Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-আহক্বাফ   আয়াত:
وَوَصَّیْنَا الْاِنْسَانَ بِوَالِدَیْهِ اِحْسٰنًا ؕ— حَمَلَتْهُ اُمُّهٗ كُرْهًا وَّوَضَعَتْهُ كُرْهًا ؕ— وَحَمْلُهٗ وَفِصٰلُهٗ ثَلٰثُوْنَ شَهْرًا ؕ— حَتّٰۤی اِذَا بَلَغَ اَشُدَّهٗ وَبَلَغَ اَرْبَعِیْنَ سَنَةً ۙ— قَالَ رَبِّ اَوْزِعْنِیْۤ اَنْ اَشْكُرَ نِعْمَتَكَ الَّتِیْۤ اَنْعَمْتَ عَلَیَّ وَعَلٰی وَالِدَیَّ وَاَنْ اَعْمَلَ صَالِحًا تَرْضٰىهُ وَاَصْلِحْ لِیْ فِیْ ذُرِّیَّتِیْ ؕۚ— اِنِّیْ تُبْتُ اِلَیْكَ وَاِنِّیْ مِنَ الْمُسْلِمِیْنَ ۟
നാം മനുഷ്യനോട് അവൻ്റെ മാതാപിതാക്കളോട് നന്മയിൽ വർത്തിക്കാൻ നിർബന്ധപൂർവ്വം കൽപ്പിച്ചിരിക്കുന്നു. അവരുടെ ജീവിതകാലത്തും, മരണശേഷവും -അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് എതിരാകാത്ത നിലക്ക്- അവൻ അവർക്ക് നന്മ ചെയ്യട്ടെ. പ്രതേകിച്ച് അവൻ്റെ ഉമ്മയോട്; അവനെ അവർ ഗർഭം ചുമന്നത് പ്രയാസത്തോടെയാണ്. പ്രസവിച്ചതും വളരെ പ്രയാസത്തോടെ തന്നെ. ഗർഭവും മുലകുടിയുമായി മുപ്പത് മാസം. അങ്ങനെ അവൻ തൻ്റെ ശാരീരികവും മാനസികവുമായ വളർച്ച പൂർത്തീകരിക്കുകയും, നാൽപ്പത് വയസ്സ് എത്തുകയും ചെയ്താൽ അവൻ പറയും: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും, നീ തൃപ്തിപ്പെടുന്ന പ്രവർത്തനങ്ങൾ ചെയ്യാനും നീ എനിക്ക് പ്രചോദനം നൽകുക. അവ നീ എന്നിൽ നിന്ന് സ്വീകരിക്കുകയും, എൻ്റെ സന്താനങ്ങളെ എനിക്കായി നീ നന്നാക്കുകയും ചെയ്യുക. എൻ്റെ പാപങ്ങളിൽ നിന്ന് ഞാൻ നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു. നിന്നെ അനുസരിച്ച് കൊണ്ട് നിനക്ക് കീഴൊതുങ്ങുകയും, നിൻ്റെ കൽപ്പനകൾക്ക് സമർപ്പിക്കുകയും ചെയ്തവരിൽ പെട്ടവനാകുന്നു ഞാൻ.
আৰবী তাফছীৰসমূহ:
اُولٰٓىِٕكَ الَّذِیْنَ نَتَقَبَّلُ عَنْهُمْ اَحْسَنَ مَا عَمِلُوْا وَنَتَجَاوَزُ عَنْ سَیِّاٰتِهِمْ فِیْۤ اَصْحٰبِ الْجَنَّةِ ؕ— وَعْدَ الصِّدْقِ الَّذِیْ كَانُوْا یُوْعَدُوْنَ ۟
അവർ ചെയ്തു വെച്ച സൽകർമ്മങ്ങളിൽ നിന്ന് ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുകയും, അവരുടെ തെറ്റുകൾ നാം പൊറുത്തു കൊടുക്കുകയും ചെയ്യും. (അവരുടെ തെറ്റുകൾക്ക്) നാം അവരെ പിടികൂടുകയില്ല. അവർ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നു. അവർക്ക് നൽകപ്പെട്ട സത്യവാഗ്ദാനമാകുന്നു ഇത്. അത് ശരിയായി പുലരും; ഒരു സംശയവും വേണ്ടതില്ല.
