Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: An-Noor   Ayah:
قُلْ اَطِیْعُوا اللّٰهَ وَاَطِیْعُوا الرَّسُوْلَ ۚ— فَاِنْ تَوَلَّوْا فَاِنَّمَا عَلَیْهِ مَا حُمِّلَ وَعَلَیْكُمْ مَّا حُمِّلْتُمْ ؕ— وَاِنْ تُطِیْعُوْهُ تَهْتَدُوْا ؕ— وَمَا عَلَی الرَّسُوْلِ اِلَّا الْبَلٰغُ الْمُبِیْنُ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ കപടവിശ്വാസികളോട് പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിൻ്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുക; (ആ അനുസരണം) പുറത്തും (മനസ്സിൻ്റെ) ഉള്ളിലും ഉണ്ടായിരിക്കുകയും ചെയ്യുക. നിങ്ങളെങ്ങാനും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്ന ഈ കൽപ്പനയിൽ നിന്ന് തിരിഞ്ഞു കളയുകയാണെങ്കിൽ അല്ലാഹുവിൻ്റെ ദൂതരുടെ മേൽ അദ്ദേഹത്തിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട സന്ദേശം എത്തിച്ചു നൽകുക എന്ന ബാധ്യത മാത്രമേ ഉള്ളൂ. നിങ്ങളുടെ മേലുള്ള ബാധ്യതയാകട്ടെ; അദ്ദേഹത്തെ അനുസരിക്കുക എന്നതും, അദ്ദേഹം കൊണ്ടു വന്നത് പ്രാവർത്തികമാക്കുക എന്നതുമാണ്. നിങ്ങൾ അല്ലാഹുവിൻ്റെ ദൂതർ നിങ്ങളോട് കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും, അവിടുന്ന് വിലക്കിയതിൽ നിന്ന് വിട്ടുനിന്നു കൊണ്ടും അവിടുത്തെ അനുസരിക്കുന്നെങ്കിൽ നിങ്ങൾ സത്യത്തിലേക്ക് സന്മാർഗം കണ്ടെത്തുന്നതാണ്. അല്ലാഹുവിൻ്റെ ദൂതരുടെ മേൽ വ്യക്തമായ പ്രബോധനമല്ലാതെ ബാധ്യതയില്ല. നിങ്ങളെ സന്മാർഗം സ്വീകരിപ്പിക്കുക എന്നതോ, അതിന് നിങ്ങളെ നിർബന്ധിക്കുക എന്നതോ അദ്ദേഹത്തിൻ്റെ മേൽ ബാധ്യതയില്ല.
Arabic explanations of the Qur’an:
وَعَدَ اللّٰهُ الَّذِیْنَ اٰمَنُوْا مِنْكُمْ وَعَمِلُوا الصّٰلِحٰتِ لَیَسْتَخْلِفَنَّهُمْ فِی الْاَرْضِ كَمَا اسْتَخْلَفَ الَّذِیْنَ مِنْ قَبْلِهِمْ ۪— وَلَیُمَكِّنَنَّ لَهُمْ دِیْنَهُمُ الَّذِی ارْتَضٰی لَهُمْ وَلَیُبَدِّلَنَّهُمْ مِّنْ بَعْدِ خَوْفِهِمْ اَمْنًا ؕ— یَعْبُدُوْنَنِیْ لَا یُشْرِكُوْنَ بِیْ شَیْـًٔا ؕ— وَمَنْ كَفَرَ بَعْدَ ذٰلِكَ فَاُولٰٓىِٕكَ هُمُ الْفٰسِقُوْنَ ۟
നിങ്ങളുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു; അവരെ അവരുടെ ശത്രുക്കൾക്കെതിരിൽ സഹായിക്കാമെന്നും, അവർക്ക് മുൻപ് (അല്ലാഹുവിൽ) വിശ്വസിച്ചവരെ ഭൂമിയിലെ അധികാരികളാക്കിയതു പോലെ അവർക്കും അധികാരം നൽകാമെന്നും. അല്ലാഹു അവർക്ക് തൃപ്തിപ്പെട്ടു നൽകിയ ഇസ്ലാം മതത്തെ അവൻ പ്രതാപമുള്ളതും അധീശത്വമുള്ളതുമാക്കി നൽകാമെന്നും അവൻ അവർക്ക് വാഗ്ദാനം നൽകിയിരിക്കുന്നു. അവരുടെ ഭയത്തിന് ശേഷം അവർക്ക് നിർഭയത്വം പകരം നൽകാമെന്നും അല്ലാഹു അവർക്ക് വാഗ്ദാനം നൽകിയിരിക്കുന്നു. അവർ എന്നെ മാത്രം ആരാധിക്കുന്നവരും, എന്നോടൊപ്പം ഒന്നിനെയും പങ്കുചേർക്കാത്തവരുമായിരിക്കും. ആരെങ്കിലും അതിന് ശേഷം ആ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുകയാണെങ്കിൽ അവർ തന്നെയാകുന്നു അല്ലാഹുവിനെ അനുസരിക്കുന്നതിൽ ധിക്കാരം പുലർത്തിയവർ.
