Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Hajj   Ayah:
وَیَسْتَعْجِلُوْنَكَ بِالْعَذَابِ وَلَنْ یُّخْلِفَ اللّٰهُ وَعْدَهٗ ؕ— وَاِنَّ یَوْمًا عِنْدَ رَبِّكَ كَاَلْفِ سَنَةٍ مِّمَّا تَعُدُّوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജനതയിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്ത് ഉടനടിയും ശേഷം പരലോകത്തും ശിക്ഷ ലഭിക്കുമെന്ന് താക്കീത് നൽകപ്പെട്ടപ്പോൾ ശിക്ഷക്കായി താങ്കളോട് ധൃതികൂട്ടുന്നു. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയേയില്ല. ഇഹലോകത്തുതന്നെ അവർക്ക് ലഭിച്ച ശിക്ഷയിൽ പെട്ടതായിരുന്നു ബദ്ർ യുദ്ധത്തിൽ അവരെ ബാധിച്ച പരാജയം. ഇഹലോകത്ത് നിങ്ങൾ കണക്കാക്കുന്ന ആയിരം വർഷങ്ങൾ പോലെയാണ് പരലോകത്തുള്ള ശിക്ഷയുടെ ഒരു ദിവസം; ശിക്ഷയുടെ കാഠിന്യം കാരണത്താലാണത്.
Arabic explanations of the Qur’an:
وَكَاَیِّنْ مِّنْ قَرْیَةٍ اَمْلَیْتُ لَهَا وَهِیَ ظَالِمَةٌ ثُمَّ اَخَذْتُهَا ۚ— وَاِلَیَّ الْمَصِیْرُ ۟۠
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അതിക്രമികളായി കഴിയുന്ന എത്ര നാടുകൾക്ക് നാം ശിക്ഷ വൈകിച്ചിട്ടുണ്ട്. വഴിയെ അവരെ പൊടുന്നനെ പിടികൂടുന്നതിനായി നാം അവരെ ഉടനടി ശിക്ഷിക്കാതിരിക്കുകയാണ് ചെയ്തത്. ശേഷം വേരോടെ പിഴുതെറിയുന്ന ശിക്ഷയാൽ നാമവരെ പിടികൂടി. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എൻ്റെ അടുക്കലേക്ക് മാത്രമാണ് അവർ മടങ്ങുന്നത്. അപ്പോൾ അവരുടെ നിഷേധത്തിന് എന്നെന്നും നിലനിൽക്കുന്ന ശിക്ഷ ഞാൻ പ്രതിഫലമായി നൽകുന്നതാണ്.
Arabic explanations of the Qur’an:
قُلْ یٰۤاَیُّهَا النَّاسُ اِنَّمَاۤ اَنَا لَكُمْ نَذِیْرٌ مُّبِیْنٌ ۟ۚ
പറയുക: ജനങ്ങളേ! എൻ്റെ കയ്യിൽ അയക്കപ്പെട്ടിരിക്കുന്ന സന്ദേശം നിങ്ങൾക്ക് എത്തിച്ചു നൽകുന്ന, വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ.
Arabic explanations of the Qur’an:
فَالَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِیْمٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കാകുന്നു അവരുടെ രക്ഷിതാവിൽ നിന്ന് അവരുടെ തെറ്റുകൾക്കുള്ള പാപമോചനമുള്ളത്. സ്വർഗത്തിൽ ഒരിക്കലും അവസാനിക്കാത്ത മാന്യമായ ഉപജീവനവും അവർക്കുണ്ടായിരിക്കും.
