Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আত-তাওবাহ   আয়াত:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا قَاتِلُوا الَّذِیْنَ یَلُوْنَكُمْ مِّنَ الْكُفَّارِ وَلْیَجِدُوْا فِیْكُمْ غِلْظَةً ؕ— وَاعْلَمُوْۤا اَنَّ اللّٰهَ مَعَ الْمُتَّقِیْنَ ۟
അടുത്ത് താമസിക്കുന്ന കാഫിറുകളോട് യുദ്ധം ചെയ്യാൻ മുഅ്മിനുകളോട് അല്ലാഹു കൽപ്പിക്കുന്നു. അവർ അടുത്തുള്ളത് മുഅ്മിനുകൾക്ക് അപകടത്തിന് കാരണമാകുമെന്നതിനാലാണത്. അപ്രകാരം അവരെ ഭയപ്പെടുത്താനും അവരുടെ ഉപദ്രവം തടയാനും, ശക്തിയും കാഠിന്യവും പ്രകടിപ്പിക്കുകയും ചെയ്യാനും കൽപ്പിക്കുന്നു. അല്ലാഹു അവൻ്റെ സഹായം കൊണ്ടും ശക്തിപ്പെടുത്തൽ കൊണ്ടും സൂക്ഷ്മത പാലിക്കുന്ന മുഅ്മിനുകളോടൊപ്പമാണ്.
আৰবী তাফছীৰসমূহ:
وَاِذَا مَاۤ اُنْزِلَتْ سُوْرَةٌ فَمِنْهُمْ مَّنْ یَّقُوْلُ اَیُّكُمْ زَادَتْهُ هٰذِهٖۤ اِیْمَانًا ۚ— فَاَمَّا الَّذِیْنَ اٰمَنُوْا فَزَادَتْهُمْ اِیْمَانًا وَّهُمْ یَسْتَبْشِرُوْنَ ۟
നബി (ﷺ) ക്ക് അല്ലാഹു ഒരു സൂറത്ത് അവതരിപ്പിച്ചാൽ കപടവിശ്വാസികളിൽ ചിലർ പരിഹസിച്ചുകൊണ്ട് ചോദിക്കും: നിങ്ങളിൽ ആർക്കാണ് ഈ അവതരിപ്പിക്കപ്പെട്ട സൂറത്ത് കൊണ്ട് മുഹമ്മദ് കൊണ്ടുവന്നതിൽ വിശ്വാസം വർദ്ധിച്ചത് ? എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് സൂറത്ത് അവതരിക്കുന്നത് മുഖേന അവരുടെ നേരേയാതെയുണ്ടായിരുന്ന വിശ്വാസത്തോടൊപ്പം വീണ്ടും വിശ്വാസം വർദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. വഹ്'യ് അവതരിച്ചതിൽ അവർ സന്തോഷം കൊള്ളുകയും ചെയ്യുന്നു; അതിൽ ഇഹലോകത്തും പരലോകത്തും അവർക്കുപകാരമുള്ളതാണുള്ളത്.
আৰবী তাফছীৰসমূহ:
وَاَمَّا الَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ فَزَادَتْهُمْ رِجْسًا اِلٰی رِجْسِهِمْ وَمَاتُوْا وَهُمْ كٰفِرُوْنَ ۟
എന്നാൽ വിധികളും കഥകളുമായി ഖുർആൻ അവതരിച്ചത് കപടവിശ്വാസികൾക്ക് - അവർ അതിൽ അവിശ്വസിക്കുന്നത് നിമിത്തം - അവരുടെ രോഗവും ദുഷ്ടതയും വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിനനുസരിച്ച് അവരുടെ ഹൃദയ രോഗങ്ങൾ വർദ്ധിക്കുന്നു. കാരണം, ഓരോന്നും ഇറങ്ങുമ്പോഴും അവരതിൽ സംശയിക്കുകയും അവിശ്വാസത്തിൽ തന്നെ അവർ മരണമടയുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
اَوَلَا یَرَوْنَ اَنَّهُمْ یُفْتَنُوْنَ فِیْ كُلِّ عَامٍ مَّرَّةً اَوْ مَرَّتَیْنِ ثُمَّ لَا یَتُوْبُوْنَ وَلَا هُمْ یَذَّكَّرُوْنَ ۟
ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ അവരുടെ അവസ്ഥ വ്യക്തമാക്കിയും കാപട്യം വെളിപ്പെടുത്തിയും അല്ലാഹു അവരെ പരീക്ഷിക്കുന്നു എന്ന് അവർ കാണുന്നില്ലേ? അല്ലാഹു അങ്ങിനെ ചെയ്യുന്നു എന്നറിഞ്ഞിട്ടും അവരുടെ അവിശ്വാസത്തിൽ നിന്ന് അവർ ഖേദിച്ചുമടങ്ങുകയോ കാപട്യം അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല. അവർക്ക് ബാധിച്ചത് അല്ലാഹുവിൽ നിന്നാണെന്ന് അവർ ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.
আৰবী তাফছীৰসমূহ:
وَاِذَا مَاۤ اُنْزِلَتْ سُوْرَةٌ نَّظَرَ بَعْضُهُمْ اِلٰی بَعْضٍ ؕ— هَلْ یَرٰىكُمْ مِّنْ اَحَدٍ ثُمَّ انْصَرَفُوْا ؕ— صَرَفَ اللّٰهُ قُلُوْبَهُمْ بِاَنَّهُمْ قَوْمٌ لَّا یَفْقَهُوْنَ ۟
ഏതെങ്കിലും ഒരു അദ്ധ്യായം കപടവിശ്വാസികളുടെ അവസ്ഥ വിവരിക്കുന്ന ആയത്തുകളുമായി അവതരിപ്പിക്കപ്പെട്ടാൽ കപടവിശ്വാസികളിൽ ചിലർ മറ്റു ചിലരെ, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തിൽ നോക്കും. ആരും കാണുന്നില്ലെങ്കിൽ അവർ സദസ്സിൽ നിന്ന് തിരിഞ്ഞുപോവുകയും ചെയ്യും. അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാൽ അല്ലാഹു അവരുടെ മനസ്സുകളെ നന്മയിൽ നിന്നും സന്മാർഗ്ഗത്തിൽ നിന്നും തിരിച്ചുകളഞ്ഞിരിക്കുകയാണ്.
আৰবী তাফছীৰসমূহ:
لَقَدْ جَآءَكُمْ رَسُوْلٌ مِّنْ اَنْفُسِكُمْ عَزِیْزٌ عَلَیْهِ مَا عَنِتُّمْ حَرِیْصٌ عَلَیْكُمْ بِالْمُؤْمِنِیْنَ رَءُوْفٌ رَّحِیْمٌ ۟
തീർച്ചയായും - അറബികളേ - നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള നിങ്ങളെ പോലെ അറബിയായ ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങൾ സന്മാർഗ്ഗത്തിലാവുന്ന കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധയുള്ളവനും, മുഅ്മിനുകളോട് പ്രത്യേകമായി അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം
আৰবী তাফছীৰসমূহ:
فَاِنْ تَوَلَّوْا فَقُلْ حَسْبِیَ اللّٰهُ ۖؗ— لَاۤ اِلٰهَ اِلَّا هُوَ ؕ— عَلَیْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِیْمِ ۟۠
എന്നാൽ അവർ നിന്നിൽ നിന്ന് തിരിഞ്ഞുകളയുകയും നീ കൊണ്ടുവന്നതിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം (നബിയേ,) പറയുക: എനിക്ക് അല്ലാഹു മതി. യഥാർത്ഥത്തിൽ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ്റെ മേൽ മാത്രമാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിൻറെ നാഥൻ
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• وجوب ابتداء القتال بالأقرب من الكفار إذا اتسعت رقعة الإسلام، ودعت إليه حاجة.
• ഇസ്ലാമിൻ്റെ ഭൂമിക വിശാലമാവുകയും ആവശ്യം വരുകയും ചെയ്യുമ്പോൾ അടുത്തുള്ള അവിശ്വാസികളോട് യുദ്ധം ചെയ്യൽ നിർബന്ധമാണ്.

