Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: ইয়াছীন   আয়াত:
اَوَلَمْ یَرَوْا اَنَّا خَلَقْنَا لَهُمْ مِّمَّا عَمِلَتْ اَیْدِیْنَاۤ اَنْعَامًا فَهُمْ لَهَا مٰلِكُوْنَ ۟
അവർക്ക് വേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവർ കണ്ടില്ലേ?! അവർ ആ കന്നുകാലികളുടെ കാര്യങ്ങൾ ഉടമപ്പെടുത്തിയിരിക്കുന്നു. അവരുടെ നേട്ടത്തിന് യോജിച്ച തരത്തിൽ അതിലവർ കൈകാര്യകർതൃത്വം നടത്തുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
وَذَلَّلْنٰهَا لَهُمْ فَمِنْهَا رَكُوْبُهُمْ وَمِنْهَا یَاْكُلُوْنَ ۟
അവയെ അവർക്ക് വേണ്ടി നാം കീഴ്പെടുത്തി നൽകുകയും, അവരെ അനുസരിക്കുന്ന നിലക്ക് അവയെ നാം ആക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അവയിൽ ചിലതിൻ്റെ പുറത്ത് അവർ യാത്ര ചെയ്യുകയും, അവരുടെ ഭാരങ്ങൾ വഹിപ്പിക്കുകയും ചെയ്യുന്നു. അവയിൽ ചിലതിൻ്റെ മാംസം അവർ ഭക്ഷിക്കുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
وَلَهُمْ فِیْهَا مَنَافِعُ وَمَشَارِبُ ؕ— اَفَلَا یَشْكُرُوْنَ ۟
വാഹനമായും ഭക്ഷണമായും അവയെ ഉപയോഗപ്പെടുത്തുക എന്നതിന് പുറമെ അവർക്ക് മറ്റനേകം ഉപകാരങ്ങളും അതിലുണ്ട്. അവയുടെ കമ്പിളിയും തൊലിയും രോമങ്ങളും അവയുടെ വിലയുമെല്ലാം ഉദാഹരണം. അതിൽ നിന്നവർ വിരിപ്പുകളും വസ്ത്രങ്ങളും നിർമ്മിക്കുന്നു. അവയിൽ നിന്ന് ലഭിക്കുന്ന പാൽ അവർ പാനീയമായി കുടിക്കുകയും ചെയ്യുന്നു. ഇതും ഇതല്ലാത്ത മറ്റനേകം അനുഗ്രഹങ്ങളും അവർക്ക് മേൽ ചൊരിഞ്ഞു നൽകിയ അല്ലാഹുവിന് അവർ നന്ദി കാണിക്കുന്നില്ലയോ?!
আৰবী তাফছীৰসমূহ:
وَاتَّخَذُوْا مِنْ دُوْنِ اللّٰهِ اٰلِهَةً لَّعَلَّهُمْ یُنْصَرُوْنَ ۟ؕ
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ മറ്റാരാധ്യന്മാരെ സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഇവ അവരെ സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് (അവരങ്ങനെ ചെയ്യുന്നത്).
আৰবী তাফছীৰসমূহ:
لَا یَسْتَطِیْعُوْنَ نَصْرَهُمْ وَهُمْ لَهُمْ جُنْدٌ مُّحْضَرُوْنَ ۟
അവർ ആരാധ്യന്മാരായി നിശ്ചയിച്ച ഈ ആരാധ്യവസ്തുക്കൾക്ക് സ്വന്തത്തെയോ അവരെ ആരാധിക്കുന്നവരെയോ സഹായിക്കാനാവുകയില്ല. അവരും അവരുടെ വിഗ്രഹങ്ങളും (നരക)ശിക്ഷയിൽ ഹാജരാക്കപ്പെടുന്നതാണ്. (അപ്പോൾ) അവർ പരസ്പരം ബന്ധവിഛേദനം നടത്തുകയും ചെയ്യുന്നതാണ്.
আৰবী তাফছীৰসমূহ:
فَلَا یَحْزُنْكَ قَوْلُهُمْ ۘ— اِنَّا نَعْلَمُ مَا یُسِرُّوْنَ وَمَا یُعْلِنُوْنَ ۟
അല്ലാഹുവിൻറെ റസൂലേ! നീ അല്ലാഹുവിൻ്റെ ദൂതനൊന്നുമല്ല എന്നോ നീ ഒരു കവിയാണെന്നോ സമാനമായ അവരുടെ മറ്റ് ആക്ഷേപങ്ങളോ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ! തീർച്ചയായും അതിലെല്ലാം അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു. അതിൽ ഒന്നും തന്നെ നമുക്ക് അവ്യക്തമാവുകയില്ല. അതിനെല്ലാമുള്ള പ്രതിഫലം നാം അവർക്ക് നൽകുന്നതുമാണ്.
