Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Surah: Al-Qiyāmah   Ayah:

സൂറത്തുൽ ഖിയാമഃ

Purposes of the Surah:
إظهار قدرة الله على بعث الخلق وجمعهم يوم القيامة.
സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കുകയും ഒരുമിച്ചു കൂട്ടുകയും ചെയ്യാനുള്ള അല്ലാഹുവിൻ്റെ ശക്തിയും ശേഷിയും പ്രകടമാക്കുന്നു ഈ ആയത്തുകൾ.

لَاۤ اُقْسِمُ بِیَوْمِ الْقِیٰمَةِ ۟ۙ
അല്ലാഹു ഖിയാമത് (ഉയിർത്തെഴുന്നേൽപ്പ്) നാൾ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. മനുഷ്യർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാകുന്നു അന്ന്.
Arabic explanations of the Qur’an:
وَلَاۤ اُقْسِمُ بِالنَّفْسِ اللَّوَّامَةِ ۟
സൽകർമ്മങ്ങളിൽ കുറവ് വരുത്തിയെന്നും, തിന്മകൾ ചെയ്തു പോയല്ലോയെന്നും സ്വന്തത്തെ ആക്ഷേപിച്ചു കൊണ്ടേയിരിക്കുന്ന നല്ല മനസ്സിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മനുഷ്യരെ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ഊന്നലോടെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ രണ്ട് കാര്യങ്ങളെ കൊണ്ട് അവൻ സത്യം ചെയ്തത്.
Arabic explanations of the Qur’an:
اَیَحْسَبُ الْاِنْسَانُ اَلَّنْ نَّجْمَعَ عِظَامَهٗ ۟ؕ
മരണ ശേഷം ഉയിർത്തെഴുനേൽപ്പിന് വേണ്ടി അവൻ്റെ എല്ലുകളെ ഒരുമിച്ചു കൂട്ടുകയില്ലെന്നാണോ അവൻ ധരിച്ചിരിക്കുന്നത്?!
Arabic explanations of the Qur’an:
بَلٰى قٰدِرِیْنَ عَلٰۤی اَنْ نُّسَوِّیَ بَنَانَهٗ ۟
അതെ! അവൻ്റെ എല്ലുകളെ മാത്രമല്ല, അവൻ്റെ വിരൽത്തുമ്പുകൾ വരെ മുൻപുണ്ടായിരുന്നത് പോലെ തന്നെ മടക്കി സൃഷ്ടിക്കാൻ കഴിവുള്ളവനാണവൻ.
Arabic explanations of the Qur’an:
بَلْ یُرِیْدُ الْاِنْسَانُ لِیَفْجُرَ اَمَامَهٗ ۟ۚ
പക്ഷേ മനുഷ്യൻ പുനരുത്ഥാനത്തെ നിഷേധിക്കുന്നത് -അതിനെ കുറിച്ചൊന്നും ഭയക്കാതെ- ജീവിതം മുഴുവൻ തോന്നിവാസങ്ങളിൽ തന്നെ തുടരാൻ വേണ്ടി മാത്രമാണ്.
Arabic explanations of the Qur’an:
یَسْـَٔلُ اَیَّانَ یَوْمُ الْقِیٰمَةِ ۟ؕ
ഒരിക്കലും സംഭവിക്കുകയേ ഇല്ലെന്ന ധാരണയിലാണ് അവൻ ചോദിക്കുന്നത്: എന്നാണിതൊക്കെ സംഭവിക്കുക?!
Arabic explanations of the Qur’an:
فَاِذَا بَرِقَ الْبَصَرُ ۟ۙ
എന്നാൽ തങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നത് കണ്മുന്നിൽ കാണുകയും, കാഴ്ച്ച പരിഭ്രാന്തമാവുകയും ഞെട്ടിത്തരിക്കുകയും ചെയ്താൽ.
Arabic explanations of the Qur’an:
وَخَسَفَ الْقَمَرُ ۟ۙ
ചന്ദ്രൻ്റെ വെളിച്ചം നഷ്ടപ്പെടുകയും.
