Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (37) Surah: Al-A‘rāf
فَمَنْ اَظْلَمُ مِمَّنِ افْتَرٰی عَلَی اللّٰهِ كَذِبًا اَوْ كَذَّبَ بِاٰیٰتِهٖ ؕ— اُولٰٓىِٕكَ یَنَالُهُمْ نَصِیْبُهُمْ مِّنَ الْكِتٰبِ ؕ— حَتّٰۤی اِذَا جَآءَتْهُمْ رُسُلُنَا یَتَوَفَّوْنَهُمْ ۙ— قَالُوْۤا اَیْنَ مَا كُنْتُمْ تَدْعُوْنَ مِنْ دُوْنِ اللّٰهِ ؕ— قَالُوْا ضَلُّوْا عَنَّا وَشَهِدُوْا عَلٰۤی اَنْفُسِهِمْ اَنَّهُمْ كَانُوْا كٰفِرِیْنَ ۟
അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് ആരോപിച്ചു കൊണ്ട് കളവ് കെട്ടിച്ചമക്കുകയോ, അവന് കുറവുകളുണ്ടെന്ന് ജൽപ്പിക്കുകയോ, അല്ലാഹു പറയാത്തത് അവൻ്റെ മേൽ പറഞ്ഞുണ്ടാക്കുകയോ, അവൻ്റെ നേരായ മാർഗത്തിലേക്ക് നയിക്കുന്ന സുവ്യക്തമായ ദൃഷ്ടാന്തങ്ങളെ കളവാക്കുകയോ ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരുമില്ല. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്ക് ഇഹലോകത്ത് ലഭിക്കേണ്ട നന്മയും തിന്മയും ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് പ്രകാരം ലഭിക്കുന്നതാണ്. അങ്ങനെ മരണത്തിൻ്റെ മലക്കും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ഇക്കൂട്ടരുടെ ആത്മാവുകൾ പിടികൂടുന്നതിനായി അവരുടെ അടുക്കൽ എത്തിയാൽ ആക്ഷേപിച്ചു കൊണ്ട് അവർ പറയും: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ എവിടെ?! നിങ്ങളെ സഹായിക്കുന്നതിനായി അവരെ വിളിച്ചു നോക്കുക. അപ്പോൾ ബഹുദൈവാരാധകർ മലക്കുകളോട് പറയും: ഞങ്ങൾ ആരാധിച്ചിരുന്ന ആരാധ്യന്മാർ ഞങ്ങളെ വിട്ടുപോവുകയും, മറയുകയും ചെയ്തിരിക്കുന്നു. അവയെല്ലാം എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. തങ്ങൾ അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നെന്ന് അവർ സ്വയം സമ്മതിക്കും. എന്നാൽ ആ സന്ദർഭത്തിൽ അവരുടെ തിരിച്ചറിവ് അവർക്കെതിരെയുള്ള തെളിവ് മാത്രമായിരിക്കും; അത് അവർക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• المؤمن مأمور بتعظيم شعائر الله من خلال ستر العورة والتجمل في أثناء صلاته وخاصة عند التوجه للمسجد.
• അല്ലാഹുവിൻ്റെ ദീനിൻ്റെ അടയാളങ്ങളെ ബഹുമാനിക്കുക എന്നത് മുസ്ലിംകളോട് കൽപ്പിക്കപ്പെട്ട കാര്യമാണ്. തൻ്റെ നിസ്കാരവേളയിൽ -പ്രത്യേകിച്ച് മസ്ജിദിലേക്ക് പുറപ്പെടുമ്പോൾ- ഗോപ്യസ്ഥാനങ്ങൾ മറക്കുകയും, ഭംഗിയുള്ള വസ്ത്രം ധരിക്കുകയും വേണം.

• من فسر القرآن بغير علم أو أفتى بغير علم أو حكم بغير علم فقد قال على الله بغير علم وهذا من أعظم المحرمات.
• ആരെങ്കിലും ഖുർആൻ അറിവില്ലാതെ വ്യാഖ്യാനിക്കുകയോ, അറിവില്ലാതെ മതവിധി പുറപ്പെടുവിപ്പിക്കുകയോ, വിധി പ്രഖ്യാപിക്കുകയോ ചെയ്താൽ അവൻ അല്ലാഹുവിൻ്റെ മേൽ അറിവില്ലാതെ സംസാരിച്ചിരിക്കുന്നു. ഇത് നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ വളരെ ഗുരുതരമായ കാര്യമാകുന്നു.

• في الآيات دليل على أن المؤمنين يوم القيامة لا يخافون ولا يحزنون، ولا يلحقهم رعب ولا فزع، وإذا لحقهم فمآلهم الأمن.
• അല്ലാഹുവിൽ വിശ്വസിച്ചവർ പരലോകത്ത് ഭയപ്പെടുകയോ നിരാശരാവുകയോ ചെയ്യേണ്ടതില്ലെന്ന് ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. അവരെ ഭീതിയോ ആശങ്കയോ ബാധിക്കുകയില്ല. പരലോകത്ത് എത്തിക്കഴിഞ്ഞാൽ അവർ നിർഭയത്വത്തിലേക്കാണ് എത്തിച്ചേരുന്നത്.

• أظلم الناس من عطَّل مراد الله تعالى من جهتين: جهة إبطال ما يدل على مراده، وجهة إيهام الناس بأن الله أراد منهم ما لا يريده الله.
• അല്ലാഹു ഉദ്ദേശിച്ച കാര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളിൽ ഏറ്റവും വലിയ അക്രമികൾ. അല്ലാഹുവിൻ്റെ വാക്കുകളുടെ ഉദ്ദേശത്തെ രണ്ട് രൂപത്തിലൂടെ നിഷേധിക്കുന്നവരുണ്ട്. ഒന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശം അറിയിക്കുന്ന അവൻ്റെ വാക്കുകളെ നിഷേധിക്കുക. രണ്ട്: അല്ലാഹു ഉദ്ദേശിക്കാത്ത കാര്യം ജനങ്ങൾ ചെയ്യണമെന്ന് അവൻ ഉദ്ദേശിച്ചിട്ടുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുക. ഈ രണ്ട് രീതി സ്വീകരിക്കുന്നവരും ജനങ്ങളിൽ ഏറ്റവും അതിക്രമികൾ തന്നെ.

 
Translation of the meanings Ayah: (37) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close