Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আৰ-ৰাআদ   আয়াত:
وَیَسْتَعْجِلُوْنَكَ بِالسَّیِّئَةِ قَبْلَ الْحَسَنَةِ وَقَدْ خَلَتْ مِنْ قَبْلِهِمُ الْمَثُلٰتُ ؕ— وَاِنَّ رَبَّكَ لَذُوْ مَغْفِرَةٍ لِّلنَّاسِ عَلٰی ظُلْمِهِمْ ۚ— وَاِنَّ رَبَّكَ لَشَدِیْدُ الْعِقَابِ ۟
(നബിയേ,) മുശ്രിക്കുകൾ നിന്നോട് ശിക്ഷക്ക് വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവർക്ക് നിശ്ചയിച്ച അനുഗ്രഹങ്ങൾ അനുഭവിച്ചു തീരുന്നതിന് മുമ്പ് ശിക്ഷ വന്നിറങ്ങാത്തത് സാവകാശമായി അവർ കാണുന്നു. അവരുടെ മുമ്പ് അവരെപ്പോലെ കളവാക്കിയ സമൂഹങ്ങൾക്ക് ശിക്ഷകൾ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിട്ടും എന്താണവർ അതിൽ നിന്നും പാഠമുൾക്കൊള്ളാത്തത്? നബിയേ, തീർച്ചയായും, നിന്റെ രക്ഷിതാവ് മനുഷ്യർ അക്രമം പ്രവർത്തിച്ചിട്ടുകൂടി അവർക്ക് പാപമോചനം നല്കുന്നവനത്രെ, അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് വേണ്ടി ഉടനടി അവൻ അവരെ ശിക്ഷിക്കുന്നതല്ല. തങ്ങളുടെ നിഷേധത്തിൽ ഉറച്ചുനിൽക്കുന്നവരെ -അവർ അതിൽ തന്നെ തുടരുക മാത്രമാണെങ്കിൽ- കഠിനമായി ശിക്ഷിക്കുന്നവനുമാണ് അവൻ.
আৰবী তাফছীৰসমূহ:
وَیَقُوْلُ الَّذِیْنَ كَفَرُوْا لَوْلَاۤ اُنْزِلَ عَلَیْهِ اٰیَةٌ مِّنْ رَّبِّهٖ ؕ— اِنَّمَاۤ اَنْتَ مُنْذِرٌ وَّلِكُلِّ قَوْمٍ هَادٍ ۟۠
അല്ലാഹുവിൽ അവിശ്വസിച്ചവർ -അവരുടെ ധിക്കാരവും (വിശ്വാസികൾക്ക്) തടസ്സം സൃഷ്ടിക്കുന്നതും തുടർന്നുകൊണ്ട്- ഇപ്രകാരം പറയുന്നു: മൂസാക്കും ഈസാക്കും ഇറക്കപ്പെട്ടതുപോലെ മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത് എന്താണ്? നബിയേ, നീ അല്ലാഹുവിൻറെ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്ന ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു. അല്ലാഹു നിനക്ക് നൽകിയ ദൃഷ്ടാന്തങ്ങളല്ലാതെ മറ്റൊന്നും നിനക്കില്ല തന്നെ. എല്ലാ ജനവിഭാഗത്തിനും അവരെ സന്മാർഗ്ഗത്തിലേക്ക് മാർഗ്ഗദർശനം കാണിക്കുന്ന ഒരു നബിയുണ്ട്.
আৰবী তাফছীৰসমূহ:
اَللّٰهُ یَعْلَمُ مَا تَحْمِلُ كُلُّ اُ وَمَا تَغِیْضُ الْاَرْحَامُ وَمَا تَزْدَادُ ؕ— وَكُلُّ شَیْءٍ عِنْدَهٗ بِمِقْدَارٍ ۟
ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. അതിനെക്കുറിച്ചു എല്ലാം അല്ലാഹു അറിയുന്നു.ഗർഭാശയത്തിൽ സംഭവിക്കുന്ന കുറവും വർദ്ധനവും രോഗവും ആരോഗ്യവും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കൽ കൂടുകയോ കുറയുകയോ ചെയ്യാത്ത ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.
আৰবী তাফছীৰসমূহ:
عٰلِمُ الْغَیْبِ وَالشَّهَادَةِ الْكَبِیْرُ الْمُتَعَالِ ۟
കാരണം സൃഷ്ടികളുടെ ഇന്ദ്രിയങ്ങൾക്ക് അദൃശ്യമായതും ദൃശ്യമായതുമായ എല്ലാം അറിയുന്നവനാകുന്നു അല്ലാഹു. അവൻ തൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അങ്ങേയറ്റം മഹാനും (കബീർ), തൻ്റെ സൃഷ്ടികൾക്കെല്ലാം മുകളിലുള്ളവനും, സർവ്വ സൃഷ്ടികളേക്കാളും ഔന്നത്യമുള്ള വിശേഷണങ്ങളുടെ ഉടമയും (മുതആലീ) ആകുന്നു.
