Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Muhammad   Ayah:
اِنَّ اللّٰهَ یُدْخِلُ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ؕ— وَالَّذِیْنَ كَفَرُوْا یَتَمَتَّعُوْنَ وَیَاْكُلُوْنَ كَمَا تَاْكُلُ الْاَنْعَامُ وَالنَّارُ مَثْوًی لَّهُمْ ۟
തീർച്ചയായും അല്ലാഹു അവനിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങൾക്കും വൃക്ഷങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. എന്നാൽ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരാകട്ടെ; അവർ ഇഹലോകത്ത് തങ്ങളുടെ ദേഹേഛകൾക്ക് അനുസരിച്ച് സുഖിക്കുന്നു. കന്നുകാലികൾ തിന്നുന്നതു പോലെ അവർ തിന്നുന്നു. ഭക്ഷണവും രതിയുമല്ലാതെ മറ്റൊരു ചിന്ത അവർക്കില്ല. പരലോകത്ത് അവർക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതം നരകമാകുന്നു.
Arabic explanations of the Qur’an:
وَكَاَیِّنْ مِّنْ قَرْیَةٍ هِیَ اَشَدُّ قُوَّةً مِّنْ قَرْیَتِكَ الَّتِیْۤ اَخْرَجَتْكَ ۚ— اَهْلَكْنٰهُمْ فَلَا نَاصِرَ لَهُمْ ۟
നിൻ്റെ നാട്ടുകാരാൽ നീ പുറത്താക്കപ്പെട്ട, നിൻ്റെ നാടായ മക്കയെക്കാൾ കടുത്ത ശക്തിയും സമ്പത്തും സന്താനങ്ങളുമുണ്ടായിരുന്ന, മുൻകാല സമുദായങ്ങളിൽ പെട്ട എത്രയെത്ര നാടുകൾ! അവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ചപ്പോൾ നാം അവരെ നശിപ്പിച്ചു. അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിച്ചപ്പോൾ അതിൽ നിന്ന് അവരെ രക്ഷിക്കാൻ ഒരു സഹായിയും അവർക്കുണ്ടായില്ല. നാമുദ്ദേശിച്ചാൽ മക്കക്കാരെ നശിപ്പിക്കുകയെന്നതും നമുക്ക് അസാധ്യമല്ല.
Arabic explanations of the Qur’an:
اَفَمَنْ كَانَ عَلٰی بَیِّنَةٍ مِّنْ رَّبِّهٖ كَمَنْ زُیِّنَ لَهٗ سُوْٓءُ عَمَلِهٖ وَاتَّبَعُوْۤا اَهْوَآءَهُمْ ۟
തൻ്റെ രക്ഷിതാവിൽ നിന്നുള്ള വ്യക്തമായ തെളിവും പ്രമാണവും ഉള്ള, ദൃഢബോധ്യത്തോടെ അല്ലാഹുവിനെ ആരാധിക്കുന്ന ഒരാളും, തൻ്റെ മോശം പ്രവർത്തികൾ പിശാച് അലങ്കാരമാക്കി നൽകുകയും, അങ്ങനെ ദേഹേഛകളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിഗ്രഹങ്ങളെ ആരാധിക്കുകയും, തിന്മകൾ ചെയ്തു കൂട്ടുകയും, അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കുകയും ചെയ്യുന്നവനും ഒരു പോലെയാകുമോ?
