Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: ইউনুছ   আয়াত:
وَاتْلُ عَلَیْهِمْ نَبَاَ نُوْحٍ ۘ— اِذْ قَالَ لِقَوْمِهٖ یٰقَوْمِ اِنْ كَانَ كَبُرَ عَلَیْكُمْ مَّقَامِیْ وَتَذْكِیْرِیْ بِاٰیٰتِ اللّٰهِ فَعَلَی اللّٰهِ تَوَكَّلْتُ فَاَجْمِعُوْۤا اَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا یَكُنْ اَمْرُكُمْ عَلَیْكُمْ غُمَّةً ثُمَّ اقْضُوْۤا اِلَیَّ وَلَا تُنْظِرُوْنِ ۟
നബിയേ, മുശ്രിക്കുകൾക്ക് നൂഹ് നബിയെപ്പറ്റിയുള്ള വിവരം പറഞ്ഞുകൊടുക്കുക. അദ്ദേഹം തൻ്റെ ജനതയോട് പറഞ്ഞ സന്ദർഭം: എൻ്റെ ജനങ്ങളേ, നിങ്ങൾക്കിടയിലുള്ള എൻ്റെ സാന്നിദ്ധ്യവും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എൻ്റെ ഉൽബോധനവും ഉപദേശവും നിങ്ങൾക്ക് ഒരു വലിയ ഭാരമായിത്തീരുകയും എന്നെ വധിക്കാൻ നിങ്ങൾ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ കുതന്ത്രം നശിപ്പിക്കാൻ അല്ലാഹുവിൻ്റെ മേൽമാത്രം ഞാനിതാ ഭരമേൽപിച്ചിരിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും തീരുമാനിക്കുക. എന്നെ നശിപ്പിക്കാൻ നിങ്ങൾ ഉറപ്പിക്കുകയും ചെയ്യുക. അതിന് സഹായകമായി നിങ്ങളുടെ ആരാധ്യരെയും വിളിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ കുതന്ത്രം രഹസ്യമാകുകയും ചെയ്യരുത്. എന്നിട്ട് എന്നെ വധിക്കാനുള്ള നിങ്ങളുടെ തീരുമാനം നടപ്പിൽ വരുത്തൂ. എനിക്ക് നിങ്ങൾ ഇടതരികയേ വേണ്ട.
আৰবী তাফছীৰসমূহ:
فَاِنْ تَوَلَّیْتُمْ فَمَا سَاَلْتُكُمْ مِّنْ اَجْرٍ ؕ— اِنْ اَجْرِیَ اِلَّا عَلَی اللّٰهِ ۙ— وَاُمِرْتُ اَنْ اَكُوْنَ مِنَ الْمُسْلِمِیْنَ ۟
ഇനി നിങ്ങൾ എൻറെ പ്രബോധനത്തിൽ നിന്ന് പിന്തിരിഞ്ഞു കളയുന്ന പക്ഷം ഞാൻ നിങ്ങളോട് - പ്രബോധനം നടത്തുന്നതിന് - യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല എന്ന് നിങ്ങൾക്കറിയാം. നിങ്ങൾ എന്നിൽ വിശ്വസിച്ചാലും നിഷേധിച്ചാലും എനിക്ക് പ്രതിഫലം തരേണ്ടത് അല്ലാഹു മാത്രമാകുന്നു. അല്ലാഹുവിനെ അനുസരിച്ചും സൽക്കർമ്മങ്ങൾ ചെയ്തും അവന് കീഴ്പെടുന്നവരുടെ കൂട്ടത്തിൽ ആയിരിക്കുവാനാണ് അല്ലാഹു എന്നോട് കൽപിച്ചിട്ടുള്ളത്
আৰবী তাফছীৰসমূহ:
فَكَذَّبُوْهُ فَنَجَّیْنٰهُ وَمَنْ مَّعَهٗ فِی الْفُلْكِ وَجَعَلْنٰهُمْ خَلٰٓىِٕفَ وَاَغْرَقْنَا الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ۚ— فَانْظُرْ كَیْفَ كَانَ عَاقِبَةُ الْمُنْذَرِیْنَ ۟
എന്നിട്ട് അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു; സത്യപ്പെടുത്തിയില്ല. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ള മുഅ്മിനുകളെയും നാം കപ്പലിൽ രക്ഷപ്പെടുത്തുകയും, അവരെ നാം ഭൂമിയിൽ മുൻപുള്ളവരുടെ പിൻഗാമികളാക്കുകയും ചെയ്തു. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുതള്ളിയവരെ നാം മുക്കിക്കളഞ്ഞു. അപ്പോൾ നൂഹ് നബി (عليه السلام) താക്കീത് നൽകിയ ആ വിഭാഗത്തിൻ്റെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നബിയേ ചിന്തിച്ച് നോക്കൂ. അവർ വിശ്വാസികളായില്ല.
