Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (143) Surah: Al-Baqarah
وَكَذٰلِكَ جَعَلْنٰكُمْ اُمَّةً وَّسَطًا لِّتَكُوْنُوْا شُهَدَآءَ عَلَی النَّاسِ وَیَكُوْنَ الرَّسُوْلُ عَلَیْكُمْ شَهِیْدًا ؕ— وَمَا جَعَلْنَا الْقِبْلَةَ الَّتِیْ كُنْتَ عَلَیْهَاۤ اِلَّا لِنَعْلَمَ مَنْ یَّتَّبِعُ الرَّسُوْلَ مِمَّنْ یَّنْقَلِبُ عَلٰی عَقِبَیْهِ ؕ— وَاِنْ كَانَتْ لَكَبِیْرَةً اِلَّا عَلَی الَّذِیْنَ هَدَی اللّٰهُ ؕ— وَمَا كَانَ اللّٰهُ لِیُضِیْعَ اِیْمَانَكُمْ ؕ— اِنَّ اللّٰهَ بِالنَّاسِ لَرَءُوْفٌ رَّحِیْمٌ ۟
നാം തൃപ്തിപ്പെട്ട ഒരു ഖിബ്'ല നിങ്ങൾക്ക് നിശ്ചയിച്ചുതന്നപോലെ നാം നിങ്ങളെ നീതിമാന്മാരായ ഒരു ഉത്തമസമുദായമാക്കിയിരിക്കുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ഇടപാടുകളിലും മറ്റ് സമുദായങ്ങൾക്കിടയിൽ നിങ്ങളെ ശരിയായ മധ്യമ നിലാപാടുള്ളവരാക്കിയിരിക്കുന്നു. ഖിയാമത്ത് നാളിൽ അല്ലാഹുവിൻറെ റസൂലുകൾ അവരോട് കൽപ്പിക്കപ്പെട്ട പ്രബോധനം തങ്ങളുടെ സമുദായത്തിൽ നിർവ്വഹിച്ചിട്ടുണ്ട് എന്നതിന് നിങ്ങൾ സാക്ഷികളാവാനും, മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ട കാര്യം നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട് എന്നതിന് അദ്ദേഹം നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും വേണ്ടിയത്രെ അത്. അല്ലാഹുവിൻറെ നിയമത്തിൽ തൃപ്തിപ്പെടുന്നവരും അതിന് കീഴ്പെടുന്നവരും റസൂലിനെ പിൻപറ്റുന്നതുമാരൊക്കെയെന്നും, അല്ലാഹുവിൻറെ നിയമത്തിന് കീഴൊതുങ്ങാത്തവരും മതത്തിൽ നിന്ന് പുറത്തുപോകുന്നവരും ദേഹേച്ഛകളെ പിൻപറ്റുന്നതും ആരൊക്കെയെന്നും നാം അറിയാൻ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്ന ബൈത്തുൽ മുഖദ്ദസിൽ നിന്നുള്ള ഖിബ്'ല മാറ്റത്തെ നാം നിശ്ചയിച്ചത്. അല്ലാഹു അറിയാൻ വേണ്ടിയെന്നാൽ പ്രകടമായി സംഭവിച്ചറിയുക എന്നാണ് ഉദ്ദേശം. അതിനനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. അല്ലാഹു യഥാർത്ഥ വിശ്വാസത്തിലാക്കിയവർക്കൊഴിച്ച് മറ്റെല്ലാവർക്കും ഖിബ് ല മാറ്റം ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു. അല്ലാഹു തൻറെ അടിമകൾക്ക് ഒരു കാര്യം മതപരമായി നിശ്ചയിക്കുന്നത് തികഞ്ഞ യുക്തിയോടെ തന്നെയാണ്. അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ അവൻ പാഴാക്കിക്കളയുന്നതല്ല. അത്പോലെ തന്നെയാണ് ഖിബ്'ല മാറ്റുന്നതിന് മുമ്പുള്ള നിങ്ങളുടെ നമസ്കാരവും. തീർച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ള റഊഫും ഏറെ കരുണ ചൊരിയുന്ന റഹീമുമാകുന്നു. അവൻ അവർക്ക് പ്രയാസം ഉണ്ടാക്കുകയില്ല. അവരുടെ പ്രവർത്തനത്തിൻറെ ഫലം നഷ്ടപ്പെടുത്തുകയുമില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• أن الاعتراض على أحكام الله وشرعه والتغافل عن مقاصدها دليل على السَّفَه وقلَّة العقل.
• അല്ലാഹുവിൻറെ മതനിയമങ്ങളോടും വിധികളോടും എതിരു പ്രകടിപ്പിക്കലും അതിൻറെ മഹത്തായ ഉദ്ദേശങ്ങളെക്കുറിച്ച് അശ്രദ്ധ നടിക്കലും വിഡ്ഢിത്വത്തിന്റെയും ബുദ്ധി ശൂന്യതയുടെയും തെളിവാണ്.

• فضلُ هذه الأمة وشرفها، حيث أثنى عليها الله ووصفها بالوسطية بين سائر الأمم.
• മറ്റ് സമുദായങ്ങളേക്കാൾ ഈ സമുദായം മധ്യമനിലപാടുള്ള ഉത്തമസമുദായമാണെന്ന അല്ലാഹുവിൻറെ പുകഴ്ത്തൽ ഈ സമുദായത്തിൻറെ ശ്രേഷ്ഠതയും മഹത്വവും വ്യക്തമാക്കുന്നു.

• التحذير من متابعة أهل الكتاب في أهوائهم؛ لأنهم أعرضوا عن الحق بعد معرفته.
• അഹ്ലുൽ കിതാബിനെ (മുൻപുള്ള കിതാബുകൾ നൽകപ്പെട്ട യഹൂദി-നസ്റാനികളെ) അവരുടെ തോന്നിവാസങ്ങൾ പിൻപറ്റുന്നതിൽ നിന്നും താക്കീത് നൽകുന്നു. കാരണം അവർ സത്യമറിഞ്ഞ ശേഷം സത്യത്തിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്.

• جواز نَسْخِ الأحكام الشرعية في الإسلام زمن نزول الوحي، حيث نُسِخَ التوجه إلى بيت المقدس، وصار إلى المسجد الحرام.
• വഹ്'യിറങ്ങുന്ന കാലത്ത് മത നിയമങ്ങളിൽ ചിലത് അല്ലാഹു ദുർബലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. നിസ്കരിക്കുമ്പോൾ മുഖം തിരിക്കേണ്ടുന്ന ഖിബ്'ല ബൈത്തുൽ മുഖദ്ദസിൽ നിന്ന് മസ്ജിദുൽ ഹറമിലേക്ക് മാറ്റിയത് അതിൽ പെട്ടതാണ്.

 
Translation of the meanings Ayah: (143) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close