Arabic explanations of the Qur’an:
مَثَلُ الْجَنَّةِ الَّتِیْ وُعِدَ الْمُتَّقُوْنَ ؕ— فِیْهَاۤ اَنْهٰرٌ مِّنْ مَّآءٍ غَیْرِ اٰسِنٍ ۚ— وَاَنْهٰرٌ مِّنْ لَّبَنٍ لَّمْ یَتَغَیَّرْ طَعْمُهٗ ۚ— وَاَنْهٰرٌ مِّنْ خَمْرٍ لَّذَّةٍ لِّلشّٰرِبِیْنَ ۚ۬— وَاَنْهٰرٌ مِّنْ عَسَلٍ مُّصَفًّی ؕ— وَلَهُمْ فِیْهَا مِنْ كُلِّ الثَّمَرٰتِ وَمَغْفِرَةٌ مِّنْ رَّبِّهِمْ ؕ— كَمَنْ هُوَ خَالِدٌ فِی النَّارِ وَسُقُوْا مَآءً حَمِیْمًا فَقَطَّعَ اَمْعَآءَهُمْ ۟
അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ച അവൻ്റെ ദാസന്മാരെ പ്രവേശിപ്പിക്കാം എന്ന് അല്ലാഹു വാഗ്ദാനം നൽകിയിട്ടുള്ള സ്വർഗത്തിൻ്റെ വിശേഷണം ഇതാ. അതിൽ കാലദൈർഘ്യം കൊണ്ട് രുചിക്കോ മണത്തിനോ മാറ്റം സംഭവിച്ചിട്ടില്ലാത്ത ശുദ്ധമായ വെള്ളത്തിൻ്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിൻ്റെ അരുവികളുണ്ട്. കുടിക്കുന്നവർക്കായി രുചികരമായ മദ്യത്തിൻ്റെ അരുവികളും അതിലുണ്ട്. എല്ലാ കലർപ്പുകളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ട തേനിൻ്റെ അരുവികളുമുണ്ട്. അവർ ആഗ്രഹിക്കുന്ന എല്ലാ ഇനം പഴവർഗങ്ങളും അവിടെയുണ്ട്. അതിനെല്ലാം മുകളിൽ, അല്ലാഹു അവരുടെ തിന്മകൾ മായ്ച്ചു കളയുകയും, അവർക്ക് അവ വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യും. ഇതെല്ലാം നൽകപ്പെട്ട ഒരുവനും, നരകത്തിൽ നിന്ന് ഒരു നാളും പുറത്തു കടക്കാതെ കഴിയേണ്ടി വരുന്നവനും സമമാകുമോ?! അവർക്കവിടെ കടുത്ത ചൂടുള്ള വെള്ളമാണ് കുടിപ്പിക്കപ്പെടുക. അതിൻ്റെ ചൂടിൻറെ കാഠിന്യം അവരുടെ കുടലുകളെ ചിന്നഭിന്നമാക്കി കളയും.
Arabic explanations of the Qur’an:
وَمِنْهُمْ مَّنْ یَّسْتَمِعُ اِلَیْكَ ۚ— حَتّٰۤی اِذَا خَرَجُوْا مِنْ عِنْدِكَ قَالُوْا لِلَّذِیْنَ اُوْتُوا الْعِلْمَ مَاذَا قَالَ اٰنِفًا ۫— اُولٰٓىِٕكَ الَّذِیْنَ طَبَعَ اللّٰهُ عَلٰی قُلُوْبِهِمْ وَاتَّبَعُوْۤا اَهْوَآءَهُمْ ۟
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ കൂട്ടത്തിൽ താങ്കളുടെ സംസാരം -സ്വീകരിക്കാൻ വേണ്ടിയല്ലെങ്കിലും; - ശ്രദ്ധിച്ചു കേൾക്കുന്ന ചിലരുണ്ട്. അവരത് കേൾക്കുന്നതോടൊപ്പം തള്ളിക്കളയുന്നു എന്നു മാത്രം. അങ്ങനെ താങ്കളുടെ അടുക്കൽ നിന്ന് പുറത്തു പോയാൽ അല്ലാഹു വിജ്ഞാനം നൽകിയവരോട് - അജ്ഞത നടിച്ചും, തിരിഞ്ഞു കളഞ്ഞും കൊണ്ട്- അവർ പറയും: എന്താണ് അവൻ ഇപ്പോൾ സംസാരിച്ചത്?! ഇക്കൂട്ടർ; അവരുടെ ഹൃദയങ്ങൾക്ക് മേലാകുന്നു അല്ലാഹു മുദ്ര വെച്ചിരിക്കുന്നത്. അതിലേക്ക് ഇനി ഒരു നന്മയും എത്തുകയില്ല. അവർ തങ്ങളുടെ ദേഹേഛകളെ പിൻപറ്റിയിരിക്കുന്നു; അതിനാൽ സത്യത്തിൽ നിന്ന് അതവർക്ക് അന്ധത ബാധിപ്പിച്ചിരിക്കുന്നു.
