Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (54) Surah: Al-Mā’idah
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا مَنْ یَّرْتَدَّ مِنْكُمْ عَنْ دِیْنِهٖ فَسَوْفَ یَاْتِی اللّٰهُ بِقَوْمٍ یُّحِبُّهُمْ وَیُحِبُّوْنَهٗۤ ۙ— اَذِلَّةٍ عَلَی الْمُؤْمِنِیْنَ اَعِزَّةٍ عَلَی الْكٰفِرِیْنَ ؗ— یُجَاهِدُوْنَ فِیْ سَبِیْلِ اللّٰهِ وَلَا یَخَافُوْنَ لَوْمَةَ لَآىِٕمٍ ؕ— ذٰلِكَ فَضْلُ اللّٰهِ یُؤْتِیْهِ مَنْ یَّشَآءُ ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളിൽ നിന്ന് ആരെങ്കിലും തൻ്റെ (ഇസ്ലാം) ദീനിൽ നിന്ന് നിഷേധത്തിലേക്ക് മടങ്ങിപ്പോവുകയാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് പകരം മറ്റൊരു സമൂഹത്തെ കൊണ്ടുവരുന്നതാണ്. (അല്ലാഹുവിൻ്റെ ദീനിൽ) ഉറച്ചു നിൽക്കുന്നതിനാൽ അല്ലാഹു അവരെ സ്നേഹിക്കുന്നതാണ്. അവർ അവനെയും സ്നേഹിക്കുന്നതാണ്. (അല്ലാഹുവിൽ) വിശ്വസിച്ചവരോട് കാരുണ്യം കാണിക്കുന്നവരും, (അല്ലാഹുവിനെ) നിഷേധിച്ചവരോട് കാഠിന്യം പുലർത്തുന്നവരുമായിരിക്കും അവർ. തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനായി യുദ്ധം ചെയ്യുന്നവരായിരിക്കും അവർ. കുറ്റപ്പെടുത്തുന്നവരുടെ ആക്ഷേപവാക്കുകളെ അവർ ഭയക്കുന്നതല്ല. കാരണം സൃഷ്ടികളുടെ തൃപ്തിയെക്കാൾ അല്ലാഹുവിൻ്റെ തൃപ്തിക്കാണ് അവർ മുൻഗണന നൽകിയിട്ടുള്ളത്. അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതാകുന്നു അത്; തൻ്റെ അടിമകളിൽ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുന്നവനും നന്മയുള്ളവനുമാകുന്നു. ആരെല്ലാമാണ് അവൻ്റെ ഔദാര്യം അർഹിക്കുന്നതെന്നും അർഹിക്കാത്തതെന്നും നന്നായി അറിയുന്നവനും, അർഹിക്കുന്നവർക്ക് അത് ചൊരിഞ്ഞു നൽകുകയും, അല്ലാത്തവർക്ക് അത് തടയുകയും ചെയ്യുന്നവനുമാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• التنبيه علي عقيدة الولاء والبراء التي تتلخص في الموالاة والمحبة لله ورسوله والمؤمنين، وبغض أهل الكفر وتجنُّب محبتهم.
• വലാഅ്-ബറാഅ് അഥവാ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സ്നേഹത്തിൻ്റെയും വെറുപ്പിൻ്റെയും വിശ്വാസത്തെ കുറിച്ചുള്ള ഉണർത്തൽ. അല്ലാഹുവിനെയും അവൻ്റെ ദൂതരെയും (അല്ലാഹുവിൽ) വിശ്വസിച്ചവരെയും സ്നേഹിക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ വെറുക്കുകയും, അവരെ സ്നേഹിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ചുരുക്കം.

• من صفات أهل النفاق: موالاة أعداء الله تعالى.
• കപടവിശ്വാസികളുടെ വിശേഷണങ്ങളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ശത്രുക്കളുമായി ആത്മബന്ധം വെച്ചു പുലർത്തുക എന്നത്.

• التخاذل والتقصير في نصرة الدين قد ينتج عنه استبدال المُقَصِّر والإتيان بغيره، ونزع شرف نصرة الدين عنه.
• അല്ലാഹുവിൻ്റെ ദീനിനെ (ഇസ്ലാമിനെ) സേവിക്കുന്നതിൽ വീഴ്ച വരുത്തുകയും പരസ്പരം കൈവെടിയുകയും ചെയ്യുന്നതിൻ്റെ ഫലമായി വീഴ്ച വരുത്തിയവനെ മാറ്റി മറ്റൊരുവനെ അല്ലാഹു പകരം കൊണ്ടുവന്നേക്കാം. ഇസ്ലാമിനെ സഹായിക്കുകയെന്ന മേന്മ അവനിൽ നിന്ന് അതോടെ എടുത്തു നീക്കപ്പെടുകയും ചെയ്തേക്കാം.

• التحذير من الساخرين بدين الله تعالى من الكفار وأهل النفاق، ومن موالاتهم.
(അല്ലാഹുവിനെ) നിഷേധിച്ചവരും, കപടവിശ്വാസികളുമായ, (ഇസ്ലാമിനെ) പരിഹസിക്കുന്നവരിൽ നിന്നുള്ള താക്കീതും, അവരുമായി ആത്മബന്ധം വെച്ചു പുലർത്തുന്നതിൽ നിന്നുള്ള ആക്ഷേപവും.

 
Translation of the meanings Ayah: (54) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close