Arabic explanations of the Qur’an:
وَجُمِعَ الشَّمْسُ وَالْقَمَرُ ۟ۙ
സൂര്യനും ചന്ദ്രനും ഒന്നായിത്തീരുകയും ചെയ്താൽ.
Arabic explanations of the Qur’an:
یَقُوْلُ الْاِنْسَانُ یَوْمَىِٕذٍ اَیْنَ الْمَفَرُّ ۟ۚ
അന്നേ ദിവസം തിന്മകളിൽ മുഴുകിയ മനുഷ്യൻ പറയും: എവിടേക്കാണ് ഓടിരക്ഷപ്പെടുക.
Arabic explanations of the Qur’an:
كَلَّا لَا وَزَرَ ۟ؕ
എന്നാൽ ആ ദിവസം എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല. അധർമ്മിക്ക് അഭയം തേടിച്ചെല്ലാൻ ഒരിടവും അവൻ കണ്ടെത്തുകയുമില്ല. അവന് രക്ഷപ്പെടാൻ ഒരു സങ്കേതവുമില്ല.
Arabic explanations of the Qur’an:
اِلٰى رَبِّكَ یَوْمَىِٕذِ ١لْمُسْتَقَرُّ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! അന്നേ ദിവസം വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങേണ്ടത് നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ്.
Arabic explanations of the Qur’an:
یُنَبَّؤُا الْاِنْسَانُ یَوْمَىِٕذٍ بِمَا قَدَّمَ وَاَخَّرَ ۟ؕ
അവൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളെ കുറിച്ചും, ചെയ്യാതെ നീട്ടിവെച്ചതിനെ കുറിച്ചുമെല്ലാം അന്നേ ദിവസം അവന് വിവരമറിയിക്കപ്പെടും.
Arabic explanations of the Qur’an:
بَلِ الْاِنْسَانُ عَلٰی نَفْسِهٖ بَصِیْرَةٌ ۟ۙ
മാത്രവുമല്ല, അന്നേ ദിവസം മനുഷ്യൻ തന്നെ അവനെതിരെയുള്ള സാക്ഷിയായിരിക്കും; അവൻ ചെയ്തു വെച്ച തിന്മകളെ കുറിച്ച് അവൻ്റെ അവയവങ്ങൾ തന്നെ സാക്ഷി പറയും.
Arabic explanations of the Qur’an:
وَّلَوْ اَلْقٰى مَعَاذِیْرَهٗ ۟ؕ
ഞാൻ ഒരു തിന്മയും ചെയ്തിട്ടില്ല എന്നു തർക്കിച്ചു നിന്നാലും, ഒഴിവുകഴിവുകൾ പറഞ്ഞാലും അവന് യാതൊരു രക്ഷയുമില്ല.
Arabic explanations of the Qur’an:
لَا تُحَرِّكْ بِهٖ لِسَانَكَ لِتَعْجَلَ بِهٖ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താൽ താങ്കൾ നാവ് തിരക്കിട്ടു കൊണ്ട് ഇളക്കേണ്ടതില്ല.
Arabic explanations of the Qur’an:
اِنَّ عَلَیْنَا جَمْعَهٗ وَقُرْاٰنَهٗ ۟ۚۖ
അങ്ങയുടെ ഹൃദയത്തിൽ അത് ഒരുമിപ്പിക്കുക എന്നതും, താങ്കളുടെ നാവിൽ അത് ഉറപ്പിക്കുക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.
Arabic explanations of the Qur’an:
فَاِذَا قَرَاْنٰهُ فَاتَّبِعْ قُرْاٰنَهٗ ۟ۚ
നമ്മുടെ ദൂതനായ ജിബ്രീൽ (ﷺ) താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചാൽ താങ്കൾ നിശബ്ദമായി അദ്ദേഹത്തിൻ്റെ പാരായണം ശ്രദ്ധിച്ചു കേൾക്കുക.