আৰবী তাফছীৰসমূহ:
اَوَلَمْ یَرَ الْاِنْسَانُ اَنَّا خَلَقْنٰهُ مِنْ نُّطْفَةٍ فَاِذَا هُوَ خَصِیْمٌ مُّبِیْنٌ ۟
മരണശേഷമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്ന മനുഷ്യൻ നാം അവനെ ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന കാര്യം ചിന്തിക്കുന്നില്ലേ?! അങ്ങനെ അനേകം ഘട്ടങ്ങളിലൂടെ അവൻ കടന്നു പോവുകയും ശേഷം (മനുഷ്യനായി) ജനിച്ചു വീഴുകയും വളർന്നു വലുതാകുകയും ചെയ്തു. ശേഷം ധാരാളമായി എതിർക്കുകയും തർക്കിക്കുകയും ചെയ്യുന്നവനായി അവൻ മാറി. പുനരുത്ഥാനത്തിൻ്റെ സംഭവ്യതയുടെ തെളിവായി ഇതെല്ലാം അവൻ കാണുകയും, തെളിവായി സ്വീകരിക്കുകയും ചെയ്യുന്നില്ലേ?!
আৰবী তাফছীৰসমূহ:
وَضَرَبَ لَنَا مَثَلًا وَّنَسِیَ خَلْقَهٗ ؕ— قَالَ مَنْ یُّحْیِ الْعِظَامَ وَهِیَ رَمِیْمٌ ۟
നുരുമ്പിയ എല്ലുകൾ എടുത്തു കാണിച്ചു കൊണ്ട് പുനരുത്ഥാനം അസംഭവ്യമാണെന്നതിന് തെളിവ് കണ്ടെത്തിയ ഈ നിഷേധി അശ്രദ്ധയും അജ്ഞതയും പുലർത്തിയിരിക്കുന്നു. അവൻ പറയുന്നു: ആരാണ് ഇവയെ തിരിച്ചു കൊണ്ടു വരിക? എന്ന്. ശൂന്യതയിൽ നിന്ന് അവനെ (അല്ലാഹു ആദ്യത്തെ തവണ) സൃഷ്ടിച്ചത് അവൻ മറന്നു പോവുകയും ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
قُلْ یُحْیِیْهَا الَّذِیْۤ اَنْشَاَهَاۤ اَوَّلَ مَرَّةٍ ؕ— وَهُوَ بِكُلِّ خَلْقٍ عَلِیْمُ ۟ۙ
ഹേ മുഹമ്മദ്! അവന് മറുപടിയായി പറയുക: നുരുമ്പിയ ഈ എല്ലുകളെ ആദ്യ തവണ സൃഷ്ടിച്ചവനാരോ; അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവയെ ആദ്യത്തെ തവണ സൃഷ്ടിച്ചവന് അതിലേക്ക് ഒരിക്കൽ കൂടി ജീവൻ തിരിച്ചു കൊണ്ടു വരിക എന്നത് അസാധ്യമാകില്ല. അല്ലാഹു എല്ലാ സൃഷ്ടികളെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ യാതൊന്നും അവ്യക്തമാവുകയില്ല.
আৰবী তাফছীৰসমূহ:
١لَّذِیْ جَعَلَ لَكُمْ مِّنَ الشَّجَرِ الْاَخْضَرِ نَارًا فَاِذَاۤ اَنْتُمْ مِّنْهُ تُوْقِدُوْنَ ۟
ഹേ ജനങ്ങളേ! നിങ്ങൾക്കായി നനവുള്ള പച്ച മരത്തിൽ നിന്ന് തീ പുറത്തു കൊണ്ടുവന്നു തന്നവനത്രെ അവൻ. അങ്ങനെ നിങ്ങളതിൽ നിന്ന് തീ കത്തിച്ചെടുക്കുന്നു. വിപരീതങ്ങളായ രണ്ടു കാര്യങ്ങളെ -പച്ചപ്പുള്ള മരത്തിൻ്റെ നനവിനെയും കത്തിജ്വലിക്കുന്ന തീയിനെയും- ഒരുമിപ്പിച്ചവൻ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാകുന്നു.