আৰবী তাফছীৰসমূহ:
سَوَآءٌ مِّنْكُمْ مَّنْ اَسَرَّ الْقَوْلَ وَمَنْ جَهَرَ بِهٖ وَمَنْ هُوَ مُسْتَخْفٍ بِالَّیْلِ وَسَارِبٌ بِالنَّهَارِ ۟
രഹസ്യവും പരസ്യവും അവനറിയുന്നു. ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ തൻ്റെ വാക്കുകൾ രഹസ്യമാക്കിയവനും പരസ്യമാക്കിയവനും അവൻ ഒരു പോലെ അറിയുന്നു. രാത്രിയുടെ ഇരുട്ടിൽ ജനങ്ങളുടെ കണ്ണുകളിൽ നിന്ന് ഒളിഞ്ഞിരിക്കുന്നവനും പകലിൽ തൻ്റെ പ്രവർത്തനങ്ങൾ പരസ്യമാക്കുന്നവനും അവൻ്റെ അറിവിൽ സമമാകുന്നു.
আৰবী তাফছীৰসমূহ:
لَهٗ مُعَقِّبٰتٌ مِّنْ بَیْنِ یَدَیْهِ وَمِنْ خَلْفِهٖ یَحْفَظُوْنَهٗ مِنْ اَمْرِ اللّٰهِ ؕ— اِنَّ اللّٰهَ لَا یُغَیِّرُ مَا بِقَوْمٍ حَتّٰی یُغَیِّرُوْا مَا بِاَنْفُسِهِمْ ؕ— وَاِذَاۤ اَرَادَ اللّٰهُ بِقَوْمٍ سُوْٓءًا فَلَا مَرَدَّ لَهٗ ۚ— وَمَا لَهُمْ مِّنْ دُوْنِهٖ مِنْ وَّالٍ ۟
മനുഷ്യരുടെ അടുത്ത് തുടരെത്തുടരെ വന്ന് കൊണ്ടിരിക്കുന്ന മലക്കുകൾ അല്ലാഹുവിനുണ്ട്. ചിലർ രാത്രിയിലും മറ്റുചിലർ പകലിലും അവരുടെ അടുത്ത് വരുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം അവരിൽ നിന്ന് തടയാൻ അല്ലാഹു നിശ്ചയിച്ച വിധികളിൽ നിന്ന് മനുഷ്യരെ അവർ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യരുടെ വാക്കുകളും പ്രവർത്തനങ്ങളും അവർ രേഖപ്പെടുത്തുന്നു. ഏതൊരു ജനതയും (തങ്ങളുടെ അനുഗഹങ്ങൾക്ക് അല്ലാഹുവിനോട്) നന്ദി ചെയ്യുന്നതിൽ മാറ്റം വരുത്തുന്നത് വരെ അവരുടെ നല്ല അവസ്ഥയിൽ നിന്ന് സന്തോഷകരമല്ലാത്ത മറ്റൊരു അവസ്ഥയിലേക്ക് അല്ലാഹു അവരുടെ സ്ഥിതിയെ മാറ്റുന്നതല്ല; തീർച്ച. ഒരു ജനതയെ നശിപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടുത്തു വെക്കാൻ ആരുമില്ല. ജനങ്ങളേ, അവന്നു പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ മറ്റൊരു രക്ഷാധികാരിയുമില്ല. അതിനാൽ നിങ്ങൾക്ക് ബാധിച്ച പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിൽ നിങ്ങൾ അഭയം തേടുക.
