Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-বাক্বাৰাহ   আয়াত:
قَالُوا ادْعُ لَنَا رَبَّكَ یُبَیِّنْ لَّنَا مَا هِیَ ۙ— اِنَّ الْبَقَرَ تَشٰبَهَ عَلَیْنَا ؕ— وَاِنَّاۤ اِنْ شَآءَ اللّٰهُ لَمُهْتَدُوْنَ ۟
വീണ്ടും അവർ അവരുടെ ധിക്കാരത്തിൽ തന്നെ തുടർന്നു കൊണ്ട് പറഞ്ഞു: അറുക്കേണ്ട പശുവിന്റെ വിശേഷണങ്ങൾ കൂടുതൽ വിശദമാക്കിത്തരാൻ നീ നിൻറെ റബ്ബിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. പറയപ്പെട്ട വിശേഷണങ്ങളുള്ള പശുക്കൾ ധാരാളമുണ്ട്. അവയിൽ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഇൻ ശാ അല്ലാഹ് അറുക്കേണ്ട പശുവിലേക്ക് ഞങ്ങൾക്ക് എത്താൻ സാധിക്കും.
আৰবী তাফছীৰসমূহ:
قَالَ اِنَّهٗ یَقُوْلُ اِنَّهَا بَقَرَةٌ لَّا ذَلُوْلٌ تُثِیْرُ الْاَرْضَ وَلَا تَسْقِی الْحَرْثَ ۚ— مُسَلَّمَةٌ لَّا شِیَةَ فِیْهَا ؕ— قَالُوا الْـٰٔنَ جِئْتَ بِالْحَقِّ ؕ— فَذَبَحُوْهَا وَمَا كَادُوْا یَفْعَلُوْنَ ۟۠
മൂസാ നബി (عليه السلام) അവരോട് പറഞ്ഞു: അല്ലാഹു പറയുന്നു: ആ പശുവെന്നാൽ, കാർഷിക ജോലികൾക്കോ വിള നനക്കുവാനോ ഉപയോഗിക്കാത്തതും, ന്യൂനതകളില്ലാത്തതും, അതിന്റെ നിറമായ മഞ്ഞ നിറമില്ലാത്ത മറ്റ് പാടുകളൊന്നുമില്ലാത്തതുമായിരിക്കണം. അപ്പോൾ അവർ പറഞ്ഞു: ഇപ്പോഴാണ് മറ്റ് പശുക്കളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കുന്ന സൂക്ഷ്മമായ വിവരണം നീ നൽകിയത്. അങ്ങനെ ഒടുവിൽ അവരതിനെ അറുത്തു. തർക്കവും, ധിക്കാരവും കാരണമായി അറുക്കാനേ കഴിയില്ല എന്നായതിനു ശേഷമാണ് അവർക്കതു സാധിച്ചത്.
আৰবী তাফছীৰসমূহ:
وَاِذْ قَتَلْتُمْ نَفْسًا فَادّٰرَءْتُمْ فِیْهَا ؕ— وَاللّٰهُ مُخْرِجٌ مَّا كُنْتُمْ تَكْتُمُوْنَ ۟ۚ
നിങ്ങൾ നിങ്ങളിൽ പെട്ട ഒരാളെ കൊലപ്പെടുത്തുകയും പരസ്പരം ആരോപണം നടത്തുകയും ചെയ്ത സന്ദർഭം ഓർക്കുക. ഓരോരുത്തരും താൻ കൊല നടത്തിയിട്ടില്ലെന്ന് നിഷേധിക്കുകയും മറ്റുള്ളവരിൽ അത് ആരോപിക്കുകയും ചെയ്തുകൊണ്ട് പരസ്പരം തർക്കിച്ചു. നിങ്ങൾ മറച്ചുവെച്ച, ആ നിരപരാധിയുടെ കൊലയുടെ കാര്യം അല്ലാഹു പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
আৰবী তাফছীৰসমূহ:
فَقُلْنَا اضْرِبُوْهُ بِبَعْضِهَا ؕ— كَذٰلِكَ یُحْیِ اللّٰهُ الْمَوْتٰی وَیُرِیْكُمْ اٰیٰتِهٖ لَعَلَّكُمْ تَعْقِلُوْنَ ۟
അപ്പോൾ നാം നിങ്ങളോട് പറഞ്ഞു: അറുക്കാൻ കൽപ്പിക്കപ്പെട്ട പശുവിൻറെ ഒരു ഭാഗം കൊണ്ട് ആ മൃതദേഹത്തിൽ അടിക്കുക. കൊന്നവൻ ആരാണെന്ന് പറയാൻ വേണ്ടി അല്ലാഹു അയാളെ ജീവിപ്പിക്കും. അവർ അങ്ങനെ ചെയ്തു. അയാൾ കൊലപാതകിയാരാണെന്ന് അറിയിക്കുകയും ചെയ്തു. ഈ മയ്യിത്തിനെ ജീവിപ്പിച്ചത് പോലെ ഖിയാമത്ത് നാളിൽ അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കും. അല്ലാഹുവിൻറെ മഹത്തായ കഴിവിനുള്ള വ്യക്തമായ തെളിവുകൾ അവൻ നിങ്ങൾക്ക് കാണിച്ചു തരുന്നു. നിങ്ങൾ ചിന്തിക്കുകയും അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുകയും ചെയ്യാൻ വേണ്ടിയത്രെ അത്.
