Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-আহযাব   আয়াত:
لَا جُنَاحَ عَلَیْهِنَّ فِیْۤ اٰبَآىِٕهِنَّ وَلَاۤ اَبْنَآىِٕهِنَّ وَلَاۤ اِخْوَانِهِنَّ وَلَاۤ اَبْنَآءِ اِخْوَانِهِنَّ وَلَاۤ اَبْنَآءِ اَخَوٰتِهِنَّ وَلَا نِسَآىِٕهِنَّ وَلَا مَا مَلَكَتْ اَیْمَانُهُنَّ ۚ— وَاتَّقِیْنَ اللّٰهَ ؕ— اِنَّ اللّٰهَ كَانَ عَلٰی كُلِّ شَیْءٍ شَهِیْدًا ۟
രക്തബന്ധത്തിലൂടെയോ മുലകുടിബന്ധത്തിലൂടെയോ ഉള്ള അവരുടെ പിതാക്കളോ,പുത്രന്മാരോ, സഹോദരന്മാരോ, അവരുടെ സഹോദരങ്ങളുടെ ആൺമക്കളോ സഹോദരിമാരുടെ ആൺമക്കളോ മറയില്ലാതെ അവരെ കാണുന്നതിലും അവരോട് സംസാരിക്കുന്നതിലും യാതൊരു തെറ്റുമില്ല. (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളും, അവരുടെ വലംകൈ ഉടമപ്പെടുത്തിയിട്ടുള്ള അടിമകളും അവരെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നതിലും അവർക്ക് തെറ്റില്ല. അല്ലാഹുവിൽ വിശ്വസിച്ചവരായ സ്ത്രീജനങ്ങളേ! നിങ്ങൾ അല്ലാഹു കൽപ്പിച്ച കാര്യങ്ങളിലും, വിലക്കിയവയിലും അവനെ സൂക്ഷിക്കുക! നിങ്ങളിൽ നിന്ന് പ്രകടമാകുന്നതിനും, സംഭവിക്കുന്നതിനുമെല്ലാം അവൻ സാക്ഷിയാണ്.
আৰবী তাফছীৰসমূহ:
اِنَّ اللّٰهَ وَمَلٰٓىِٕكَتَهٗ یُصَلُّوْنَ عَلَی النَّبِیِّ ؕ— یٰۤاَیُّهَا الَّذِیْنَ اٰمَنُوْا صَلُّوْا عَلَیْهِ وَسَلِّمُوْا تَسْلِیْمًا ۟
തീർച്ചയായും അല്ലാഹു അവൻ്റെ മലക്കുകളുടെ അടുക്കൽ അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യെ പ്രശംസിക്കുകയും, മലക്കുകൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ തൻ്റെ ദാസന്മാർക്ക് വേണ്ടി നിശ്ചയിച്ച വിധിവിലക്കുകൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! നിങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും, അവിടുത്തേക്ക് വേണ്ടി രക്ഷക്കായി പ്രാർത്ഥിക്കുകയും ചെയ്യുക.
আৰবী তাফছীৰসমূহ:
اِنَّ الَّذِیْنَ یُؤْذُوْنَ اللّٰهَ وَرَسُوْلَهٗ لَعَنَهُمُ اللّٰهُ فِی الدُّنْیَا وَالْاٰخِرَةِ وَاَعَدَّ لَهُمْ عَذَابًا مُّهِیْنًا ۟
തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഉപദ്രവിക്കുന്നവരെ അല്ലാഹു അവൻ്റെ വിശാലമായ കാരുണ്യത്തിൽ നിന്ന് ഇഹലോകത്തും പരലോകത്തും അകറ്റിയിരിക്കുന്നു. പരലോകത്താകട്ടെ, നബി -ﷺ- യെ ഉപദ്രവിക്കുക എന്ന അവരുടെ ചെയ്തിയുടെ ഫലമായി അപമാനകരമായ ശിക്ഷ അവർക്ക് വേണ്ടി അവൻ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
وَالَّذِیْنَ یُؤْذُوْنَ الْمُؤْمِنِیْنَ وَالْمُؤْمِنٰتِ بِغَیْرِ مَا اكْتَسَبُوْا فَقَدِ احْتَمَلُوْا بُهْتَانًا وَّاِثْمًا مُّبِیْنًا ۟۠
(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമൊന്നും അവർ ചെയ്യാതിരിക്കെ, വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഉപദ്രവിക്കുന്നവർ; വ്യക്തമായ കളവും പ്രകടമായ തിന്മയുമാണ് അവർ ചെയ്തിരിക്കുന്നത്.
আৰবী তাফছীৰসমূহ:
یٰۤاَیُّهَا النَّبِیُّ قُلْ لِّاَزْوَاجِكَ وَبَنٰتِكَ وَنِسَآءِ الْمُؤْمِنِیْنَ یُدْنِیْنَ عَلَیْهِنَّ مِنْ جَلَابِیْبِهِنَّ ؕ— ذٰلِكَ اَدْنٰۤی اَنْ یُّعْرَفْنَ فَلَا یُؤْذَیْنَ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟
നബിയേ! താങ്കളുടെ ഭാര്യമാരോടും പെൺമക്കളോടും (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളോടും 'അന്യപുരുഷന്മാർക്ക് മുന്നിൽ അവരുടെ മറക്കേണ്ട ഭാഗങ്ങൾ വെളിവാകാത്ത നിലക്ക്, അവർ ധരിക്കുന്ന അവരുടെ മൂടുപടം താഴ്ത്തിയിടൂ' എന്ന് പറഞ്ഞു കൊടുക്കുക. അവർ സ്വതന്ത്രരാണെന്ന് (മറ്റുള്ളവർക്ക്) വ്യക്തമാകാനും, അടിമസ്ത്രീകളെ ഉപദ്രവിക്കാൻ തുനിയുന്നതു പോലെ ആരും അവരെ ഉപദ്രവിക്കാതിരിക്കാനും അതാണ് കൂടുതൽ നല്ലത്. തൻ്റെ ദാസന്മാരിൽ തങ്ങളുടെ പാപങ്ങളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
আৰবী তাফছীৰসমূহ:
لَىِٕنْ لَّمْ یَنْتَهِ الْمُنٰفِقُوْنَ وَالَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ وَّالْمُرْجِفُوْنَ فِی الْمَدِیْنَةِ لَنُغْرِیَنَّكَ بِهِمْ ثُمَّ لَا یُجَاوِرُوْنَكَ فِیْهَاۤ اِلَّا قَلِیْلًا ۟ۚۛ
ഇസ്ലാം പുറത്തേക്ക് കാണിച്ചു കൊണ്ടും നിഷേധം ഉള്ളിലൊളിപ്പിച്ചു കൊണ്ടും കഴിയുന്ന കപടവിശ്വാസികളും, തങ്ങളുടെ ദേഹേഛകളെ പുണരുന്ന, ഹൃദയങ്ങളിൽ മ്ലേഛതകളുള്ളവരും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനായി മദീനയിൽ കള്ളവാർത്തകളുമായി വരുന്നവരും തങ്ങളുടെ കാപട്യം അവസാനിപ്പിച്ചില്ലെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ ശിക്ഷിക്കാൻ താങ്കൾക്ക് നാം കൽപ്പന നൽകുക തന്നെ ചെയ്യും. അവരുടെ മേൽ താങ്കൾക്ക് നാം അധികാരം നൽകുകയും ചെയ്യും. ശേഷം മദീനയിൽ കുറച്ചു കാലമല്ലാതെ അവർ താങ്കളോടൊപ്പം സഹവസിക്കുകയില്ല. കാരണം, അല്ലാഹു (അപ്പോഴേക്കും) ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന കാരണത്താൽ അവരെ നശിപ്പിക്കുകയോ, മദീനയിൽ നിന്ന് ആട്ടിയകറ്റുകയോ ചെയ്തിരിക്കും.
আৰবী তাফছীৰসমূহ:
مَّلْعُوْنِیْنَ ۛۚ— اَیْنَمَا ثُقِفُوْۤا اُخِذُوْا وَقُتِّلُوْا تَقْتِیْلًا ۟
അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവർ! ഏത് സ്ഥലത്ത് വെച്ച് കാണപ്പെട്ടാലും (മനസ്സിൽ കൊണ്ടു നടന്ന) കാപട്യവും ഭൂമിയിൽ കുഴപ്പം പ്രചരിപ്പിച്ചതും കാരണത്താൽ അവർ പിടികൂടപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.
আৰবী তাফছীৰসমূহ:
سُنَّةَ اللّٰهِ فِی الَّذِیْنَ خَلَوْا مِنْ قَبْلُ ۚ— وَلَنْ تَجِدَ لِسُنَّةِ اللّٰهِ تَبْدِیْلًا ۟
കപടവിശ്വാസികൾ തങ്ങളുടെ കാപട്യം പ്രകടമാക്കിയാൽ അവരുടെ കാര്യത്തിൽ മുൻപു മുതലേ അല്ലാഹു സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണിത്. അല്ലാഹുവിൻ്റെ നടപടിക്രമം സ്ഥിരപ്പെട്ടു കഴിഞ്ഞതാണ്. അതിന് യാതൊരു മാറ്റവും ഒരിക്കലും നീ കണ്ടെത്തുകയില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• علوّ منزلة النبي صلى الله عليه وسلم عند الله وملائكته.
• അല്ലാഹുവിങ്കലും അവൻ്റെ മലക്കുകളുടെ അടുക്കലും നബി -ﷺ- ക്കുള്ള ഉന്നതമായ സ്ഥാനം.

• حرمة إيذاء المؤمنين دون سبب.
• (അല്ലാഹുവിൽ) വിശ്വസിച്ചവരെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

• النفاق سبب لنزول العذاب بصاحبه.
• അല്ലാഹുവിൻ്റെ ശിക്ഷ ഒരാളുടെ മേൽ ഇറങ്ങാനുള്ള കാരണമാണ് (വിശ്വാസപരമായ) കാപട്യം.

 
অৰ্থানুবাদ ছুৰা: আল-আহযাব
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