আৰবী তাফছীৰসমূহ:
هُوَ الَّذِیْ یُرِیْكُمُ الْبَرْقَ خَوْفًا وَّطَمَعًا وَّیُنْشِئُ السَّحَابَ الثِّقَالَ ۟ۚ
ജനങ്ങളെ! ഇടിമുഴക്കത്തെക്കുറിച്ച ഭയവും മഴയെക്കുറിച്ച ആശയും ഒരേ സമയം ജനിപ്പിക്കുന്ന മിന്നൽപ്പിണരുകൾ കാണിച്ചുതരുന്നത് അവനത്രെ. മഴവെള്ളം അടങ്ങുന്ന, ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
وَیُسَبِّحُ الرَّعْدُ بِحَمْدِهٖ وَالْمَلٰٓىِٕكَةُ مِنْ خِیْفَتِهٖ ۚ— وَیُرْسِلُ الصَّوَاعِقَ فَیُصِیْبُ بِهَا مَنْ یَّشَآءُ وَهُمْ یُجَادِلُوْنَ فِی اللّٰهِ ۚ— وَهُوَ شَدِیْدُ الْمِحَالِ ۟ؕ
ഇടിനാദം അതിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താലും അവനെ മഹത്വപ്പെടുത്തിക്കൊണ്ടും മലക്കുകളും അവനെ പ്രകീർത്തിക്കുന്നു. അവൻ ഉദ്ദേശിക്കുന്ന സൃഷ്ടികളിൽ കരിച്ചുകളയുന്ന ഇടിവാളുകൾ അവൻ അയക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. അവിശ്വാസികൾ അല്ലാഹുവിന്റെ ഏകത്വത്തിൽ തർക്കിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹു ധിക്കാരികൾക്കെതിരെ അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനും ശക്തനുമത്രെ. അവൻ ഏതൊരു കാര്യം ഉദ്ദേശിക്കുന്നെങ്കിലും അത് ചെയ്യാതിരിക്കുകയില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• عظيم مغفرة الله وحلمه عن خطايا بني آدم، فهم يستكبرون ويَتَحَدَّوْنَ رسله وأنبياءه، ومع هذا يرزقهم ويعافيهم ويحلم عنهم.
• മനുഷ്യരുടെ പാപങ്ങൾ അല്ലാഹു അങ്ങേയറ്റം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. എന്നാൽ അവരാകട്ടെ, അഹങ്കാരം നടിക്കുകയും അവൻ്റെ ദൂതന്മാരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നിട്ടും അവർക്കവൻ ആഹാരവും സൗഖ്യവും നൽകുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്നു.

• سعة علم الله تعالى بما في ظلمة الرحم، فهو يعلم أمر النطفة الواقعة في الرحم، وصَيْرُورتها إلى تخليق ذكر أو أنثى، وصحته واعتلاله، ورزقه وأجله، وشقي أو سعيد، فعلمه بها عام شامل.
• ഗർഭപാത്രത്തിൻ്റെ ഇരുട്ടിലുള്ളതിനെ കുറിച്ചുള്ള അല്ലാഹുവിൻ്റെ അറിവ് തീർത്തും വിശാലമാണ്. ഗർഭപാത്രത്തിൽ സ്ഥിതിചെയ്യുന്ന ഭ്രൂണത്തെ പറ്റിയും, അത് ആണോ പെണ്ണോ ആയി മാറുന്ന വേളയെ കുറിച്ചും, അതിൻ്റെ ആരോഗ്യസ്ഥിതിയും അനാരോഗ്യവും, അതിന്റ ഉപജീവനവും, ആയുസ്സും, അവൻ സൗഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതെല്ലാം അല്ലാഹു അറിയുന്നു. ചുരുക്കത്തിൽ ഗർഭസ്ഥശിശുവിനെ കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ അല്ലാഹു അറിഞ്ഞിരിക്കുന്നു.

• عظيم عناية الله ببني آدم، وإثبات وجود الملائكة التي تحرسه وتصونه وغيرهم مثل الحَفَظَة.
• മനുഷ്യരോടുള്ള അല്ലാഹുവിൻറെ മഹത്തായ പരിഗണന. സംരക്ഷകരായ മലക്കുകൾ പോലെ മനുഷ്യർക്ക് കാവൽ നിൽക്കുകയും അവരെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന മലക്കുകൾ ഉണ്ട് എന്ന് സ്ഥിരീകരിച്ച ആയതുകളിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.

• أن الله تعالى يغير حال العبد إلى الأفضل متى ما رأى منه اتباعًا لأسباب الهداية، فهداية التوفيق منوطة باتباع هداية البيان.
• സന്മാർഗ്ഗത്തിനുള്ള മാർഗ്ഗങ്ങൾ ഒരാൾ എപ്പോൾ പിൻപറ്റുന്നതായി കാണുന്നുവോ അപ്പോൾ ഏറ്റവും നല്ലതിലേക്ക് അവൻറെ അവസ്ഥയെ അല്ലാഹു മാറ്റും; തീർച്ച. സന്മാർഗത്തിലേക്കുള്ള ക്ഷണം പിൻപറ്റുന്നതിന് അനുസരിച്ചാണ് അല്ലാഹു നന്മയിലേക്ക് കൂടുതൽ വഴി നടത്തിക്കൊണ്ട് അവൻ്റെ മാർഗദർശനം ഏറ്റെടുക്കുക.

 
অৰ্থানুবাদ ছুৰা: আৰ-ৰাআদ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