Arabic explanations of the Qur’an:
ثُمَّ اِنَّ عَلَیْنَا بَیَانَهٗ ۟ؕ
പിന്നെ ഖുർആൻ അങ്ങേക്ക് വിശദീകരിച്ചു തരിക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• مشيئة العبد مُقَيَّدة بمشيئة الله.
* മനുഷ്യരുടെ തീരുമാനങ്ങൾ അല്ലാഹുവിൻ്റെ തീരുമാനത്തിന് ശേഷം മാത്രമേ നടക്കുകയുള്ളൂ.

• حرص رسول الله صلى الله عليه وسلم على حفظ ما يوحى إليه من القرآن، وتكفّل الله له بجمعه في صدره وحفظه كاملًا فلا ينسى منه شيئًا.
• തനിക്ക് വഹ്യ് നൽകപ്പെടുന്ന ഖുർആൻ മനപാഠമാക്കുന്നതിൽ നബി -ﷺ- യ്ക്കുണ്ടായിരുന്ന താൽപര്യം. നബി -ﷺ- യുടെ ഹൃദയത്തിൽ ഖുർആൻ ഒരുമിപ്പിച്ചു നൽകുക എന്നതും, പൂർണ്ണമായി ഹൃദിസ്ഥമാക്കുക എന്നതും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. അതിനാൽ അവിടുന്ന് അതിൽ ഒന്നും മറക്കുകയില്ല തന്നെ.

كَلَّا بَلْ تُحِبُّوْنَ الْعَاجِلَةَ ۟ۙ
അല്ല! പുനരുത്ഥാനമുണ്ടാകില്ലെന്ന നിങ്ങളുടെ ജൽപ്പനം ശരിയല്ല തന്നെ. മുൻമാതൃകയില്ലാതെ നിങ്ങളെ ആദ്യം സൃഷ്ടിച്ചവന് മരണ ശേഷം ഒരിക്കൽ കൂടി നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് സാധ്യമാണെന്ന് നിങ്ങൾക്ക് അറിയാം. എന്നിട്ടും പുനരുത്ഥാനത്തെ നിഷേധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് വേഗതയിൽ അവസാനിച്ചു പോകുന്ന ഈ ജീവിതത്തോടുള്ള താല്പര്യമല്ലാതെ മറ്റൊന്നുമല്ല.
Arabic explanations of the Qur’an:
وَتَذَرُوْنَ الْاٰخِرَةَ ۟ؕ
അല്ലാഹു നിങ്ങളോട് കൽപ്പിച്ച നന്മകൾ ചെയ്യലും അവൻ വിരോധിച്ച ഹറാമുകൾ ഉപേക്ഷിക്കലും വഴി നേടിയെടുക്കാവുന്ന പരലോക ജീവിതം നിങ്ങൾ ഉപേക്ഷിച്ചു.
Arabic explanations of the Qur’an:
وُجُوْهٌ یَّوْمَىِٕذٍ نَّاضِرَةٌ ۟ۙ
വിശ്വാസവും സൗഭാഗ്യവും നേടിയവരുടെ മുഖം അന്നേ ദിവസം പ്രസന്നവും പ്രകാശം നിറഞ്ഞതുമായിരിക്കും.
Arabic explanations of the Qur’an:
اِلٰى رَبِّهَا نَاظِرَةٌ ۟ۚ
തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കി കൊണ്ടിരിക്കുന്നവയായിരിക്കും ആ കണ്ണുകൾ; അതിൽ സന്തോഷിക്കുന്നവയും.
Arabic explanations of the Qur’an:
وَوُجُوْهٌ یَّوْمَىِٕذٍ بَاسِرَةٌ ۟ۙ
(ഇസ്ലാമിനെ) നിഷേധിക്കുകയും ദൗർഭാഗ്യത്തിൽ അകപ്പെടുകയും ചെയ്തവരുടെ മുഖങ്ങൾ അന്നേ ദിവസം കരുവാളിച്ചും ചുളിഞ്ഞുമിരിക്കും.