Arabic explanations of the Qur’an:
وَالَّذِیْنَ اهْتَدَوْا زَادَهُمْ هُدًی وَّاٰتٰىهُمْ تَقْوٰىهُمْ ۟
എന്നാൽ സത്യത്തിൻ്റെ പാത സ്വീകരിക്കുകയും, മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നത് പിൻപറ്റുകയും ചെയ്തവർ; അവർക്ക് അല്ലാഹു സന്മാർഗവും വർദ്ധിപ്പിച്ചു നൽകുകയും, നന്മയിലേക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിരിക്കുന്നു. അവരെ നരകത്തിൽ നിന്ന് രക്ഷിക്കുന്നതിന് ആവശ്യമായ പ്രവർത്തനം അവർക്കവൻ ചെയ്യാൻ തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
فَهَلْ یَنْظُرُوْنَ اِلَّا السَّاعَةَ اَنْ تَاْتِیَهُمْ بَغْتَةً ۚ— فَقَدْ جَآءَ اَشْرَاطُهَا ۚ— فَاَنّٰی لَهُمْ اِذَا جَآءَتْهُمْ ذِكْرٰىهُمْ ۟
ഒരു മുൻസൂചനയുമില്ലാതെ, അന്ത്യനാൾ പൊടുന്നവനെ അവരിലേക്ക് വന്നെത്തുന്നതല്ലാതെ, മറ്റെന്താണ് (ഇസ്ലാമിനെ) നിഷേധിച്ചവർ കാത്തിരിക്കുന്നത്?! എന്നാൽ തീർച്ചയായും അതിൻ്റെ അടയാളങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അതിൻ്റെ അടയാളങ്ങളിൽ പെട്ടതാണ് നബി -ﷺ- യുടെ നിയോഗവും, ചന്ദ്രൻ പിളർന്നതുമെല്ലാം. എന്നാൽ അന്ത്യനാൾ അവർക്ക് മേൽ സംഭവിച്ചു കഴിഞ്ഞാൽ എങ്ങനെയാണ് അവർക്ക് ഉൽബോധനം സ്വീകരിക്കാൻ കഴിയുക?!
Arabic explanations of the Qur’an:
فَاعْلَمْ اَنَّهٗ لَاۤ اِلٰهَ اِلَّا اللّٰهُ وَاسْتَغْفِرْ لِذَنْۢبِكَ وَلِلْمُؤْمِنِیْنَ وَالْمُؤْمِنٰتِ ؕ— وَاللّٰهُ یَعْلَمُ مُتَقَلَّبَكُمْ وَمَثْوٰىكُمْ ۟۠
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവല്ലാതെ അർഹതയുള്ള മറ്റൊരു ആരാധ്യനും ഇല്ല എന്നതിൽ അങ്ങ് ദൃഢവിശ്വാസിയാവുക. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. (ഇസ്ലാമിൽ) വിശ്വസിച്ചവരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും തിന്മകൾക്കും നീ പാപമോചനം തേടുക. അല്ലാഹു പകലിലെ നിങ്ങളുടെ ചലനങ്ങളും, രാത്രിയിലെ നിങ്ങളുടെ വിശ്രമവും അറിയുന്നുണ്ട്. അവന് അതിൽ നിന്ന് ഒന്നും തന്നെ അവ്യക്തമാവുകയില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• اقتصار همّ الكافر على التمتع في الدنيا بالمتع الزائلة.
* നശിച്ചു പോകുന്ന ഐഹികജീവിതത്തിലെ സുഖസൗകര്യങ്ങൾ നേടിയെടുക്കണമെന്ന കേവല ആഗ്രഹം മാത്രമാണ് (ഇസ്ലാമിൽ) വിശ്വസിക്കാത്ത ഒരുവനുള്ളത്.

• المقابلة بين جزاء المؤمنين وجزاء الكافرين تبيّن الفرق الشاسع بينهما؛ ليختار العاقل أن يكون مؤمنًا، ويختار الأحمق أن يكون كافرًا.
* (ഇസ്ലാമിൽ) വിശ്വസിച്ചവരുടെയും (ഇസ്ലാമിനെ) നിഷേധിച്ചവരുടെയും പ്രതിഫലങ്ങൾ താരതമ്യം ചെയ്യുന്നത് അവർക്കിടയിലുള്ള വലിയ അന്തരം വ്യക്തമാക്കും. ബുദ്ധിയുള്ളവൻ (ഇസ്ലാമിൽ) വിശ്വസിക്കുക എന്നത് മാത്രമേ സ്വീകരിക്കൂ. വിഡ്ഢികൾ അതിനെ നിഷേധിക്കാൻ തീരുമാനിക്കും.

• بيان سوء أدب المنافقين مع رسول الله صلى الله عليه وسلم.
* നബി -ﷺ- യോട് കപടവിശ്വാസികൾ പുലർത്തിയിരുന്ന മോശം മര്യാദകളെ കുറിച്ചുള്ള വിവരണം.

• العلم قبل القول والعمل.
* (ഒരു കാര്യത്തിലേക്ക്) പ്രബോധനം ചെയ്യുന്നതിനും, (എന്തെങ്കിലും കാര്യം) പ്രവർത്തിക്കുന്നതിനും മുൻപ് അതിനെ കുറിച്ച് അറിവ് നേടിയിരിക്കണം.

 
Translation of the meanings Surah: Muhammad
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close