Arabic explanations of the Qur’an:
وَاَقِیْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاَطِیْعُوا الرَّسُوْلَ لَعَلَّكُمْ تُرْحَمُوْنَ ۟
നിങ്ങൾ നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിൻ്റെ ദൂതർ നിങ്ങളോട് കൽപ്പിക്കുന്നത് പ്രാവർത്തികമാക്കി കൊണ്ടും അവിടുന്ന് വിലക്കുന്നത് ഉപേക്ഷിച്ചു കൊണ്ടും അവിടുത്തെ അനുസരിക്കുകയും ചെയ്യുക; (അങ്ങനെയെങ്കിൽ) അല്ലാഹുവിൻ്റെ കാരുണ്യം നിങ്ങൾ നേടിയെടുത്തേക്കാം.
Arabic explanations of the Qur’an:
لَا تَحْسَبَنَّ الَّذِیْنَ كَفَرُوْا مُعْجِزِیْنَ فِی الْاَرْضِ ۚ— وَمَاْوٰىهُمُ النَّارُ ؕ— وَلَبِئْسَ الْمَصِیْرُ ۟۠
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് മേൽ എൻ്റെ ശിക്ഷ ഞാൻ വിധിച്ചു കഴിഞ്ഞാൽ എന്നിൽ നിന്ന് രക്ഷപ്പെട്ടു കളയുമെന്ന് നീ ഒരിക്കലും ധരിച്ചു പോകരുത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മടങ്ങാനുള്ള സങ്കേതം നരകമാകുന്നു. നരകം സങ്കേതമായി ലഭിച്ചവൻ്റെ മടക്കസങ്കേതം വളരെ മോശം തന്നെ.
Arabic explanations of the Qur’an:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لِیَسْتَاْذِنْكُمُ الَّذِیْنَ مَلَكَتْ اَیْمَانُكُمْ وَالَّذِیْنَ لَمْ یَبْلُغُوا الْحُلُمَ مِنْكُمْ ثَلٰثَ مَرّٰتٍ ؕ— مِنْ قَبْلِ صَلٰوةِ الْفَجْرِ وَحِیْنَ تَضَعُوْنَ ثِیَابَكُمْ مِّنَ الظَّهِیْرَةِ وَمِنْ بَعْدِ صَلٰوةِ الْعِشَآءِ ۫ؕ— ثَلٰثُ عَوْرٰتٍ لَّكُمْ ؕ— لَیْسَ عَلَیْكُمْ وَلَا عَلَیْهِمْ جُنَاحٌ بَعْدَهُنَّ ؕ— طَوّٰفُوْنَ عَلَیْكُمْ بَعْضُكُمْ عَلٰی بَعْضٍ ؕ— كَذٰلِكَ یُبَیِّنُ اللّٰهُ لَكُمُ الْاٰیٰتِ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ അടിമകളും -അവർ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ- , പ്രായപൂർത്തി എത്തിയിട്ടില്ലാത്ത സ്വതന്ത്രരായ കുട്ടികളും മൂന്ന് സന്ദർഭങ്ങളിൽ നിങ്ങളോട് (നിങ്ങളുടെ അടുത്ത് പ്രവേശിക്കാൻ) അനുമതി ചോദിക്കട്ടെ. സ്വുബ്ഹ് നിസ്കാരത്തിന് മുൻപ് നിങ്ങൾ ഉറക്കവസ്ത്രം മാറ്റുകയും സാധാരണ വസ്ത്രം ധരിക്കുകയും ചെയ്യുന്ന സന്ദർഭത്തിലും, ഉച്ചയുറക്കത്തിനായി നിങ്ങളുടെ വസ്ത്രങ്ങൾ ഊരിവെക്കുന്ന ഉച്ചസമയത്തും, ഇശാ നിസ്കാരത്തിന് ശേഷം ഉറങ്ങാൻ കിടക്കുന്ന -സാധാരണ വസ്ത്രം മാറ്റി ഉറക്കവസ്ത്രം ധരിക്കുന്ന- വേളയിലുമാണത്. ഈ മൂന്ന് സമയങ്ങൾ നിങ്ങളുടെ സ്വകാര്യസന്ദർഭങ്ങളാണ്. അത്തരം സന്ദർഭങ്ങളിൽ അനുമതി ചോദിച്ചിട്ടല്ലാതെ അവർ നിങ്ങളുടെ അടുക്കൽ പ്രവേശിക്കരുത്. ഇതിന് പുറമെയുള്ള സമയങ്ങളിൽ അനുമതിയില്ലാതെ അവർ നിങ്ങളുടെ അടുക്കൽ പ്രവേശിക്കുന്നതിൽ നിങ്ങൾക്കോ അവർക്കോ കുറ്റമില്ല. അവർ നിങ്ങളെ ചുറ്റിക്കൂടി നിൽക്കുന്നവരാണ്. നിങ്ങൾ അവരോടും അവർ നിങ്ങളോടും കൂടെ വസിക്കുന്നു. അതിനാൽ എല്ലാ സന്ദർഭത്തിലും, അനുമതി ചോദിച്ചാൽ മാത്രം പ്രവേശനം നൽകുക എന്നത് അസാധ്യമാണ്. അനുവാദം ചോദിക്കുന്നതിൻ്റെ വിധികൾ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകിയതു പോലെ, അവൻ നിങ്ങൾക്ക് മേൽ നിയമമാക്കിയ വിധിവിലക്കുകൾ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു. അല്ലാഹു അവൻ്റെ ദാസന്മാരുടെ നന്മകൾ ഏതിലാണെന്ന് നന്നായി അറിയുന്നവനും, അവർക്ക് നിശ്ചയിക്കുന്ന നിയമങ്ങളിൽ ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമത്രെ.
Arabic explanations of the Qur’an:
Benefits of the verses in this page:
• اتباع الرسول صلى الله عليه وسلم علامة الاهتداء.
• നബി -ﷺ- യെ പിൻപറ്റുക എന്നത് ഒരാൾ സന്മാർഗത്തിലാണ് എന്നതിൻ്റെ അടയാളമാകുന്നു.

• على الداعية بذل الجهد في الدعوة، والنتائج بيد الله.
• പ്രബോധകൻ്റെ മേൽ ബാധ്യതയുള്ളത് തൻ്റെ കഴിവനുസരിച്ച് പരിശ്രമിക്കുക എന്നതാണ്. അതിൻ്റെ ഫലങ്ങൾ അല്ലാഹുവിൻ്റെ കയ്യിലാണുള്ളത്.

• الإيمان والعمل الصالح سبب التمكين في الأرض والأمن.
• (അല്ലാഹുവിലുള്ള) വിശ്വാസവും സൽകർമ്മങ്ങൾ പ്രവർത്തിക്കലും ഭൂമിയിൽ അധികാരവും, നിർഭയത്വവും ലഭിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.

• تأديب العبيد والأطفال على الاستئذان في أوقات ظهور عورات الناس.
• ജനങ്ങളുടെ സ്വകാര്യതകൾ പ്രകടമാകുന്ന സമയങ്ങളിൽ അടിമകളും കുട്ടികളും അനുവാദം ചോദിച്ചു കടക്കണമെന്ന മര്യാദ പഠിപ്പിക്കൽ.

 
Translation of the meanings Surah: An-Noor
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close