Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (68) Surah: Yūsuf
وَلَمَّا دَخَلُوْا مِنْ حَیْثُ اَمَرَهُمْ اَبُوْهُمْ ؕ— مَا كَانَ یُغْنِیْ عَنْهُمْ مِّنَ اللّٰهِ مِنْ شَیْءٍ اِلَّا حَاجَةً فِیْ نَفْسِ یَعْقُوْبَ قَضٰىهَا ؕ— وَاِنَّهٗ لَذُوْ عِلْمٍ لِّمَا عَلَّمْنٰهُ وَلٰكِنَّ اَكْثَرَ النَّاسِ لَا یَعْلَمُوْنَ ۟۠
അങ്ങനെ അവർ തങ്ങളുടെ സഹോദരനെയും കൂട്ടി യാത്രതിരിച്ചു. അവരുടെ പിതാവ് അവരോട് കല്പിച്ച വിധത്തിൽ അവർ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിച്ചു. അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും തടുക്കുവാൻ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുന്നത് കൊണ്ട് സാധ്യമല്ലായിരുന്നു. യഅ്ഖൂബിന്റെ സന്താനങ്ങളോടുള്ള വാത്സല്യത്തിൻ്റെ ഭാഗം മാത്രമായിരുന്നു അത്. അത് അദ്ദേഹം പ്രകടിപ്പിക്കുകയും, അവരോട് ഉപദേശമായി പറയുകയും ചെയ്തുവെന്ന് മാത്രം. അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്ന് അദ്ദേഹത്തിനറിയാം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാൽ അദ്ദേഹം അറിവുള്ളവൻ തന്നെയാണ്. അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസം ഉണ്ടായിരിക്കണമെന്നും, ഭൗതിക കാരണങ്ങൾ അവലംബിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അതറിയുന്നില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• الأمر بالاحتياط والحذر ممن أُثِرَ عنه غدرٌ، وقد ورد في الحديث الصحيح: ((لَا يُلْدَغُ المُؤْمِنٌ مِنْ جُحْرٍ وَاحِدٍ مَرَّتَيْنِ))، [أخرجه البخاري ومسلم].
ഒരാളിൽ നിന്ന് വഞ്ചന നേരിടേണ്ടി വന്നാൽ പിന്നീട് അയാളുടെ കാര്യത്തിൽ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കണമെന്ന കൽപ്പന. നബി (ﷺ) യിൽ നിന്ന് സ്ഥിരപ്പെട്ട ഹദീഥുകളിൽ ഇപ്രകാരം കാണാം: "ഒരു വിശ്വാസിക്ക് രണ്ട് തവണ ഒരേ മാളത്തിൽ നിന്ന് കടിയേൽക്കുകയില്ല." (ബുഖാരി, മുസ്ലിം)

• من وجوه الاحتياط التأكد بأخذ المواثيق المؤكدة باليمين، وجواز استحلاف المخوف منه على حفظ الودائع والأمانات.
• ശപഥം ചെയ്തു കൊണ്ട് കരാറുകൾ ഊട്ടിയുറപ്പിക്കൽ മുൻകരുതൽ എടുക്കുന്നതിൽ പെട്ടതാണ്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചവ സൂക്ഷിക്കുമെന്ന് സത്യം ചെയ്യിക്കലും അനുവദനീയമാണ്.

• يجوز لطالب اليمين أن يستثني بعض الأمور التي يرى أنها ليست في مقدور من يحلف اليمين.
• സത്യം ചെയ്യുന്നവൻറെ കഴിവിൽ പെട്ടതല്ലാത്ത ചില കാര്യങ്ങൾ ശപഥങ്ങളിൽ നിന്ന് ഒഴിവാക്കൽ അനുവദനീയമാണ്.

• من الأخذ بالأسباب الاحتياط من المهالك.
• കാരണങ്ങൾ സ്വീകരിക്കുന്നതിൽ പെട്ടതാണ് നാശനഷ്ടങ്ങളുണ്ടാവുന്നതിൽ നിന്ന് മുൻകരുതൽ എടുക്കൽ.

 
Translation of the meanings Ayah: (68) Surah: Yūsuf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close