আৰবী তাফছীৰসমূহ:
ثُمَّ قَسَتْ قُلُوْبُكُمْ مِّنْ بَعْدِ ذٰلِكَ فَهِیَ كَالْحِجَارَةِ اَوْ اَشَدُّ قَسْوَةً ؕ— وَاِنَّ مِنَ الْحِجَارَةِ لَمَا یَتَفَجَّرُ مِنْهُ الْاَنْهٰرُ ؕ— وَاِنَّ مِنْهَا لَمَا یَشَّقَّقُ فَیَخْرُجُ مِنْهُ الْمَآءُ ؕ— وَاِنَّ مِنْهَا لَمَا یَهْبِطُ مِنْ خَشْیَةِ اللّٰهِ ؕ— وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ ۟
മഹത്തരമായ മുഅ്ജിസത്തുകൾ (അത്ഭുത സംഭവങ്ങൾ) കണ്ടിട്ടും ഹൃദയത്തിൽ തട്ടുന്ന ഉപദേശങ്ങൾ ലഭിച്ചിട്ടും നിങ്ങളുടെ ഹൃദയങ്ങൾ കടുത്തു പോയി. അത് പാറക്കല്ലുകൾ പോലെയായിത്തീർന്നു. അല്ല, അതിനെക്കാൾ കടുത്തുറച്ചുപോയി. അവയുടെ ആ സ്ഥിതിക്ക് മാറ്റം വരികയില്ല. കല്ലുകൾക്കാകട്ടെ മാറ്റവും സ്ഥാനചലനവുമെല്ലാം സംഭവിക്കാറുണ്ട്. കല്ലുകളിൽ ചിലതിൽ നിന്ന് നദികൾ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളർന്ന് ഭൂമിയിലൂടെ ഒഴുകുന്ന അരുവികൾ പുറത്ത് വരുന്നു. അത് മനുഷ്യർക്കും മൃഗങ്ങൾക്കും ഉപകാരപ്പെടുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള പേടിയും ഭയപ്പാടും കൊണ്ട് പർവ്വതങ്ങളുടെ മുകളിൽ നിന്ന് താഴോട്ട് ഉരുണ്ടു വീഴുന്ന കല്ലുകളുമുണ്ട്. നിങ്ങളുടെ ഹൃദയങ്ങൾ അങ്ങനെ പോലുമല്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു അശ്രദ്ധനല്ല. മറിച്ച് അതെല്ലാം അറിയുന്നവനാണവൻ. അവൻ നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകുകയും ചെയ്യും.
আৰবী তাফছীৰসমূহ:
اَفَتَطْمَعُوْنَ اَنْ یُّؤْمِنُوْا لَكُمْ وَقَدْ كَانَ فَرِیْقٌ مِّنْهُمْ یَسْمَعُوْنَ كَلٰمَ اللّٰهِ ثُمَّ یُحَرِّفُوْنَهٗ مِنْ بَعْدِ مَا عَقَلُوْهُ وَهُمْ یَعْلَمُوْنَ ۟
ഓ മുഅ്മിനുകളേ, ജൂതന്മാരുടെ തനി സ്വഭാവവും ധിക്കാരവും അറിഞ്ഞതിന് ശേഷവും, അവർ വിശ്വസിക്കുകയും നിങ്ങൾക്ക് ഉത്തരം ചെയ്യുകയും ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുകയാണോ?അവരിലെ ഒരു വിഭാഗം പണ്ഡിതന്മാർ തൗറാത്തിൽ അവർക്ക് അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ വചനം കേട്ടു. അത് അറിയുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം അതിലെ പദങ്ങളും ആശയങ്ങളും മാറ്റിമറിക്കുകയും ചെയ്തു. അവർ ചെയ്യുന്ന പാപത്തിൻറെ ഗൗരവം അറിഞ്ഞു കൊണ്ട് തന്നെയാകുന്നു അവരത് ചെയ്തത്.