আৰবী তাফছীৰসমূহ:
اَوَلَیْسَ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ بِقٰدِرٍ عَلٰۤی اَنْ یَّخْلُقَ مِثْلَهُمْ ؔؕ— بَلٰی ۗ— وَهُوَ الْخَلّٰقُ الْعَلِیْمُ ۟
ഭീമാകരങ്ങളായ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവൻ മൃതദേഹങ്ങളെ -അവയെ മരിപ്പിച്ച ശേഷം- ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവനല്ലയോ?! അതെ! തീർച്ചയായും അവൻ അതിന് കഴിവുള്ളവൻ തന്നെ. അവനാകുന്നു സർവ്വ സൃഷ്ടികളെയും സൃഷ്ടിച്ചവനും (ഖല്ലാഖ്), അവയെ കുറിച്ചെല്ലാം അറിയുന്നവനും (അലീം). അവയിൽ നിന്ന് ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.
আৰবী তাফছীৰসমূহ:
اِنَّمَاۤ اَمْرُهٗۤ اِذَاۤ اَرَادَ شَیْـًٔا اَنْ یَّقُوْلَ لَهٗ كُنْ فَیَكُوْنُ ۟
ഒരു വസ്തു ഉണ്ടാക്കുവാൻ ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുക മാത്രമാണ് അല്ലാഹുവിൻ്റെ കാര്യം. അപ്പോൾ അവൻ ഉദ്ദേശിച്ച ആ കാര്യമതാ ഉണ്ടാകുന്നു. അങ്ങനെ അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ജീവൻ നൽകലും മരിപ്പിക്കലും പുനരുത്ഥാനവും മറ്റുമെല്ലാം.
আৰবী তাফছীৰসমূহ:
فَسُبْحٰنَ الَّذِیْ بِیَدِهٖ مَلَكُوْتُ كُلِّ شَیْءٍ وَّاِلَیْهِ تُرْجَعُوْنَ ۟۠
ബഹുദൈവാരാധകർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്ന (മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കാനും മറ്റുമുള്ള) അശക്തിയിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും അധികാരമുള്ളവനത്രെ അവൻ. ഉദ്ദേശിക്കുന്നതു പോലെ അവയെല്ലാം അവൻ കൈകാര്യം ചെയ്യുന്നു. അവൻ്റെ കയ്യിലാകുന്നു സർവ്വ വസ്തുക്കളുടെയും താക്കോൽ. അവനിലേക്ക് മാത്രമാകുന്നു അന്ത്യനാളിൽ നിങ്ങൾ മടക്കപ്പെടുന്നതും. അവിടെ അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകുന്നതുമാണ്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• من فضل الله ونعمته على الناس تذليل الأنعام لهم، وتسخيرها لمنافعهم المختلفة.
• കന്നുകാലികളെ മനുഷ്യർക്ക് കീഴ്പെടുത്തി കൊടുക്കുകയും, അവരുടെ ഉപകാരങ്ങൾക്ക് അനുയോജ്യമായ നിലക്ക് അധീനപ്പെടുത്തി നൽകുകയും ചെയ്തത് അല്ലാഹു അവർക്ക് ചൊരിഞ്ഞു നൽകിയ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്.

• وفرة الأدلة العقلية على يوم القيامة وإعراض المشركين عنها.
• അന്ത്യനാൾ സംഭവിക്കുമെന്നതിനുള്ള ബുദ്ധിപരമായ തെളിവുകൾ സമൃദ്ധമാണെങ്കിലും ബഹുദൈവാരാധകർ അതിൽ നിന്നെല്ലാം തിരിഞ്ഞു കളഞ്ഞിരിക്കുന്നു.

• من صفات الله تعالى أن علمه تعالى محيط بجميع مخلوقاته في جميع أحوالها، في جميع الأوقات، ويعلم ما تنقص الأرض من أجساد الأموات وما يبقى، ويعلم الغيب والشهادة.
• അല്ലാഹുവിൻ്റെ സൃഷ്ടികളെ അവയുടെ സർവ്വ അവസ്ഥാന്തരങ്ങളിലും, എല്ലാ സമയവും അല്ലാഹുവിൻ്റെ അറിവ് ചൂഴ്ന്നുനിൽക്കുന്നു എന്നത് അവൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ്. മരിച്ച മൃതദേഹങ്ങളിൽ നിന്ന് ഭൂമി (ഭക്ഷിച്ചു കൊണ്ട്) കുറവ് വരുത്തുന്നത് എത്രയാണെന്നും, രഹസ്യവും പരസ്യവുമായ കാര്യങ്ങളും അവൻ അറിയുന്നു.

 
অৰ্থানুবাদ ছুৰা: ইয়াছীন
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