Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (198) Surah: Āl-‘Imrān
لٰكِنِ الَّذِیْنَ اتَّقَوْا رَبَّهُمْ لَهُمْ جَنّٰتٌ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا نُزُلًا مِّنْ عِنْدِ اللّٰهِ ؕ— وَمَا عِنْدَ اللّٰهِ خَیْرٌ لِّلْاَبْرَارِ ۟
എന്നാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവർക്ക് കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ കാലാകാലം വസിക്കുന്നവരായിരിക്കും. അല്ലാഹുവിൽ നിന്ന് അവർക്കായി ഒരുക്കി വെക്കപ്പെട്ട പ്രതിഫലമത്രെ അത്. അല്ലാഹുവിനെ നിഷേധിച്ചവർ കഴിഞ്ഞു കൂടുന്ന ഐഹിക സുഖാനുഭവങ്ങളെക്കാൾ ഉത്തമവും ശ്രേഷ്ഠവുമായിട്ടുള്ളത് അല്ലാഹു തൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരുക്കി വെച്ചിരിക്കുന്ന പ്രതിഫലമാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الأذى الذي ينال المؤمن في سبيل الله فيضطره إلى الهجرة والخروج والجهاد من أعظم أسباب تكفير الذنوب ومضاعفة الأجور.
• അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു മുസ്ലിം നേരിടുന്ന പ്രയാസങ്ങളും, അങ്ങനെ (അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക്) പലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നത് തിന്മകൾ പൊറുക്കപ്പെടാനും പ്രതിഫലങ്ങൾ ഇരട്ടിയാക്കപ്പെടാനുമുള്ള സുപ്രധാന കാരണങ്ങളിൽ പെട്ടതാണ്.

• ليست العبرة بما قد ينعم به الكافر في الدنيا من المال والمتاع وإن عظم؛ لأن الدنيا زائلة، وإنما العبرة بحقيقة مصيره في الآخرة في دار الخلود.
• അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഇഹലോകത്ത് ലഭിച്ചേക്കാവുന്ന ചില സമ്പത്തും സൗകര്യങ്ങളും -അതെത്ര വലുതാണെങ്കിലും- അവയല്ല പരിഗണിക്കേണ്ടത്. കാരണം ഇഹലോകം അവസാനിക്കുന്നതാണ്. പരലോകത്ത് -ശാശ്വതമായ ആ ഭവനത്തിൽ- അവൻ എത്തിച്ചേരാനിരിക്കുന്നത് എന്തിലേക്കാണെന്ന യാഥാർത്ഥ്യമാണ് പരിഗണിക്കപ്പെടേണ്ടത്.

• من أهل الكتاب من يشهدون بالحق الذي في كتبهم، فيؤمنون بما أنزل إليهم وبما أنزل على المؤمنين، فهؤلاء لهم أجرهم مرتين.
• വേദക്കാരിൽ പെട്ട ചിലർ അവരുടെ ഗ്രന്ഥങ്ങളിലുള്ള സത്യം വിശ്വസിക്കുന്നവരായുമുണ്ട്. അവർക്ക് അവതരിപ്പിക്കപ്പെട്ടതിലും, അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും അവർ വിശ്വസിക്കുന്നു. അക്കൂട്ടർക്ക് രണ്ട് പ്രതിഫലമുണ്ടായിരിക്കുന്നതാണ്.

• الصبر على الحق، ومغالبة المكذبين به، والجهاد في سبيله، هو سبيل الفلاح في الآخرة.
• സത്യത്തിൻ്റെ മാർഗത്തിലുള്ള ക്ഷമയും, സത്യം നിരസിക്കുന്നവരെ അക്കാര്യത്തിൽ പരാജയപ്പെടുത്തുക എന്നതും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുക എന്നതും പരലോകത്ത് രക്ഷപ്പെടാനുള്ള മാർഗമാണ്.

 
Translation of the meanings Ayah: (198) Surah: Āl-‘Imrān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close