Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (152) Surah: Al-A‘rāf
اِنَّ الَّذِیْنَ اتَّخَذُوا الْعِجْلَ سَیَنَالُهُمْ غَضَبٌ مِّنْ رَّبِّهِمْ وَذِلَّةٌ فِی الْحَیٰوةِ الدُّنْیَا ؕ— وَكَذٰلِكَ نَجْزِی الْمُفْتَرِیْنَ ۟
കാളക്കുട്ടിയെ ആരാധ്യവസ്തുവായി മാറ്റുകയും, അതിനെ ആരാധിക്കുകയും ചെയ്തവർക്ക് മേൽ അവരുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്നുള്ള കടുത്ത കോപവും, ഐഹികജീവിതത്തിൽ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കാരണം അവർ അല്ലാഹുവിന് കോപമുള്ള കാര്യം പ്രവർത്തിക്കുകയും, അത് നിസ്സാരമായി കാണുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ മേൽ കളവ് കെട്ടിച്ചമക്കുന്നവർക്ക് ഇതു പോലുള്ള ശിക്ഷയാണ് നാം നൽകുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• في الآيات دليل على أن الخطأ في الاجتهاد مع وضوح الأدلة لا يعذر فيه صاحبه عند إجراء الأحكام عليه، وهو ما يسميه الفقهاء بالتأويل البعيد.
• തെളിവുകൾ വ്യക്തമായി നിലനിൽക്കെ ഗവേഷണം നടത്തുകയും, അതിൽ അബദ്ധം സംഭവിക്കുകയും ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കാനുള്ള ഒഴിവുകഴിവല്ല അത് എന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. അടിസ്ഥാനമില്ലാത്ത ദുർവ്യാഖ്യാനം (തഅ്'വീൽ ഫാസിദ്) എന്ന് പണ്ഡിതന്മാർ പറയുന്നത് ഇതേ കുറിച്ചാണ്.

• من آداب الدعاء البدء بالنفس، حيث بدأ موسى عليه السلام دعاءه فطلب المغفرة لنفسه تأدُّبًا مع الله فيما ظهر عليه من الغضب، ثم طلب المغفرة لأخيه فيما عسى أن يكون قد ظهر منه من تفريط أو تساهل في رَدْع عَبَدة العجل عن ذلك.
• പ്രാർത്ഥനയുടെ മര്യാദയിൽ പെട്ടതാണ് ആദ്യം സ്വന്തത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആരംഭിക്കുക എന്നത്. മൂസാ -عَلَيْهِ السَّلَامُ- തൻ്റെ പ്രാർത്ഥന ആരംഭിച്ചത് ആദ്യം സ്വന്തത്തിന് വേണ്ടി പാപമോചനം ചോദിച്ചു കൊണ്ടാണ്; അതിലൂടെ തൻ്റെ പക്കൽ നിന്നുണ്ടായ കോപത്തിൽ അല്ലാഹുവിനോട് മര്യാദപാലിക്കുന്നു അദ്ദേഹം. ശേഷം തൻ്റെ സഹോദരന് വേണ്ടിയും അദ്ദേഹം പാപമോചനം തേടുന്നു; കാളക്കുട്ടിയെ ആരാധിച്ചവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടായേക്കാവുന്ന അശ്രദ്ധയും കുറവുമാണ് അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടിയതിൻ്റെ കാരണം.

• التحذير من الغضب وسلطته على عقل الشخص؛ ولذلك نسب الله للغضب فعل السكوت كأنه هو الآمر والناهي.
കോപത്തിൽ നിന്നും, അത് മനുഷ്യൻ്റെ ബുദ്ധിയെ കീഴടക്കുന്നതിൽ നിന്നുമുള്ള താക്കീത്. അതു കൊണ്ടാണ് "നിശബ്ദമായി" എന്നർത്ഥം വരുന്ന "സകന" എന്ന പദം അല്ലാഹു കോപത്തിലേക്ക് ചേർത്തി പറഞ്ഞത്. ഇവിടെ കോപത്തെയാണ് കർത്താവായി അല്ലാഹു വിശേഷിപ്പിച്ചത്. കോപം പലതും കൽപ്പിക്കുകയും വിലക്കുകയും ചെയ്യും എന്ന സൂചന അതിലുണ്ട്.

• ضرورة التوقي من غضب الله، وخوف بطشه، فانظر إلى مقام موسى عليه السلام عند ربه، وانظر خشيته من غضب ربه.
• അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും, ശിക്ഷ കൊണ്ട് അവൻ പിടികൂടുന്നതിൽ നിന്നുമുള്ള സൂക്ഷ്മത വളരെ അനിവാര്യമാകുന്നു. അല്ലാഹുവുമായി മൂസാ -عَلَيْهِ السَّلَامُ- സ്വീകരിച്ച സമീപനം നോക്കുക. തൻ്റെ രക്ഷിതാവ് കോപിക്കുമോ എന്ന അദ്ദേഹത്തിൻ്റെ ഭയം ശ്രദ്ധിക്കുക.

 
Translation of the meanings Ayah: (152) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close