Arabic explanations of the Qur’an:
وَالَّذِیْنَ سَعَوْا فِیْۤ اٰیٰتِنَا مُعٰجِزِیْنَ اُولٰٓىِٕكَ اَصْحٰبُ الْجَحِیْمِ ۟
അല്ലാഹുവിനെ പരാജയപ്പെടുത്താമെന്നും, അവൻ്റെ അടുക്കൽ നിന്ന് രക്ഷപ്പെടാമെന്നും അവന് തങ്ങളെ ശിക്ഷിക്കാൻ കഴിയില്ലെന്നുമുള്ള കണക്കുകൂട്ടലിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുവാൻ പരിശ്രമിക്കുന്നവർ; അവർ നരകവാസികളാകുന്നു. കൂട്ടുകാരോടൊപ്പം ചേർന്നു നിൽക്കുന്ന സന്തതസഹചാരിയെ പോലെ അവർ നരകത്തിൽ വസിക്കുന്നതാണ്.
Arabic explanations of the Qur’an:
وَمَاۤ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ وَّلَا نَبِیٍّ اِلَّاۤ اِذَا تَمَنّٰۤی اَلْقَی الشَّیْطٰنُ فِیْۤ اُمْنِیَّتِهٖ ۚ— فَیَنْسَخُ اللّٰهُ مَا یُلْقِی الشَّیْطٰنُ ثُمَّ یُحْكِمُ اللّٰهُ اٰیٰتِهٖ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് ഒരു റസൂലിനെയോ നബിയെയോ നാം നിയോഗിച്ചിട്ടില്ല; അദ്ദേഹം അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുമ്പോഴെല്ലാം ആ പാരായണത്തിൽ പിശാച് എന്തെങ്കിലും ദുർമന്ത്രണം ചെയ്തിട്ടല്ലാതെ. അതും അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണെന്ന് (അത് കേൾക്കുന്ന) ജനങ്ങൾക്ക് തോന്നിപ്പിക്കുന്ന തരത്തിൽ പിശാച് അപ്രകാരം പ്രവർത്തിക്കും. എന്നാൽ പിശാച് മനസ്സുകളിൽ ഇടുന്നതിനെ അല്ലാഹു നിഷ്ഫലമാക്കുകയും, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ അവൻ സ്ഥിരപ്പെടുത്തുകയും ചെയ്യും. അല്ലാഹു എല്ലാത്തിനെ കുറിച്ചും അറിവുള്ളവനാകുന്നു (അലീം). അവന് യാതൊന്നും അവ്യക്തമാവുകയില്ല. അവൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു.
Arabic explanations of the Qur’an:
لِّیَجْعَلَ مَا یُلْقِی الشَّیْطٰنُ فِتْنَةً لِّلَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ وَّالْقَاسِیَةِ قُلُوْبُهُمْ ؕ— وَاِنَّ الظّٰلِمِیْنَ لَفِیْ شِقَاقٍ بَعِیْدٍ ۟ۙ
നബിയുടെ പാരായണത്തെ കുറിച്ച് പിശാച് ഉണ്ടാക്കുന്ന ദുർമന്ത്രണങ്ങളെ അല്ലാഹു കപടവിശ്വാസികൾക്കും ബഹുദൈവാരാധകരിൽ നിന്ന് ഹൃദയം കടുത്തു പോയവർക്കും ഒരു പരീക്ഷണമാക്കി മാറ്റുന്നതിന് വേണ്ടിയാണത്. കപടവിശ്വാസികളിലും ബഹുദൈവാരാധകരിലും പെട്ട അതിക്രമികൾ അല്ലാഹുവിനോടും അവൻ്റെ ദൂതരോടും കടുത്ത ശത്രുതയിലും, സത്യത്തിൽ നിന്നും നേർമാർഗത്തിൽ നിന്നും വിദൂരവുമാകുന്നു.
