരുന്നത് അവൻ പഠിപ്പിച്ചു നൽകിയിരിക്കുന്നു.
التفاسير العربية:
كَلَّاۤ اِنَّ الْاِنْسَانَ لَیَطْغٰۤی ۟ۙ
സത്യം! തീർച്ചയായും അബൂ ജഹ്ലിനെ പോലെ തെമ്മാടിയായ മനുഷ്യർ അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ധിക്കരിക്കുന്നതിൽ അങ്ങേയറ്റം അതിരു കവിയുന്നു.
التفاسير العربية:
اَنْ رَّاٰهُ اسْتَغْنٰی ۟ؕ
തനിക്കുള്ള സ്ഥാനവും സമ്പാദ്യവും എന്തിനും മതിയായതാണെന്ന ചിന്ത കാരണത്താൽ.
التفاسير العربية:
اِنَّ اِلٰی رَبِّكَ الرُّجْعٰی ۟ؕ
അല്ലയോ മനുഷ്യാ! തീർച്ചയായും നിൻ്റെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ മടങ്ങാനുള്ളത്. ശേഷം എല്ലാവർക്കും അർഹമായ പ്രതിഫലം തന്നെ അവൻ നൽകും.
التفاسير العربية:
اَرَءَیْتَ الَّذِیْ یَنْهٰی ۟ۙ
വിലക്കുകയും വിരോധിക്കുകയും ചെയ്യുന്ന അബൂ ജഹ്ലിൻ്റെ കാര്യത്തെക്കാൾ അത്ഭുതകരമായ എന്തെങ്കിലും നീ കണ്ടിട്ടുണ്ടോ?
التفاسير العربية:
عَبْدًا اِذَا صَلّٰی ۟ؕ
നമ്മുടെ അടിമയായ മുഹമ്മദ് -ﷺ- കഅ്ബയുടെ അരികിൽ നിസ്കരിക്കുമ്പോൾ (അവൻ അദ്ദേഹത്തെ അതിൽ നിന്ന് തടയുന്നു).
التفاسير العربية:
اَرَءَیْتَ اِنْ كَانَ عَلَی الْهُدٰۤی ۟ۙ
തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിലും ഉറച്ച ബോധ്യത്തിലുമാണ് (നിസ്കരിക്കുന്നതിൽ നിന്ന്) വിലക്കപ്പെടുന്ന അദ്ദേഹം നിലകൊള്ളുന്നതെങ്കിലോ?
التفاسير العربية:
اَوْ اَمَرَ بِالتَّقْوٰی ۟ؕ
അല്ലെങ്കിൽ അദ്ദേഹം ജനങ്ങളോട് അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അല്ലാഹുവിനെ സൂക്ഷിക്കണമെന്നാണ് കൽപ്പിക്കുന്നതെങ്കിലോ? ഈ രൂപത്തിലുള്ള ഒരാൾ (കഅ്ബയുടെ സമീപത്ത് ആരാധിക്കുന്നതിൽ നിന്ന്) വിലക്കപ്പെടേണ്ടതുണ്ടോ?
التفاسير العربية:
من فوائد الآيات في هذه الصفحة:
• رضا الله هو المقصد الأسمى.
നബി (ﷺ) യുടെ കീർത്തി വർദ്ധിപ്പിച്ചു കൊണ്ട് അല്ലാഹു അവിടുത്തെ ആദരിച്ചിരിക്കുന്നു.

• أهمية القراءة والكتابة في الإسلام.
അല്ലാഹുവിൻ്റെ തൃപ്തിയാണ് ഏറ്റവും ഉയർന്ന ലക്ഷ്യം.

• خطر الغنى إذا جرّ إلى الكبر والبُعد عن الحق.
വായനക്കും എഴുത്തിനും ഇസ്ലാമിലുള്ള പ്രാധാന്യം.

• النهي عن المعروف صفة من صفات الكفر.
സമ്പന്നത അഹങ്കാരത്തിലേക്കും സത്യം ഉപേക്ഷിക്കുന്നതിലേക്കും നയിക്കുന്നുവെങ്കിൽ അത് അപകടകരമാണ്.

• إكرام الله تعالى نبيه صلى الله عليه وسلم بأن رفع له ذكره.
നന്മ വിലക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ സ്വഭാവങ്ങളിൽ ഒന്നാണ്.