আৰবী তাফছীৰসমূহ:
ثُمَّ بَعَثْنَا مِنْ بَعْدِهٖ رُسُلًا اِلٰی قَوْمِهِمْ فَجَآءُوْهُمْ بِالْبَیِّنٰتِ فَمَا كَانُوْا لِیُؤْمِنُوْا بِمَا كَذَّبُوْا بِهٖ مِنْ قَبْلُ ؕ— كَذٰلِكَ نَطْبَعُ عَلٰی قُلُوْبِ الْمُعْتَدِیْنَ ۟
പിന്നെ കുറച്ച് കാലത്തിന് ശേഷം - നൂഹ് നബിക്ക് ശേഷം - പല ദൂതന്മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചു. പ്രവാചകന്മാർ അവരുടെ അടുത്ത് തെളിവുകളും ദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നു. എന്നാൽ റസൂലുകളെ നിഷേധിക്കുകയെന്നതിൽ മുൻപേ ഉറച്ചുനിന്നതിനാൽ അവർ വിശ്വസിക്കുവാൻ തയ്യാറുണ്ടായിരുന്നില്ല. അങ്ങനെ, അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെച്ചു. കഴിഞ്ഞ പ്രവാചകന്മാരുടെ അനുയായികളുടെ ഹൃദയങ്ങളിൽ നാം മുദ്രവെച്ച പോലെ എല്ലാ കാലത്തും സ്ഥലത്തുമുള്ള, അല്ലാഹുവിൻ്റെ പരിധികൾ ലംഘിക്കുന്ന അവിശ്വാസികളുടെ ഹൃദയങ്ങളിൽ നാം മുദ്രവെക്കുന്നതാകുന്നു.
আৰবী তাফছীৰসমূহ:
ثُمَّ بَعَثْنَا مِنْ بَعْدِهِمْ مُّوْسٰی وَهٰرُوْنَ اِلٰی فِرْعَوْنَ وَمَلَاۡىِٕهٖ بِاٰیٰتِنَا فَاسْتَكْبَرُوْا وَكَانُوْا قَوْمًا مُّجْرِمِیْنَ ۟
ഈ പ്രവാചകന്മാരുടെ കാലം കഴിഞ്ഞ് കുറച്ച് കാലഘട്ടത്തിന് ശേഷം ഈജിപ്തിലെ രാജാവായ ഫിർഔനിൻ്റെയും അവൻ്റെ പ്രമാണിമാരുടെയും അടുത്തേക്ക് മൂസായെയും സഹോദരൻ ഹാറൂനെയും നാം നിയോഗിച്ചു. അവരുടെ സത്യതക്ക് തെളിവുമായാണ് നാം അവരെ നിയോഗിച്ചത്. എന്നാൽ അവരിരുവരും കൊണ്ട് വന്നതിൽ വിശ്വസിക്കുന്നതിന് പകരം അഹങ്കരിക്കുകയാണവർ ചെയ്തത്. അല്ലാഹുവിൽ അവിശ്വസിക്കുകയും അവൻ്റെ പ്രവാചകന്മാരെ കളവാക്കുകയും നിമിത്തം കുറ്റവാളികളായ ഒരു ജനവിഭാഗമായിരുന്നു അവർ.