Arabic explanations of the Qur’an:
وَّلِیَعْلَمَ الَّذِیْنَ اُوْتُوا الْعِلْمَ اَنَّهُ الْحَقُّ مِنْ رَّبِّكَ فَیُؤْمِنُوْا بِهٖ فَتُخْبِتَ لَهٗ قُلُوْبُهُمْ ؕ— وَاِنَّ اللّٰهَ لَهَادِ الَّذِیْنَ اٰمَنُوْۤا اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
അല്ലാഹു വിജ്ഞാനം നൽകിയവർക്ക് ഖുർആൻ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടതാണെന്നും, അത് തന്നെയാണ് അല്ലാഹു താങ്കളുടെ മേൽ അവതരിപ്പിച്ച സത്യമെന്നും ദൃഢമായി ബോധ്യപ്പെടുന്നതിനുമാണത്. അങ്ങനെ അവർക്കതിലുള്ള വിശ്വാസം വീണ്ടും വർദ്ധിക്കുകയും, അവരുടെ ഹൃദയങ്ങൾ താഴ്മയുള്ളതും ഭയഭക്തിയുള്ളതുമായി തീരുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ ഒരു വളവുമില്ലാത്ത, നേരായ സത്യപാതയിലേക്ക് നയിക്കുന്നവനാകുന്നു. അല്ലാഹുവിനോടുള്ള അവരുടെ കീഴൊതുങ്ങലിനുള്ള പ്രതിഫലമാകുന്നു അത്.
Arabic explanations of the Qur’an:
وَلَا یَزَالُ الَّذِیْنَ كَفَرُوْا فِیْ مِرْیَةٍ مِّنْهُ حَتّٰی تَاْتِیَهُمُ السَّاعَةُ بَغْتَةً اَوْ یَاْتِیَهُمْ عَذَابُ یَوْمٍ عَقِیْمٍ ۟
അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ച ഖുർആനിനെ കുറിച്ച് എപ്പോഴും സംശയത്തിൽ തന്നെയായിരിക്കും. അതേ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കവെ, അന്ത്യനാൾ അവർക്ക് മേൽ പൊടുന്നനെ സംഭവിക്കുന്നതു വരെ അവരതിൽ തുടരും. അതല്ലെങ്കിൽ അവർക്ക് യാതൊരു കാരുണ്യമോ നന്മയോ ഇല്ലാത്ത ഒരു ദിവസത്തിൽ ശിക്ഷ അവർക്ക് മേൽ വന്നു പതിക്കുന്നതു വരെ; അവരെ സംബന്ധിച്ചിടത്തോളം അവരുടെ അന്ത്യനാൾ (ആ ശിക്ഷ സംഭവിക്കുന്ന) അന്നാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• استدراج الظالم حتى يتمادى في ظلمه سُنَّة إلهية.
• അതിക്രമികളെ അവരുടെ അതിക്രമത്തിൽ മുഴുകുന്നതിനായി അഴിച്ചു വിടുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്.

• حفظ الله لكتابه من التبديل والتحريف وصرف مكايد أعوان الشيطان عنه.
• അല്ലാഹു അവൻ്റെ ഗ്രന്ഥത്തെ മാറ്റംവരുത്തപ്പെടുന്നതിൽ നിന്നും, തിരുത്തലുകളിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിശാചിൻ്റെ കൂട്ടാളികൾ മെനയുന്ന കുതന്ത്രങ്ങളെ അവൻ അതിൽ നിന്ന് തിരിച്ചു വിടുകയും ചെയ്തിരിക്കുന്നു.

• النفاق وقسوة القلوب مرضان قاتلان.
• കപടവിശ്വാസവും ഹൃദയകാഠിന്യവും മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് രോഗങ്ങളാണ്.

• الإيمان ثمرة للعلم، والخشوع والخضوع لأوامر الله ثمرة للإيمان.
• (അല്ലാഹുവിലുള്ള) വിശ്വാസം വിജ്ഞാനത്തിൻ്റെ ഫലങ്ങളിൽ പെട്ടതാണ്. ഭയഭക്തിയും അല്ലാഹുവിനോട് കീഴൊതുങ്ങലും ഈമാനിൻ്റെ ഫലങ്ങളിൽ പെട്ടതുമാണ്.

 
Translation of the meanings Surah: Al-Hajj
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close