আৰবী তাফছীৰসমূহ:
وَالَّذِیْ قَالَ لِوَالِدَیْهِ اُفٍّ لَّكُمَاۤ اَتَعِدٰنِنِیْۤ اَنْ اُخْرَجَ وَقَدْ خَلَتِ الْقُرُوْنُ مِنْ قَبْلِیْ ۚ— وَهُمَا یَسْتَغِیْثٰنِ اللّٰهَ وَیْلَكَ اٰمِنْ ۖۗ— اِنَّ وَعْدَ اللّٰهِ حَقٌّ ۚ— فَیَقُوْلُ مَا هٰذَاۤ اِلَّاۤ اَسَاطِیْرُ الْاَوَّلِیْنَ ۟
എന്നാൽ തൻ്റെ മാതാപിതാക്കളോട് ഇപ്രകാരം പറഞ്ഞവൻ: നിങ്ങൾക്ക് നാശം! എൻ്റെ മരണ ശേഷം ഖബ്റിൽ നിന്ന് ജീവനോടെ ഞാൻ പുറത്തു കൊണ്ടു വരപ്പെടുമെന്നാണോ നിങ്ങൾ എന്നോട് വാഗ്ദാനം നൽകുന്നത്?! എനിക്ക് മുൻപ് എത്രയെത്ര സമൂഹങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. അവരിൽ എത്ര മനുഷ്യർ മരിച്ചു പോയി; അതിൽ ഒരാൾ പോലും ജീവിനോടെ ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ടിട്ടില്ല?! അവൻ്റെ മാതാപിതാക്കളാകട്ടെ, അല്ലാഹു അവരുടെ മകനെ വിശ്വാസത്തിലേക്ക് വഴികാട്ടാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും, തങ്ങളുടെ മകനോട് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു: മരണ ശേഷം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നതിൽ നീ വിശ്വസിക്കുന്നില്ലെങ്കിൽ നിനക്ക് നാശം! അതു കൊണ്ട് നീ അതിൽ വിശ്വസിക്കുക! തീർച്ചയായും അല്ലാഹു മനുഷ്യരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവൻ്റെ വാഗ്ദാനം സത്യമാകുന്നു. അതിൽ യാതൊരു സംശയവുമില്ല. അപ്പോൾ തൻ്റെ നിഷേധം ഒന്നുകൂടി ശക്തമാക്കി കൊണ്ട് അവൻ മറുപടി പറയുന്നു: നിങ്ങളീ പറഞ്ഞു കൊണ്ടിരിക്കുന്ന പുനരുത്ഥാനമെല്ലാം പഴയകാല പുരാണങ്ങളിൽ നിന്ന് അതു പോലെ പകർത്തിയത് മാത്രമാകുന്നു. ഇതൊന്നും അല്ലാഹുവിൽ നിന്നാണെന്നതിന് ഒരു ഉറപ്പുമില്ല.
আৰবী তাফছীৰসমূহ:
اُولٰٓىِٕكَ الَّذِیْنَ حَقَّ عَلَیْهِمُ الْقَوْلُ فِیْۤ اُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِّنَ الْجِنِّ وَالْاِنْسِ ؕ— اِنَّهُمْ كَانُوْا خٰسِرِیْنَ ۟
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളുടെ കൂട്ടത്തിൽ, ശിക്ഷയുടെ വചനം യാഥാർഥ്യമായിട്ടുള്ള കൂട്ടരാകുന്നു ഇവർ. തങ്ങളുടെ സ്വന്തങ്ങളെയും കുടുംബക്കാരെയും നരകത്തിൽ പ്രവേശിപ്പിച്ചതിലൂടെ കടുത്ത നഷ്ടത്തിൽ അകപ്പെട്ട, നഷ്ടക്കാർ തന്നെയായിരുന്നു അവർ.