আৰবী তাফছীৰসমূহ:
وَاِذَا لَقُوا الَّذِیْنَ اٰمَنُوْا قَالُوْۤا اٰمَنَّا ۖۚ— وَاِذَا خَلَا بَعْضُهُمْ اِلٰی بَعْضٍ قَالُوْۤا اَتُحَدِّثُوْنَهُمْ بِمَا فَتَحَ اللّٰهُ عَلَیْكُمْ لِیُحَآجُّوْكُمْ بِهٖ عِنْدَ رَبِّكُمْ ؕ— اَفَلَا تَعْقِلُوْنَ ۟
ജൂതന്മാരുടെ വൈരുദ്ധ്യങ്ങളിലും കുതന്ത്രങ്ങളിലും പെട്ട കാര്യമാണ്: അവരിൽ ചിലർ മുഅ്മിനുകളെ കണ്ടുമുട്ടിയാൽ മുഹമ്മദ് നബി(ﷺ)യുടെ സത്യസന്ധത അംഗീകരിക്കുമെന്നത്. മുഹമ്മദ് നബി(ﷺ) അല്ലാഹുവിന്റെ യഥാർത്ഥ ദൂതനാണെന്നും തൗറാത്ത് അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അവർ ആ സമയത്ത് അംഗീകരിക്കും. എന്നാൽ ജൂതന്മാർ മാത്രം ഒരുമിച്ചു കൂടിയാൽ ഈ അംഗീകരിച്ചതിനെ അങ്ങോട്ടുമിങ്ങോട്ടും ആക്ഷേപിക്കുകയും ചെയ്യും. മുഹമ്മദ് നബി(ﷺ)യുടെ പ്രവാചകത്വം സത്യമാണെന്ന് അവർ അംഗീകരിച്ചത് മുസ്ലിംകൾ അവർക്കെതിരിൽ തെളിവായി സ്ഥാപിക്കുമെന്നതായിരുന്നു അതിന് കാരണം.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• أن بعض قلوب العباد أشد قسوة من الحجارة الصلبة؛ فلا تلين لموعظة، ولا تَرِقُّ لذكرى.
• ചില പടപ്പുകളുടെ ഹൃദയങ്ങൾ ഉറപ്പുള്ള പാറകളെക്കാൾ കാഠിന്യമേറിയതാണ്. ഒരുപദേശം കൊണ്ടും അതിന് അലിവു വരികയില്ല. ഒരു ഉൽബോധനം കൊണ്ടും അത് ലോലമാവുകയില്ല.

• أن الدلائل والبينات - وإن عظمت - لا تنفع إن لم يكن القلب مستسلمًا خاشعًا لله.
• അല്ലാഹുവിനെ ഭയപ്പെടുകയും കീഴൊതുങ്ങുകയും ചെയ്യാത്ത ഹൃദയങ്ങൾക്ക് തെളിവുകളോ ദൃഷ്ടാന്തങ്ങളോ - അതെത്ര മഹത്തരമായതായാലും - ഉപകാരപ്പെടുകയില്ല.

• كشفت الآيات حقيقة ما انطوت عليه أنفس اليهود، حيث توارثوا الرعونة والخداع والتلاعب بالدين.
• ജൂതന്മാരുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന അവരുടെ തനി സ്വഭാവം അല്ലാഹുവിന്റെ ഈ ആയത്തുകൾ വെളിച്ചത്താക്കുന്നു. ആർത്തിയും വഞ്ചനയും ദീൻ കൊണ്ട് കളിക്കലുമൊക്കെയാണ് യഹൂദികളുടെ മുൻഗാമികളിൽ നിന്ന് അവർക്ക് അനന്തരമായി ലഭിച്ചത്.

 
অৰ্থানুবাদ ছুৰা: আল-বাক্বাৰাহ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