Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Furqān   Ayah:
اِذَا رَاَتْهُمْ مِّنْ مَّكَانٍ بَعِیْدٍ سَمِعُوْا لَهَا تَغَیُّظًا وَّزَفِیْرًا ۟
(അല്ലാഹുവിനെ) നിഷേധിച്ചവരെ ദൂരെ നിന്ന് നരകത്തിലേക്ക് വലിച്ചിഴക്കുന്നതായി അത് (നരകം) കണ്ടുകഴിഞ്ഞാൽ അതിൻ്റെ ശക്തമായ ഇരമ്പൽ അവർക്ക് കേൾക്കാം. അവരോടുള്ള അതിൻ്റെ കടുത്ത കോപം കാരണത്താൽ അതുണ്ടാക്കുന്ന, പ്രയാസപ്പെടുത്തുന്ന ഒരു ശബ്ദവും അവർക്ക് കേൾക്കാൻ കഴിയും.
Arabic explanations of the Qur’an:
وَاِذَاۤ اُلْقُوْا مِنْهَا مَكَانًا ضَیِّقًا مُّقَرَّنِیْنَ دَعَوْا هُنَالِكَ ثُبُوْرًا ۟ؕ
ഈ നിഷേധികളെ കൈകൾ പിരടികളിലേക്ക് ബന്ധിക്കപ്പെട്ട നിലയിൽ നരകത്തിൽ ഒരു ഇടുങ്ങിയ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞാൽ അവർ അവിടെ തങ്ങളൊന്ന് നശിച്ചു പോകുന്നതിനായി വിളിച്ചു കേഴുന്നതാണ്; അങ്ങനെയെങ്കിലും അതിൽ നിന്നൊന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷയിൽ.
Arabic explanations of the Qur’an:
لَا تَدْعُوا الْیَوْمَ ثُبُوْرًا وَّاحِدًا وَّادْعُوْا ثُبُوْرًا كَثِیْرًا ۟
അല്ലയോ നിഷേധികളേ! നിങ്ങൾ ഇന്നേ ദിവസം ഒരു നാശമല്ല; പല നാശത്തിനായി വിളിച്ചു കേണുകൊള്ളുക. എന്നാൽ (അതു കൊണ്ടൊന്നും) നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് നൽകപ്പെടുകയില്ല. മറിച്ച്, ശാശ്വതരായി ഈ വേദനാജനകമായ ശിക്ഷയിൽ നിങ്ങൾ കഴിയുന്നതാണ്.
Arabic explanations of the Qur’an:
قُلْ اَذٰلِكَ خَیْرٌ اَمْ جَنَّةُ الْخُلْدِ الَّتِیْ وُعِدَ الْمُتَّقُوْنَ ؕ— كَانَتْ لَهُمْ جَزَآءً وَّمَصِیْرًا ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഈ പറയപ്പെട്ട ശിക്ഷയാണോ ഉത്തമം അതല്ല, സുഖാനുഗ്രഹങ്ങൾ ശാശ്വതമായി നിലനിൽക്കുന്ന എന്നെന്നേക്കുമുള്ള -ഒരിക്കലും അവസാനിക്കാത്ത- സ്വർഗമോ?! തൻ്റെ മുഅ്മിനുകളായ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് അല്ലാഹു അവരുടെ പ്രതിഫലമായും, അവർക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതമായും വാഗ്ദാനം ചെയ്തിരിക്കുന്നതാകുന്നു അത്.
Arabic explanations of the Qur’an:
لَهُمْ فِیْهَا مَا یَشَآءُوْنَ خٰلِدِیْنَ ؕ— كَانَ عَلٰی رَبِّكَ وَعْدًا مَّسْـُٔوْلًا ۟
ആ സ്വർഗത്തിൽ അവർ ആഗ്രഹിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവർക്കുണ്ടായിരിക്കും. അത് അല്ലാഹുവിൻ്റെ വാഗ്ദാനമാകുന്നു. സൂക്ഷ്മതപാലിക്കുന്ന അവൻ്റെ ദാസന്മാർ അവനോട് അത് ചോദിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ വാഗ്ദാനമാകട്ടെ; അത് സത്യമായി പുലരുന്നതാകുന്നു. അവനൊരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.