আৰবী তাফছীৰসমূহ:
وَلِكُلٍّ دَرَجٰتٌ مِّمَّا عَمِلُوْا ۚ— وَلِیُوَفِّیَهُمْ اَعْمَالَهُمْ وَهُمْ لَا یُظْلَمُوْنَ ۟
രണ്ടു വിഭാഗക്കാർക്കും -സ്വർഗക്കാർക്കും നരകക്കാർക്കും- അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പദവികളുണ്ട്. സ്വർഗക്കാരുടേത് ഉന്നതമായ പദവികളാണെങ്കിൽ, നരകക്കാരുടേത് താഴോട്ടു പോകുന്ന തട്ടുകളാണ്. അല്ലാഹു അവരുടെ പ്രതിഫലം പൂർണ്ണമായി നൽകുന്നതിന് വേണ്ടിയാണത്. അന്ത്യനാളിൽ (അവർ ചെയ്ത) അവരുടെ നന്മകൾ കുറക്കുകയോ, (ചെയ്യാത്ത) തിന്മകൾ അധികരിച്ചോ അവരോട് അനീതി ചെയ്യപ്പെടുകയില്ല.
আৰবী তাফছীৰসমূহ:
وَیَوْمَ یُعْرَضُ الَّذِیْنَ كَفَرُوْا عَلَی النَّارِ ؕ— اَذْهَبْتُمْ طَیِّبٰتِكُمْ فِیْ حَیَاتِكُمُ الدُّنْیَا وَاسْتَمْتَعْتُمْ بِهَا ۚ— فَالْیَوْمَ تُجْزَوْنَ عَذَابَ الْهُوْنِ بِمَا كُنْتُمْ تَسْتَكْبِرُوْنَ فِی الْاَرْضِ بِغَیْرِ الْحَقِّ وَبِمَا كُنْتُمْ تَفْسُقُوْنَ ۟۠
അല്ലാഹിവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ നരകത്തിൽ ശിക്ഷിക്കപ്പെടാനായി നിർത്തപ്പെടുന്ന ദിനം. ആക്ഷേപമായും ഭയപ്പെടുത്തലായും അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങളുടെ നല്ലതെല്ലാം നിങ്ങൾ നശിപ്പിച്ചു കളഞ്ഞു. അവയെല്ലാം ആസ്വാദനങ്ങൾക്കായി നിങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്നേ ദിവസം നിങ്ങളെ അപമാനിതരും നിന്ദ്യരുമാക്കുന്ന ശിക്ഷ നിങ്ങൾക്ക് പ്രതിഫലമായി നൽകപ്പെടാനിരിക്കുകയാണ്. ഭൂമിയിൽ ഒരു ന്യായവുമില്ലാതെ അഹങ്കാരം നടിച്ചതിൻ്റെയും, നിഷേധികളായും തിന്മകൾ പ്രവർത്തിച്ചും അല്ലാഹുവിനെ അനുസരിക്കാതിരുന്നതിനുമുള്ള പ്രതിഫലമാണിത്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• بيان مكانة بِرِّ الوالدين في الإسلام، بخاصة في حق الأم، والتحذير من العقوق.
* മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്നതിന് ഇസ്ലാമിലുള്ള സ്ഥാനം. പ്രത്യേകിച്ച് മാതാവിൻ്റെ കാര്യത്തിൽ. അവരെ ധിക്കരിക്കുന്നതിൽ നിന്നുള്ള താക്കീതും.

• بيان خطر التوسع في ملاذّ الدنيا؛ لأنها تشغل عن الآخرة.
* ഐഹിക ജീവിതത്തിൻ്റെ സുഖാഢംഭരങ്ങളിൽ മതിമറക്കുന്നതിൽ നിന്നുള്ള താക്കീത്. കാരണം അത് പരലോകത്തെ കുറിച്ച് അശ്രദ്ധയിലാക്കും.

• بيان الوعيد الشديد لأصحاب الكبر والفسوق.
* അഹങ്കരിക്കുകയും, തിന്മകളിൽ മുഴുകുകയും ചെയ്തവർക്കുള്ള കടുത്ത ശിക്ഷയെ കുറിച്ചുള്ള വിവരണം.

 
অৰ্থানুবাদ ছুৰা: আল-আহক্বাফ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