আল-কোৰআনুল কাৰীমৰ অৰ্থানুবাদ - الترجمة المليبارية للمختصر في تفسير القرآن الكريم * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ আয়াত: (233) ছুৰা: ছুৰা আল-বাক্বাৰাহ
وَالْوَالِدٰتُ یُرْضِعْنَ اَوْلَادَهُنَّ حَوْلَیْنِ كَامِلَیْنِ لِمَنْ اَرَادَ اَنْ یُّتِمَّ الرَّضَاعَةَ ؕ— وَعَلَی الْمَوْلُوْدِ لَهٗ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوْفِ ؕ— لَا تُكَلَّفُ نَفْسٌ اِلَّا وُسْعَهَا ۚ— لَا تُضَآرَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُوْدٌ لَّهٗ بِوَلَدِهٖ ۗ— وَعَلَی الْوَارِثِ مِثْلُ ذٰلِكَ ۚ— فَاِنْ اَرَادَا فِصَالًا عَنْ تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَیْهِمَا ؕ— وَاِنْ اَرَدْتُّمْ اَنْ تَسْتَرْضِعُوْۤا اَوْلَادَكُمْ فَلَا جُنَاحَ عَلَیْكُمْ اِذَا سَلَّمْتُمْ مَّاۤ اٰتَیْتُمْ بِالْمَعْرُوْفِ ؕ— وَاتَّقُوا اللّٰهَ وَاعْلَمُوْۤا اَنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِیْرٌ ۟
മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ മുലകുടി പൂർണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കാണ് ഇങ്ങനെ രണ്ടു വർഷത്തിന്റെ പരിധി നിശ്ചയിച്ചിട്ടുള്ളത്. മുലകൊടുക്കുന്ന വിവാഹമോചിതകളായ മാതാക്കൾക്ക്, മതനിയമങ്ങൾക്ക് എതിരല്ലാത്ത നാട്ടുരീതിയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ സമ്പത്തിലും കഴിവിലുമുപരി നൽകാൻ അല്ലാഹു നിർബന്ധിക്കുന്നില്ല. മാതാപിതാക്കളിലൊരാൾ കുട്ടിയെ മറ്റെയാളെ ഉപദ്രവിക്കാനുള്ള മാർഗ്ഗമാക്കാനും പാടില്ല. പിതാവിന്റെ അഭാവത്തിൽ അവകാശികൾക്കും കുട്ടിയുടെ കാര്യത്തിൽ അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് കുട്ടിക്ക് ഗുണകരമാവുന്ന തരത്തിൽ മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടികൾക്ക് മുലകൊടുക്കുന്ന സ്ത്രീകളെ കൊണ്ട് മുലകൊടുപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക്ക് കുറ്റമില്ല; ആ പോറ്റമ്മമാർക്ക് നിങ്ങൾ നൽകേണ്ടത് മര്യാദയനുസരിച്ച് താമസം വരുത്താതെ കൊടുത്തു തീർക്കുകയാണെങ്കിൽ. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക. അതിലൊന്നു പോലും അവൻ കാണാതെ പോകുന്നില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകും.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• نهي الرجال عن ظلم النساء سواء كان بِعَضْلِ مَوْلِيَّتِه عن الزواج، أو إجبارها على ما لا تريد.
• തൻറെ കീഴിലുള്ള സ്ത്രീകളെ വിവാഹത്തിൽ നിന്ന് തടഞ്ഞുകൊണ്ടോ, അവളുദ്ദേശിക്കാത്ത വിവാഹത്തിന് അവളെ നിർബന്ധിച്ചു കൊണ്ടോ സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ നിന്നും പുരുഷന്മാരെ വിലക്കുന്നു.

• حَفِظَ الشرع للأم حق الرضاع، وإن كانت مطلقة من زوجها، وعليه أن ينفق عليها ما دامت ترضع ولده.
• മാതാവിന് മുലയൂട്ടാനുള്ള അവകാശം ഇസ്ലാം സംരക്ഷിച്ചു; അവൾ വിവാഹമോചിതയാണെങ്കിലും. തൻറെ കുട്ടിയെ മുലയൂട്ടുന്ന കാലം അവൾക്ക് ചെലവ് കൊടുക്കൽ ഭർത്താവിൻറെ കടമയുമാണ്.

• نهى الله تعالى الزوجين عن اتخاذ الأولاد وسيلة يقصد بها أحدهما الإضرار بالآخر.
• പരസ്പരം ഉപദ്രവിക്കാനുള്ള മാർഗ്ഗമാക്കി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ഭാര്യാ ഭർത്താക്കന്മാരെ അല്ലാഹു വിലക്കി.

• الحث على أن تكون كل الشؤون المتعلقة بالحياة الزوجية مبنية على التشاور والتراضي بين الزوجين.
• വൈവാഹിക ജീവിതത്തിൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിലുണ്ടാവുന്ന എല്ലാ കാര്യങ്ങളും പരസ്പരമുള്ള കൂടിയാലോചനയുടെയും തൃപ്തിയുടെയും അടിസ്ഥാനത്തിലായിരിക്കാൻ പ്രേരിപ്പിക്കുന്നു.

 
অৰ্থানুবাদ আয়াত: (233) ছুৰা: ছুৰা আল-বাক্বাৰাহ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - الترجمة المليبارية للمختصر في تفسير القرآن الكريم - অনুবাদসমূহৰ সূচীপত্ৰ

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

বন্ধ