• بيان حال المنافقين حين نزول القرآن عليهم وهي الترقُّب والاضطراب.
• ഖുർആൻ അവതരിക്കുമ്പോൾ അസ്വസ്ഥവും, ആപത്ത് പ്രതീക്ഷിക്കുന്ന അവസ്ഥയിലുമായിരുന്നു കപടവിശ്വാസികളുടെ അവസ്ഥ

• بيان رحمة النبي صلى الله عليه وسلم بالمؤمنين وحرصه عليهم.
• മുഅ്മിനുകളോടുള്ള നബി (ﷺ) യുടെ കാരുണ്യവും താൽപര്യവും വിശദീകരിക്കുന്നു.

• في الآيات دليل على أن الإيمان يزيد وينقص، وأنه ينبغي للمؤمن أن يتفقد إيمانه ويتعاهده فيجدده وينميه؛ ليكون دائمًا في صعود.
• ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യുമെന്നതിന് ഈ ആയത്തിൽ തെളിവുണ്ട്. അതിനാൽ മുഅ്മിൻ തൻ്റെ വിശ്വാസം എന്നും ഉയർച്ചയിലായിരിക്കാൻ വേണ്ടി അത് പരിശോധിക്കുകയും പരിപാലിക്കുകയും പുതുക്കുകയും വളർത്തുകയും ചെയ്യണം.

 
অৰ্থানুবাদ ছুৰা: আত-তাওবাহ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