Arabic explanations of the Qur’an:
تَظُنُّ اَنْ یُّفْعَلَ بِهَا فَاقِرَةٌ ۟ؕ
തങ്ങളുടെ മേൽ കടുത്ത ആപത്തും വേദനയേറിയ ശിക്ഷയും വന്നിറങ്ങുമെന്ന് അവർക്ക് ഉറപ്പായിട്ടുണ്ട്.
Arabic explanations of the Qur’an:
كَلَّاۤ اِذَا بَلَغَتِ التَّرَاقِیَ ۟ۙ
തങ്ങൾ മരണപ്പെട്ടാൽ ശിക്ഷിക്കപ്പെടുകയൊന്നുമില്ല എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല കാര്യം! അവരുടെ ഉഛാശ്വാസം തൊണ്ടക്കുഴിയിൽ എത്തിയാൽ.
Arabic explanations of the Qur’an:
وَقِیْلَ مَنْ ٚ— رَاقٍ ۟ۙ
അവനൊന്ന് മന്ത്രിച്ചു കൊടുക്കാൻ ആരെങ്കിലുമുണ്ടോ? അവൻ്റെ പ്രാണശ്വാസമൊന്ന് നിലനിർത്താൻ' എന്നിങ്ങനെ ജനങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്താൽ.
Arabic explanations of the Qur’an:
وَّظَنَّ اَنَّهُ الْفِرَاقُ ۟ۙ
തൻ്റെ അവസാന നിമിഷങ്ങൾ എത്തിയെന്നും, ഭൂമിയിൽ നിന്ന് പിരിയാനുള്ള മരണം വന്നുവെന്നും അവന് ഉറപ്പാവുകയും ചെയ്താൽ;
Arabic explanations of the Qur’an:
وَالْتَفَّتِ السَّاقُ بِالسَّاقِ ۟ۙ
ഇഹലോക ജീവിതത്തിൽ നിന്ന് വിട പറയുന്നതിൻ്റെയും, പരലോക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെയും കാഠിന്യവും പ്രയാസങ്ങളും ഒരുമിച്ചു ചേരുകയും ചെയ്താൽ.
Arabic explanations of the Qur’an:
اِلٰى رَبِّكَ یَوْمَىِٕذِ ١لْمَسَاقُ ۟ؕ۠
ഇതെല്ലാം സംഭവിച്ചാൽ അവൻ്റെ മൃതദേഹം അതിൻ്റെ രക്ഷിതാവിങ്കലേക്ക് നയിക്കപ്പെടുകയായി.
Arabic explanations of the Qur’an:
فَلَا صَدَّقَ وَلَا صَلّٰى ۟ۙ
അല്ലാഹുവിൻ്റെ ദൂതൻ മുഹമ്മദ് -ﷺ- കൊണ്ടു വന്നതിൽ അവൻ വിശ്വസിച്ചില്ല. അല്ലാഹുവിനായി അവൻ നിസ്കരിക്കുകയും ചെയ്തില്ല.
Arabic explanations of the Qur’an:
وَلٰكِنْ كَذَّبَ وَتَوَلّٰى ۟ۙ
പക്ഷേ അവൻ അല്ലാഹുവിൻ്റെ ദൂതനെ നിഷേധിക്കുകയും, തിരിഞ്ഞു കളയുകയും ചെയ്തു.
Arabic explanations of the Qur’an:
ثُمَّ ذَهَبَ اِلٰۤی اَهْلِهٖ یَتَمَطّٰى ۟ؕ
പിന്നെ, ഈ (ഇസ്ലാം) നിഷേധി അവൻ്റെ ബന്ധുക്കളുടെ അടുക്കലേക്ക് പോയി; അഹങ്കാരത്തോടെയാണ് അവൻ്റെ നടത്തം തന്നെ.