আৰবী তাফছীৰসমূহ:
فَلَمَّا جَآءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوْۤا اِنَّ هٰذَا لَسِحْرٌ مُّبِیْنٌ ۟
മൂസാ നബിയും ഹാറൂൻ നബിയും കൊണ്ടുവന്ന ദീൻ ഫിർഔനിനും പ്രമാണിമാർക്കും എത്തിയപ്പോൾ മൂസാ നബി കൊണ്ടുവന്നതിൻ്റെ സത്യസന്ധത സ്ഥാപിക്കുന്നതിനുള്ള തെളിവിനെപ്പറ്റി അവർ പറഞ്ഞത്: തീർച്ചയായും ഇത് സ്പഷ്ടമായ ഒരു ജാലവിദ്യയാകുന്നു, യാഥാർഥ്യമല്ല എന്നായിരുന്നു
আৰবী তাফছীৰসমূহ:
قَالَ مُوْسٰۤی اَتَقُوْلُوْنَ لِلْحَقِّ لَمَّا جَآءَكُمْ ؕ— اَسِحْرٌ هٰذَا ؕ— وَلَا یُفْلِحُ السّٰحِرُوْنَ ۟
മൂസാ നിഷേധപൂർവ്വം അവരോട് പറഞ്ഞു: സത്യം നിങ്ങൾക്ക് വന്നെത്തിയപ്പോൾ അതിനെപ്പറ്റി ജാലവിദ്യയെന്ന് നിങ്ങൾ പറയുകയോ? അല്ല, ഇത് ജാലവിദ്യയല്ല. ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല എന്ന് എനിക്കറിയാമെന്നിരിക്കെ എങ്ങിനെയാണ് ഞാനത് ചെയ്യുക ?
আৰবী তাফছীৰসমূহ:
قَالُوْۤا اَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَیْهِ اٰبَآءَنَا وَتَكُوْنَ لَكُمَا الْكِبْرِیَآءُ فِی الْاَرْضِ ؕ— وَمَا نَحْنُ لَكُمَا بِمُؤْمِنِیْنَ ۟
ഫിർഔനിൻ്റെ ജനത മൂസാ നബിയോട് പറഞ്ഞു: ഞങ്ങളുടെ പിതാക്കന്മാർ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ട മതത്തിൽ നിന്ന് ഞങ്ങളെ തിരിച്ചുകളയാൻ വേണ്ടിയും, രാജാധികാരം നിനക്കും നിൻ്റെ സഹോദരനും ആകാൻ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് ഈ ജാലവിദ്യയുമായി വന്നിരിക്കുന്നത്? നിങ്ങൾ ഇരുവരെയും ഞങ്ങൾ ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരായി അംഗീകരിക്കുകയില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• سلاح المؤمن في مواجهة أعدائه هو التوكل على الله.
• ശത്രുക്കളെ നേരിടാനുള്ള വിശ്വാസിയുടെ ആയുധം അല്ലാഹുവിലുള്ള തവക്കുൽ (ഭരമേൽപിക്കൽ) ആണ്.

• الإصرار على الكفر والتكذيب بالرسل يوجب الختم على القلوب فلا تؤمن أبدًا.
• അവിശ്വാസത്തിൽ ഉറച്ചുനിൽക്കലും പ്രവാചകന്മാരെ കളവാക്കലും ഹൃദയത്തിൽ മുദ്ര വെക്കപ്പെടാൻ കാരണമാണ്. ആ ഹൃദയങ്ങൾ പിന്നീട് ഒരിക്കലും വിശ്വസിക്കുകയില്ല.

• حال أعداء الرسل واحد، فهم دائما يصفون الهدى بالسحر أو الكذب.
• പ്രവാചകന്മാരുടെ ശത്രുക്കളുടെ അവസ്ഥ എല്ലാ കാലത്തും ഒന്നു തന്നെയാണ്. അവർ സന്മാർഗ്ഗത്തെ ജാലവിദ്യയെന്നും കളവെന്നും വിശേഷിപ്പിക്കും.

• إن الساحر لا يفلح أبدًا.
• ജാലവിദ്യക്കാരൻ ഒരിക്കലും വിജയിക്കുകയില്ല.

 
অৰ্থানুবাদ ছুৰা: ইউনুছ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