Arabic explanations of the Qur’an:
وَیَوْمَ یَحْشُرُهُمْ وَمَا یَعْبُدُوْنَ مِنْ دُوْنِ اللّٰهِ فَیَقُوْلُ ءَاَنْتُمْ اَضْلَلْتُمْ عِبَادِیْ هٰۤؤُلَآءِ اَمْ هُمْ ضَلُّوا السَّبِیْلَ ۟ؕ
അല്ലാഹു നിഷേധികളായ ബഹുദൈവാരാധകരെയും, അവർ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്ന ആരാധ്യന്മാരെയും ഒരുമിച്ചു കൂട്ടുകയും, (അല്ലാഹുവല്ലാത്തവരെ) ആരാധിച്ചിരുന്നവരെ ആക്ഷേപിച്ചുകൊണ്ട് ആരാധ്യന്മാരോട് ചോദിക്കുകയും ചെയ്യും: ഞങ്ങളെ ആരാധിക്കൂ എന്ന് എൻ്റെ അടിമകളോട് കൽപ്പിച്ചു കൊണ്ട് അവരെ നിങ്ങളാണോ വഴിപിഴപ്പിച്ചത്?! അതല്ല, അവർ സ്വയം തന്നെ വഴിപിഴക്കുകയാണോ ഉണ്ടായത്?!
Arabic explanations of the Qur’an:
قَالُوْا سُبْحٰنَكَ مَا كَانَ یَنْۢبَغِیْ لَنَاۤ اَنْ نَّتَّخِذَ مِنْ دُوْنِكَ مِنْ اَوْلِیَآءَ وَلٰكِنْ مَّتَّعْتَهُمْ وَاٰبَآءَهُمْ حَتّٰی نَسُوا الذِّكْرَ ۚ— وَكَانُوْا قَوْمًا بُوْرًا ۟
ആരാധ്യന്മാർ പറയും: ഞങ്ങളുടെ രക്ഷിതാവേ! നിനക്കൊരു പങ്കുകാരനുണ്ടാവുക എന്നതിൽ നിന്ന് നീ പരിശുദ്ധനായിരിക്കുന്നു. ഞങ്ങളുടെ സഹായകേന്ദ്രമായി നീയല്ലാതെ മറ്റൊരാളെ രക്ഷാധികാരിയായി സ്വീകരിക്കുക എന്നത് ഞങ്ങൾക്കൊരിക്കലും യോജിച്ചതല്ല. അപ്പോൾ പിന്നെ നിൻ്റെ അടിമകളെ ഞങ്ങളെ ആരാധിക്കുവാൻ ഞങ്ങളെങ്ങനെ ക്ഷണിക്കുവാനാണ്?! എന്നാൽ ഈ ബഹുദൈവാരാധകർക്കും അവർക്ക് മുൻപ് അവരുടെ പിതാക്കൾക്കും -ക്രമേണ ഇവരെ പിടികൂടുന്നതിനായി- നീ ഇഹലോകത്ത് സുഖാനുഗ്രഹങ്ങൾ നൽകുകയും, അങ്ങനെ അവർ നിന്നെ ഓർക്കാൻ വിസ്മരിക്കുകയും ചെയ്തു. അതോടെ അവർ നിനക്കൊപ്പം മറ്റുള്ളവരെ ആരാധിക്കുകയും ചെയ്തു. ദൗർഭാഗ്യത്താൽ നശിച്ച ഒരു സമൂഹമായിരുന്നു അവർ.
Arabic explanations of the Qur’an:
فَقَدْ كَذَّبُوْكُمْ بِمَا تَقُوْلُوْنَ ۙ— فَمَا تَسْتَطِیْعُوْنَ صَرْفًا وَّلَا نَصْرًا ۚ— وَمَنْ یَّظْلِمْ مِّنْكُمْ نُذِقْهُ عَذَابًا كَبِیْرًا ۟
അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്നവർക്കെതിരെ നിങ്ങൾ വാദിച്ച കാര്യം അവരിതാ നിഷേധിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക്, ശിക്ഷ ബാധിക്കുന്നതിൽ നിന്ന് സ്വയം തടുക്കുവാനോ,നിങ്ങളെത്തന്നെ സഹായിക്കുവാനോ ശേഷിയില്ല. അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളിലാരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവനെ നാം -ഇപ്പോൾ പറഞ്ഞവരെ രുചിപ്പിച്ചതു പോലുള്ള- ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
Arabic explanations of the Qur’an:
وَمَاۤ اَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِیْنَ اِلَّاۤ اِنَّهُمْ لَیَاْكُلُوْنَ الطَّعَامَ وَیَمْشُوْنَ فِی الْاَسْوَاقِ ؕ— وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً ؕ— اَتَصْبِرُوْنَ ۚ— وَكَانَ رَبُّكَ بَصِیْرًا ۟۠
അല്ലാഹുവിൻ്റെ ദൂതരേ! നിനക്ക് മുൻപ് ദൂതന്മാരിൽ ഒരാളെയും ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്ന മനുഷ്യരായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. ഇങ്ങനെയെല്ലാം ചെയ്യുന്ന ആദ്യത്തെ ദൂതനൊന്നുമല്ല നീ. ഹേ ജനങ്ങളേ! നാം നിങ്ങളിൽ ചിലരെ മറ്റു ചിലർക്കൊരു പരീക്ഷണമെന്നോണം സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അസുഖങ്ങളിലുമെല്ലാം വ്യത്യസ്ത നിലവാരത്തിലാക്കിയിരിക്കുന്നു. നിങ്ങൾക്ക് പരീക്ഷണമായി ബാധിച്ച കാര്യങ്ങളിൽ നിങ്ങൾ ക്ഷമിക്കുകയും, അങ്ങനെ അല്ലാഹു നിങ്ങളുടെ ക്ഷമക്ക് പ്രതിഫലം നൽകുകയുമാണോ ചെയ്യുക (എന്നതാണ് ആ പരീക്ഷണം)? താങ്കളുടെ രക്ഷിതാവ് ക്ഷമിക്കുന്നവർ ആരെന്നും ക്ഷമിക്കാത്തവർ ആരെന്നും, അവനെ അനുസരിക്കുന്നവൻ ആരെന്നും അനുസരിക്കാത്തവൻ ആരെന്നും നന്നായി കണ്ടറിയുന്നവനാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الجمع بين الترهيب من عذاب الله والترغيب في ثوابه.
• അല്ലാഹുവിൻ്റെ ശിക്ഷയെ ഭയപ്പെടുത്തുന്നതോടൊപ്പം അവൻ്റെ പ്രതിഫലത്തിൽ പ്രതീക്ഷ നൽകുകയും ചെയ്യുന്നു.

• متع الدنيا مُنْسِية لذكر الله.
• ഇഹലോകത്തിലെ സുഖാനുഗ്രഹങ്ങൾ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മറപ്പിക്കുന്നതാണ്.

• بشرية الرسل نعمة من الله للناس لسهولة التعامل معهم.
• അല്ലാഹുവിൻ്റെ ദൂതന്മാർ മനുഷ്യന്മാരാണ് എന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അത് അവരുമായുള്ള ഇടപഴകൽ എളുപ്പമാക്കുന്നു.

• تفاوت الناس في النعم والنقم اختبار إلهي لعباده.
• മനുഷ്യർ അനുഗ്രഹങ്ങളിലും ദുരിതങ്ങളിലും വ്യത്യസ്ത നിലവാരത്തിലാണ് എന്നത് ദാസന്മാർക്കുള്ള അല്ലാഹുവിൻ്റെ പരീക്ഷണമാണ്.

 
Translation of the meanings Surah: Al-Furqān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close