اَرَءَیْتَ اِنْ كَذَّبَ وَتَوَلّٰی ۟ؕ
(നബി -ﷺ- യെ) വിലക്കുന്ന ഇയാൾ നബി -ﷺ- എത്തിച്ചു കൊടുത്ത (സത്യം) നിഷേധിക്കുകയും, അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുന്നെങ്കിൽ അവൻ്റെ അവസ്ഥയെന്താണ്? അവൻ അല്ലാഹുവിനെ ഭയക്കുന്നില്ലേ?!
التفاسير العربية:
اَلَمْ یَعْلَمْ بِاَنَّ اللّٰهَ یَرٰی ۟ؕ
നിസ്കാരത്തിൽ നിന്ന് തടയുന്ന ഈ വ്യക്തി അല്ലാഹു അവനെ കാണുന്നുണ്ടെന്നും, അവൻ്റെ അടുക്കൽ നിന്ന് ഒരു കാര്യവും മറഞ്ഞു പോവുകയില്ലെന്നും മനസ്സിലാക്കിയിട്ടില്ലേ?
التفاسير العربية:
كَلَّا لَىِٕنْ لَّمْ یَنْتَهِ ۙ۬— لَنَسْفَعًا بِالنَّاصِیَةِ ۟ۙ
ഈ വിഡ്ഡി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. നമ്മുടെ അടിമയായ മുഹമ്മദ് നബി -ﷺ- യെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുകയും, അദ്ദേഹത്തെ കളവാക്കുന്നതിൽ നിന്ന് അവൻ പിന്തിരിയുകയും ചെയ്തിട്ടില്ലെങ്കിൽ, അവൻ്റെ മൂർദ്ധാവ് ശക്തിയായി പിടിച്ചു വലിച്ചു കൊണ്ട് അവനെ നരകത്തിലേക്ക് ഇടുന്നതാണ്.
التفاسير العربية:
نَاصِیَةٍ كَاذِبَةٍ خَاطِئَةٍ ۟ۚ
ആ മൂർദ്ധാവിൻ്റെ ഉടമ സംസാരിച്ചാൽ കള്ളം പറയുന്നവനും, പ്രവർത്തനത്തിൽ തെറ്റ് സംഭവിച്ചവനുമാണ്.
التفاسير العربية:
فَلْیَدْعُ نَادِیَهٗ ۟ۙ
മൂർദ്ധാവിൽ പിടിച്ച് അവനെ നരകത്തിലേക്ക് വലിക്കുന്ന വേളയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവൻ തൻ്റെ കൂട്ടുകാരെയും, സദസ്സിലെ കൂട്ടാളികളെയും വിളിച്ച് സഹായം തേടി നോക്കട്ടെ
التفاسير العربية:
سَنَدْعُ الزَّبَانِیَةَ ۟ۙ
നരകത്തിൻ്റെ കാവൽക്കാരായ പരുഷരായ, അല്ലാഹുവിൻ്റെ ഒരു കൽപ്പനയും ധിക്കരിക്കാത്ത, അവൻ കൽപ്പിച്ചത് പ്രവർത്തിക്കുന്ന, മലകുകളെ നാമും വിളിക്കാം. ഏത് കൂട്ടരാണ് കൂടുതൽ ശക്തിയും കഴിവുമുള്ളവരെന്ന് അവൻ നോക്കട്ടെ.
التفاسير العربية:
كَلَّا ؕ— لَا تُطِعْهُ وَاسْجُدْ وَاقْتَرِبْ ۟
നിന്നെ ഉപദ്രവമേൽപ്പിക്കാം എന്ന ഈ അതിക്രമിയുടെ ധാരണ പോലെയല്ല കാര്യം. അതിനാൽ നീ അവൻ്റെ കൽപ്പനയോ വിലക്കോ അനുസരിക്കേണ്ടതില്ല. നീ അല്ലാഹുവിന് സാഷ്ടാംഘം വീഴുകയും, നന്മകൾ പ്രവർത്തിച്ചു കൊണ്ട് അവനിലേക്ക് അടുക്കുകയും ചെയ്യുക.
التفاسير العربية:
من فوائد الآيات في هذه الصفحة:
• فضل ليلة القدر على سائر ليالي العام.
* വർഷത്തിലെ മറ്റെല്ലാ രാത്രികളെക്കാളും ലൈലതുൽ ഖദ്ർ മഹത്വമുള്ളതാണ്.

• الإخلاص في العبادة من شروط قَبولها.
* ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാവുക എന്നത് അത് സ്വീകാര്യമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്.

• اتفاق الشرائع في الأصول مَدعاة لقبول الرسالة.
* എല്ലാ മതങ്ങളും അടിസ്ഥാനവിശ്വാസങ്ങളിൽ ഒന്നിച്ചിട്ടുണ്ടെന്നത് നബി -ﷺ- കൊണ്ടു വന്ന ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ്.

 
ترجمة معاني سورة: العلق
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق