Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (32) Surah: An-Nisā’
وَلَا تَتَمَنَّوْا مَا فَضَّلَ اللّٰهُ بِهٖ بَعْضَكُمْ عَلٰی بَعْضٍ ؕ— لِلرِّجَالِ نَصِیْبٌ مِّمَّا اكْتَسَبُوْا ؕ— وَلِلنِّسَآءِ نَصِیْبٌ مِّمَّا اكْتَسَبْنَ ؕ— وَسْـَٔلُوا اللّٰهَ مِنْ فَضْلِهٖ ؕ— اِنَّ اللّٰهَ كَانَ بِكُلِّ شَیْءٍ عَلِیْمًا ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു നിങ്ങളിൽ ചിലർക്ക് മറ്റുചിലരേക്കാൾ ശ്രേഷ്ഠത നൽകിയതിൽ നിങ്ങൾ ആഗ്രഹം വെക്കരുത്. അത് വെറുപ്പിലേക്കും അസൂയയിലേക്കും നിങ്ങളെ നയിക്കും. പുരുഷന്മാർക്ക് അല്ലാഹു പ്രത്യേകമായി നൽകിയത് സ്ത്രീകൾ പ്രതീക്ഷിച്ചു കൂടാ. ഓരോരുത്തർക്കും അവരുടെ അവസ്ഥ അനുസരിച്ചുള്ള പ്രതിഫലത്തിൻ്റെ വിഹിതം ഉണ്ടായിരിക്കുന്നതാണ്. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് നിങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകാൻ അവനോട് പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും നന്നായി അറിയുന്നവനത്രെ. അതിനാൽ ഓരോ തരക്കാർക്കും അവർക്ക് യോജിച്ചത് അവൻ നൽകിയിരിക്കുന്നു,
Arabic explanations of the Qur’an:
Benefits of the verses in this page:
• سعة رحمة الله بعباده؛ فهو سبحانه يحب التوبة منهم، والتخفيف عنهم، وأما أهل الشهوات فإنما يريدون بهم ضلالًا عن الهدى.
• തൻ്റെ ദാസന്മാരോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലത. അവൻ അവർ പശ്ചാത്തപിക്കുന്നത് ഇഷ്ടപ്പെടുന്നു. അവർക്ക് ലളിതമാക്കി നൽകാൻ അവൻ ഉദ്ദേശിക്കുന്നു. എന്നാൽ ദേഹേഛകളെ പിൻപറ്റുന്നവർ അവർ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്ക് ചെന്നു പതിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

• حفظت الشريعة حقوق الناس؛ فحرمت الاعتداء على الأنفس والأموال والأعراض، ورتبت أعظم العقوبة على ذلك.
• ഇസ്ലാമിക നിയമങ്ങൾ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു. അതിനാൽ വ്യക്തികളെയും അവരുടെ സമ്പത്തിനെയും അഭിമാനത്തെയും അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അത് ലംഘിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.

• الابتعاد عن كبائر الذنوب سبب لدخول الجنة ومغفرة للصغائر.
• വൻപാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് സ്വർഗപ്രവേശനത്തിനും, ചെറുപാപങ്ങൾ പൊറുത്തു കിട്ടാനുമുള്ള കാരണമാണ്.

• الرضا بما قسم الله، وترك التطلع لما في يد الناس؛ يُجنِّب المرء الحسد والسخط على قدر الله تعالى.
• അല്ലാഹു നിശ്ചയിച്ച വിഹിതത്തിൽ തൃപ്തിയടയുകയും, ജനങ്ങളുടെ കയ്യിലുള്ളത് നോക്കിയിരിക്കുകയെന്നത് ഉപേക്ഷിക്കുകയും ചെയ്താൽ അസൂയയിൽ നിന്ന് അകന്നുനിൽക്കാം. അല്ലാഹുവിൻ്റെ വിധിയിൽ അക്ഷമ പുലർത്തുന്നതിനെയും അത് ഇല്ലാതെയാക്കും.

 
Translation of the meanings Ayah: (32) Surah: An-Nisā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close