Arabic explanations of the Qur’an:
اَوْلٰى لَكَ فَاَوْلٰى ۟ۙ
(ഇസ്ലാമിനെ) നിഷേധിച്ചവനുള്ള ശിക്ഷ അടുത്തെത്തിരിക്കുന്നുവെന്ന അല്ലാഹുവിൻ്റെ താക്കീതാണിത്.
Arabic explanations of the Qur’an:
ثُمَّ اَوْلٰى لَكَ فَاَوْلٰى ۟ؕ
ഒരിക്കൽ കൂടി അല്ലാഹു അക്കാര്യം ആവർത്തിച്ചു പറഞ്ഞിരിക്കുന്നു; വീണ്ടും അതവൻ്റെ മനസ്സിൽ ആഴത്തിൽ തറക്കുന്നതിന് വേണ്ടി.
Arabic explanations of the Qur’an:
اَیَحْسَبُ الْاِنْسَانُ اَنْ یُّتْرَكَ سُدًی ۟ؕ
മനുഷ്യൻ വിചാരിക്കുന്നുണ്ടോ നിയമനിർദേശങ്ങളൊന്നും ബാധകമാക്കാതെ അല്ലാഹു അവനെ വെറുതെ വിടുമെന്ന്?!
Arabic explanations of the Qur’an:
اَلَمْ یَكُ نُطْفَةً مِّنْ مَّنِیٍّ یُّمْنٰى ۟ۙ
ഗർഭപാത്രത്തിൽ ചൊരിയപ്പെട്ട ഒരു തുള്ളി ബീജകണമായിരുന്നില്ലേ ഒരിക്കൽ ഈ മനുഷ്യൻ?!
Arabic explanations of the Qur’an:
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوّٰى ۟ۙ
പിന്നെ ഒരു രക്തക്കട്ടയുടെ കഷ്ണവുമായിരുന്നില്ലേ അവൻ?! അതിന് ശേഷം അല്ലാഹു അവനെ സൃഷ്ടിച്ചു. അവൻ്റെ സൃഷ്ടിപ്പ് ഏറ്റവും യോജിപ്പുള്ളതാക്കി.
Arabic explanations of the Qur’an:
فَجَعَلَ مِنْهُ الزَّوْجَیْنِ الذَّكَرَ وَالْاُ ۟ؕ
അവരിൽ രണ്ടു വിഭാഗത്തെ -പുരുഷനെയും സ്ത്രീയെയും- അവൻ നിശ്ചയിക്കുകയും ചെയ്തില്ലേ?
Arabic explanations of the Qur’an:
اَلَیْسَ ذٰلِكَ بِقٰدِرٍ عَلٰۤی اَنْ یُّحْیِ الْمَوْتٰى ۟۠
ഒരു ബീജകണമായിരുന്ന, പിന്നീടൊരു രക്തക്കട്ടയായിരുന്ന രൂപത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന് മരിച്ചവരെ വിചാരണക്കായി ഉയർത്തെഴുന്നേൽപ്പിക്കുക എന്നത് സാധ്യമല്ലേ?! തീർച്ചയായും! അവനത് അസാധ്യമേയല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• خطر حب الدنيا والإعراض عن الآخرة.
* ദുനിയാവിനോടുള്ള അമിതമായ ഇഷ്ടത്തിൻ്റെയും, പരലോകത്തെ അവഗണിക്കുന്നതിൻ്റെയും അപകടം.

• ثبوت الاختيار للإنسان، وهذا من تكريم الله له.
* മനുഷ്യന് (സത്യവും അസത്യവും) തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; മനുഷ്യരോടുള്ള അല്ലാഹുവിൻ്റെ ആദരവിൽ പെട്ടതാണത്.

• النظر لوجه الله الكريم من أعظم النعيم.
* അനുഗ്രഹങ്ങളിൽ ഏറ്റവും വലുത് അല്ലാഹുവിൻ്റെ തിരുവദനം ദർശിക്കാൻ കഴിയലാണ്.

 
Translation of the meanings Surah: Al-Qiyāmah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close